BREAKING NEWS


Kerala News

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു
Kerala News

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിനി ഗൗരി ആണ് മരിച്ചത് അസുഖബാധിതയായി ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. ഗിരീഷിനെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് പറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു ...
തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
Kerala News

തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം

  തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷമായി മാത്രം നടത്താൻ തീരുമാനം. തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാരും പാറമേക്കാവ് ദേവസ്വം, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കുടമാറ്റം ചെറിയ രീതിയില്‍ നടത്തും. പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതം പങ്കെടുക്കും. കുടകളുടെ എണ്ണവും കുറയ്ക്കും. കുടമാറ്റം 15 മിനിറ്റായി ചുരുക്കാനാണ് തീരുമാനം. വെടിക്കെട്ടിന് പകരമായി ആചാരത്തിന്റെ ഭാഗമായി ഒരു കതിന മാത്രം പൊട്ടിക്കും. മേളത്തില്‍ മാറ്റമുണ്ടാകില്ല. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ലൈസന്‍സ് ഉടമ സതീഷ് വെന്റിലേറ്ററില്‍ തുടരുന്നു. മരണപ്പെട്ടവരില്‍ എട്ട് പേരുടെ പോസ്റ്റ്മോര്‍ട്ട...
“ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
Kerala News

“ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജഡ്ജി ഹണി എം. വർഗീസ്നെതിരെ അതിജീവിത രംഗത്ത്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്ക്കും നിവേദനം നൽകി. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയിൽ ജഡ്ജി പങ്കാളിയാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയതെന്നും അതിജീവിത വ്യക്തമാക്കുന്നു. ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് നടപടി. കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് അതിജീവിതയുടെ പ്രധാന ആരോപണം. നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതായും പീഡന ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതായും അവൾ ചൂണ്ടിക്കാട്ടുന്നു. കേസിൽ പ്രതികളായ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട കോടതി ഉത്തരവും അതിജീവിത വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും അതിജീവിത ഇതിനകം പ...
വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു
Kerala News

വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു

  മലപ്പുറം: വാൽപ്പാറയിൽ പത്ത് പേരുടെ ജീവൻ കവർന്ന വാഹനാപകടത്തിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്തുവയസുകാരി മസ്‌നീൻ ആശുപത്രി വിട്ടു. വയറ്റിൽ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന കുട്ടി നാല് ദിവസമായി പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെ ശസ്ത്രക്രിയാതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ ആരോഗ്യനില സാധാരണയായതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പിതാവ് അബ്ദുൾ ഹക്കീമിനൊപ്പം മസ്‌നീൻ വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ മാതാവ് മരിച്ച വിവരം ഇപ്പോഴും കുട്ടിയെ അറിയിച്ചിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം വിവരം അറിയിക്കാനാണ് തീരുമാനം. പാങ്ങ് ജിയുപി സ്കൂളിലെ പ്രാഥമിക വിഭാഗം അധ്യാപികയായ ഷക്കീല അപകട സ്ഥലത്ത് തന്നെ മരിച്ചു. ചുരത്തിന്റെ 13-ാം വളവിൽ നിന്ന് ഒമ്പതാം വളവിലേക്ക് വീണ് തകർന്ന വാഹനത്തിനുള്ളിൽ നിന്ന് അപകടം കണ്ട് എത്തിയ ഒരു ടാക്‌സി ഡ്രൈ...
തൃശൂര്‍ വെടിക്കെട്ട് ദുരന്തം: പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ
Kerala News

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ

മുണ്ടത്തിക്കോട് ദുരന്തം: പാറമേക്കാവ് വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ; പ്രത്യേക ദുരന്തമായി പ്രഖ്യാപനം തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിന്റേതായ വെടിക്കെട്ട് നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാലക്കാട് മുതലമടയിലെ വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്ക നിർമാണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കണമെന്നാണ് നിർദേശം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന സ്ഥലത്തായിരുന്നു അപകടം. സംഭവത്തിൽ 13 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായ സ്ഫോടന ശബ്ദവും പുക ഉയരുന്നതും ശ്ര...
മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്
Kerala News

മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്

പാലക്കാട്: പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് നിർമിക്കുന്ന മുതലമടയിൽ അനധികൃതമായി വൻതോതിൽ പടക്കശേഖരം കണ്ടെത്തി. 50 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമുള്ള അനുമതിയുള്ള ലൈസൻസി ബിനോയ് 500 കിലോയ്ക്ക് മുകളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടർ എം. എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരം വരുമാന വകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് പുറത്തായത്. ലൈസൻസിയായ കോട്ടയം സ്വദേശിയായ ബിനോയിക്കെതിരെ ഉടൻ കേസ് എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പടക്ക നിർമാണശാലയിലെ തൊഴിലാളികളെ ഉടൻ മാറ്റും. കോടതിയുടെ നിർദേശപ്രകാരം ഇവിടെ സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകളും അനുബന്ധ വസ്തുക്കളും നിർവീര്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ചിറ്റൂർ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവി...
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
Kerala News

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ (45) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റിരുന്ന പ്രവീൺ തൃശൂർ മെഡിക്കൽ കോളേജിൽ ശ്വാസസഹായ യന്ത്രത്തിന്റെ പിന്തുണയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖൻ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്ത് വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതി...
വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും
Kerala News

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്തണമെന്ന നിർദേശവുമായി പാറമേക്കാവ് ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും മാത്രം നടത്താനാണ് നിലവിലെ ധാരണ. നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ ഈ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കുമെന്ന് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. മാസങ്ങളായി നടന്ന തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും പൂർണ്ണമായും ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് അന്തിമ തീരുമാനമല്ലെന്നും സംസ്ഥാന സർക്കാരുമായും ജില്ലാ ഭരണകൂടവുമായി ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും ദേവസ്വം പ്രതിനിധികൾ അറിയിച്ചു. തൃശൂർ കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിലാണ് നിർണായക തീരുമാനമെടുക്കുക. ഇതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപ...
അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ല: രക്ഷപ്പെട്ട തൊഴിലാളി
Kerala News

അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ല: രക്ഷപ്പെട്ട തൊഴിലാളി

മൂന്ന് ദിവസത്തിനപ്പുറം നടക്കാനിരുന്ന തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ നിർമ്മിക്കുന്ന തിരക്കിലായിരുന്നു സതീശൻ്റെ വെടിക്കെട്ട് പുര. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിപ്പുരയിൽ ഉച്ചഭക്ഷണത്തിന് ശേഷം 40ഓളം തൊഴിലാളികൾ ഉണ്ടായിരിക്കെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. കടുത്ത വേനൽ ചൂടിനെ തുടർന്ന് പുറത്തു ഉണക്കാനിട്ടിരുന്ന പടക്ക തിരികൾക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷപ്പെട്ട തൊഴിലാളിയായ വിൽസൺ വ്യക്തമാക്കിയത്. “എല്ലാവരും മലയാളികളാണ്. പുറത്തുനിന്ന് ആരുമില്ല. നിയമവിരുദ്ധമായ രാസവസ്തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അത്യധികം ചൂട് കാരണം ഉണക്കാനിട്ട തിരികളിൽ തീപിടിച്ചിരിക്കാം. തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് കത്തിപ്പോയത്. ഒന്നും ശേഷിച്ചിട്ടില്ല,” എന്ന് വിൽസൺ പറഞ്ഞു. “സമയം രണ്ടരയ്ക്ക് ശേഷമായിരുന്നു. ചൂട് വളരെ കൂടുതലായിരുന്...
തൃശൂർ വെടിക്കെട്ട് ദുരന്തം: അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ;രക്ഷാപ്രവർത്തനം ശക്തം
Kerala News

തൃശൂർ വെടിക്കെട്ട് ദുരന്തം: അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ;രക്ഷാപ്രവർത്തനം ശക്തം

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ടവർക്കായി രാജ്യത്തെ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൃശൂർ എംപി സുരേഷ് ഗോപി എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്ഫോടന വാർത്ത ഹൃദയഭേദകമാണെന്നും ദുരന്തത്തിൽപ്പെട്ടവർക്കൊപ്പം നിൽക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രിയങ്കാ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദരാഞ്ജലികൾ നേർന്നു. "തൃശൂര്‍ പൂരത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്...