BREAKING NEWS


National

മുഖ്യമന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ നാളെ
National

മുഖ്യമന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ നാളെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നാളെ വൈകിട്ട് 3.15ന് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. വിജയ്‌ക്കൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നു. തമിഴക വെട്രി കഴകം (ടിവികെ) ഗവർണറുടെ മുന്നിൽ കേവലഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് വിസികെ, മുസ്ലീം ലീഗ് എന്നിവയുടെ പിന്തുണ കൂടി ലഭിച്ചതോടെ 120 എംഎൽഎമാരുടെ പിന്തുണ ടിവികെ ഗവർണറോട് തെളിയിച്ചതായും വിവരമുണ്ട്. കേവലഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ മൂന്ന് തവണ സർക്കാർ രൂപീകരണ അനുമതി ഗവർണർ നിഷേധിച്ചതായും ഇപ്പോഴത്തെ പിന്തുണ മാറ്റം നിർണായകമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, മുസ്ലീം ല...
ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റിരുന്നത് വൻതുകയ്ക്ക്; ദില്ലിയിൽ മൂന്ന് പേർ അറസ്റ്റിൽ
National

ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റിരുന്നത് വൻതുകയ്ക്ക്; ദില്ലിയിൽ മൂന്ന് പേർ അറസ്റ്റിൽ

ദില്ലി: ടാറ്റ ഐപിഎൽ മത്സര ടിക്കറ്റുകൾ കരിഞ്ചന്തയിൽ വൻ തുകയ്ക്ക് വിൽക്കുന്നതായി കണ്ടെത്തിയ സംഭവത്തിൽ മാഫിയാ സംഘത്തിലെ മൂന്ന് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. മുകീം (35), സാജിദ് (36), മുഹമ്മദ് ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദില്ലി ഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോപ്ലിമെന്ററി പാസുകളും റെഗുലർ ടിക്കറ്റുകളും ഉയർന്ന വിലയ്ക്ക് വിറ്റിരുന്നതായി പൊലീസ് അറിയിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായവരിൽ നിന്ന് 54 റെഗുലർ ടിക്കറ്റുകളും 33 കോപ്ലിമെന്ററി പാസുകളും 25,000 രൂപയും കണ്ടെത്തി. പൊലീസ് പറയുന്നതനുസരിച്ച് കോപ്ലിമെന്ററി പാസുകൾ 20,000 രൂപ വരെയും റെഗുലർ ടിക്കറ്റുകൾ അതിന്റെ ഔദ്യോഗിക വിലയെക്കാൾ ...
ടിവികെയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണ; തമിഴ്നാട്ടിൽ അധികാരമേൽക്കാൻ വിജയ്
National

ടിവികെയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണ; തമിഴ്നാട്ടിൽ അധികാരമേൽക്കാൻ വിജയ്

തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെ വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. ചടങ്ങിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെയും, രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസിനൊപ്പം ഇടതുപാർട്ടികളും വിസികെയും ടിവികെയ്ക്ക് പിന്തുണ നൽകിയതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലെത്തിയത്. കോൺഗ്രസിൽ നിന്ന് അഞ്ച് എംഎൽഎമാരും, വിസികെ, സിപിഎം, സിപിഐ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് വിജയ് ഗവർണർക്ക് സമർപ്പിച്ചു. ആദ്യഘട്ടത്തിൽ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ വിജയ്‌യുടെ സർക്കാർ രൂപീകരണാവകാശവാദം ഗവർണർ തള്ളിയിരുന്നു. 118 സീറ്റുകൾ വേണ്ടിടത്ത് ടിവികെ സഖ്യത്തിനുണ്ടായിരുന്നത് 112 സീറ്റുകളായിരുന്നു. പിന്നീട് നടന്ന രാഷ്ട...
വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല
National

വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല

സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ആവശ്യമെന്ന് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കത്ത് ലഭിച്ചാൽ സത്യപ്രതിജ്ഞയിലേക്ക് കടക്കാമെന്നും ഗവർണർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്ന ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118ൽ എത്താൻ 10ഓളം സീറ്റുകളാണ് വേണ്ടിയിരുന്നത്. കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷം 112 ആയി ഉയർന്നു. സർക്കാർ രൂപീകരിക്കുവാൻ 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ 6 സീറ്റുകൾ കൂടി ലഭിച്ചാലേ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാനാകൂ. അതേസമയം, കോൺഗ്രസിന് പുറമേ ഏതെങ്കിലും സ്വതന്ത്രർ ടിവികെയുടെ ഭാഗമാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വർഗീയ ശക്തികളെ സഖ്യത്തിൽ നിന്നും മാറ്റി നിർത്തണമെന്ന നിബന്ധനയോട് കൂടിയായിരുന്നു കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ...
“ജനവിധിയല്ല, ഗൂഢാലോചനയുടെ ഫലം”; തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമത ബാനർജി
National

“ജനവിധിയല്ല, ഗൂഢാലോചനയുടെ ഫലം”; തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ ഗുരുതര ആരോപണങ്ങളുമായി മമത ബാനർജി. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ടിഎംസി മത്സരിച്ചത് ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻക്കെതിരെയാണെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപക ക്രമക്കേടുകൾ നടത്തിയെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ നേരിട്ടത്. ബിജെപി 208 സീറ്റുകൾ നേടി അധികാരത്തിലെത്തിയപ്പോൾ ടിഎംസിക്ക് നേടാനായത് 79 സീറ്റുകൾ മാത്രം. മുഖ്യമന്ത്രി മമത ബാനർജിക്കും അപ്രതീക്ഷിത തോൽവിയാണ് നേരിട്ടത്. ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി 15,105 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സുവേന്ദു അധി...
വിജയുടെ   വീട്ടിൽ വിജയാഹ്ളാദം; മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ടിവികെ
National

വിജയുടെ വീട്ടിൽ വിജയാഹ്ളാദം; മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയ കുതിപ്പാണ് വിജയ് നടത്തുന്നത്. ടിവികെയുടെ തേരോട്ടത്തിൽ വിജയ്‌യുടെ വീടിന് മുന്നില്‍ ആഘോഷം തുടങ്ങി. ബന്ധുക്കളും ടിവികെ പ്രവർത്തകരുമാണ് ആഘോഷം നടത്തിയത്. വിജയ്‌യുടെ ബന്ധുവായ പല്ലവി വിനോദ് കുമാര്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിജയ്‌യുടെഅച്ഛന്‍ ചന്ദ്രശേഖറും ബന്ധുക്കളും വിജയം ആഘോഷിക്കുന്നതാണ് വിഡിയോ. അതേസമയം പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ടിവികെ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ ആഘോഷം ആരംഭിച്ചതായാണ് വിവരം. നിലവിലെ കണക്ക് അനുസരിച്ച് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണെന്നാണ് റിപ്പോർട്ട്. വിജയ് മത്സരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്....
തെരഞ്ഞെടുപ്പ് ബിൽ”; വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ രാഹുൽ ഗാന്ധി
National

തെരഞ്ഞെടുപ്പ് ബിൽ”; വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വാണിജ്യ സിലിണ്ടറുകൾക്ക് 993 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് “തെരഞ്ഞെടുപ്പ് ബിൽ” ആണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതോടെ ജനങ്ങൾക്ക് മേൽ അധിക സാമ്പത്തികഭാരം ചുമത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 ശതമാനം വരെ വിലവർധന ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ചായക്കടകൾ, ചെറിയ ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ തുടങ്ങി ചെറുകിട വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന തീരുമാനമാണിതെന്നും സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ സർക്കാർ ലാഭം കൊയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു....
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്
National

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് നാളെ റീ പോളിങ്. മഗ്രഹത് പശ്ചിമിലെ 11 പോളിങ് സ്‌റ്റേഷനിലും ഡയമണ്ട് ഹാര്‍ബറിലെ നാല് പോളിങ് സ്‌റ്റേഷനുകളിലുമാണ് നാളെ റീപോളിങ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം. ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമാണ്. ഈ മണ്ഡലത്തില്‍ പലയിടങ്ങളിലും ക്രമക്കേട് നടന്നുവെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലും സിപിഐഎം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലുമായി ടേപ്പ് ഒട്ടിച്ചുവെന്ന ആരോ...
മധ്യപ്രദേശിൽ ബോട്ട് മുങ്ങി4 പേർക്ക് ദാരുണാന്ത്യം; നിരവധി പേരെ കാണാതായി
National

മധ്യപ്രദേശിൽ ബോട്ട് മുങ്ങി4 പേർക്ക് ദാരുണാന്ത്യം; നിരവധി പേരെ കാണാതായി

മധ്യപ്രദേശിലെ ജബൽപൂരിൽ വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി നാല് മരണം. നിരവധി പേരെ കാണാതായി. 15 പേരെ രക്ഷപ്പെടുത്തി. ജബൽപൂരിലെ നർമ്മദ നദിയിലായിരുന്നു അപകടം. 40 പേരാണ് സഞ്ചാരികളുമായി പോയ ബോട്ടിലുണ്ടായിരുന്നത്. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് യാത്രാമധ്യേയാണ് മുങ്ങിത്താഴ്ന്നത്. അമിതഭാരമാണ് ബോട്ട് മുങ്ങുവാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. കാണാതായവർക്കു വേണ്ടിയും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്....
പോസ്റ്റൽ ബാലറ്റ് വിവാദം: പോളിങ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി
National

പോസ്റ്റൽ ബാലറ്റ് വിവാദം: പോളിങ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി: പോസ്റ്റൽ ബാലറ്റ് വിവാദത്തിൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന പോളിങ് ഉദ്യോഗസ്ഥരുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇനി വോട്ടിങ് നടത്താൻ അവസരം നൽകാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കോടതി അംഗീകരിച്ചു. വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പോസ്റ്റൽ വോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. “നിങ്ങൾക്കായി സേവനം ചെയ്തവരാണ് ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർ. അത്രയും പേർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല. ഇത് ഗൗരവകരമാണ്. കമ്മീഷന് നിർബന്ധ ബുദ്ധി എന്തിനാണ്? ഈ നിലപാട് ദൗർഭാഗ്യകരമാണ്,” എന്നായിരുന്നു കോടതിയുടെ വിമർശനം. പോളിങ് ചുമതലയിലുണ്ടായിരുന്ന 20,000-ത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടതാ...