BREAKING NEWS


National

നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു; 11 ലക്ഷത്തിലധികം വിദ്യാർഥികൾ യോഗ്യത നേടി
Education, National

നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു; 11 ലക്ഷത്തിലധികം വിദ്യാർഥികൾ യോഗ്യത നേടി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ഫലം ദേശീയ പരീക്ഷാ ഏജൻസി (NTA) പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 11 ലക്ഷത്തിലധികം പേർ യോഗ്യത നേടി. ഇത്തവണ പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽയും 715 മാർക്ക് നേടി രാജ്യത്തെ ടോപ് സ്കോറർമാരായി. യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ 551 നഗരങ്ങളിലെയും വിദേശത്തെ 14 നഗരങ്ങളിലെയും 5,454-ലധികം പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസേനയുടെയും വിവിധ സംസ്ഥാന പൊലീസ് സേനകളുടെയും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പരീക്ഷാ കേന്ദ്രങ്ങൾക്കും പരിസര പ്രദേശങ്ങൾക്കും ചുറ്റുമായി ഒന്നരലക്ഷത്തിലധികം സിസിടിവി ക്യാമറകളും 51,000-ത്തിലധികം സിഗ്നൽ ജാമറുകളും വിന്യസിച്ചിരുന്നു. പരീക്ഷ ആരംഭിച്ചതോടെ ജാമറുകൾ സജീവമാക്കിയതായും അധികൃതർ അറിയിച്ചു. പതിനായിരത്തില...
തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
National, Politics

തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിപ്ലിക്കേൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെന്നൈ പോലീസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. ടിവികെ എംഎൽഎമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കാനും സർക്കാരിന്റെ ഭൂരിപക്ഷം തകർക്കാനുമായി 35 കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിൽ പറയുന്നത്. ആകെ 15 ടിവികെ എംഎൽഎമാരെ ലക്ഷ്യമിട്ടായിരുന്നു നീക്കമെന്നാണ് അന്വേഷണ സംഘത്തിന...
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി സൂര്യ; കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി
National, Politics

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി സൂര്യ; കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി

ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. താൻ കക്ഷി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും, നിലവിൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സൂര്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൂര്യ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. "കാലവും സാഹചര്യവും അനുകൂലമായാൽ സൂര്യയെ തടയാനാവില്ല", "അദ്ദേഹം ജനനായകനായി ഉയരും" തുടങ്ങിയ പ്രസ്താവനകൾ യോഗത്തിൽ ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നടൻ വിജയിക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചർച്ച തമിഴ്നാട്ടിൽ ശക്തമായി. എന്നാൽ ഈ പരാമർശങ്ങൾ തന്റെ ഔദ്യോഗിക നിലപാടല്ലെന്ന് സൂര്യ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയ ...
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യനീക്കവുമായി വിജയ്; പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ
National, Politics

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യനീക്കവുമായി വിജയ്; പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ

ചെന്നൈ: തമിഴ്നാട്ടിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. നിലവിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് വിശാല സഖ്യരൂപീകരണത്തിന് തുടക്കമിടാനുള്ള ആലോചനകളാണ് ടിവികെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പിന്തുണ നൽകുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ ചേരുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു. ആദ്യഘട്ട ചർച്ചകളുടെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും വിസികെ അധ്യക്ഷൻ തിരുമാവളവനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. സർക്കാരിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് വിജയ് ആഗ്രഹിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ വ്യക്തമാക്കി. സഖ്യത്തിന് പ്രത്യേക പേരിടുന്നതടക്കമുള്ള കാര്യങ്ങളും പാർട്ടി നേതൃത്വം പരിഗണിക്കുന്നുണ്ട്. ...
കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണി? അടുത്ത ആഴ്ച നിർണായക പ്രഖ്യാപനത്തിന് സാധ്യത
National, Politics

കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണി? അടുത്ത ആഴ്ച നിർണായക പ്രഖ്യാപനത്തിന് സാധ്യത

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിലെ ആദ്യ വലിയ മന്ത്രിസഭാ പുനഃസംഘടന അടുത്ത ആഴ്ച നടന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ദേശീയ രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് തലസ്ഥാനമായ ഡൽഹിയിൽ ഇതിനോടനുബന്ധിച്ച രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ അഭ്യൂഹങ്ങൾക്ക് കരുത്തേകിയത്. സാധാരണ ഔപചാരിക കൂടിക്കാഴ്ച എന്നതിലുപരി, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ആലോചനകളുടെ ഭാഗമായിരിക്കാം ഈ സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്കാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ, പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങൾ, ഭരണപരമായ കാര്യക്ഷമത എന്നിവ മുൻനിർത്തിയാണ് മാറ്റങ്ങ...
സിബിഎസ്ഇ പുനർമൂല്യനിർണയത്തിലും വിവാദം; അപേക്ഷിക്കാത്ത വിഷയങ്ങളിൽ മാർക്ക് കുറച്ചെന്ന് പരാതി
National

സിബിഎസ്ഇ പുനർമൂല്യനിർണയത്തിലും വിവാദം; അപേക്ഷിക്കാത്ത വിഷയങ്ങളിൽ മാർക്ക് കുറച്ചെന്ന് പരാതി

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലപ്രഖ്യാപനത്തിന് പിന്നാലെ പുതിയ പരാതികൾ ഉയരുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാത്ത വിഷയങ്ങളിൽ പോലും മാർക്ക് മാറ്റം വരുത്തിയെന്നും ചില കേസുകളിൽ മാർക്ക് കുറച്ചുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. പുനർമൂല്യനിർണയത്തിനായി അപേക്ഷിച്ച ചില വിഷയങ്ങൾ പരിശോധിക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ വീനിത് ജിൻഡാൽ അറിയിച്ചു. സിബിഎസ്ഇയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നീക്കം. അപേക്ഷ നൽകാത്ത വിഷയങ്ങളിൽ മാർക്ക് വ്യത്യാസം വന്നതും, ചില പേപ്പറുകളുടെ പുനർമൂല്യനിർണയം നടന്നിട്ടില്ലെന്ന ആരോപണവും വിശദമായി പരിശോധിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസമാണ് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി...
നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ, യുപിയിൽ വിദ്യാർഥി കസ്റ്റഡിയിൽ
Latest news, National

നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ, യുപിയിൽ വിദ്യാർഥി കസ്റ്റഡിയിൽ

‍ഡൽഹി : നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതോടെ പരീക്ഷാ നടത്തിപ്പിനെച്ചൊല്ലിയുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. ബീഹാറിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിദ്യാർഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബീഹാറിലെ ലഖിസരായിയിലാണ് സംഭവം. ആൾമാറാട്ട റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരീക്ഷാ ക്രമക്കേടിന് പിന്നിൽ സംഘടിത സംഘമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, ഉത്തർപ്രദേശിലും നീറ്റ് പുനഃപരീക്ഷയ്ക്കിടെ സംശയാസ്പദ സാഹചര്യം കണ്ടെത്തി. പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിയുടെ അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും പഴയ നീറ്റ് ചോദ്യപേപ്പറും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെയെയാണ് ചോദ്യം ചെയ്യുന്നതിനാ...
തമിഴ്നാട് നിയമസഭയിൽ മുല്ലപ്പെരിയാർ വിഷയം; കേരളത്തിന്റെ പുതിയ ഡാം ആവശ്യം തള്ളി വിജയ് സർക്കാർ
National, Politics

തമിഴ്നാട് നിയമസഭയിൽ മുല്ലപ്പെരിയാർ വിഷയം; കേരളത്തിന്റെ പുതിയ ഡാം ആവശ്യം തള്ളി വിജയ് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാരിനെതിരെ കടുത്ത നിലപാടുമായി തമിഴ്നാട്ടിലെ ടിവികെ സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെ അനുവദിക്കില്ലെന്നും, നിലവിലെ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ യാതൊരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ നിലപാടിൽ മാറ്റമില്ലെന്നും സർക്കാർ ആവർത്തിച്ചു. നിയമസഭാ സമ്മേളനം പരമ്പരാഗത രീതിയിൽ തമിഴ് തായ് വാഴ്ത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം ആലപിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ...
റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻകിട ഉപഭോക്താക്കൾക്ക് ഇന്ധനം വാങ്ങാൻ വിലക്ക്; കേന്ദ്രത്തിന്റെ നിർണായക തീരുമാനം
National, News

റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻകിട ഉപഭോക്താക്കൾക്ക് ഇന്ധനം വാങ്ങാൻ വിലക്ക്; കേന്ദ്രത്തിന്റെ നിർണായക തീരുമാനം

ഡൽഹി: സാധാരണ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ വിലക്കിന്റെ കാലാവധി നീട്ടാനും സർക്കാർ തീരുമാനിക്കാമെന്നാണ് സൂചന. പൊതുജനങ്ങൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വലിയ ഉപഭോക്താക്കൾ എന്നിവർക്ക് ഇനി സാധാരണ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളോ ഡീസലോ വാങ്ങാൻ കഴിയില്ല. പകരം അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങളിലൂടെയോ സ്വന്തം കൺസ്യൂമർ പമ്പുകളിലൂടെയോ ഇന്ധനം വാങ്ങേണ്ടിവരും. റീട്ടെയിൽ വിലയും ബൾക്ക് വിലയു...
രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്
National, Politics

രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്

ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മരുമകനും നടനും വ്യവസായിയുമായ വിശാഖൻ കെ. വണങ്ങാമുടി, കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ 'വി ദ ലീഡേഴ്സ്' ൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്തിന്റെ ഭർത്താവാണ് വിശാഖൻ. അണ്ണാമലൈക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഈ രാഷ്ട്രീയ നീക്കം ശ്രദ്ധ നേടുന്നത്. അണ്ണാമലൈയുടെ ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് വിശാഖൻ പ്രവർത്തിക്കുക എന്നാണു വിവരം. ജൂൺ 5-നാണ് കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചത്. തുടർന്ന് 'വി ദ ലീഡേഴ്സ്' എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിക്കുകയും ചെയ്തു. പ്രഖ്യാപനത്തിന് പിന്നാലെ വെറും 24 മണിക്കൂറിനുള്ളിൽ 13.85 ലക്ഷംത്തിലധികം ആളുകൾ പ്രസ്ഥാനത്തിന്റെ സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തതായി അണ്ണാമലൈ അവകാശപ്പെട്ടു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീ...