BREAKING NEWS


Author: Nagaram Network

ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ
Kerala News

ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകിട്ട് വരെ മദ്യ വില്‍പന പൂര്‍ണമായി നിരോധിക്കും. കൂടാതെ, വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.ഏപ്രില്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിംഗ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസങ്ങളിലും അതത് പ്രദേശങ്ങളില്‍ ഡ്രൈ ഡേയായിരിക്കും.ഈ കാലയളവില്‍ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുക, ശേഖരിക്കുക, വിതരണം ചെയ്യുക, ഉപയോഗിക്കുക എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. മദ്യശാലകള്‍ക്കൊപ്പം ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.വ്യക്തികള്‍ മദ്യം സംഭരിക്കുന്നതും കര്‍ശനമായി വി...
നിയമസഭാ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം അവസാനിച്ചു, നാളെ നിശബ്ദ പ്രചാരം
Election

നിയമസഭാ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം അവസാനിച്ചു, നാളെ നിശബ്ദ പ്രചാരം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൊട്ടിക്കലാശം ആവേശകരമായി സമാപിച്ചു. വൈകിട്ട് ആറുമണിവരെ നീണ്ട പ്രചാരണത്തിന് ശേഷം ഇനി നാളെ നിശബ്ദ പ്രചാരണ ദിനമായിരിക്കും. ഒമ്പതാം തീയതി വോട്ടെടുപ്പ് നടക്കും.എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്. നിശബ്ദ പ്രചാരണ സമയത്ത് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ ആരംഭിക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഇതിനായി ബൂത്തുകളില്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.പ്രചാരണത്തി...
എയര്‍ ഇന്ത്യ സിഇഒ ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു
National

എയര്‍ ഇന്ത്യ സിഇഒ ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു. പുതിയ സിഇഒ ചുമതലയേല്‍ക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ കാലാവധി ശേഷിക്കെയാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.കമ്പനി വലിയ സാമ്പത്തിക നഷ്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജി. 2022 ജൂലൈയിലാണ് വില്‍സണ്‍ എയര്‍ ഇന്ത്യയുടെ ചുമതലയേല്‍ക്കുന്നത്. രാജിക്കാര്യം ബോര്‍ഡിന് മുന്നില്‍ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.അതേസമയം, രാജിയുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയില്‍ നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം തന്നെ ടാറ്റ ഗ്രൂപ്പ് പുതിയ സിഇഒയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും വില്‍സന്റെ കാലാവധി 2027 വരെ നീട്ടിയിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ...
“ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”;രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ
Kerala News

“ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”;രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനെ വിജയാ’ എന്ന പരാമർശത്തിന് മറുപടിയായി ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ പറയാൻ പാടില്ലാത്ത തരത്തിലുള്ള പ്രസ്താവനയാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. സ്ഥാനത്തിനൊത്ത മര്യാദയും ഉത്തരവാദിത്തവും പാലിക്കേണ്ടതുണ്ടെന്നും, അതിനൊത്ത പെരുമാറ്റമാണോ അദ്ദേഹത്തിനുള്ളതെന്ന് സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദമായ മറുപടി പിന്നീട് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.‘ഡീൽ’ എന്ന ആരോപണം ഇടതുമുന്നണിക്ക് ചേരുന്നതല്ലെന്നും അത് ചേരുന്നവർ തന്നെ ഏറ്റെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ജി. സുധാകരൻ നടത്തിയ വിവാദ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. സ്ഥാനാർഥിയിൽ നിന്ന് ...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കുക്കി വിഭാഗത്തിന്റെ ആക്രമണത്തില്‍ ബിഷ്ണുപുര്‍ ജില്ലയില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. മോയിറാങ് ട്രോങ്‌ളവോബിയിലെ ഒരു വീട്ടിലേക്കുണ്ടായ ബോംബാക്രമണത്തിലാണ് ആറ് മാസം പ്രായവും അഞ്ച് വയസുമായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെ കുട്ടികളും അമ്മയും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഏറെ നാളായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ ആക്രമണം. അതേസമയം, ഇംഫാല്‍ ഈസ്റ്റിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുകാരിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവും സംഘര്‍ഷത്തിന് ഇടയാക്കി. കാണാതായിരുന്ന കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമായി ഉയരുകയും പ്രതിക്ക് ...
ഇറാനെ ഒരു രാത്രിക്കകം ഇല്ലാതാക്കാമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
World

ഇറാനെ ഒരു രാത്രിക്കകം ഇല്ലാതാക്കാമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ അത്തരമൊരു നീക്കം സംഭവിക്കാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഎസ് നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഇറാനിലെ ഊര്‍ജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എഫ്-15 യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇറാനില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. അതേസമയം, യുഎസ് മുന്നോട്ട് വെച്ച ഉപാധികള്‍ ഇറാന്‍ തള്ളിയിരിക്കുകയാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണ്ടെന്ന നിലപാട് തുടരുന്ന ഇറാന്‍, സ്ഥിരപരിഹാരവും യുദ്ധത്തിന്റെ പൂര്‍ണാവസാനവുമാണ് ആവശ്യപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അനുവദിച്ച 10 ദിവസത്തെ അന്ത്യശാസന കാലാവധി അവസാനിക്കാനിരിക്ക...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അവസാന ലാപ്പിലേക്ക്
Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അവസാന ലാപ്പിലേക്ക്

തിരുവനന്തപുരം: രാ‌ഷ്‌ട്രീയ കേരളത്തെ ഇളക്കി മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അവസാന ലാപ്പിലേക്ക്. വൈകീട്ട് ആറ് മണിയോടെ ആവേശ പ്രചാരണം സമാപിക്കും. പരസ്യ പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിൽ ബാൻഡ് മേളങ്ങളും കൊടികളും ഉയർത്തി വൻ ജനാവലിയാണ് ഒരോ കേന്ദ്രങ്ങളിലും എത്തിച്ചേർന്നത്. ബുധനാഴ്ചത്തെ നിശബ്‌ദ പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലെത്തും. സുരക്ഷ മുൻനിർത്തി എല്ലാ മണ്ഡലങ്ങളിലും  കേന്ദ്ര സേനയെയും പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്....
ചന്ദ്രന്റെ മറുപാതി കണ്ടു; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം
National

ചന്ദ്രന്റെ മറുപാതി കണ്ടു; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം

ചാന്ദ്ര ദൗത്യം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ട്ടിമിസ് 2 പുതിയ ചരിത്രം കുറിച്ചു. ഭൂമിയില്‍നിന്ന് ഏകദേശം 2,52,760 മൈല്‍ ദൂരം സഞ്ചരിച്ച് മനുഷ്യര്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ദൂരം പിന്നിട്ട ദൗത്യമായി ഇത് മാറി. 1970ല്‍ അപ്പോളോ 13 സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. ഒറയോണ്‍ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തുന്ന ‘ഫ്‌ളൈ ബൈ’ ഘട്ടം പുലര്‍ച്ചെ ആരംഭിച്ചു. ഈ ഘട്ടത്തില്‍ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. ചന്ദ്രന്‍ പേടകത്തിനും ഭൂമിക്കും ഇടയില്‍ വരുന്നതിനാല്‍ ഇത്തരം ബ്ലാക്ക് ഔട്ട് സാധാരണമാണെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നാസ അറിയിച്ചു. ബ്ലാക്ക് ഔട്ട് പൂര്‍ത്തിയായതോടെ പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചു. അപ്പോളോ 8 ദൗത്യത്തിലെ പ്രശസ്തമായ ‘എര്‍ത്ത്‌റൈസ്’ ചിത്രം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും പകര്‍ത്താനാണ് സംഘത്തിന്റെ ലക്...
900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്
Kerala News

900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് കാർഡുമായി എൽഡിഎഫ് രംഗത്ത്. 2021 തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ആളുകൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയതായും, ലൈഫ് മിഷനും പുനർഗേഹം പദ്ധതിയും വഴി ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും കൈമാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും, ജപ്തി ഭീഷണി നേരിടാൻ ഏകകിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നതായും അവകാശപ്പെടുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്നുണ്ടെന്നും, കെ-സ്മാർട്ട് പദ്ധതിയിലൂടെ 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി അപേക്ഷാ പ്രായപരിധി ഉയർത്തുകയും 3,13,202 നിയമനങ്ങൾ നടപ്പാക്കുകയും ചെയ്തതായും റിപ്പോർട്ട് ച...
സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ
National

സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ

ചെന്നൈ: മധുരയിലെ സാത്താന്‍കുളം കസ്റ്റഡി കൊലപാതക കേസില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. മധുര ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. വ്യാപാരിയായ പി ജയരാജന്റെയും മകന്‍ ജെ ബെനിക്‌സിന്റെയും കസ്റ്റഡി കൊലപാതകത്തിലാണ് ഈ നിര്‍ണായക വിധി.ഇത് അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.2020 ജൂണ്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോവിഡ് നിയന്ത്രണ സമയത്ത് കട കൂടുതല്‍ സമയം തുറന്നുവെന്നാരോപിച്ച് ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ മകന്‍ ബെനിക്‌സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന...