BREAKING NEWS


Author: Nagaram Network

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
Kerala News

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട 66 പുനഃപരിശോധന ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിശോധിക്കുന്നത്.യുവതീപ്രവേശനം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ മുൻ വിധി പുനഃപരിശോധിക്കാമെന്ന തീരുമാനം മുമ്പ് എടുത്തിരുന്നു. എന്നാൽ അതിന് മുൻപ് ഹിന്ദുമതം ഉൾപ്പെടെ വിവിധ മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യ മതാചാരങ്ങളും സംബന്ധിച്ച നിയമചോദ്യങ്ങളിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വ്യക്തത നൽകണം. ഇതിനായുള്ള ബെഞ്ച് രൂപീകരണത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കാനിടയുണ്ട്. ഒൻപതംഗ ബെഞ്ചിന്റെ വിധി വന്ന ശേഷമേ ശബരിമല വിഷയം വീണ്ടും അഞ്ചംഗ ബെഞ്ച് പരിഗണിച്ച് അന്തിമ തീരുമാനമെടുക്കൂ. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി അവസാനമായി പരിഗണിച്ചത് 2019ലാണ്. കോവിഡ് സാഹചര്യത്തെ തുടർന്ന് ഒൻപതംഗ ബെഞ്ചിന്റെ വിചാരണ പിന്ന...
ഇന്ത്യയുമായി ഹസ്തദാനത്തിന് തയ്യാറെന്ന്  പാകിസ്ഥാന്‍ ക്യാപ്റ്റന്‍  അലി ആഗ
Cricket

ഇന്ത്യയുമായി ഹസ്തദാനത്തിന് തയ്യാറെന്ന്  പാകിസ്ഥാന്‍ ക്യാപ്റ്റന്‍  അലി ആഗ

കൊളംബോ: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാൻയും തമ്മിലുള്ള ടി20 മത്സരം നടക്കാനിരിക്കെ ഹസ്തദാന വിഷയത്തിൽ പ്രതികരണവുമായി പാക് നായകൻ അലി ആഗ. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇന്ത്യ തയ്യാറാണെങ്കിൽ താനും ഹസ്തദാനം നടത്താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. “ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ നടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ടീം ഹസ്തദാനത്തിന് തയ്യാറായാൽ നാളെ അതിൽ തീരുമാനമാകും; തീരുമാനം അവരുടെതാണ്,” ആഗ പറഞ്ഞു. പഹൽഗാം ഭീകരാക്രമണവും തുടർന്ന് ഉണ്ടായ സൈനിക സംഘർഷങ്ങളും ഇരു രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിലും പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം നടത്താതിരുന്നത് വലിയ വിവാദമായിരുന്നു. ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനിൽ നിന്ന് കപ്പ് സ്വീകരിക്കില്ലെന്ന നിലപാടും സ്വീകരിച്ചിരുന്നു. ഈ പ...
ആരോഗ്യ പൂർണം കേരളം;ചളിക്കവട്ടത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Ernakulam

ആരോഗ്യ പൂർണം കേരളം;ചളിക്കവട്ടത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി :  ആരോഗ്യപൂർണ്ണമായ സമൂഹത്തെ ലക്ഷ്യമിട്ട് ചളിക്കവട്ടം ഈസ്റ്റ് റസിഡൻസ് അസോസിയേഷനും വെണ്ണല ഗവ: ആയുർവേദ ഡിസ്പെൻസറിയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. "ഹെൽത്തി കേരള" പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചളിക്കവട്ടം പി.കെ. മാധവൻ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടന്ന ചടങ്ങ് 40-ാം ഡിവിഷൻ കൗൺസിലർ ബിന്ദു വിജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് ജോർജ് പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷൈൻ മുണ്ടയ്ക്കൽ സ്വാഗതം ആശംസിച്ചു. ഇന്ദിര ദിലീപിന്റെ ഈശ്വരപ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വെണ്ണല ഗവ: ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷീബ തോമസ് ആരോഗ്യ സെമിനാറിന് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു. അറുപതിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിന് അലി മാഷ് കൃതജ്ഞത രേഖപ്പെടുത്തി. പ്രദേശവാസികൾക്ക് ആയുർവേദ ചികിത്സാ നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകുന്നതിൻ്റെ ഭാഗമായാണ് ക...
അവയവദാന രംഗത്തെ വലിയ മാതൃക”; ആലിന്‍ ഷെറിൻ്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
Kerala News

അവയവദാന രംഗത്തെ വലിയ മാതൃക”; ആലിന്‍ ഷെറിൻ്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകർന്ന പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർദേശം നൽകിയത്. അവയവദാന രംഗത്ത് വലിയ മാതൃകയായിരിക്കുകയാണ് കുഞ്ഞ് ആലിൻ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ സംസ്കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം ജില്ലയിലെ നെടുങ്ങാടപ്പള്ളിയിൽ നടക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണം: കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, ...
മെട്രോ തൂൺ തകർന്നു വീണ് ദുരന്തം: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
National

മെട്രോ തൂൺ തകർന്നു വീണ് ദുരന്തം: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

മുംബൈയിൽ മെട്രോ നിർമ്മാണത്തിനിടയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഏകദേശം 12.30ഓടെയാണ് മുംബൈ മെട്രോയുടെ തൂണിലെ പാരപ്പറ്റ് ഭാഗം ഇടിഞ്ഞ് ഓട്ടോറിക്ഷയുടെയും കാറിന്റെയും മുകളിലേക്ക് വീണത്. തകർന്ന ഓട്ടോറിക്ഷയിൽ നിന്ന് ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും സമീപവാസികൾ ചേർന്ന് സഹായിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻയും ദുരന്തനിവാരണ വിഭാഗവും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ (മെട്രോ PIU) ബസവരാജ് എം ഭദ്രഗോണ്ട്യുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് നിലവിലെ നയപ്രകാരം നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവരുട...
ഐഎസ്എല്‍ 12-ാം സീസണിന് കൊടിയേറുന്നു; ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
Sports

ഐഎസ്എല്‍ 12-ാം സീസണിന് കൊടിയേറുന്നു; ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങള്‍ക്കായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഔദ്യോഗിക സ്ക്വാഡ് പ്രഖ്യാപിച്ചു. പരിചയസമ്പന്നരും യുവ പ്രതിഭകളും പുതിയ വിദേശ സൈനിംഗുകളും ഉൾപ്പെട്ട സംഘമാണ് ഇത്തവണ അണിനിരക്കുന്നത്. ഓരോ സ്ഥാനത്തും ശക്തമായ മത്സരാവസ്ഥ സൃഷ്ടിക്കുന്ന രീതിയിലാണ് ടീമിനെ രൂപപ്പെടുത്തിയത്. ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ ഒരേ ലക്ഷ്യത്തോടെ മുന്നേറാൻ കഴിയുന്ന സംഘമാണ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ഗോൾകീപ്പിംഗ് വിഭാഗത്തിൽ സച്ചിൻ സുരേഷ്യും അർഷ് ഷെയ്ഖ്യും ടീമിന് കരുത്താകുന്നു. പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹ്യുടെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടർ-23 നായകൻ ബികാഷ് യുംനാംയുടെ നേതൃപാടവവും ആത്മവിശ്വാസം നൽകുന്നു. മധ്യനിരയിൽ കളിയുടെ താളം നിയന്ത്രിക്കാൻ മർലോൺ റൂസ്ക്കും വിബിൻ മോഹനൻക്കും പ്രധാന ചുമതലയുണ്ട്. മുന്നേറ്റനിരയിൽ വിക്ടർ ബെർട്ടോമിയുയും കെവിൻ യോയും എത്തുന്നതോടെ മത്സര സാഹചര്യങ്ങൾക്ക...
അനുമതിയില്ലാതെ സര്‍വീസ്: എയര്‍ ഇന്ത്യയ്ക്ക് ₹1 കോടി പിഴ ചുമത്തി ഡിജിസിഎ
Travel

അനുമതിയില്ലാതെ സര്‍വീസ്: എയര്‍ ഇന്ത്യയ്ക്ക് ₹1 കോടി പിഴ ചുമത്തി ഡിജിസിഎ

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതിന് എയര്‍ ഇന്ത്യയ്‌ക്ക് ₹1 കോടി പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).  അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ ഒരു വിമാനം എട്ട് തവണ സര്‍വീസ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.എയര്‍വോര്‍ത്തിനസ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് വിമാനം സര്‍വീസ് നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകളും മറ്റ് സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്ന പ്രതിവര്‍ഷ പരിശോധനാ റിപ്പോര്‍ട്ടാണ് ഈ സര്‍ട്ടിഫിക്കറ്റ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസുകള്‍. നിയമലംഘനം നടത്തിയ വിമാനം എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ്. ഫെബ്രുവരി 5നാണ് പിഴ ചുമത്തിയ ഉത...
കടുത്ത വേനൽ: തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു
Weather

കടുത്ത വേനൽ: തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: വേനൽക്കാലത്തിലെ കാഠിന്യം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് 12.00 മുതൽ 3.00 വരെ നിർബന്ധിത വിശ്രമവേളയായിരിക്കുമെന്ന് ലേബർ കമ്മിഷണറേറ്റ് അറിയിച്ചു. സൂര്യാഘാതം തടയുന്നതിനുള്ള അടിയന്തര നടപടിയായാണ് തീരുമാനം.പുതിയ ക്രമീകരണപ്രകാരം രാവിലെ 7.00 മുതൽ വൈകുന്നേരം 7.00 വരെ ഉള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായിരിക്കും ജോലി സമയം. മേയ് 20 വരെ ഈ ഉത്തരവ് ബാധകമായിരിക്കുംെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ വ്യക്തമാക്കി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുമെന്നും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുമെന്നുമാണ് നിർദേശം. സമുദ്രനിരപ്പിൽ നിന്ന് 3,000 അടിക്ക് മുകളിലുള്ളതും സൂര്യാഘാത സാധ്യത കുറഞ്ഞതുമായ മലയോര പ്രദേശങ്ങളെ ഉത്തരവിന്റെ പരിധിയ...
ഇന്ത്യയില്‍ ആദ്യം,25 വർഷത്തെ വികസന ദിശ നിർണ്ണയിക്കാൻ കേരള നഗരനയത്തിന് മന്ത്രി സഭ അംഗീകാരം
Kerala News

ഇന്ത്യയില്‍ ആദ്യം,25 വർഷത്തെ വികസന ദിശ നിർണ്ണയിക്കാൻ കേരള നഗരനയത്തിന് മന്ത്രി സഭ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണ്ണയിക്കുന്നതിനായി കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രണ്ട് വർഷത്തെ പഠനങ്ങളും ചര്‍ച്ചകളും ശേഷമാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു സമഗ്ര നഗര നയം രൂപപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023–24 സംസ്ഥാന ബജറ്റിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമായതിനാൽ വികസന പദ്ധതികളുടെ ഏകോപനമാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. കേരള നഗര നയ കമ്മിഷന്‍ കണക്കുകൾ പ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമാകും. മലനാടും തീരദേശവും ഇടയിലുള്ള ജനസാന്ദ്ര മേഖലകളിൽ വികേന്ദ്രീകൃത നഗര വികസനം വേഗത്തിലാകുന്ന സാഹചര്യത്തിൽ പരിസ്ഥിതിയോട് ചേർന്ന ശാസ്ത്രീയ ആസൂത്രണത്തിന് നയം അടിസ്ഥാനരേഖയാകും. നിയമ-സംവിധാന പരിഷ്‌കാരം, ഭരണക്ഷമത വർധനം, ജനകേന്ദ...
വോട്ടര്‍പട്ടിക പരിഷ്‌ക്കരണം: 122 മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി
Kerala News

വോട്ടര്‍പട്ടിക പരിഷ്‌ക്കരണം: 122 മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി

തിരുവനന്തപുരം: കേരളത്തിലെ 122 നിയമസഭാ മണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചവരുടെ ഹിയറിങ് പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. നോട്ടീസ് നല്‍കിയ എല്ലാവരെയും കൃത്യമായി കേട്ടശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും, ഒരു വോട്ടറുടെയും വോട്ടവകാശം നഷ്ടപ്പെടാതിരിക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ഹിയറിങ് അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. താനൂര്‍ (1), പേരാമ്പ്ര (1), തവനൂര്‍ (2), ബാലുശ്ശേരി (2), എലത്തൂര്‍ (4), മഞ്ചേരി (5), അഴിക്കോട് (6), തിരുരങ്ങാടി (9), പൊന്നാനി (46), പത്തനാപുരം (43), കുന്നമംഗലം (44), കൊണ്ടോട്ടി (65), കളമശ്ശേരി (61), വള്ളിക്കുന്ന് (78), നാദാപുരം (71), കണ്ണൂര്‍ (93), കൊയിലാണ്ടി (88), പേരാവ...