BREAKING NEWS


Author: Nagaram Network

ഇന്ത്യയിലേക്ക് അടിയന്തര സഹായം തേടിയെത്താറുള്ള ഇറാനിയൻ വിമാനത്തിന് നേരെ യുഎസ് വ്യോമാക്രമണം
World

ഇന്ത്യയിലേക്ക് അടിയന്തര സഹായം തേടിയെത്താറുള്ള ഇറാനിയൻ വിമാനത്തിന് നേരെ യുഎസ് വ്യോമാക്രമണം

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിനിടെ ഇന്ത്യയിൽ നിന്ന് അടിയന്തര വൈദ്യസഹായം തേടാൻ ഉപയോഗിക്കുന്ന ഇറാനിയൻ വിമാനത്തിന് യുഎസ് വ്യോമാക്രമണത്തിൽ കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഇറാനിലെ മഷാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന് ഇറാൻ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ ഒന്നിന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ വിമാനം മാനുഷിക സഹായം ശേഖരിക്കുന്ന ദൗത്യത്തിനായിരുന്നു നിയോഗിച്ചിരുന്നത്. യുഎസ് ആക്രമണം ഈ ദൗത്യത്തെ ബാധിച്ചുവെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി. ഇറാനിയൻ ജനതയ്ക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി ഈ ആഴ്ച ഡൽഹിയിലേക്ക് വിമാനം പറക്കേണ്ടതായിരുന്നു. ഇതിനിടെ, ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വഴി മാർച്ച് 18ന് ഇന്ത്യ ഇറാനിലേക്ക് ആദ്യത്തെ മെഡിക്കൽ സഹായങ്ങൾ അയച്ചിരുന്നു. അന്...
ബിജെപി–സിപിഐഎം ഡീൽ ആരോപണം തള്ളി ബിജെപി; കോൺഗ്രസിനെതിരെ നിതിൻ നബിൻ
Election

ബിജെപി–സിപിഐഎം ഡീൽ ആരോപണം തള്ളി ബിജെപി; കോൺഗ്രസിനെതിരെ നിതിൻ നബിൻ

തിരുവനന്തപുരം: കേരളത്തിൽ ബിജെപി–സിപിഐഎം ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. കേരളത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസാണെന്നും സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ജനങ്ങൾ കണ്ടതാണെന്നും നബിൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിലും ലഭ്യമാകുമെന്നും വികസിത കേരളമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി....
കേരളത്തിൽ നോൺ ഡൊമസ്റ്റിക് എൽപിജി വിഹിതം 66% ആയി ഉയർത്തി; വാണിജ്യ-വ്യവസായ മേഖലക്ക് ആശ്വാസം
Kerala News

കേരളത്തിൽ നോൺ ഡൊമസ്റ്റിക് എൽപിജി വിഹിതം 66% ആയി ഉയർത്തി; വാണിജ്യ-വ്യവസായ മേഖലക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിഹിതം 66 ശതമാനമായി ഉയർത്തി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമാണ് ഈ വർധന നടപ്പാക്കിയിരിക്കുന്നത്. ഗ്യാസ് വിതരണത്തിനായി കേരളത്തിൽ ഉപഭോക്താക്കളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ ആശുപത്രികൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ, ഐടി പാർക്കുകൾ, വ്യവസായ കാന്റീനുകൾ, ഹോസ്റ്റലുകൾ, സുഭിക്ഷ ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അഗതി മന്ദിരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവർക്കു 100 ശതമാനം വിഹിതം അനുവദിക്കും. രണ്ടാമത്തെ വിഭാഗമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യപ്പെടുന്നതിന്റെ 62 ശതമാനം മാത്രമേ ലഭിക്കൂ. മൂന്നാമത്തെ വിഭാഗത്തിൽ വരുന്ന സ്റ്റീൽ, ഓട്ടോമൊബൈൽ, കെമിക്കൽ, പ്ലാസ്റ്റിക് വ്യവസായങ്ങൾക്കും 62 ശതമാനം വിഹിതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ആദ്യമാ...
താനൂരിൽ മുസ്ലീം മുസ്ലീം ലീഗ്  വോട്ടിന് പണം വാഗ്ദാനം ചെയ്തതായി ആരോപണം
Election

താനൂരിൽ മുസ്ലീം മുസ്ലീം ലീഗ് വോട്ടിന് പണം വാഗ്ദാനം ചെയ്തതായി ആരോപണം

മലപ്പുറം: താനൂരിൽ വോട്ടുകൾ നേടുന്നതിനായി പണം വാഗ്ദാനം ചെയ്തതായി മുസ്ലീം ലീഗിനെതിരെ ആരോപണം. ലീഗ് സ്ഥാനാർഥി പി.കെ. നവാസിന് 300 വോട്ടിന്റെ ലീഡ് നൽകുന്ന ബൂത്തുകൾക്ക് 10,000 രൂപയും, കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകൾക്ക് 25,000 രൂപയും നൽകാമെന്ന വാഗ്ദാനമാണ് ഉയർന്നിരിക്കുന്നത്. താനൂർ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻറ് മുത്തുക്കോയ തങ്ങളാണ് ഈ വാഗ്ദാനം നൽകിയതെന്നാണ് ആരോപണം. മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിനിടെയാണ് ഇത്തരമൊരു വാഗ്ദാനം നടത്തിയതെന്നാണ് വിവരം. ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് കൈമാറാനായി ചിത്രീകരിച്ച വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത സംഭവവും വിവാദമായിരുന്നു. പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്...
പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ
Kerala News

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: ധനരാജ് രക്ത സാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ. 5 ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖയാണ് പുറത്തു വിട്ടത്. കൂടുതൽ തെളിവുകൾ പുറത്തു വിടേണ്ടി വരുമെന്ന് കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടതെന്ന് കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു....
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനി ച്ചു;മൂല്യനിർണയം ഏപ്രിൽ 16 മുതൽ, ഫലം മേയ് 8ന്
Education

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനി ച്ചു;മൂല്യനിർണയം ഏപ്രിൽ 16 മുതൽ, ഫലം മേയ് 8ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിച്ചു. ബയോളജി പരീക്ഷയോടെയാണ് ഇത്തവണത്തെ പരീക്ഷകൾക്ക് വിരാമമായത് . പരീക്ഷകൾ പൂർത്തിയായതോടെ വിദ്യാഭ്യാസ വകുപ്പ് മൂല്യനിർണയത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കും. ഏപ്രിൽ 16 മുതലാണ് മൂല്യനിർണയം ആരംഭിക്കുക. ആദ്യം ഏപ്രിൽ 6 മുതൽ 25 വരെ നടത്താനായിരുന്നു തീരുമാനം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തീയതികൾ പുനഃക്രമീകരിക്കുകയായിരുന്നു. മേയ് 8ന് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. മാർച്ച് 5നാണ് സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. കടുത്ത ചൂടിനിടയിലും പരീക്ഷകൾ സുഗമമായി നടത്താൻ വിദ്യാഭ്യാസ വകുപ്പ് വിപുലമായ ക്രമീകര...
സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു! ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Weather

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു! ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ച പ്രദേശങ്ങളിലും ഇന്ന് മഴ തുടരുമെന്ന് പ്രവചനം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസവും ഇന്നും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണം. കണ്ണൂരിലും ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ അഞ്ച് മില്ലിമീറ്ററിന് മുകളിലുള്ള മഴ ലഭിക്കാനാണ് സാധ്യത. കൂടാതെ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാമെന്നതിനാൽ മുൻകരുതൽ സ്വീകരിക്കണം. മഴ മുന്നറിയിപ്...
നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ
World

നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ:  യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അലിറേസ തങ്‌സിരിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തന്ത്രം നിലനിർത്തിക്കൊണ്ട് ആക്രമണകാരികളായ ശത്രുക്കൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് തങ്‌സിരി മുൻപ് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് തീരദേശ പ്രതിരോധം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ശത്രുക്കൾ പൂർണമായും നശിപ്പിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നു അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നുവെന്നും ഇറാൻ റവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു. 1980–1988 കാലഘട്ടത്തിലെ ഇറാൻ–ഇറാഖ് യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ച സൈനികനായിരുന്ന തങ്‌സിരി, സേനയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. 2018ൽ പര...
സൗദിയിലെ എയർബേസിന് നേരെ ആക്രമണം: യുഎസ് വിമാനങ്ങൾ തകർത്തുവെന്ന്  ഇറാന്റെ അവകാശവാദം
World

സൗദിയിലെ എയർബേസിന് നേരെ ആക്രമണം: യുഎസ് വിമാനങ്ങൾ തകർത്തുവെന്ന് ഇറാന്റെ അവകാശവാദം

സൗദി അറേബ്യയിലെ എയർബേസ് ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ യുഎസിന്റെ വിലകൂടിയ സൈനിക വിമാനങ്ങൾ തങ്ങൾ തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനങ്ങളെയും മിസൈലുകളെയും നിരീക്ഷിക്കുന്നതിനും യുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ബോയിങ് E-3 സെൻട്രി വിമാനമാണ് ആക്രമണത്തിൽ നശിച്ചതെന്നാണ് റിപ്പോർട്ട്. യുഎസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ 15ഓളം യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിയാദിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ അകലെയുള്ള റോയൽ സൗദി എയർഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള യുഎസ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി ഇതിന് മുമ്പും പലതവണ ആക്രമണശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്...
‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം
Business

‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ‘വോട്ട് സ്വീറ്റൻഡ് കേരള’ ക്യാംപെയിൻ്റെ ഭാഗമായാണ് ഈ നീക്കം. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ ആയിരിക്കും ഹൽവ വിതരണം നടത്തുക. യുവ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലകളിൽ നിന്ന് ഓരോന്നിലും 200 കന്നി വോട്ടർമാർക്ക് ഹൽവ നൽകും. ഇതിനായുള്ള നടപടിക്രമങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഇത്തവണത്തെ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരാണ് ഉള്ളത്. യുവ വോട്ടർമാരെ കൂടുതൽ ബൂത്തുകളിലേക്ക് ആകർഷിച്ച് പോളിംഗ് ശതമാനം ഉയർത്താനാണ് കമ്മീഷന്റെ ശ്രമം....