BREAKING NEWS


Author: Nagaram Network

ബുഷെഹ്ര്‍ ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍-യുഎസ് ആക്രമണമെന്ന് ഇറാന്‍
World

ബുഷെഹ്ര്‍ ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍-യുഎസ് ആക്രമണമെന്ന് ഇറാന്‍

ടെഹ്‌റാൻ: ബുഷെഹ്ര്‍ ആണവകേന്ദ്രത്തിന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാൻ . ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ ആണവോർജ സംഘടന അറിയിച്ചു. ആണവകേന്ദ്രത്തിന്റെ പരിസരത്ത് ഒരു പ്രക്ഷേപണ വസ്തു പതിച്ചതായാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ സാമ്പത്തികമോ സാങ്കേതികമോ ആയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് സൈനികരെ മേഖലയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇളവ് നൽകില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. ശത്രുരാജ്യങ്ങളല്ലാത്ത കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുവദിക്കൂ എന്നും, കടന്നുപോകുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തണമെന്നും ഇറാൻ അറിയിച്ച...
ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു
Weather

ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിൽ താപനില ഉയരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് . കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെ രേഖപ്പെടുത്തി.പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസാണ്. അതേ സമയം തിരുവനന്തപുരം, മലപ്പുറം, കാസർകോഡ്, ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരിക്കുന്നത്....
കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala News

കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിലെ സർക്കാർ പരസ്യ വാചകത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. 'പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ' എന്ന ബില്ലിലെ വാചകത്തിനെതിരെയാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം ലഭിച്ച ബില്ലിലാണ് പരസ്യ വാചകമുള്ളത്. ബില്ല് അടിയന്തിരമായി പിൻവലിക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം....
കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ
Kerala News

കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ

കൊച്ചി: സിപിഐഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ യാസർ എടപ്പാഎടപ്പാളിനെ അറസ്റ്റ് ചെയ്തു. ആലുവ റൂറൽ സൈബർ പൊലീസ് ആണ് നടപടി സ്വീകരിച്ചത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്കൗട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ. കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനും പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനും നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവർക്കും പിന്നീട് ജാമ്യം ലഭിച്ചു. അപവാദ പ്രചാരണവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് കെ.ജെ. ഷൈൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്ര...
നേമത്ത് അഘോരി സ്വാമിമാർ; ബിജെപി പ്രചാരണത്തെ പരിഹസിച്ച് വി. ശിവൻകുട്ടി
Kerala News

നേമത്ത് അഘോരി സ്വാമിമാർ; ബിജെപി പ്രചാരണത്തെ പരിഹസിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനായി അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ഉത്തർപ്രദേശിൽ നിന്നുള്ള സ്വാമിമാരാണ് എത്തിയതെന്നും, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണെന്നുമാണ് വിവരം. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്ത് നൂറുകണക്കിന് അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഇത്തരം സ്വാമിമാർക്ക് ഇവിടെ വോട്ട് ലഭിക്കുമെന്നാണ് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബിജെപി സ്ഥാനാർഥി കാണേണ്ടത് സാധാരണക്കാരായ മലയാളികളെയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ. എസ്. ശബരീനാഥൻ പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ നാട്ടിൽ നിന്നാണ് സ്വാമിമാർ എത്തിയതെന്ന് കേട്ടതാണെന്നും, അതിൽ കൂടുതൽ പറയാനില്ലെന്നും അദ്ദ...
കുട്ടികൾക്ക് ‘ഡിജിറ്റൽ നിയന്ത്രണം’; കർണാടകയിൽ പുതിയ കരട് നയം
National

കുട്ടികൾക്ക് ‘ഡിജിറ്റൽ നിയന്ത്രണം’; കർണാടകയിൽ പുതിയ കരട് നയം

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ-ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി ദിവസേന സ്ക്രീൻ ഉപയോഗം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് നീക്കം. വൈകിട്ട് 7 മണിക്ക് ശേഷം കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പദ്ധതി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ‘ഡിജിറ്റൽ ക്ഷേമ സമിതികൾ’ രൂപീകരിക്കും. കുട്ടികളിൽ സാങ്കേതിക ആശ്രിതത്വത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുകയും ആവശ്യമായ കൗൺസലിംഗ് ഉൾപ്പെടെ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ...
സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്
Kerala News

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. മാനേജ്മെന്റുകൾ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. നാളെ മുതൽ സൂചന പണിമുടക്ക് ആരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടതോടെ സമരം വീണ്ടും ശക്തമാക്കാനാണ് തീരുമാനം. മുമ്പ് നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതോടെ ഹൈക്കോടതി ഇടപെട്ട് മാനേജ്മെന്റും നഴ്സുമാരും തമ്മിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ മാനേജ്മെന്റുകൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്. നഴ്സുമാർക്ക് കുറഞ്ഞ അടിസ്ഥാന ശമ്പളം പോലും നൽകുന്നില്ലെന്നതാണ് പ്രധാനമായും സംഘടന ഉയർത്തുന്ന പരാതി. ...
ആസ്തികള്‍ മറച്ചുവച്ചെന്ന ആരോപണം;രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രികക്കെതിരെ എൽഡിഎഫ് കോടതിയിൽ
Election

ആസ്തികള്‍ മറച്ചുവച്ചെന്ന ആരോപണം;രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രികക്കെതിരെ എൽഡിഎഫ് കോടതിയിൽ

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ നിയമ പോരാട്ടത്തിന് എൽഡിഎഫ് രംഗത്ത്. സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചതായി ആരോപിച്ച് കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ജനപ്രതിനിധി നിയമപ്രകാരം ഇത് ശിക്ഷാർഹമാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്യുമെന്നും എൽഡിഎഫ് വ്യക്തമാക്കി. സത്യവാങ്മൂലത്തിൽ ഏകദേശം 200 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇതിനോടകം തന്നെ കോൺഗ്രസ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ ആരോപണം. ...
വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: വിശദമായ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം;മോഹൻലാലിന്റെ പുതിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
Kerala News

വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: വിശദമായ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം;മോഹൻലാലിന്റെ പുതിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: AI അടക്കം ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന നടൻ മോഹൻലാലിന്റെ ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി, ലിങ്കുകൾ നിർമ്മിച്ച് എല്ലാവരെയും കക്ഷിയാക്കി അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. തന്‍റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകി. വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനിൽ നടക്കുന്നതായി ഹർജിയിൽ വ്യക്തമാക്കുന്നു. ശരീരത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവ കോടതിയ...
കൊളംബിയയിൽ സൈനിക വിമാനം തകർന്നു; 90 പേർ മരിച്ചു
World

കൊളംബിയയിൽ സൈനിക വിമാനം തകർന്നു; 90 പേർ മരിച്ചു

കൊളംബിയ: സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ 90 പേർ മരിച്ചു. സൈന്യത്തിന്റെ ഹെർകുലീസ് സി-130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിക്ക് സമീപമായിരുന്നു സംഭവം. ഏകദേശം 110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. സൈനിക ഗതാഗത ദൗത്യത്തിനായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതായാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മാസം അവസാനം സമാനമായ അപകടം ബൊളീവിയയിലും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്ന് സൈനിക വിമാനം തകർന്നുവീണ് ഏകദേശം 20 പേർ മരിച്ചിരുന്നു....