BREAKING NEWS


Author: Nagaram Network

പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് അപ്രതീക്ഷിത തിരിച്ചടി, ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല
Election

പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് അപ്രതീക്ഷിത തിരിച്ചടി, ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല

എറണാകുളം: പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് തിരിച്ചടിയായി നടി ലക്ഷ്മി പ്രിയയുടെ സ്ഥാനാർഥിത്വം. വേട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തിയതോടെ ഇന്ന് നടത്താനിരുന്ന ലക്ഷ്മി പ്രിയയുടെ റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രി എത്തിയിട്ടും റോഡ് ഷോയ്ക്ക് സ്ഥാനാർഥി എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നം മൂലമാണ് എത്താതിരുന്നതെന്നാണ് സംഭവത്തിൽ ലക്ഷ്മി പ്രിയയുടെ വിശദീകരണം. ട്വന്റി 20യുടെ സ്ഥാനാർഥിയായാണ് പെരുമ്പാവൂരിൽ നടിയും മുൻ ബി​ഗ് ബോസ് താരവുമായ ലക്ഷ്മി പ്രിയയെ പ്രഖ്യാപിച്ചത്. ഒരു പാർട്ടിയിലും അംഗത്വം ഇല്ലെന്നും പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണെന്നുമായിരുന്നു സ്ഥാനാർഥി നിർണയത്തിന് പിന്നാലെയുള്ള ലക്ഷ്മി പ്രിയയുടെ പ്രതികരണം....
ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി
World

ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി

ടെഹ്‌റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഇറാനിൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. എന്നാൽ ഈ വാർത്തയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1980-ലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത ഖത്തീബ്, ഇറാന്റെ ജുഡീഷ്യറിയിലും ഇന്റലിജൻസ് വിഭാഗത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രമുഖ ഷിയാ പണ്ഡിതനാണ്. ഇറാനിലെ ഉന്നത നേതാക്കളെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും ഇസ്രായേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ തകർക്കുന്നതിൽ തങ്ങളുടെ സൈന്യം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാണ് ഇസ്മയിൽ ഖ...
ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനീ കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ
World

ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനീ കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ

ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയും ഐആർജിസിയുടെ അർധസൈനിക വിഭാഗമായ ബസീജ് ഫോഴ്സ് മേധാവി ഗൊലാംറിസ സൊലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഇന്നലെ രാത്രി നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ഈ റിപ്പോർട്ടുകളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന റാലിയിലാണ് ലാറിജാനി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഈ മരണം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അലി ലാറിജാനി. അലി ലാറിജാനി ഉൾപ്പെടെയുള്ള പ്രമുഖ ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ഇറാൻ ഭരണകൂടത്തിലെ ഏറ്റവും സ്വ...
വ്യോമപാത തുറന്ന് യുഎഇ
Business

വ്യോമപാത തുറന്ന് യുഎഇ

ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട വ്യോമപാതകൾ യുഎഇ പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ 'അസാധാരണ മുൻകരുതൽ നടപടി' എന്ന നിലയിൽ ഒരു മണിക്കൂർ നേരത്തേക്കാണ് സിവിൽ ഏവിയേഷൻ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയത്. ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചുവെന്ന് അധികൃതർ അറിയിച്ചെങ്കിലും അബുദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറയിലെ വ്യവസായ മേഖലയിലും ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടായി. എണ്ണപ്പാടത്തുണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ തീരുമാനിച്ചു. സ്പ്രിങ് വെക്കേഷന് ശേഷം മാർച്ച് 22 മുതൽ രണ്ടാഴ്ച കൂടി നഴ്സറികൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഓൺലൈൻ രീതിയിൽ പ്രവർത്തിക്കും. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് ഈ നടപടി. അതേസമയം, ആക...
കേരളം നിങ്ങളുടേതു കൂടിയാണ്; കമൽഹാസന്റെ ആശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
Kerala News

കേരളം നിങ്ങളുടേതു കൂടിയാണ്; കമൽഹാസന്റെ ആശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തുടർച്ച ആശംസിച്ച നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് മറുപടി നൽകി മുഖ്യമന്ത്രി. കമൽഹാസൻ കേരളത്തിന് അന്യനല്ലെന്നും ഈ മണ്ണ് കേരളീയരുടേത് പോലെ തന്നെ അദ്ദേഹത്തിന്റേതു കൂടിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മണ്ണിൽ ആരും അന്യരല്ലെന്നും ജനക്ഷേമത്തിലും വികസനത്തിലും ഉറച്ചുനിന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമൽഹാസന്റെ പിന്തുണയ്ക്കും ഊഷ്മളമായ ആശംസകൾക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി, പുരോഗമന മനോഭാവത്തോടെ ഒന്നിച്ച് നിൽക്കാമെന്നും കേരളം തീർച്ചയായും വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു കമൽഹാസൻ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പിണറായി വിജയന്റെ വിജയം കേരളത്തിന്റെ കൂടി വിജയമാണെന്നും കഴിഞ്ഞ പത്ത് വ...
ലൈംഗികാരോപണക്കേസ് തിരിച്ചടിയായി; എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്
Kerala News

ലൈംഗികാരോപണക്കേസ് തിരിച്ചടിയായി; എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡ് തടഞ്ഞു. ഈ മാസം 26-ന് കേസ് കോടതി പരിഗണിക്കാനിരിക്കെ, തിരഞ്ഞെടുപ്പ് വേളയിൽ ഇത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. എൽദോസിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്നുവന്നപ്പോൾ തന്നെ കേസിനെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരുന്നു. എൽദോസ് കുന്നപ്പിള്ളി വീണ്ടും മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിൽ പ്രതികൂല തരംഗമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഐ ഗ്രൂപ്പ് എൽദോസിനെ ശക്തമായി പിന്തുണച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. എൽദോസിന് പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് ഇപ്പോൾ മണ്ഡലത്തിൽ സജീവമായി പരിഗണിക്കുന്നത്. ഒരു അധ്യാപിക നൽകിയ പര...
താരങ്ങളെ അണിനിരത്തി ട്വന്റി 20യുടെ നിർണായക നീക്കം; ലക്ഷ്മി പ്രിയയും വീണാ നായരും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥികൾ
Election

താരങ്ങളെ അണിനിരത്തി ട്വന്റി 20യുടെ നിർണായക നീക്കം; ലക്ഷ്മി പ്രിയയും വീണാ നായരും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥികൾ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തി ട്വന്റി 20 തങ്ങളുടെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നു. ഏറ്റുമാനൂരിൽ നടി വീണാ നായരും തൃപ്പൂണിത്തുറയിൽ അഞ്ജലി നായരും ജനവിധി തേടുമ്പോൾ, പെരുമ്പാവൂരിൽ നടി ലക്ഷ്മി പ്രിയയാണ് സ്ഥാനാർത്ഥിയാകുന്നത്. ഇവരെ കൂടാതെ അങ്കമാലി നിയോജക മണ്ഡലത്തിൽ സോഷ്യൽ മീഡിയ താരം പ്രോമി കുര്യാക്കോസും ട്വന്റി 20 ടിക്കറ്റിൽ മത്സരരംഗത്തുണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആദ്യമായാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഞ്ജലി നായർ പ്രതികരിച്ചപ്പോൾ, താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഔദ്യോഗികമായി അംഗമല്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമായിരുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. കോളേജ് കാലത്ത് എസ്എഫ്ഐ പാനലിൽ യൂണിയൻ ചെയർപേഴ്സണായിരുന്ന താൻ ഇപ്പോൾ കാലഘട്ടത്തിന്റ...
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം
World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നർകോട്ടിക്സ് (ലഹരിവിമുക്ത) ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. ലഹരിവിമുക്ത ആശുപത്രിയെ ലക്ഷ്യം വച്ചു നടന്ന ഈ ആക്രമണം ചികിത്സയിലായിരുന്ന നിരവധി പേരുടെ ദാരുണാന്ത്യത്തിന് കാരണമായെന്ന് താലിബാൻ കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ അഫ്ഗാനിസ്ഥാനിലെ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. നൻഗഹാർ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങൾക്കാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്നും ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ അതി...
ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധി; പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി
National

ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധി; പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന അമ്മമാർക്കും പ്രസവാവധിക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വന്തം കുഞ്ഞെന്നോ ദത്തെടുത്ത കുഞ്ഞെന്നോ ഉള്ള വ്യത്യാസം മാതൃപരിചരണത്തിന്റെ കാര്യത്തിൽ ഇല്ലെന്ന് നിരീക്ഷിച്ചു. പ്രസവ സംരക്ഷണം എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്നും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ജൈവികമായ വഴികളും ദത്തെടുക്കൽ പോലുള്ള നിയമപരമായ വഴികളും ഒരുപോലെയാണെന്നും ജസ്റ്റിസ് പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് മാത്രം 12 ആഴ്ചത്തെ അവധി അനുവദിക്കുന്ന സാമൂഹിക സുരക്ഷാ കോഡിലെ സെക്ഷൻ 60(4) ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കുട്ടികളുടെ പ്രായം കണക്കിലെടുക്കാതെ തന്നെ ദത്...
ഡോക്ടർ വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ
Kerala News

ഡോക്ടർ വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി, പ്രതിക്കുള്ള ശിക്ഷാ വിധി മറ്റന്നാൾ പ്രസ്താവിക്കും. കേസിന്റെ വിചാരണ വേളയിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 2 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. 2023 മെയ് 10-നാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പോലീസ് എത്തിച്ച സന്ദീപ്, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോക്ടർ വന്ദനാദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു....