BREAKING NEWS


Kerala News

രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം
Kerala News

രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം

എറണാകുളം: ജില്ലയിലെ പബുകളിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. പബുകളുടെ പ്രവർത്തനം രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് പൊലീസ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഫൈവ്സ്റ്റാർ ബാറുകളും പബുകളും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുതിയ സർക്കുലർ പുറത്തിറക്കിയത്. ബാറുകൾക്ക് 12 മണി വരെയും പ്രവർത്തനാനുമതി നൽകി....
നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍
Kerala News

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍

  കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ 60ഓളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് പീഡനവും മൂലമുണ്ടായ സംഭവമാണെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. അധ്യാപകരായ ഡോ. എം.കെ. റാം അടക്കമുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുക, ‘രോഹിത് വെമുല നിയമം’ നടപ്പാക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഹർത്താൽ ബന്ദായി മാറാൻ സാധ്യതയുണ്ടെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയുമെന്നും ആ...
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, നിയന്ത്രണം15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ; സമയം SMS വഴി അറിയാം
Kerala News

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, നിയന്ത്രണം15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ; സമയം SMS വഴി അറിയാം

  തിരുവനന്തപുരം: കൊടുംചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇതുവരെ അപ്രഖ്യാപിത പവർകട്ട് എന്നാരോപണം ശക്തമായിരിക്കെയാണ് ഇപ്പോൾ നിയന്ത്രണം ഔദ്യോഗികമാക്കുന്നത്. കെഎസ്ഇബി ‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിലാണ് നിയന്ത്രണം നടപ്പാക്കുക. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. പവർക്കട്ടിനെയും ലോഡ് ഷെഡ്ഡിംഗിനെയും പോലെ മുൻകൂട്ടി സ്ഥിരമായി സമയം പ്രഖ്യാപിക്കില്ല. അതാത് പ്രദേശങ്ങളിലെ ഉപഭോഗം വിതരണ ശൃംഖലയുടെ പരിധി കവിയുന്ന സാഹചര്യത്തിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് എസ്‌എംഎസ് വഴി അറിയിപ്പും നൽകും. വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമാകുന്ന ഘട്ടങ്ങളിൽ ബന്...
നിതിൻ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാർ പൊലീസിനു മുമ്പിൽ ഹാജരായി
Kerala News

നിതിൻ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാർ പൊലീസിനു മുമ്പിൽ ഹാജരായി

  കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. സംഗീത നമ്പ്യാർ പൊലീസിന് മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ഹരിപ്രസാദ്യുടെ മുമ്പാകെയാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഗീതയെ ജാമ്യത്തിൽ വിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി മുൻപ് നൽകിയ ഉത്തരവിൽ സംഗീതക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഡോ. റാംയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നുവെന്ന ആരോപണം ഉണ്ടായിരുന്നെങ്കിലും ജാതിയുടെ അടിസ്ഥാനത്തിൽ അപമാനിച്ചതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രിൻസിപ്പാളിന്റെ മുറിക്ക് സമീപം റാമിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി...
സ്‌കാനിംഗിൽ 24 കാരന് ഗർഭപാത്രം കണ്ടെത്തി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കാനിംഗിൽ   പിഴവ്
Kerala News

സ്‌കാനിംഗിൽ 24 കാരന് ഗർഭപാത്രം കണ്ടെത്തി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കാനിംഗിൽ പിഴവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിംഗിൽ ഗുരുതര പിഴവ്. 24 കാരനായ യുവാവിന്റെ റിപ്പോർട്ടിൽ ഗർഭപാത്രം കണ്ടെത്തിയതായി രേഖപ്പെടുത്തിയതാണ് വിവാദമായത്. കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സ്വദേശിയായ ഷിഹാസാണ് തെറ്റായ റിപ്പോർട്ട് ലഭിച്ചതായി പരാതിപ്പെടുന്നത്. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 15ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഷിഹാസിന് വൃക്കക്കല്ല് സംശയിച്ച് സ്‌കാൻ നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 16ന് സ്‌കാൻ നടത്തിയെങ്കിലും വേദന കുറഞ്ഞതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പോയിരുന്നില്ല. ഇന്ന് ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് സ്‌കാൻ റിപ്പോർട്ടിൽ ഗർഭപാത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തി പരാതി ഉന്നയിച്ചപ്പോൾ ആദ്യം ജീവനക്കാർ പ്രതികൂലമായി പെരുമാറിയെന്നും പിന്നീട് തെറ്റ് തിരുത്തി പുതിയ റിപ്പോർട്ട് നൽകിയെന്നും ഷിഹാസ് പറഞ്...
അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല; സ്വാഭാവിക നിയന്ത്രണമാത്രമെന്ന് മന്ത്രി
Kerala News

അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല; സ്വാഭാവിക നിയന്ത്രണമാത്രമെന്ന് മന്ത്രി

  പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഓവർലോഡ് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക നിയന്ത്രണമാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഇത് കെഎസ്ഇബിയുടെ ഭാഗത്തുനിന്നുള്ള പ്രത്യേക നിയന്ത്രണമല്ലെന്നും വൈദ്യുതിക്ഷാമം ഉണ്ടാകുമ്പോൾ ഏർപ്പെടുത്തുന്ന നിയന്ത്രണം വേറെയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടിട്ടുണ്ട്. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കൂടുതൽ വില കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുമെന്നും, എന്നാൽ കറൻ്റ് നിരക്ക് ഉയർത്താതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്ന പരാതിയും ഉയരുന്നുണ്...
പൊലീസ് സ്റ്റേഷൻ മാർച്ചിലെ സംഘർഷം; ആർ. ശ്രീലേഖയുടെ പേരും ഉൾപ്പെടുത്തി പ്രതിപ്പട്ടിക
Kerala News

പൊലീസ് സ്റ്റേഷൻ മാർച്ചിലെ സംഘർഷം; ആർ. ശ്രീലേഖയുടെ പേരും ഉൾപ്പെടുത്തി പ്രതിപ്പട്ടിക

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിലെ സംഘർഷത്തിൽ ആർ. ശ്രീലേഖയെയും പ്രതി ചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ. ബിജെപി വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആയിരുന്നു വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും അക്രമവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ആർ. ശ്രീലേഖയുടെ പേര് ഉണ്ടായിരുന്നില്ല. ബിജെപി സംസ്ഥാന ഉപാധ്യക്ഷയായ ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു വനിത പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ശ്രീലേഖയെ പ്രതി ചേർക്കാത്തതിൽ പ്രതികരിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശ്രീലേഖയെ പ്രതി ചേർത്തത്. കൗണ്‍സിലര്‍മാരായ സുമി ബാലു, മഞ്ജു, പ്രവര്‍ത്തകരായ അഞ്ജന, പത്മ എന്നിവരുടെ പേരുകള്‍ മാത്രമാണ് എഫ്ഐആറിലുള്ളത്. കണ്ടാലറിയാവുന്ന 50 പേരും പ്രതികളെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. ...
നിതിൻ രാജിന്റെ മരണം: ഡോ. റാമിന് തിരിച്ചടി, മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി
Kerala News

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് തിരിച്ചടി, മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി

  കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. റാംക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു. ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രതിഭാഗം, പ്രോസിക്യൂഷൻ, നിതിൻ്റെ കുടുംബം എന്നിവരുടെ വാദങ്ങൾ കോടതി വിശദമായി കേട്ടിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിദ്യാർഥിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഡോ. റാമിന്റെ വാദം. ഡോ. സംഗീത സംഭവസമയത്ത് നാട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗം വിശദീകരണം. എന്നാൽ, ലോൺ ആപ്പ് വിഷയത്തിൽ പരാതി നൽകാൻ അധ്യാപികയെ പ്രേരിപ്പിച്ചത് റാം ആണെന്നും അത് നിതിനോടുള്ള വൈരാഗ്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനിടെ, ജാമ്യം നൽകിയതിനെതിരെ നിതിൻ്റെ പിതാവ് രാജൻ പ്രതികരിച്ചു. ഡോ. സംഗീതക്കും റാമിനും ഒരുപോലെ ഉത്തരവാദിത്വമുണ...
“പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി
Kerala News

“പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. നിർദേശം ലംഘിച്ചും പ്രസ്താവനകൾ നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകൾ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദേശം നൽകിയിരുന്നു. എന്നാൽ പ്രവർത്തകർ അത് മുഖവിലയ്‌ക്ക് എടുക്കാത്തതിനാലാണ് കർശന നിർദേശം നൽകാൻ കെപിസിസി നിർബന്ധിതമായതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി....
പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ
Kerala News

പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ

എറണാകുളം: മൂവാറ്റുപുഴയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പൊലീസെത്തിയതിന് പിന്നാലെ യുവാവ് എംഡിഎംഎ വിഴുങ്ങി. പൊലീസിന്റെ കൈയിൽ ലഹരി കിട്ടാതിരിക്കാനാണ് തൊടുപുഴ തൈപ്പറമ്പിൽ സ്വദേശി 23കാരനായ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത്. ഇന്ന് വൈകിട്ട് നാലരയോടെയാണു പൊലീസ് സംഘം കിഴക്കേക്കരയിലെ രഹസ്യകേന്ദ്രത്തിൽ എത്തിയത്. ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തു. ടോണിയിൽ നിന്നും ചെറിയ അളവിൽ രാസലഹരി പിടിച്ചെടുത്തു. അവശനിലയിലായ ടോണിയെ പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ...