BREAKING NEWS


Kerala News

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും
Kerala News

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

  തിരുവന്തപുരം: ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ട് തയ്യാറാക്കിയ ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. . 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവന്നത്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ വെടിവച്ചുകൊല്ലാന്‍ അനുമതി നൽകൂ എന്നാണ് ബില്ലിൽ പ്രതിപാദിക്കുന്നത്. മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഉത്തരവിടാന്‍ കഴിയും. കൂടാതെ വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 180 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിയ...
അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു പുതുജീവിതമേകി;  ശത്രക്രിയ വിജയകരം
Kerala News

അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു പുതുജീവിതമേകി; ശത്രക്രിയ വിജയകരം

  കൊച്ചി ∙ കൊല്ലം സ്വദേശിനിയായ 13 കാരിക്ക് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പുലർച്ചെ 1.25 ന് ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 6.30 തിന് അവസാനിച്ചു. 3.30 മുതൽ പെൺകുട്ടിയുടെ ശരീരത്തിൽ ഹൃദയം സ്പന്ദനം തുടങ്ങുകയുണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അടുത്ത 48 മണിക്കൂറും അത്യന്തം നിർണായകമാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണസംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ  ഹൃദയമാണ് പെൺകുട്ടിക്ക് മാറ്റിവെച്ചത്.   ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അവയവ ദാനത്തിന് സമ്മതം നൽകിയതോടെ പ്രക്രിയകൾക്ക് വഴി തെളിഞ്ഞു. രാത്രി 10 മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ശസ്ത്രക്രിയ ആരംഭിച്ചു. ഒരു മണിയോടെ ഹൃദയം വേർപ്പെടുത്തി പൊലീസ് സുരക...
വന്യമൃഗ ആക്രമണങ്ങൾ : നിയമഭേദഗതിയിലേക്ക് സർക്കാർ, ഇന്ന് പ്രേത്യക മന്ത്രി സഭാ യോഗം ചേരും
Kerala News

വന്യമൃഗ ആക്രമണങ്ങൾ : നിയമഭേദഗതിയിലേക്ക് സർക്കാർ, ഇന്ന് പ്രേത്യക മന്ത്രി സഭാ യോഗം ചേരും

  തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗാക്രമണങ്ങൾ നേരിടാൻ നിയമഭേദഗതിയുമായി സർക്കാർ. ജനവാസ മേഖലകളിൽ കടന്നുകയറി മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വധിക്കാൻ അനുമതി നൽകുന്ന തരത്തിലാണ് ഭേദഗതി. ഇതുസംബന്ധിച്ച ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനത്ത് ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നത്. എന്നാൽ, കേന്ദ്രനിയമത്തിൽ മാറ്റം വരുത്താൻ രാഷ്ട്രപതിയുടെ അനുമതി അനിവാര്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബില്ലും മന്ത്രിസഭ പരിഗണിക്കും. സഭാ സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 180 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിയമപരമായ സങ്കീർണ്ണതകൾ ഉണ്ടെങ്കിലും, മലയോര മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരി...
സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചു
Kerala News

സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡിജിറ്റൽ പരിശോധന ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ നടപടികളും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തുടനീളം വോട്ടർപട്ടിക സമഗ്രപരിഷ്കരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ബീഹാറിൽ ഇതിനകം പരിഷ്കരണം നടപ്പാക്കിയിരുന്നു. സമാനമായി കേരളത്തിലും നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗ്യരായ എല്ലാവരും പട്ടികയിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 20ന് രാഷ്ട്രീയ പാർട്ടികൾക്ക് ബോധവൽക്കരണം നൽകും. 2002ലെ പട്ടികയിൽ ഉണ്ടായിരുന്ന 80 ശതമാനത്തിലധികം പേരും 2025ലെ പട്ടികയിലും ഉൾപ്പെടുന്നുണ്ടെന്നാ...
ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി കെഎസ്ആര്‍ടിസി;ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി
Kerala News

ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി കെഎസ്ആര്‍ടിസി;ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും ചരിത്ര നേട്ടം കൈവരിച്ചതിൽ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്. ട്രാവൽ കാർഡ്, യുപിഐ പെയ്മെൻറ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇത്...
ശബരിമല സ്വർണ്ണപ്പാളി വിവാദം;സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവ്
Kerala News

ശബരിമല സ്വർണ്ണപ്പാളി വിവാദം;സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവ്

  കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ദേവസ്വം ബോർഡ് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 2018 മുതലുള്ള മഹസർ ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാനാണ് നിർദേശം. സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സാഹചര്യത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വർണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി കാണിക്കയായി നാണയങ്ങൾ എറിയുന്നതുമൂലം സ്വർണപ്പാളിക്ക് കേടുപറ്റുകയും അതിനാലാണ് അറ്റകുറ്റപ്പണി നടത്താനുണ്ടായ കാരണമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വർണം ചെന്നൈയിലേക്ക് ഇളക്കിക്കൊണ്ടുപോയതെന്നും സ്വർണ്ണപ്പാളികൾ ഉരുക്കിയതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടാതെ സ്വർണ...
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യം ആലപ്പുഴ; കേന്ദ്രം അനുവദിച്ചില്ലെങ്കിൽ തമിഴ്‌നാടിന് നൽകും: സുരേഷ് ഗോപി
Kerala News

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യം ആലപ്പുഴ; കേന്ദ്രം അനുവദിച്ചില്ലെങ്കിൽ തമിഴ്‌നാടിന് നൽകും: സുരേഷ് ഗോപി

തൃശൂര്‍: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2016 മുതല്‍ കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നും തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദ യോഗത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. എയിംസ് എപ്രകാരം സ്ഥാപിക്കണമെന്നതുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ അനുയോജ്യമായ പ്രദേശം. തൃശൂരില്‍ പദ്ധതി നടപ്പാക്കാനും ആവശ്യപ്പെടും. കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യം പരിഗണിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറല്ല. സംസ്ഥാനത്തിന് താത്പര്യം തിരുവനന്തപുരത്ത് എയിംസ് തുടങ്ങാനാണ്. ചോദിക്കുന്നിടത്ത് സ്ഥലം അനുവ...
ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍
Kerala News

ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളം 2031ഓടെ എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഒക്ടോബര്‍ പകുതിയോടെ ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. വിവിധ വകുപ്പുകളുമായി ചേർന്നായിരിക്കും വിഷയത്തിൽ ആശയങ്ങള്‍ ശേഖരിക്കുക. ന്യൂനപക്ഷ വിഷയ മേഖലയിലെ പ്രബന്ധാവതരണവും ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടത്തും. ഇതിന്റെ ഭാഗമായാണ് വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തിയായിരിക്കും ഫോര്‍ട്ട് കൊച്ചിയില്‍ പരിപാടി നടത്തുന്നതെന്ന് ന്യൂനപക്ഷകാര്യ ക്ഷേമ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനോടകം സംഗമത്തിനായി സംഘാടകസമിതി രൂപീകരിച്ചുവെന്നും സെമിനാറില്‍ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവതരിപ്പിക്കുമെന്നും മന്ത്രിയുട...
കുമ്പളയിൽ ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കി ടോൾഗേറ്റ് വിരുദ്ധ സമിതി
Kerala News

കുമ്പളയിൽ ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കി ടോൾഗേറ്റ് വിരുദ്ധ സമിതി

കാസർഗോഡ്: ദേശീയപാതയിലെ കുമ്പളയിൽ സ്ഥാപിക്കുന്ന ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ടോൾഗേറ്റ് വിരുദ്ധ സമരസമിതി. സെപ്തംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. മൂന്നു മാസത്തിലേറെയായി സമരം തുടരുന്ന സാഹചര്യത്തിലാണ് സമിതി സമരം കടുപ്പിക്കാൻ തീരുമാനിച്ചത്. ദേശീയപാത ചട്ടപ്രകാരം ടോൾഗേറ്റുകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണം. എന്നാൽ തലപ്പാടിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയുള്ള കുമ്പളയിലാണ് ടോൾഗേറ്റ് നിർമ്മാണത്തിനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം. തലപ്പാടി കഴിഞ്ഞാൽ അടുത്ത ടോൾഗേറ്റ് പെരിയയിൽ മാത്രമേ സ്ഥാപിക്കാനാകൂവെന്നതാണ് പ്രാദേശവാസികളുടെ വാദം. സിംഗിൾ ബെഞ്ച് അനുകൂല വിധി നൽകിയതോടെ പ്രവർത്തനം വേഗത്തിലായെങ്കിലും, പ്രദേശവാസികളെ ഉൾപ്പെടെ ബാധിക്കുന്ന ടോൾഗേറ്റ് അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നു...
ഐസക് ജോർജിൻ്റെ ഹൃദയം മിടിക്കുക  അങ്കമാലി സ്വദേശി അജിനിൽ ; ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തിയത് നാല് മിനിറ്റിൽ
Kerala News

ഐസക് ജോർജിൻ്റെ ഹൃദയം മിടിക്കുക അങ്കമാലി സ്വദേശി അജിനിൽ ; ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തിയത് നാല് മിനിറ്റിൽ

എറണാകുളം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഐസക്കിന്റെ ഹൃദയം  അങ്കമാലി സ്വദേശിയായ യുവാവിന്റെ നെഞ്ചിൽ മിടിക്കും.‌ കിംസ് ആശുപത്രിയിൽ നിന്ന് വെറും നാല് മിനിറ്റുകൊണ്ടാണ് റോഡ് മാര്‍ഗം ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ചത്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിലിറക്കിയ ഹൃദയം അവിടെ നിന്ന് പൂര്‍ണമായി ആധുനിക വത്കരിച്ച ആംബുലന്‍സ് വഴി ലിസി ഹോസ്പിറ്റലില്‍ കൊണ്ടുവന്നത്.ഹൃദയം എത്തി മിനിറ്റുകൾക്കകം ശസ്ത്രക്രിയ ആരംഭിച്ചു.   ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂര്‍ വടകോട് ചരുവിള ബഥേല്‍ വീട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ഐസക്ക് ജോര്‍ജിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിക്കുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. ബുധന്‍ രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. അവയവം മാറ്റത്തിന് 3...