BREAKING NEWS


Kerala News

എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
Kerala News, Latest news

എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ അംഗീകാരം നൽകി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. നിലവിൽ സമർപ്പിച്ച കുറ്റപത്രം പ്രകാരം കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസ് സിബിഐയ്ക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു. 2024 ഒക്ടോബർ 14ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ, ക്ഷണിക്കാതെയാണ് ചടങ്ങിലെത്തിയതെന്നും അവിടെ നവീൻ ബാബുവിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതായും ആരോപണം ഉയർന്നിരുന്നു. സ്ഥലംമാറ്റത്തെ തുടർന്ന് സ്വ...
മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
Kerala News, Weather

മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരളത്തിൽ കാലവർഷം പ്രവേശിക്കുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട്ടിലെ ചില മേഖലകൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കുമ...
ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും, ഗൂഢാലോചനയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി
Kerala News

ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും, ഗൂഢാലോചനയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഗൂഢാലോചനാ തലത്തിലേക്കും വ്യാപിപ്പിച്ച് എസ്ഐടി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ പ്രതികളുടെ ഫോൺ രേഖകളും മൊബൈൽ സന്ദേശങ്ങളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന് പ്രേരിപ്പിച്ച കോളുകളുടെയോ സന്ദേശങ്ങളുടെയോ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ കുറ്റത്തിൽ പങ്കുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി. അന്വേഷണ സംഘം കൊച്ചിയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡ്ഡി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരിൽ നിന്നാണ് മൊഴി ശേഖരിച്ചത്. പരിശോധന നടത്തുന്നതിനായി കൈവശമുണ്ടായിരുന്ന സെർച്ച് വാറന...
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala News, Latest news, Weather

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് മഴയുടെ തീവ്രത വർധിക്കുന്നത്. നാളെയോടെ സംസ്ഥാനത്ത് കാലവർഷം ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം, കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്....
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം; റിസര്‍വേഷന്‍ രീതികള്‍ മാറാനൊരുങ്ങുന്നു
Kerala News

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം; റിസര്‍വേഷന്‍ രീതികള്‍ മാറാനൊരുങ്ങുന്നു

ഇന്ത്യന്‍ റെയില്‍വേയിലെ റിസര്‍വേഷന്‍ സംവിധാനം പരിഷ്‌കരിക്കാന്‍ പോകുന്നു. നിലവിലെ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഒഴിവാക്കി അത്യാധുനിക റിസര്‍വേഷന്‍ രീതി കൊണ്ടുവരാനാണ് നീക്കം. ഓഗസ്റ്റ് മാസത്തോടെ പുതിയ സംവിധാനത്തിലേക്ക് മാറാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ദില്ലിയില്‍ ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നു. പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം വരുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യല്‍ എളുപ്പമാവുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.   1986ലാണ് ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്കിടെ പലവിധത്തിലുള്ള മാറ്റങ്ങളും കൊണ്ടുവന്നിരുന്നു. 2002ലാണ് ഇന്റര്‍നെറ്റ് മുഖേനെ ടിക്കറ്റ് ബുക്കിങ്ങിന് തുടക്കമിട്ടത്. നിലവില്‍ ഇന്ത...
മുഖ്യമന്ത്രി ചർച്ചയിലെ കാലതാമസം അതൃപ്തിക്ക് കാരണമായി: ബെന്നി ബെഹനാൻ
Kerala News

മുഖ്യമന്ത്രി ചർച്ചയിലെ കാലതാമസം അതൃപ്തിക്ക് കാരണമായി: ബെന്നി ബെഹനാൻ

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ച നീണ്ടുപോയത് പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയെന്ന് ബെന്നി ബെഹനാൻ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയായി ആരെത്തിയാലും അത് സ്വീകാര്യമായിരിക്കും. വെളുത്ത പുക ഉടൻ ഉയരും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡൽഹിയിൽ നിർണായക നീക്കങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ഇനി വൈകിക്കരുതെന്ന് അവർ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇന്നുതന്നെ തീരുമാനം പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് ശ്രമം ശക്തമാക്കിയിരിക്കുകയാണ്....
അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്; പ്രതിയുടെ സ്വത്തുകൾ കേന്ദ്രീകരിച്ചും അന്വേഷണം
Kerala News

അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്; പ്രതിയുടെ സ്വത്തുകൾ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് നജീബ് സ്ഥലം വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നജീബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. അവയവം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ഇയാൾ മുൻകൂർ തുക കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള നജീബിന്റെ സഹോദരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ രാജ്യാന്തര ബന്ധങ്ങളുണ്ടോ എന്നതും പരിശോധിക്കുന്നതായി സൂചനയുണ്ട്. അവയവദാന കച്ചവടത്തിനായി വ്യാജരേഖ നിർമ്മിച്ച കേസിൽ കൊച്ചി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ...
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി;  ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം
Kerala News

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഭാഗിക വൈദ്യുതി തടസം ഏർപ്പെടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ...
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്
Kerala News

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പാർട്ടിയുടെ വമ്പൻ വിജയത്തിന് മങ്ങലേൽപ്പിച്ചെന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷമാകും മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു. “വൈകാതെ വെള്ള പുക ഉയരും. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ,” എന്നാണ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയ ഗാന്ധിയുടെ വസതിയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേരളത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട നേതാക്കൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തുമെന്നും, അതിന് പിന്നാലെ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യതയെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ചർച്ച നീണ്ടുപോയത് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് ഇടയാക്കിയെന്ന് ബെന്നി ബെഹനാൻ എംപിയും പ്രതികരിച്ചു. “കോൺഗ്രസ് ഒരു ജനാധിപത്യ ...
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തം
Kerala News

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തം

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം പൊതു ഗതാഗത മേഖലയെ തന്നെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ ഏകദേശം 70 ശതമാനവും സ്ത്രീകളാണെന്നും, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചാൽ സ്ത്രീകൾ സ്വകാര്യ ബസുകൾ ഒഴിവാക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതോടെ സ്വകാര്യ ബസ് മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. സ്ത്രീകൾ സൗജന്യമായി കെഎസ്ആർടിസിയിലേക്ക് മാറിയാൽ വിദ്യാർഥികളെ ആശ്രയിച്ചുള്ള സർവീസുകൾ മാത്രമേ സ്വകാര്യ ബസുകൾക്ക് നടത്താനാകൂവെന്നും, അതോടെ ജീവനക്കാരുടെ ശമ്പള വിതരണത്തിലും പ്രതിസന്ധി ഉണ്ടാകാമെന്നും അവർ പറയുന്നു. കെഎസ്ആർടിസിയിൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയോട് സാമ്യമുള്ള സാഹചര്യം സ്വകാര്യ ബസ് മേഖലയിലും ...