BREAKING NEWS


National

ബിജെപി പ്രവേശനത്തിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് തിരിച്ചടി;നഷ്ടമായത് 1 മില്ല്യൺ ഫോളോവേഴ്സിനെ
National

ബിജെപി പ്രവേശനത്തിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് തിരിച്ചടി;നഷ്ടമായത് 1 മില്ല്യൺ ഫോളോവേഴ്സിനെ

  ഡൽഹി: രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ  ചേർന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. വെറും 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാംൽ മാത്രം ഏകദേശം 10 ലക്ഷം ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്. യുവതലമുറ, പ്രത്യേകിച്ച് പുതിയ തലമുറക്കാർ, ഈ രാഷ്ട്രീയ മാറ്റത്തെ വഞ്ചനയായി കാണുന്നുവെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച ബിജെപി പ്രവേശനം പ്രഖ്യാപിക്കുമ്പോൾ 14.6 ദശലക്ഷം ഫോളോവേഴ്‌സായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അത് 13.5 ദശലക്ഷമായി കുറഞ്ഞു. അനീഷ് ഗവാണ്ടെ ഉൾപ്പെടെയുള്ളവർ ഈ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതികരിച്ചു. “ഇന്റർനെറ്റിന് ഒരാളെ രാത്രിക്ക് രാത്രി ഉയർത്താനും താഴ്ത്താനും കഴിയും” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർത്ഥികളിലും യുവാക്കളിലും സ്വാധീനമുള്ള നേതാവായിരുന്ന ഛദ്ദ, ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഡെലിവറി ജീവനക്കാരനായി വേഷമിട്ടത് ഉൾപ്പെടെ നിരവധി പ്രവ...
കർണാടക മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം
National

കർണാടക മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം

കർണാടക: മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയോടെ ബവഡഗൗട്ടിൽ നിന്ന് ധർമ്മനേമയിലേക്ക് ഘോഷയാത്രയായി പല്ലക്കിൽ തിരുശേഷിപ്പുകൾ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പത്ത് അടി താഴ്ചയിലേക്കാണ് പാലം പതിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ തന്നെ മൂഡ്ബിദ്രിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. നിരവധി പേർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്....
ആം ആദ്മി പാര്‍ട്ടി വിട്ട് രാഘവ് ഛദ്ദ ബിജെപിയിൽ
National

ആം ആദ്മി പാര്‍ട്ടി വിട്ട് രാഘവ് ഛദ്ദ ബിജെപിയിൽ

ന്യൂഡൽഹി: രാജ്യസഭാ എംപിയായ രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. ഛദ്ദയ്‌ക്കൊപ്പം ആറു എഎപി എംപിമാരും ബിജെപിയിൽ ചേർന്നതായി അദ്ദേഹം അറിയിച്ചു.അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപിയിൽ ചേർന്ന പ്രധാന നേതാക്കൾ. കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണെന്നും ഛദ്ദ പറഞ്ഞു.“എന്റെ യുവത്വത്തിലെ 15 വർഷം ഞാൻ നൽകിയ പാർട്ടി ഇപ്പോൾ തന്റെ ധാർമിക മൂല്യങ്ങളിൽ നിന്ന് പൂർണ്ണമായും മാറിയിരിക്കുന്നു. രാജ്യത്തിനായി പ്രവർത്തിക്കുന്നതിനുപകരം സ്വന്തം നേട്ടത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയായി മാറി,” എന്നും അദ്ദേഹം വിമർശിച്ചു.തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടിക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനമെന്നും ഛദ്ദ വ്യക്തമാക്കി. സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, അജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഉടൻ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.പാർട്ടി പരിപാടികളിൽ നി...
തമിഴ്‌നാട്ടിൽ  വോട്ടിന് പണവും മദ്യവും വിതരണം ചെയ്തതായി പരാതി
National

തമിഴ്‌നാട്ടിൽ വോട്ടിന് പണവും മദ്യവും വിതരണം ചെയ്തതായി പരാതി

  ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ വോട്ടർമാർക്ക് പണവും മദ്യവും വിതരണം ചെയ്തതായി പരാതി. ചെങ്കോട്ടക്ക് സമീപമുള്ള ഒരു പോളിംഗ് കേന്ദ്രത്തിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകരാണ് വോട്ട് ചെയ്ത ശേഷം മടങ്ങിയെത്തുന്ന വോട്ടർമാർക്ക് പണം നൽകുന്നതെന്നാണ് ആരോപണം. പണത്തിന് പുറമെ മദ്യവും വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നതായും വിവരം. സംഭവസ്ഥലത്തിന് സമീപം പൊലീസ് സാന്നിധ്യവും തെരഞ്ഞെടുപ്പ് നിരീക്ഷകരും ഉണ്ടായിരിക്കെയാണ് വിതരണം നടന്നതെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം എഐഡിഎംകെ സ്ഥാനാർഥി പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു....
പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
National

പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

ഡൽഹി: പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെക്ക് നോട്ടീസ് അയച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാമർശം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും നിർദേശം നൽകി. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, മറ്റ് ബിജെപി നേതാക്കൾ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുൾ ബെഞ്ചിനെ സന്ദർശിച്ചതിന് പിന്നാലെയാണ് ഖാർഗെയ്ക്ക് എതിരായ നടപടി...
ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 15 പേർക്ക് ദാരുണാന്ത്യം
National

ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 15 പേർക്ക് ദാരുണാന്ത്യം

ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. രാംനഗർ ഉധംപൂർ ഹൈവേയിൽ കഘോട്ടെയ്ക്ക് സമീപമായിരുന്നു അപകടം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അപകട സ്ഥലത്തെത്തിയ പ്രദേശവാസികളാണ് ബസിനടിയിൽ പെട്ടു കിടന്നവരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവർത്തകരുടെ സംഘവും ചേർന്നാണ് ബാക്കി ഉള്ളവരെ പുറത്തെടുത്തത്. സംഭവത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ദുഃഖം രേഖപ്പെടുത്തി. ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണർ മിംഗ ഷെർപ്പയുമായി സംസാരിച്ചതായി വ്യക്തമാക്കിയ കേന്ദ്രമന്ത്രി സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു. പരിക്കേറ്റവരെ വൈദ്യസഹായത്തിനായി മാറ്റും, ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ച...
ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം മരത്തിൽ ഇടിച്ചു തകർന്നു
National

ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം മരത്തിൽ ഇടിച്ചു തകർന്നു

ചത്തീസ്ഗഡ്: ജാഷ്പൂർ ജില്ലയിലെ വനമേഖലയിൽ വിമാനം തകർന്ന് വീണതായി റിപ്പോർട്ട്. മരത്തിൽ ഇടിച്ചശേഷം തകർന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. ആളപായം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. നാരായൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുരാസഗർഹ ഗ്രാമത്തിനടുത്തുള്ള രത്തൻപഹ്ലി വനത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വിമാനം ഏകദേശം 30 അടി ഉയരത്തിൽ പറക്കുകയായിരുന്നു.അപ്പോഴാണ് മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് മുൻപ് വിമാനം അസാധാരണമാംവിധം താഴ്ന്ന് പറക്കുന്ന വിമാനത്തിൻ്റെ ദൃശ്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. രക്ഷാസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ...
സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്
National

സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: നാമനിർദേശ പത്രികയിൽ നൽകിയ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയെന്ന ഹർജിയിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും ഇതുസംബന്ധിച്ച് മറുപടി നൽകാനും കോടതി നിർദേശിച്ചു. സത്യവാങ്മൂലത്തിൽ 100 കോടിയോളം രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച സത്യവാങ്മൂലങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒന്നിൽ നൽകിയ ചില സ്വത്ത് വിവരങ്ങൾ മറ്റൊന്നിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് പ്രധാന ആരോപണം. സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടായിരിക്കാമെന്ന് കോടതി പ്രാഥമികമായി നിരീക്ഷിച്ചു. ഇത് വെറും സാങ്കേതിക പിഴവായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്...
കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി
National

കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കൃഷിയിടത്തിൽ അടിമവേല നടത്തിയതായി പരാതി. ഒരു മലയാളിയുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പൊലീസ്, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിൽ രക്ഷപ്പെടുത്തി. പുത്തിഗ സ്വദേശിയായ ഉദയനാണ് രക്ഷപ്പെടുത്തിയ മലയാളി. തൊഴിലാളികളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷത്തിലേറെയായി ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് ഉദയൻ പറഞ്ഞു. ചിലർ മൂന്ന് മുതൽ നാല് വർഷം വരെ ഇവിടെ ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 18 പേരും ഒരേ ഷെഡിലാണ് താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം നൽകിയാൽ വൈകുന്നേരം മാത്രമേ വീണ്ടും ഭക്ഷണം ലഭിച്ചിരുന്നുള്ളൂ. മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. പ്രതിദിനം രാവിലെ ഷെഡിൽ നിന്ന് തൊഴിലാളികളെ കൂട്ടിക്കൊ...
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു: ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ സസ്പെൻഡ്
National

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു: ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ സസ്പെൻഡ്

  ഹരിയാന: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിനായി അഞ്ച് കോൺഗ്രസ് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഷെല്ലി ചൗധരി, ജർനെയ്ൽ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ൽ, രെനു ബാല എന്നിവർക്കെതിരെയാണ് നടപടി. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ കരംവീർ സിങ് ബൗധിനെതിരായി വോട്ട് ചെയ്തതിനെ അച്ചടക്ക ലംഘനമായി വിലയിരുത്തിയാണ് നടപടി. സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാർശ പ്രകാരമാണ് സസ്പെൻഷൻ നടപ്പാക്കിയത്. മുൻപ് ഔദ്യോഗിക സ്ഥാനാർഥിക്ക് വോട്ട് ചെയ്യാത്തതിനെ തുടർന്ന് അഞ്ച് എംഎൽഎമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ധരംപാൽ മാലിക്കിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ഇവരുടെ വിശദീകരണം പരിശോധിച്ചതിന് ശേഷമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്....