BREAKING NEWS


Blog

India, Kerala News, Latest news

പാചക വാതക വില വീണ്ടും ഉയർന്നു; ഈ മാസം വില വര്‍ധിക്കുന്നത് രണ്ടാം തവണ

ഗാർഹിക പാചക വാതക വില വീണ്ടും ഉയർന്നു. 50 രൂപ വർധിച്ച് 701 രൂപയാണ് പുതിയത് വില. വാണിജ്യ ആവിശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ച് 1319 രൂപയായി. രണ്ടാം തവണയാണ് ഈ മാസം പാചക സിലിണ്ടറുകളുടെ വില കൂടുന്നതും.
India

മതപരിവര്‍ത്തന വിരുദ്ധ നിയമം; യുവതി വീണ്ടും ആശുപത്രിയില്‍

ലഖ്നൗ: പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഗര്‍ഭിണിയായ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഈ സമയത്തായിരുന്നു യുവതി ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന്, ഡിസംബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് യുവതിയെയും ഭര്‍ത്താവിനെയും സഹോദരനെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതും പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയതും. നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാല് മാസം മുമ്പാണ് വിവാഹം കഴിച്ചതെന്നും യുവതി പറയുന്നു. എന്നിട്ടും ഭീഷണി തുടരുകയാണ്. അതേസമയം, അഭയകേന്ദ്രത്തില്‍ വെച്ച്‌ യുവതിയുടെ ഗര്‍ഭം അലസിപ്പോയെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ...
Election, Kerala News, Latest news

ജനങ്ങള്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണൽ നാളെ

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ ആരംഭിക്കും. രാവിലെ എട്ടര മുതൽ ആദ്യ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ ഫലം ഉച്ചയോടെ അറിയാനാകും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ആകെ സംസ്ഥാനത്ത് ഉള്ളത്. ഏകദേശം രണ്ടേ മുക്കാൽ ലക്ഷം വരുന്ന തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്. ജനങ്ങൾ ആർക്കൊപ്പം എന്ന് നാളെ അറിയാം. ...
Crime

നായയെ കെട്ടി വലിച്ച സംഭവം: കാര്‍ ഉടമക്ക് നോട്ടീസ്

കാക്കനാട്: തെരുവുനായെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ കാര്‍ ഉടമക്കെതിരെ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസില്‍ പ്രതിയായ കുന്നുകര ചാലാക്ക സ്വദേശി യൂസുഫിന് മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പറവൂര്‍ ജോയന്‍റ് ആര്‍.ടി.ഒ ആണ് നോട്ടീസ് നല്‍കിയത്. ഈ ആഴ്ചതന്നെ വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് നോട്ടീസ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഓടുന്ന കാറിന്റെ പിറകില്‍ നായെ കെട്ടിയിട്ട ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഡ്രൈവര്‍ക്കെതിരെ വ്യാപക ജനവികാരമുയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന...
Business

ഡല്‍ഹി എയിംസില്‍ ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിനു പരിക്ക്

ഡല്‍ഹി : ഡല്‍ഹി എയിംസില്‍ സമരം നടത്തുന്ന നഴ്‍സുമാരും പൊലീസും തമ്മില്‍ സങ്കർഷം . നഴ്‍സുമാരുടെ സമര സ്ഥലത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. നഴ്‍സുമാരെ തള്ളി മാറ്റിയാണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിന്റെ കാലിന് പരിക്കേറ്റു.ഡ്യൂട്ടി ബഹിഷ്ക്കരിച്ച്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശമ്പള പരിഷ്കരണത്തിലെ അപാകത നീക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മുതലാണ് നഴ്‍സുമാര്‍ സമരം ആരംഭിച്ചത്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. തീരുമാനം വരും വരെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്‌എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട്...
Crime

സീരിയൽ നടിയുടെ ആത്മഹത്യ പ്രതിശ്രുത വരൻ അറസ്റ്റിൽ

ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെന്നൈ: സീരിയല്‍ നടിയും അവതാരകയുമായിരുന്ന വിജെ ചിത്ര ജീവന്‍ ഒടുക്കിയ കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നസ്രത്ത് പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് പറയുന്നത്. അമ്മയുടെയും ഹേംനാഥിന്റെയും പെരുമാറ്റം കടുത്ത തീരുമാനത്തിലേക്ക് ചിത്രയെ എത്തിച്ചുവെന്നും പൊലീസ് സംശയിക്കുന്നു. മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു രംഗത്തിലെ ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന്റെ പേരില്‍ പ്രതിശുദ്ധ വരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. സീരിയ...
Crime, Thiruvananthapuram

പ്രദീപിന്റെ മരണം കൊലപാതകം ??

സംശയം ഉണർത്തി സാഹചര്യ തെളിവുകൾ; വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല തിരുവനന്തപുരം : തിങ്കളാഴ്ച വൈകിട്ട് നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് അന്തരിച്ചത്. ജയ്‌ഹിന്ദ്‌ ,കൈരളി , മീഡിയവൺ, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രദ്ധയനായ വാർത്ത അവതാരകനായിരുന്നു പ്രദീപ്. ഭരണകക്ഷിയെ പലപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്നു പ്രദീപ് ഒരു ഓൺലൈൻ മാധ്യമത്തിലായിരുന്നു ജോലി ചെയ്തിരുന്നത് . ഓഫീസിൽ നിന്നും മടങ്ങും വഴിയാണ് അപകടം സംഭവിക്കുന്നതും .വാർത്ത അവതരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന പ്രദീപിന് ശത്രുക്കൾ ഏറെയായിരുന്നു. ഇക്കാരണത്താൽ തന്നെ അപകടം കൊലപാതകമാണെന്ന സംശയത്തിൽ ആണ് പോലീസും. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല യൂട്യൂബിലെയും സൂപ്പർ അവതാരകൻ ആയ പ്രദീപിനെ ഇടിച്ച് വീഴ്ത്തിയത് ഒരു ടിപ്പർ ലോറിയാണെന്നാണ് സൂചന ...
Election, Kerala News, Latest news

ഒന്നും,രണ്ടും ഘട്ടത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം

വടക്കൻ കേരളത്തിൽ അവസാന മണിക്കൂറിൽ ആവേശത്തോടെ പോളിംഗ് അവസാനിച്ചപ്പോൾ ഒന്നാം ഘട്ടത്തെയും, രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 78ശതമാനം ആണ് പോളിംഗ്. സ്ത്രീകൾ കൂടുതൽ വോട്ട് ചെയ്തു എന്ന പ്രത്യേകത കൂടി ഉണ്ട്. ആകെ നാല് ജില്ലകളിലെയും പോളിംഗ് 77.11 ആണ്. കാസർഗോഡ് 75.62, കണ്ണൂർ 76.83 കോഴിക്കോട് 77.32 മലപ്പുറം 77.59 ...
Kerala News, Latest news, Thiruvananthapuram

മാധ്യമ പ്രവർത്തകൻ വാഹനാപകടത്തില്‍ മരിച്ചു

വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. എസ്. വി പ്രദീപ് ആണ് മരിച്ചത്. തിരുവനന്തപുരം നഗരത്തിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് 3മണിയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡലപത്തിൽ വച്ച് സംഭവം നടന്നത്. മംഗളം, മീഡിയ വൺ, ജയ്ഹിന്ദ്, ന്യൂസ് 18, കൈരളി, തുടങ്ങിയ ചാനലുകളിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിരുന്നു. ...
COVID, Kerala News, Latest news

2707 പേര്‍ക്ക് കോവിഡ്-19; 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2647 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരി...