BREAKING NEWS


National

റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻകിട ഉപഭോക്താക്കൾക്ക് ഇന്ധനം വാങ്ങാൻ വിലക്ക്; കേന്ദ്രത്തിന്റെ നിർണായക തീരുമാനം
National, News

റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻകിട ഉപഭോക്താക്കൾക്ക് ഇന്ധനം വാങ്ങാൻ വിലക്ക്; കേന്ദ്രത്തിന്റെ നിർണായക തീരുമാനം

ഡൽഹി: സാധാരണ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ വിലക്കിന്റെ കാലാവധി നീട്ടാനും സർക്കാർ തീരുമാനിക്കാമെന്നാണ് സൂചന. പൊതുജനങ്ങൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വലിയ ഉപഭോക്താക്കൾ എന്നിവർക്ക് ഇനി സാധാരണ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളോ ഡീസലോ വാങ്ങാൻ കഴിയില്ല. പകരം അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങളിലൂടെയോ സ്വന്തം കൺസ്യൂമർ പമ്പുകളിലൂടെയോ ഇന്ധനം വാങ്ങേണ്ടിവരും. റീട്ടെയിൽ വിലയും ബൾക്ക് വിലയു...
രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്
National, Politics

രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്

ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മരുമകനും നടനും വ്യവസായിയുമായ വിശാഖൻ കെ. വണങ്ങാമുടി, കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ 'വി ദ ലീഡേഴ്സ്' ൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്തിന്റെ ഭർത്താവാണ് വിശാഖൻ. അണ്ണാമലൈക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഈ രാഷ്ട്രീയ നീക്കം ശ്രദ്ധ നേടുന്നത്. അണ്ണാമലൈയുടെ ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് വിശാഖൻ പ്രവർത്തിക്കുക എന്നാണു വിവരം. ജൂൺ 5-നാണ് കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചത്. തുടർന്ന് 'വി ദ ലീഡേഴ്സ്' എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിക്കുകയും ചെയ്തു. പ്രഖ്യാപനത്തിന് പിന്നാലെ വെറും 24 മണിക്കൂറിനുള്ളിൽ 13.85 ലക്ഷംത്തിലധികം ആളുകൾ പ്രസ്ഥാനത്തിന്റെ സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തതായി അണ്ണാമലൈ അവകാശപ്പെട്ടു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീ...
സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിന് തിരിച്ചടി; കേന്ദ്രത്തിനും ബോർഡിനും ഹൈക്കോടതി നോട്ടീസ്
Latest news, National

സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിന് തിരിച്ചടി; കേന്ദ്രത്തിനും ബോർഡിനും ഹൈക്കോടതി നോട്ടീസ്

ഡൽഹി: സിബിഎസ്ഇ നടപ്പാക്കിയ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ‍ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. എൻഎസ്‌യു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും. പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയത്തിനായി സിബിഎസ്ഇ ഈ വർഷം മുതൽ നടപ്പാക്കിയ ഒഎസ്എം സംവിധാനത്തിൽ ഗുരുതര സാങ്കേതിക പിഴവുകളുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരീക്ഷയ്ക്ക് ഒരു മാസം മുൻപ് ഡൽഹിയിലെ പ്രധാന സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ട്രയൽ റണ്ണിൽ തന്നെ നിരവധി തകരാറുകൾ കണ്ടെത്തിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്കൂളുകൾ, ഡൽഹി സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാരും പ്രതിനിധികളും ഉൾപ്പെട്ട സമിതിയാണ് ട്രയൽ റൺ വിലയിരുത്തിയത്. ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിച്ച് ഓൺ സ്‌ക്രീൻ മാർക്കിംഗ...
സിജെപി പ്രതിഷേധം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ ജന്തർമന്തറിൽ; ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ
Latest news, National

സിജെപി പ്രതിഷേധം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ ജന്തർമന്തറിൽ; ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ

ദില്ലി: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി-യുവാക്കൾ ഡൽഹിയിലെ ജന്തർമന്തറിൽ എത്തി. സാമൂഹിക മാധ്യമങ്ങളിലെ പിന്തുണയുമായി താരതമ്യപ്പെടുത്തുമ്പോൾ പങ്കാളിത്തം കുറവായിരുന്നെങ്കിലും പ്രതിഷേധം ശ്രദ്ധേയമായി. പാർട്ടിയുടെ ചിഹ്നമായ പാറ്റയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ ധരിച്ചും ദേശീയപതാക കൈയിലേന്തിയും പ്രവർത്തകർ പ്രതിഷേധ വേദിയിലെത്തി. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന അറിയിപ്പിനെ തുടർന്ന് രാവിലെ മുതൽ തന്നെ പ്രവർത്തകർ ജന്തർമന്തറിൽ ഒത്തുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന...
വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ; തമിഴ്നാട്ടിൽ 717 ടാസ്‌മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി
Latest news, National

വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ; തമിഴ്നാട്ടിൽ 717 ടാസ്‌മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃതമായ മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി വിജയ് സർക്കാർ. സംസ്ഥാനത്താകെ 717 ടാസ്‌മാക് മദ്യവിൽപ്പനശാലകളാണ് സർക്കാർ അടച്ചുപൂട്ടിയത്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റുകളാണ് പ്രധാനമായും അടച്ചുപൂട്ടിയത്. പൊതുജനങ്ങളുടെ പരാതികളും സുരക്ഷാ ആശങ്കകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. എക്സൈസ് മന്ത്രി കെ. വിഗ്നേഷ് നൽകിയ വിവരമനുസരിച്ച് 610 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചയ്ക്ക് മുൻപുതന്നെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ശേഷിച്ച 107 ഔട്ട്‌ലെറ്റുകൾ കൂടി ഇന്നലെ അടച്ചതോടെയാണ് ആകെ എണ്ണം 717 ആയി ഉയർന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യഷാപ്പുകൾ അടച്ചുപൂട്ടിയത് മധുര ജില്ലയിലാണ്. ഇവിടെ 290 ഔട്ട്‌ലെറ്റ...
കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ മന്തറിൽ സമരത്തിന് നീക്കം
Latest news, National

കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ മന്തറിൽ സമരത്തിന് നീക്കം

ഡൽഹി: സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പൊതു പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്കേ നാളെ ഡൽഹിയിലെത്തുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഡൽഹി പൊലീസ് ജാഗ്രത വർധിപ്പിച്ചത്. അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തുന്ന അഭിജിത് ദീപ്കേ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ നേരത്തെ നൽകിയ ആഹ്വാനത്തിൽ മാറ്റം വരുത്തി, പിന്തുണക്കുന്നവർ വിമാനത്താവളത്തിലേക്ക് എത്തരുതെന്നും പകരം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാൽ മതിയെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിന് അനുമതി തേടാനാണ് തീരുമാനം. പ്രതിഷേധത്തിന് അനുമതി ലഭിക്കാത്ത പക്ഷം...
ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
Accident, National, News

ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്ത് വൻ രക്ഷാപ്രവർത്തനമാണ് നടന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അഞ്ചുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഹോട്ടലിൽ നിരവധി അതിഥികൾ ഉണ്ടായിരുന്നതായാണ് വിവരം. ആദ്യഘട്ടത്തിൽ മൂന്ന് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. പിന്നീട് അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ചേർന്ന് 40-ലേറെ പേരെ സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. ഇടുങ്ങിയ തെരുവിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലായതിനാൽ അഗ്നിശമന സേനയ്ക്ക് സ്ഥലത്തെത്താനും രക്ഷാപ്രവർത്തനം നടത്താനും വലിയ ബുദ്ധിമുട്ട് നേരിട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. കനത്ത പുകയും ആളിക്കത്തിയ തീയും കാരണം ചിലർ ജീവൻ രക...
ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്
National

ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്

ഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയതെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് എൻടിഎ അറിയിച്ചു. ഇത്തവണ ഏകദേശം 22 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം നടത്തുമെന്നും, പുനഃപരീക്ഷയ്ക്കായി വിദ്യാർഥികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും എൻടിഎ വ്യക്തമാക്കി. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേരളത്തിൽ പഠിക്കുന്ന ഒരു രാജസ്ഥാൻ വിദ്യാർഥിയാണ് ചോർച്ചയ്ക്ക് പിന്നിലെന്ന സംശയത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസുമായ...
“ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം”; ഉദയനിധി സ്റ്റാലിന്‍
National

“ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം”; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധർമ്മത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം. “ജനങ്ങളെ വേർതിരിക്കുന്ന ധർമ്മം ഇല്ലാതാക്കണം” എന്നാണ് ഉദയനിധി പറഞ്ഞത്. അതേസമയം, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻയെ വസതിയിലെത്തി സന്ദർശിച്ച മുഖ്യമന്ത്രി വിജയ്യെ ഉദയനിധി അഭിനന്ദിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ മര്യാദ തുടർന്നുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ വ്യത്യസ്ത സ്ഥാനങ്ങളിലായിരുന്നാലും തമിഴ്നാടിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഉദയനിധി പറഞ്ഞു. മുൻ സർക്കാരിന്റെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ തങ്ങൾ തയ്യാറാണെന്നും, പ്രതിപക്ഷ നിർദേശങ്ങൾ മുഖ്യമന്ത്രി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിനെ ചൊല്ലി ഉണ്ടായ ...
ക്രൂഡോയിൽ വിലക്കയറ്റം: പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത
National

ക്രൂഡോയിൽ വിലക്കയറ്റം: പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത

ഡൽഹി: ആഗോളതലത്തിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. മെയ് 15ന് മുൻപ് തന്നെ വില വർധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ധനവില കൂട്ടാനുള്ള നീക്കം ശക്തമായത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 ഡോളർ വരെ ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായിട്ടും ഇന്ത്യ ഇതുവരെ വിലവർധന നടപ്പിലാക്കിയിരുന്നില്ല. ഇന്ധനവിലയിലെ ഒരു വിഹിതം സർക്കാർ വഹിച്ചിരുന്നതിനാലാണ് വലിയ ആഘാതം ഒഴിവാക്കാനായത്. പുതിയ തീരുമാനം വന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 4 മുതൽ 5 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്...