BREAKING NEWS


Kerala News

ചാലക്കുടി പാലം ആറുദിവസം അടയ്ക്കും; ഗതാഗത ക്രമീകരണവുമായി പൊലീസ്
Kerala News

ചാലക്കുടി പാലം ആറുദിവസം അടയ്ക്കും; ഗതാഗത ക്രമീകരണവുമായി പൊലീസ്

തൃശൂർ: ദേശീയപാത 544ന് കുറുകെയുള്ള ചാലക്കുടി പഴയ പാലം നാളെ മുതൽ ആറുദിവസത്തേക്ക് അടയ്ക്കും. മുരിങ്ങൂർ–കൊരട്ടി–ചിറങ്ങര അടിപ്പാതയുടെ അറ്റകുറ്റപ്പണികളും ഭാരപരിശോധനയും നടത്തുന്നതിനായാണ് നടപടി. ഇതിനെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗതാഗത തിരക്ക് നിയന്ത്രിക്കാൻ തൃശൂർ റൂറൽ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കുകയും ഹൈവേ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും. പാലം അടയ്ക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചന ഉണ്ടായിരുന്നെങ്കിലും ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ നടക്കുന്നതിനാൽ നടപടി മാറ്റിവെച്ചിരുന്നു. 1966 ഡിസംബർ 16നാണ് ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത്....
പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണം;മനുഷ്യാവകാശ കമ്മീഷൻ
Kerala News

പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണം;മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശം. നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടറോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയാക്കാതെ പന്തീരാങ്കാവിൽ ടോൾ പിരിവ് ആരംഭിച്ചതിന് എതിരെയുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. പണി പൂർത്തിയാകുന്നത് വരെ ടോൾ കളക്ഷൻ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും നടപ്പാത നിർമിക്കാതെയും ടോൾ പിരിവ് ആരംഭിക്കുന്നതിന് എതിരെ പരാതി ഉയർന്നിരുന്നു. സർവീസ് റോഡ് പൂർത്തിയാക്കാത്തതിന് എതിരെ സാമൂഹ്യ പ്രവർത്തകനായ അബ്ദുൾ അസീസ് ഒറ്റയാൾ സമരവും നടത്തിയിരുന്നു. ...
ഫയർഫോഴ്‌സിൻ്റെ വഴി തടഞ്ഞ  സംഭവം: കാർ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Kerala News

ഫയർഫോഴ്‌സിൻ്റെ വഴി തടഞ്ഞ സംഭവം: കാർ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഫയർഫോഴ്‌സ് വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ കാർ ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിന്റെ ലൈസൻസാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കൂടാതെ, അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പട്ടണക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ബി.എൻ.എസ് 281, 285 വകുപ്പുകൾ പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. തുറവൂർ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിന് പോകുകയായിരു...
നിതിൻ രാജ് മരണം: ഡോ. കെ. റാം പുറത്താക്കാൻ തീരുമാനം; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ നടപടി
Kerala News

നിതിൻ രാജ് മരണം: ഡോ. കെ. റാം പുറത്താക്കാൻ തീരുമാനം; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ നടപടി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനംെടുത്തു. റാമിനെ പുറത്താക്കുമെന്ന് വിദ്യാർഥികൾക്ക് മാനേജ്‌മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. മറ്റു ആവശ്യങ്ങളിൽ ചർച്ച തുടരുകയാണ്. കോളേജിലെ അധ്യാപകനും ഓറൽ പത്തോളജി വിഭാഗം മേധാവിയുമായിരുന്ന ഡോ. കെ. റാമിനെതിരെ നിതിൻ്റെ മരണത്തിന് മുൻപും നിരവധി പരാതികളുണ്ടായിരുന്നു. മരണത്തിന് പിന്നാലെ കൂടുതൽ വിദ്യാർഥികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സ്ഥിരമായി പുറത്താക്കാനുള്ള തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം ചേർന്ന മാനേജ്‌മെന്റ് യോഗത്തിൽ തന്നെ ഈ തീരുമാനം ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഡോ. റാം പ്രതിയാണ്. ആത്മഹത്യ പ്രേരണയും പട്ടികജാതി-പട്ടികവർഗ അതിക...
“കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്”; വികസനം തുടരുമെന്ന് പിണറായി വിജയൻ
Kerala News

“കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്”; വികസനം തുടരുമെന്ന് പിണറായി വിജയൻ

കണ്ണൂർ: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണയിക്കുന്നതാണെന്നും സംസ്ഥാനത്ത് ആരംഭിച്ച വികസന പദ്ധതികൾ തുടരണമെന്നുള്ള ജനവിധിയാണിതെന്നും മുഖ്യമന്ത്രി പിണറായി. 17-ാം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന് പുരോഗതി വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും എൽഡിഎഫിന് മാത്രമേ കേരളത്തെ വികസനപാതയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസമുള്ളവരിൽ പലരും പോലും എൽഡിഎഫ് അധികാരത്തിൽ തുടരണമെന്ന നിലപാടിലാണ് എന്നുമദ്ദേഹം പറഞ്ഞു. അധികാരത്തിൽ ഉണ്ടായിരുന്നവർ തന്നെ വികസന സാധ്യതകൾ തള്ളിക്കളഞ്ഞ കാലഘട്ടം ജനങ്ങൾ നേരത്തെ കണ്ടതാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾ മറികടന്ന് മുന്നേറിയ ഭരണമാണ് ഉണ്ട...
അഖില്‍ മാരാരുടെ എഫ്ബി അക്കൗണ്ട് നീക്കം ചെയ്ത് കേരളാ പൊലീസ്
Kerala News

അഖില്‍ മാരാരുടെ എഫ്ബി അക്കൗണ്ട് നീക്കം ചെയ്ത് കേരളാ പൊലീസ്

എറണാകുളം: തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്. ഇന്ന് രാവിലെ മുതലാണ് അക്കൗണ്ട് നീക്കം ചെയ്തത്. ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ആണ് പൊലീസ് പൂട്ടിയത്. തന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നുവെന്ന് അഖിൽ മാരാർ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ലെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു..എന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നു.. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല..പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക ഞാൻ പറയുന്നത് ജന...
ചൂണ്ടു വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് രേഖപ്പെടുത്തി
Kerala News

ചൂണ്ടു വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് രേഖപ്പെടുത്തി

തൃശ്ശൂർ: ഇടതു കൈയിലെ ചൂണ്ടുവിരലിൽ മുറിവ് പറ്റിയതിനെ തുടർന്ന് വോട്ട് ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് ചെയ്ത് മടങ്ങി. തൃശ്ശൂർ സ്വദേശി അക്ഷയയ്ക്കാണ് പ്രിസൈഡിങ് ഓഫീസർ ആദ്യം വോട്ടിങ് അനുമതി നിഷേധിച്ചത്. മുറിവിലെ കെട്ടഴിച്ച് കാണിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാട് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.സംഭവത്തിൽ വി.എസ്. സുനിൽ കുമാർ ഇടപെട്ടതോടെ കാര്യത്തിൽ മാറ്റമുണ്ടായി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ബന്ധപ്പെട്ട് യുവതിക്ക് ടോക്കൺ നൽകാൻ നിർദേശിച്ചതിനെ തുടർന്നാണ് ഒടുവിൽ വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്.കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. മുറിവ് കെട്ടിവെച്ചതിനാൽ മഷി പുരട്ടാൻ സാധിക്കില്ലെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് പ്രിസൈഡിങ് ഓഫീസർ അറിയിച്ചിരുന്നു. ഇതോടെ കുഞ്ഞുമായി എത്തിയ യുവതിക്ക് ഏകദേശം ആറുമണിക്കൂർ കാത്തിരിക്കേണ്ടിവന്നു.സംഭവത്തിൽ പ്രിസൈഡിങ് ഓഫീസ...
സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് ജീവനേകി ജയി ജയകുമാര്‍
Kerala News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് ജീവനേകി ജയി ജയകുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിൻ്റെ (34) അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐ ടി കമ്പനി ജീവനക്കാരിയായിരുന്നു ജയി.14 വയസുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകുന്നത്. ജയിയുടെ ഒരു കിഡ്‌നിയും കരളും തിരുവനന്തപുരത്ത് തന്നെയുള്ള രോഗികൾക്കായി നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും. ഒരു കിഡ്നി കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗിക്കും നൽകാനാണ് തീരുമാനം. ഏപ്രിൽ 2ന് ശ്രീകാര്യത്തെ വാടക വീട്ടിൽ വച്ച് ജയി ജീവനൊടുക്കുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തീവ്ര വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ഇന്നലെയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ...
പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
Kerala News

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് പാപ്പാന്‍ രാമനെ ഇടഞ്ഞത്. തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയായിരുന്നു സംഭവം. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് പാപ്പാന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും തളയ്ക്കാന്‍ ശ്രമം നടത്തുകയാണ്. ...
ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ
Kerala News

ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകിട്ട് വരെ മദ്യ വില്‍പന പൂര്‍ണമായി നിരോധിക്കും. കൂടാതെ, വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.ഏപ്രില്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിംഗ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസങ്ങളിലും അതത് പ്രദേശങ്ങളില്‍ ഡ്രൈ ഡേയായിരിക്കും.ഈ കാലയളവില്‍ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുക, ശേഖരിക്കുക, വിതരണം ചെയ്യുക, ഉപയോഗിക്കുക എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. മദ്യശാലകള്‍ക്കൊപ്പം ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.വ്യക്തികള്‍ മദ്യം സംഭരിക്കുന്നതും കര്‍ശനമായി വി...