BREAKING NEWS


Kerala News

രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു
Kerala News

രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷപെടാൻ സംവിധായകൻ രഞ്ജിത്ത് ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യാനാണ് തീരുമാനം. രഞ്ജിത്തിന് രക്ഷപെടാൻ ഇവരുടെ സഹായം ലഭിച്ചെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇത് സ്ഥിരീകരിക്കപ്പെട്ടാൽ രഞ്ജിത്തിനെ രക്ഷപെടാൻ സഹായിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതോടൊപ്പം ‘ഒളിവിൽ കഴിയാൻ സഹായം നൽകൽ’ എന്ന വകുപ്പ് കൂടി ചുമത്തുമെന്നും വ്യക്തമാക്കി. സംഭവം നടന്ന കാരവാനും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽ ലൈംഗികാതിക്രമ വിവരം മറച്ചുവയ്ക്കാൻ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടക്കും. സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് പരാതി ലഭിച്ചത്...
അപര സ്ഥാനാർഥികൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ജനാധിപത്യത്തെ തകർക്കുന്ന നടപടിയെന്ന് കോടതി
Kerala News

അപര സ്ഥാനാർഥികൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ജനാധിപത്യത്തെ തകർക്കുന്ന നടപടിയെന്ന് കോടതി

എറണാകുളം: തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർഥികളെ നിയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിലുള്ള നീക്കങ്ങൾ ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലുള്ള അപര സ്ഥാനാർഥിത്വം തടയണമെന്നും കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർദേശം നൽകിയത്. അപര സ്ഥാനാർഥികളെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ ബാധിക്കുമെന്നും, യഥാർത്ഥ സ്ഥാനാർഥികൾക്ക് വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം പ്രവണത പിന്തുടരുന്നതായി കോടതി വിമർശിച്ചു.തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. അഞ്ജലി പി.വി. എന്ന ഔദ്യോഗിക പേരിനുപകരം വോട്ടിംഗ് മെഷീനിൽ ‘അഞ്ജലി നായർ’ എന്ന് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട...
രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു
Kerala News

രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി: ലൈംഗിക പീഡന കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.യുവ നടിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളാണ് രഞ്ജിത്തിനെതിരെ ഉള്ളത്. സമാന കൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടയാളെന്നും പ്രതിയുടെ അറസ്റ്റ് അനിവാര്യമെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു. സിനിമാ സൈറ്റിലെ കാരവനിൽ വെച്ച് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രഞ്ജിത്തിൻ്റെ അറസ്റ്റ്. രഞ്ജിത്തിൻ്റെ ജാമ്യ ഹർജിയെ എസ്ഐടി കോടതിയിൽ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന നിലപാടിലാണ് പൊലീസ്. ...
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ  റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ
Kerala News

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്. സ്ത്രീസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആളാണെന്നും സമാന കുറ്റങ്ങളിൽ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനുവരി 30നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിങ് സ്ഥലത്തെ കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. സാക്ഷികളുടെ മൊഴിയും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് പുറത്തേക്ക് വന്നതായും ഷൂട്ടിങ് സൈറ്റിലുണ്ടായിരുന്നവർക്ക് സംഭവം അറിയാമായിരുന്നെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേ...
ദിനേശ് ഐടി സൊലൂഷൻസ് വിവാദം: ആരോപണം ശരിയെന്ന് ഹൈക്കോടതി പറഞ്ഞുവെന്ന് ചെന്നിത്തല
Kerala News

ദിനേശ് ഐടി സൊലൂഷൻസ് വിവാദം: ആരോപണം ശരിയെന്ന് ഹൈക്കോടതി പറഞ്ഞുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ദിനേശ് ഐടി സൊലൂഷൻസുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതായി രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി കൂടാതെ സഹകരണ മന്ത്രിയും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രേഖകളില്ലാതെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്റെ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിൻമാറാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 231 കോടിക്ക് ചെയ്യാവുന്ന പദ്ധതി 735 കോടിക്ക് നടപ്പാക്കുന്നതിലൂടെ വൻ അഴിമതിയാണുണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണത്തിന്റെ അവസാന ഘട്ടത്തിൽ വലിയ അഴിമതികൾ നടക്കുകയാണെന്നും സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് സോഫ്റ്റ്‌വെയർ തയ്യാറാക്കാനുള്ള കരാർ ടാറ്റാ കൺസൾട്ടൻസിക്ക് നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും, അത് ദിനേശ് ബീഡി സഹകരണ സ...
ചെക്ക് കേസ്: എം.കെ. മുനീറിന്റെ  അപ്പീൽ തള്ളി  കോടതി
Kerala News

ചെക്ക് കേസ്: എം.കെ. മുനീറിന്റെ അപ്പീൽ തള്ളി കോടതി

കോഴിക്കോട്: ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിന് തിരിച്ചടി. കേസിൽ നൽകിയ അപ്പീൽ കോഴിക്കോട് ജില്ലാ അഡീഷണൽ കോടതി തള്ളി. പരാതിക്കാരന് 2.60 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടു. തുക അടച്ചില്ലെങ്കിൽ ആറുമാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. അഭിഭാഷകനായ മുനീർ അഹ്മദ് ആണ് കേസിലെ പരാതിക്കാരൻ. ഇന്ത്യാവിഷൻ, എം.കെ. മുനീർ, ജമാലുദീൻ ഫാറൂഖ്, മുനീറിന്റെ ഭാര്യ നഫീസ എന്നിവർക്കെതിരെയാണ് കോടതി വിധി വന്നത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം. ഇന്ത്യാവിഷൻ സ്ഥാപനത്തിന് വേണ്ടി 1.37 കോടി രൂപ മുനീർ അഹ്മദിൽ നിന്ന് കടമായി വാങ്ങിയിരുന്നു. പിന്നീട് തുക തിരികെ ആവശ്യപ്പെട്ടപ്പോൾ 2013ൽ നൽകിയ ചെക്ക് മടങ്ങിയതോടെ പരാതിയിലേക്ക് കാര്യങ്ങൾ നീങ്ങി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനീറിന്റെ അഭിഭാഷകൻ അറിയിച്ചു....
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചു;സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala News

മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചു;സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എറണാകുളം: നടൻ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചെന്നാരോപിച്ചാണ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡ് പരാതി നൽകിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമർശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസിനെ ഹനിക്കുന്നതാണ് പരാമർശമെന്ന് പരാതിയിൽ പറയുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്നായിരുന്നു സലിം കുമാർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ പരിഹസിച്ചുകൊണ്ടാണ് ഈ പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് മാനസിക വെല്ലുവിളി നേരിടുന്നവർക്കെതിരായ അപമാനകരമായ പരാമർശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ...
കേരളത്തിൽ നോൺ ഡൊമസ്റ്റിക് എൽപിജി വിഹിതം 66% ആയി ഉയർത്തി; വാണിജ്യ-വ്യവസായ മേഖലക്ക് ആശ്വാസം
Kerala News

കേരളത്തിൽ നോൺ ഡൊമസ്റ്റിക് എൽപിജി വിഹിതം 66% ആയി ഉയർത്തി; വാണിജ്യ-വ്യവസായ മേഖലക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിഹിതം 66 ശതമാനമായി ഉയർത്തി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമാണ് ഈ വർധന നടപ്പാക്കിയിരിക്കുന്നത്. ഗ്യാസ് വിതരണത്തിനായി കേരളത്തിൽ ഉപഭോക്താക്കളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ ആശുപത്രികൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ, ഐടി പാർക്കുകൾ, വ്യവസായ കാന്റീനുകൾ, ഹോസ്റ്റലുകൾ, സുഭിക്ഷ ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അഗതി മന്ദിരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവർക്കു 100 ശതമാനം വിഹിതം അനുവദിക്കും. രണ്ടാമത്തെ വിഭാഗമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യപ്പെടുന്നതിന്റെ 62 ശതമാനം മാത്രമേ ലഭിക്കൂ. മൂന്നാമത്തെ വിഭാഗത്തിൽ വരുന്ന സ്റ്റീൽ, ഓട്ടോമൊബൈൽ, കെമിക്കൽ, പ്ലാസ്റ്റിക് വ്യവസായങ്ങൾക്കും 62 ശതമാനം വിഹിതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ആദ്യമാ...
പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ
Kerala News

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: ധനരാജ് രക്ത സാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ. 5 ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖയാണ് പുറത്തു വിട്ടത്. കൂടുതൽ തെളിവുകൾ പുറത്തു വിടേണ്ടി വരുമെന്ന് കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടതെന്ന് കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു....
എഫ്‌സിആർഎ ഭേദഗതി: മോദിക്ക് കത്തയച്ച് പിണറായി
Kerala News

എഫ്‌സിആർഎ ഭേദഗതി: മോദിക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഎ) നിയമ ഭേദഗതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതി ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിയമഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ഭേദഗതി ബിൽ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുകയും ജീവകാരുണ്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇതിനിടെ, എഫ്‌സിആർഎ ഭേദഗതിക്കെതിരെ ഓർത്തഡോക്സ് സഭയും രംഗത്തെത്തി. സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പുതിയ നിയമം സഭയുടെ സാമൂഹ...