BREAKING NEWS


Author: Nagaram Network

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി
National

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി

ജമ്മു കശ്മീർ: ദേശീയ സുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് മോചിതനായി. 2025 സെപ്റ്റംബറിൽ ലേയിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് വാങ്ചുകിനെ കരുതൽ തടങ്കലിലാക്കിയിരുന്നത്. ശനിയാഴ്ച ഉച്ചയോടെ കരുതൽ തടങ്കൽ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയതിനെ തുടർന്നാണ് മോചനം. രാജസ്ഥാനിലെ ജോധ്പുർ സെൻട്രൽ ജയിലാണ് വാങ്ചുക് തടവിൽ കഴിഞ്ഞിരുന്നത്. തുടക്കത്തിൽ ലേയിൽ ഉണ്ടായ സംഘർഷത്തിൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് വാങ്ചുക് പ്രേരണ നൽകിയതാണെന്ന് കേന്ദ്ര സർക്കാർ മുൻപ് സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. വാങ്ചുകിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ലേയിലെ സാഹചര്യം ശാന്തമായതായി കേന്ദ്രം അറിയിച്ചു. ലഡാക്കിൽ സമാധാനവും സ്ഥിരതയും പരസ്പര വിശ്വാസവും ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഈ ലക്ഷ്യം മുൻനിർത്തി നടത്തിയ ചർച്ചകൾക...
ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ ഇറാൻ്റെ മിസൈൽ ആക്രമണം
World

ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ ഇറാൻ്റെ മിസൈൽ ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ മിസൈൽ ആക്രമണം. എംബസിയിൽ നിന്ന് പുക ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എംബസി പ്രതികരിച്ചിട്ടില്ല. നിരവധി സർക്കാർ സ്ഥാപനങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് ഡ്രോണുകൾ പതിച്ചത്. ആക്രമണത്തെ തുടർന്ന് ഇറാഖിലെ യുഎസ് പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വടക്കൻ ഇറാഖിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇറാഖിൽ നിന്നുൾപ്പെടെയുള്ള അടിയന്തിര ആവശ്യങ്ങളില്ലാത്ത യുഎസ് പൗരൻമാർ തിരികെ മടങ്ങണമെന്ന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇറാഖിൽ യുഎസ് മിലിട്ടറിയുടെ വിമാനം തകർന്ന് നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം. വിമാനം തകർത്തതിൻ്റെ ഉത്തരവാദിത്തം ഇറാൻ അനുകൂല സായുധ സംഘം ഏറ്റെടുത്തിരുന...
എഡിജിപി എം.ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമന ഉത്തരവ് ഇറക്കി
Kerala News

എഡിജിപി എം.ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമന ഉത്തരവ് ഇറക്കി

തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു. നിലവിലെ എംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജി ആയി ചുമതലപ്പെടുത്തി. എം.ആർ. അജിത് കുമാർ നിലവിൽ ബെവ്കോ ചെയർമാനാണ്. കഴിഞ്ഞ ദിവസം എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി ഉത്തരവ് ഇറക്കിയിരുന്നു. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ എക്സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല വഹിക്കും. കഴിഞ്ഞ വർഷം ജൂലൈ 28നായിരുന്നു എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി ചുമതലപ്പെടുത്തിയത്....
ഖോറാംഷഹർ തുറമുഖത്തിന് സമീപം മിസൈൽ ആക്രമണം; ഇറാനിൽ പത്തോളം മലയാളികൾ കുടുങ്ങി
Kerala News

ഖോറാംഷഹർ തുറമുഖത്തിന് സമീപം മിസൈൽ ആക്രമണം; ഇറാനിൽ പത്തോളം മലയാളികൾ കുടുങ്ങി

തിരുവനന്തപുരം: ജോലിക്കായി ഇറാനിലെത്തിയ പത്തോളം മലയാളികൾ തുറമുഖത്ത് കുടുങ്ങിയതായി വിവരം. മെർച്ചന്റ് നേവി ജോലിക്കായി പോയ കൊല്ലം, എറണാകുളം, ആലപ്പുഴ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് ഇറാനിലെ ഖോറാംഷഹർ തുറമുഖത്ത് പ്രതിസന്ധിയിലായത്. ഇവർ കഴിയുന്ന കപ്പലിന് ഏകദേശം 500 മീറ്റർ അകലെവരെ മിസൈൽ പതിച്ചതായി അറിയുന്നു. തുറമുഖത്തിന് സമീപം മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങളും യുവാക്കൾ പകർത്തിയിട്ടുണ്ട്. മിസൈൽ പതിച്ചപ്പോൾ ശക്തമായ പ്രകമ്പനം ഉണ്ടായതോടെ കപ്പൽ പോലും കുലുങ്ങിയെന്നും എല്ലാവരും പേടിച്ച് ഓടിയെന്നും കൊല്ലം സ്വദേശി മുഹമ്മദ് ബിലാൽ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. നിലവിൽ ഇവർ തുറമുഖത്തുള്ള ഒരു ചെറുബോട്ടിലാണ് കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. ഇതുസംബന്ധിച്ച് കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. മകൻ...
ആലുവയിൽ എ.എം. ആരിഫിനെ പരിഗണിച്ച് സിപിഐഎം; നിരവധി മണ്ഡലങ്ങളിൽ ധാരണ
Election

ആലുവയിൽ എ.എം. ആരിഫിനെ പരിഗണിച്ച് സിപിഐഎം; നിരവധി മണ്ഡലങ്ങളിൽ ധാരണ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലാത്ത പല മണ്ഡലങ്ങളിലും സിപിഐഎമ്മിൽ ധാരണയായി. യുഡിഎഫ് ശക്തികേന്ദ്രമായ ആലുവ മണ്ഡലത്തിൽ മുൻ എംപി എ എം ആരിഫിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതായി വിവരം. അദ്ദേഹം മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത കൂടുതലാണെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2011 മുതൽ തുടർച്ചയായി അൻവർ സാദത്ത് വിജയിച്ച് വരുന്ന മണ്ഡലമാണ് ആലുവ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 18,886 വോട്ടുകൾക്കാണ് അൻവർ സാദത്ത് വിജയിച്ചത്. അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഭരണം നേടാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണം പ്രകാരം യുഡിഎഫിന് 11,849 വോട്ടുകളുടെ ലീഡുണ്ട്. എന്നിരുന്നാലും ആരിഫിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മറികടക്കാനാകുമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടൽ. ഇതോടൊ...
എൽപിജി ക്ഷാമം: സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകും
National

എൽപിജി ക്ഷാമം: സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗ്യാസ് ക്ഷാമത്തെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി നേരിടുന്നതിനായാണ് ഈ നടപടി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. എന്നാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഏകദേശം ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം രാജ്യത്തെ ഗ്രാമമേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേ...
വിദ്യാർത്ഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധനയ്ക്ക് തയ്യാറാകട്ടെ: വി.സി. മോഹനൻ കുന്നുമ്മൽ
Kerala News

വിദ്യാർത്ഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധനയ്ക്ക് തയ്യാറാകട്ടെ: വി.സി. മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിക്ക് അടിമകളാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥി നേതാക്കൾക്ക് ലഹരി പരിശോധന നടത്താൻ താൻ വെല്ലുവിളിക്കുന്നുവെന്നും പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ അലമ്പ് ഉണ്ടാക്കുന്നവരും ബസുകൾക്ക് കല്ലെറിയുന്നവരും റോഡുകളിൽ ടയർ കത്തിക്കുന്നവരും അധ്യാപകരെ ഘരാവോ ചെയ്യുന്നവരുമാണ് ചില സംഘടനകളിൽ ഉള്ളതെന്ന് വി.സി. ആരോപിച്ചു. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞ സംഭവവും അദ്ദേഹം പരാമർശിച്ചു. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിന്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുന്നതെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘വികസിത് ഭാരത് യൂത്ത്’ ...
വി.പി. സാനു കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്
Sports

വി.പി. സാനു കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്

തിരുവനന്തപുരം: എസ്‌എഫ്‌ഐ മുൻ ദേശീയ പ്രസിഡൻ്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി.പി. സാനുവിനെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റായി നിയമിച്ചു. നിലവിലെ പ്രസിഡൻ്റായ യു. ഷറഫലി നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മുമ്പ് തവനൂർ നിയോജക മണ്ഡലത്തിൽ നിന്ന് വി.പി. സാനു മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ എംഎൽഎയായ കെ.ടി. ജലീലിനെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കാൻ സിപിഐഎം തീരുമാനിച്ചു. ഇതോടെയാണ് സാനുവിനെ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റായി നിയമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇതിനിടെ ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിട്ടുണ്ട്. പുതിയ പ്രസിഡൻ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് ഇനി തുടർച്ച ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ...
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു; ഹൈക്കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച
Kerala News

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു; ഹൈക്കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വന്ന സമരം പിൻവലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കേസിൽ വ്യാഴാഴ്ച വീണ്ടും പരിഗണന നടക്കും. മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സംസ്ഥാനത്തെ നഴ്സുമാർ സമരം ആരംഭിച്ചത്. സമരം ശക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. ആശുപത്രികൾക്ക് മുന്നിൽ പ്രവേശന കവാടങ്ങൾ ഉപരോധിക്കരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലും സമരത്തിന്റെ ഭാഗമായി ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുത്തരുതെന്ന് ...
വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന
World

വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന

രാജ്യത്തെ വിവിധ വംശങ്ങൾ തമ്മിൽ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘വംശീയ ഏകതാ’ നിയമം ചൈന പാസാക്കി. പുതിയ നിയമപ്രകാരം എല്ലാ കുട്ടികൾക്കും മാൻഡരിൻ പഠനം നിർബന്ധമാക്കി. ഇതോടെ ടിബറ്റൻ, ഉയ്ഗുർ, മംഗോളിയൻ എന്നിവ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ഭാഷകളുടെ ഉപയോഗം കുറയുമെന്ന ആശങ്ക ഉയരുന്നു. രാജ്യത്തെ 56 വംശങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കാനാണ് നിയമമെന്നാണ് ചൈനീസ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ പുതിയ നിയമം ന്യൂനപക്ഷ സമൂഹങ്ങളുടെ ഭാഷാ–സാംസ്കാരിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകളും വിമർശകർയും ആരോപിക്കുന്നു. നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) വാർഷിക സമ്മേളനത്തിൽ വോട്ടെടുപ്പിലൂടെയാണ് നിയമം പാസാക്കിയത്. വിദ്യാഭ്യാസ സംവിധാനത്തിൽ ന്യൂനപക്ഷ ഭാഷകളുടെ പങ്ക് കുറയ്ക്കുന്ന വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനത്തിലുള്ള റബ്ബർ സ്റ്റാമ്പ് പാർലമെന്റായി പലപ്പ...