BREAKING NEWS


Kerala News

ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനകരം;  കേരളത്തിൽ പാൽവിലയിൽ വർധന:  മന്ത്രി ജെ. ചിഞ്ചുറാണി
Kerala News

ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനകരം; കേരളത്തിൽ പാൽവിലയിൽ വർധന: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനകരമാക്കുന്നതിന് വിധമായിരിക്കും വില കൂട്ടുന്നത്. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനം കേരളവുമാണ്. പാലിന്റെ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്നും നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. തോമസ് കെ. തോമസ് എംഎൽഎയുടെ സബ്മിഷനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം സഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് വഴിവച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ചർച്ച നടന്നത്. പി.സി. വിഷ്ണുനാഥ് എംഎൽഎയാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ളത് കേരളമാണെന്നും ഇത് 9% ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർച്ചയായി എട്ടുമാസമായി...
സത്യത്തെ വളച്ചൊടിച്ച് തെറ്റായ സന്ദേശം നൽകി; നരിവേട്ട സിനിമക്കെതിരെ വിമർശനവുമായി സി കെ ജാനു
Kerala News

സത്യത്തെ വളച്ചൊടിച്ച് തെറ്റായ സന്ദേശം നൽകി; നരിവേട്ട സിനിമക്കെതിരെ വിമർശനവുമായി സി കെ ജാനു

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.കെ. ജാനു. സിനിമ മുത്തങ്ങ സമരത്തെ വളച്ചൊടിക്കുകയും തെറ്റായ സന്ദേശമാണ് നൽകിയെന്നും സി കെ ജാനു വിമർശിച്ചു. സമരത്തിന്‍റെ യാഥാർത്ഥ്യത്തെ പുതു തലമുറയുടെ മുൻപിൽ മറച്ചു പിടിക്കുകയാണ്. സിനിമ എടുക്കുന്നതിൽ ആത്മാർത്ഥ ഇല്ലെങ്കിൽ അതിനു നിൽക്കരുതായിരുന്നുവെന്ന് ജാനു പ്രതികരിച്ചു. സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയില്‍ കാണിച്ചത്. ആദിവാസി സമരങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവസ്ഥയാണ്. മനുഷ്യരെ മൃ​ഗങ്ങളെപ്പോലെ കടിച്ചുകീറാൻ വരുന്ന പോലീസുകാരെയല്ലാതെ അന്ന് ആരെയും അവിടെ കണ്ടിട്ടില്ല. മനുഷ്യനാണെന്ന പരിഗണന പോലും ഉണ്ടായിരുന്നില്ല .ആദിവാസികളെ പോലീസുകാര്‍ ഒരു തരത്തിലും സംരക്ഷിച്ചില്ല. മറിച്ച് നരിവേട്ടയിൽ പോലീസിനെ വെള്ളപൂശുകയാണ്. സിനിമയില്‍ ആറ് പേരെ കത്തിക്കുന്ന രംഗമുണ്ട്. എന്നാൽ അതൊന്...
മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ
Kerala News

മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സർക്കാർ–ജന ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM With Me) എന്ന പേരിൽ സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കാൻ മന്ത്രിസഭാ യോഗം ആരംഭിച്ചു. ഭാഗങ്ങളിലേക്കും സർക്കാർ എത്തിച്ചേരുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്ന സജീവ പങ്കാളികളാണ് എന്ന ആശയമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമ്മാണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട മേഖലകളിൽ സർക്കാർ സ്വീകരിക്കുന്ന സംരംഭങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും, ജനങ്ങളുടെ പ്രതികരണങ്ങൾ ശേഖരിക്കുകയും ചെയ്യും. പരാതികൾക്ക...
ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി
Kerala News

ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി

  ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ അനുമതി നൽകി മ സുപ്രീംകോടതി. ഹൈക്കോടതി ഇതിനകം നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ഇടപെടാനില്ലെന്നും, എല്ലാ പരാതികളും ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും, സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത പാലിക്കണമെന്നും, പരിസ്ഥിതിയും ഭക്തജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിനിധികൾക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതികരിച്ച ദേവസ്വം മന്ത്രി വി. എൻ. വാസവൻ, സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹമാണെന്ന് പറഞ്ഞു. ഹൈക്കോടതിയുടെ നിലപാടിനോട് അനുസൃതമായാണ് സുപ്രീംകോടതിയും പ്രതികരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു....
കിഫ്ബി കേരളത്തിന്റെ പൊൻമുട്ടയിടുന്ന താറാവ് – 6616.13 കോടിയുടെ റോഡ്-പാലം പദ്ധതികൾ പൂർത്തിയാക്കി, കേരളം സൃഷ്ടിച്ച മാജിക് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Kerala News

കിഫ്ബി കേരളത്തിന്റെ പൊൻമുട്ടയിടുന്ന താറാവ് – 6616.13 കോടിയുടെ റോഡ്-പാലം പദ്ധതികൾ പൂർത്തിയാക്കി, കേരളം സൃഷ്ടിച്ച മാജിക് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

  തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സംസ്ഥാനത്തിന്റെ പൊൻമുട്ടയിടുന്ന താറാവാണെന്നും, ഇതിലൂടെ നടന്ന വികസനം കേരളം സൃഷ്ടിച്ചൊരു മാജിക്കാണെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇ.ചന്ദ്രശേഖരൻ എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ നീലേശ്വരം–എടത്തോട് റോഡിൻ്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു സബ്മിഷൻ. 12.77 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 8.38 കിലോമീറ്റർ ഭാഗത്ത് ഡിബിഎം പ്രവൃത്തി പൂർത്തിയായതായി മന്ത്രി പറഞ്ഞു. "എന്നാല്‍ പ്രവൃത്തിയില്‍ പ്രതീക്ഷിച്ച വേഗത ഇല്ലാത്തതിനാല്‍ കരാറുകാരനെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു.43.27 കോടി രൂപയുടെ ധനാനുമതി കിഫ്ബി നല്‍കിയിട്ടുണ്ട്. ബാലന്‍സ് പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് ഒരാഴ്ചക്കകം എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കാന്‍ ബന്ധപ്...
ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ എങ്ങനെ നാലര കിലോ കുറഞ്ഞു? അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി
Kerala News

ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ എങ്ങനെ നാലര കിലോ കുറഞ്ഞു? അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

  കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോഗ്രാം കുറഞ്ഞതില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ഓഫീസറോട് ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളും ഉന്നയിച്ചു.നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. 42 കിലോ ഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞുഇന്ധനം വല്ലതും ആണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാം. ? സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയും. ഇത് നിസാരമായി കാണാൻ കഴിയില്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. 1999 ല്‍ ദ്വാരപാലക ശില്പങ്ങ...
കേസ് വിവരങ്ങൾ ഇനി വാട്‌സ്ആപ്പിൽ: പുതിയ സംവിധാനവുമായി ഹൈകോടതി
Kerala News

കേസ് വിവരങ്ങൾ ഇനി വാട്‌സ്ആപ്പിൽ: പുതിയ സംവിധാനവുമായി ഹൈകോടതി

  കൊച്ചി: കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി വാട്‌സ്ആപ്പിലൂടെ നേരിട്ട് ലഭ്യമാക്കാനൊരുങ്ങി കേരള ഹൈക്കോടതി. ഒക്ടോബർ 6 മുതൽ ആരംഭിക്കുന്ന പുതിയ സംവിധാനത്തിലൂടെ കേസ് സ്റ്റാറ്റസ്, ഹർജി ഫയൽ ചെയ്തതിലെ അപാകതകൾ, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, കോടതിയുടെ ഉത്തരവുകൾ തുടങ്ങി ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും വേഗത്തിലും കൃത്യതയോടെയും അറിയിക്കാനാണ് തീരുമാനം. “The High Court of Kerala” എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിൽ നിന്നായിരിക്കും വിവരങ്ങൾ ലഭിക്കുക. ഇതിനായി കക്ഷികൾ തങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ വെബ്‌സൈറ്റിലൂടെ വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, വാട്‌സ്ആപ്പ് സംവിധാനം കൊണ്ടുവരുന്നതിലൂടെ വിവരങ്ങൾ സമയോചിതമായി കൈമാറാനാകും. നിലവിലുള്ള നോട്ടീസ്, സമൻസ്, കത്ത് തുടങ്ങിയ ഔദ്യോഗിക രീതികൾ തുടരുമെന്നും, വാട്‌സ്ആപ്പിലൂടെയുള്ള അറിയിപ്പ...
ഗാസയിലെ കുട്ടികളെപ്പറ്റിയുള്ള പരാമർശം: ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി മന്ത്രി രാജീവ്
Kerala News

ഗാസയിലെ കുട്ടികളെപ്പറ്റിയുള്ള പരാമർശം: ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി മന്ത്രി രാജീവ്

  എറണാകുളം: ഗാസയിലെ കുട്ടികളുടെ ദുരിതത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടര്‍ന്ന് സൈബർ ആക്രമണം നേരിടുന്ന നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ടീച്ചറെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ടീച്ചറുടെ മേൽ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഗാസിലെ കുട്ടികളോടും പലസ്തീൻ ജനതയോടും സർക്കാർ നിലകൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലീലാവതി ടീച്ചർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ടീച്ചറുപോലുള്ളവരെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് മലയാളികളുടെ കടമയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കെതിരെ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം,” എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. “ഗാസയിലെ കുഞ്ഞുങ്ങൾ വിശന്നിരിക്കുമ്പോൾ ...
വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ
Kerala News

വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ

  തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള ഏഴ് പുതിയ പൈതൃകമേഖലകളുടെ പട്ടികയിലാണ് വർക്കലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവിക-പ്രകൃതിദത്ത പൈതൃക വിഭാഗത്തിലാണ് വർക്കല കുന്നുകൾ ഉൾപ്പെട്ടത്. ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് യുഎനെസ്‌കോയ്ക്ക് നിർദേശം സമർപ്പിച്ചത്. വർക്കലയ്ക്കൊപ്പം, മഹാരാഷ്ട്രയിലെ പഞ്ചഗണിയിലും മഹാബലേശ്വറിലുമുള്ള ഡെക്കാൻ ട്രാപ്സ്, ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും എറാ മട്ടി ദിബ്ബാലുവും, കര്‍ണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ദ്വീപ് കൂട്ടം, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ നാഗാ ഹിൽ ഒഫിയോലൈറ്റ് എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. ഇതോടെ കരട് പട്ടികയിലെ ഇന്ത്യൻ പൈതൃകമേഖലകളുടെ എണ്ണം 69 ആയി. അന്തിമ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രാഥമിക നടപടിയാണ് ഇതെന്ന് ഇന്ത്യൻ പ്രതിനിധി സം...
ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം
Kerala News

ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. പതിനെട്ട് ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് ടെസ്റ്റ് വിജയിക്കുകയുള്ളു. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് കുടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കൂടാതെ ലേണേഴ്‌സ് ടെസ്റ്റിന് മുന്‍പായി മാതൃകാ പരീക്ഷയും നടത്തും. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കന്‍ഡുമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മുപ്പത് സെക്കന്‍ഡാണ് ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടുള്ള സമയം. പരീക്ഷയ്ക്ക് മുന്‍പായി മോക് ടെസ്റ്റുകള്‍ നടത്തും. ഇത് പരീശീലകര്‍ക്കു...