BREAKING NEWS


Author: Nagaram Network

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; പാർലമെന്റിൽ തന്നെ തുടരും: ഷാഫി പറമ്പിൽ
Election

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; പാർലമെന്റിൽ തന്നെ തുടരും: ഷാഫി പറമ്പിൽ

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. പാർലമെന്റിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എംപിമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ആരാണ് പറഞ്ഞതെന്ന് ഷാഫി ചോദിച്ചു. ചില മാധ്യമങ്ങൾ എംപിമാരുടെ ചിത്രങ്ങൾ വെച്ച് മത്സരിക്കാൻ തയ്യാറാണെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാധ്യമസൃഷ്ടികളായ വാർത്തകൾ വിശ്വസിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് ഷാഫി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയാനാകില്ല എന്ന നിലപാടായിരുന്നു ഷാഫി പറമ്പിൽ ആദ്യം സ്വീകരിച്ചിരുന്നത്. എംപിമാർ മത്സരിക്കുമെന്ന ചർച്ചകൾ ഉയർന്നപ്പോഴും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവെച്...
ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണം; കടകംപള്ളിക്കെതിരെ പോറ്റിയുടെ പരാതി
Kerala News

ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണം; കടകംപള്ളിക്കെതിരെ പോറ്റിയുടെ പരാതി

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ശ്രമിക്കുന്നു. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.സംസ്ഥാന പൊലീസ് മേധാവിക്കാണ് പോറ്റി പരാതി നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പോറ്റിക്കെതിരെ പരാതി നൽകിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ പറയുന്നു....
ജനങ്ങളാണ് എന്റെ ഈശ്വരൻ, നിങ്ങളാണ് എനിക്ക് അനുഗ്രഹം നൽകേണ്ടത്; എൻഡിഎ പ്രചാരണത്തിന് തുടക്കം കുറിച്ച് മോദി കൊച്ചിയിൽ
Kerala News

ജനങ്ങളാണ് എന്റെ ഈശ്വരൻ, നിങ്ങളാണ് എനിക്ക് അനുഗ്രഹം നൽകേണ്ടത്; എൻഡിഎ പ്രചാരണത്തിന് തുടക്കം കുറിച്ച് മോദി കൊച്ചിയിൽ

എറണാകുളം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മറൈൻ ഡ്രൈവ് വേദിയായ ആദ്യ പരിപാടിയായ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരളത്തനിമയുള്ള മുണ്ടും ഷർട്ടും ധരിച്ചെത്തിയ മോദി മലയാളത്തിലാണ് സദസിനെ അഭിസംബോധന ചെയ്തത്. “കടലിന്റെ മക്കൾക്ക് നമസ്കാരം” എന്ന വാക്കുകളോടെ പ്രസംഗം ആരംഭിച്ച അദ്ദേഹം മത്സ്യത്തൊഴിലാളി മേഖലയിൽ കേന്ദ്രസർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് പറഞ്ഞു. അഖില കേരള ധീവരസഭയുടെ 50 വർഷത്തെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. “ജനങ്ങളിൽ നിന്ന് അനുഗ്രഹം തേടാനാണ് ഞാൻ എത്തിയിരിക്കുന്നത്, അനുഗ്രഹം നൽകാനല്ല. ജനങ്ങളാണ് എന്റെ ഈശ്വരൻ, നിങ്ങളാണ് എനിക്ക് അനുഗ്രഹം നൽകേണ്ടത്,” എന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്കായി വിവിധ പദ്ധതികൾ കേന്ദ്രം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്ത...
മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണയുമായി ഉത്തരകൊറിയ
World

മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണയുമായി ഉത്തരകൊറിയ

ടെഹ്റാൻ: ഇറാൻ്റെ പുതുതായി അധികാരമേറ്റ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണ അറിയിച്ച് ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ. ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ അപലപിച്ച കിം ജോങ് ഉൻ പ്യോങ്യാങിലെ യുദ്ധ കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. ഉന്നിൻ്റെ മേൽ നോട്ടത്തിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിക്ക് അധികാരം നൽകാനുള്ള തീരുമാനത്തെ തങ്ങൾ അംഗീകരിക്കുന്നുവെന്ന് നോർത്ത് കൊറിയയുടെ വിദേശ കാര്യ വക്താവ് പറഞ്ഞു ...
ഹോർമുസ് കടലിടുക്കിൽ തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം; 20 പേരെ രക്ഷപ്പെടുത്തി
World

ഹോർമുസ് കടലിടുക്കിൽ തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം; 20 പേരെ രക്ഷപ്പെടുത്തി

ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ തായ് പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഇന്ത്യയിലെ കാണ്ട്ല തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. മയുരീ നാരീ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. നിലവിൽ ഇരുപത് നാവികരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നും റോയൽ തായ് നേവി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് റോയൽ തായ് നേവി വ്യക്തമാക്കി. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ഒമാൻ നാവികസേനയുടെ നേതൃത്വത്തിൽ 20 പേരെ കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ശേഷിക്കുന്ന മൂന്ന് പേരെ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിൽ ചൊവ്വാഴ്ച മാത്രം മൂന്ന് കപ്പല...
ഗണേഷ് കുമാർ രാജിവെക്കണം; മുഖ്യമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് വി.ഡി. സതീശൻ
Kerala News

ഗണേഷ് കുമാർ രാജിവെക്കണം; മുഖ്യമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് വി.ഡി. സതീശൻ

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാർക്കെതിരായ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇത് കുടുംബ പ്രശ്നം മാത്രമല്ലെന്നും ഗണേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഒത്തുതീർപ്പ് അംഗീകരിക്കില്ലെന്ന് സണ്ണി ജോസഫ്യും പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എംഎൽഎ ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. അതേസമയം ഗണേഷ് കുമാറിനെതിരായ വിവാദം ഒത്തുതീർപ്പിലായ സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം കുടുംബ പ്രശ്നമാണെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. പരാതി ലഭിച്ചാൽ പരിശോധിക്കാമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആരോപണങ്ങൾ ഉയർന്നതോടെ വിവാദം ശക്തമായിരുന്നു. തുടർന്ന് ഭാര്യയായ ബിന്ദു മേനോൻയെ ഫോണിൽ വിളിച്ച് ഗണേഷ് കുമാർ മാപ്പ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പ്ര...
ജലജീവൻ മിഷൻ ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Kerala News

ജലജീവൻ മിഷൻ ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ജലജീവൻ മിഷൻ പദ്ധതി 2028 ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 8.69 ലക്ഷം കോടിയുടെ പദ്ധതി വിഹിതത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതം 3.59 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. 2019-20ലെ വിഹിതത്തിൽ നിന്ന് 1.51 ലക്ഷം കോടിയുടെ വർധനയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 'സുജലം ഭാരത്' എന്ന പേരിൽ ഒരു ദേശീയ ഡിജിറ്റൽ ഫ്രെയിം വർക്ക് രൂപീകരിക്കുമെന്നും കുടിവെള്ള വിതരണ സംവിധാനത്തെ ഡിജിറ്റൽ മാപ്പിങ് ചെയ്ത് ഓരോ ഗ്രാമത്തിനും പ്രത്യേകം ഐഡി കാർഡ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.പദ്ധതിയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിന് 'ജൽ അർപ്പണ്‍' വഴി ഗ്രാമ പഞ്ചായത്തിനെയും വി.ഡബ്ല്യു.എസ്.സി.എസിനെയും ഉൾപ്പെടുത്തിയാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 2019ൽ ഗ്രാമീണ മേഖലയിൽ 3.23 കോടി പൈപ്പ് ലൈൻ കണക്ഷനാണ് ഉണ്ടായിരുന്നതെന്നും ഇന്ന് ജലജീവൻ മിഷൻ വഴി അത് 12.56 കോടി ആയെന്നു...
പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം
Death

പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പാലക്കാട്: കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണം. കോട്ടോപ്പാടം ചെന്നേരികുന്നിൽ വച്ചാണ് ഷൈജുവിനെ ആന ആക്രമിച്ചത്. രണ്ട് ആനകളെ തുരത്തുന്നതിനിടെയാണ് ഒരു ആന ഷൈജുവിനെ ആക്രമിച്ചത്. ആന ഷൈജുവിനെ വലിച്ചെറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരണപ്പെട്ടു. വാരിയെല്ലിനും മുതുകിനുമെല്ലാം വലിയ രീതിയിലുള്ള പരിക്കുകളുണ്ടായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി....
സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ
World

സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

ടെഹ്റാൻ: സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ കിഴക്കൻ മേഖല ലക്ഷ്യമാക്കി അയച്ച ഡ്രോണുകൾ തങ്ങൾ തകർത്തുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനിടെ ആവശ്യമായി വരുന്ന കാലം വരെ തങ്ങൾ ആക്രമണം തുടരുമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തള്ളിക്കളയുന്നതായും ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം. അമേരിക്കയുമായുള്ള ചർച്ച തങ്ങളുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ...
ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി
Death

ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി. പ്ലസ് വൺ വിദ്യാർഥി അഭിഗീതിനെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർഥിയെയും ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. "ഐ ഹേറ്റ് മൈ ലൈഫ്" എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി...