BREAKING NEWS


Blog

Breaking News, Crime, Kerala News, Latest news, Latest Video

കെ പി പ്രവീണ്‍ എങ്ങനെ പ്രവീണ്‍ റാണ ആയി? യഥാര്‍ഥ പേര് കെ.പി. പ്രവീണ്‍, ‘റാണ’ കൈയില്‍നിന്നിട്ട പേര്; ഡോക്ടറും ‘സ്വന്തം’, സ്വയം വിളിച്ചത് ‘ലൈഫ് ഡോക്ടര്‍’. കെ പി പ്രവീണ്‍ പ്രവീണ്‍ റാണ ആയ കഥ ഇങ്ങനെ….

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണ ഇന്നലെ പോലീസ് പിടിയിലായതോടയാണ് പ്രവീണ്‍ റാണയുടെ കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കെ.പി. പ്രവീണ്‍ തന്റെ പേര് പ്രവീണ്‍ റാണ എന്ന് മാറ്റിയത് പേരിന് പഞ്ച് കൂട്ടാനായിട്ടായിരുന്നു. ഔദ്യോഗിക രേഖകളിലെല്ലാം കെ.പി. പ്രവീണ്‍ എന്നാണ് പേര്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് കമീഷന് നല്‍കിയ സത്യവാങ്മൂലത്തിലും കെ.പി. പ്രവീണ്‍ തന്നെ. എന്നാല്‍, ചാനല്‍ പരിപാടികളിലും സിനിമയിലും മറ്റ് ചടങ്ങുകളിലുമെല്ലാം പ്രവീണ്‍ റാണയായിരുന്നു. പേരിനൊപ്പമുള്ള ഡോക്ടര്‍ പദവിയും ഇയാള്‍ സ്വയം ചേര്‍ത്തതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വിദേശത്തെയും സ്വദേശത്തെയും തട്ടിപ്പ് സര്‍വകലാശാലകള്‍ പണം വാങ്ങി നല്‍കുന്ന ഡോക്ടറേറ്റ് പോലും റാണക്ക് ഇല്ലത്രെ. ആളുകളില്‍ വിശ്വാസ്യതയുണ്ടാക്കിയെടുക്കുകയാ...
Breaking News, Crime, Kerala News, Latest news

പ്രവീണ്‍ റാണയും പോലീസും കള്ളനും പോലീസും കളിക്കുകയാണോ? പോലീസ് വരുന്നതിന് മുന്‍പ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും പ്രവീണ്‍ റാണ മുങ്ങിയത് എങ്ങോട്ട്, നാല് വര്‍ഷം കൊണ്ട് 100 കോടി തട്ടിയ പ്രവീണ്‍ റാണയുടെ പിന്‍ബലം ആര്? സിനിമ നടന്‍ മുതല്‍ രാഷ്ട്രീയക്കാരന്‍ വരെ ആയ പ്രവീണ്‍ റാണയുടെ രാഷ്ട്രീയ പിന്‍ബലം ഇവരൊക്കെ. പ്രവീണ്‍ കെ പി എന്ന തൃശ്ശൂര് കാരന്‍ ബിടെക് ബിരുദധാരി പ്രവീണ്‍ റാണ ആയ കഥ…

കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസില്‍ തിരഞ്ഞു വന്ന പൊലീസിനെ വെട്ടിച്ചു വ്യവസായി പ്രവീണ്‍ റാണ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നു നാടകീയമായി മുങ്ങി. തുശൂരില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും ചെലവന്നൂരിലെ കായലോരത്തുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത്. പൊലീസ് ഫ്‌ലാറ്റിലേയ്ക്കു വരുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ താഴേയ്ക്ക് ഇറങ്ങിയായിരുന്നു രക്ഷപെടല്‍. അതേ സമയം ഫ്‌ലാറ്റില്‍ നിന്നും ഇയാളുടെ രണ്ട് ആഡംബരക്കാര്‍ ഉള്‍പ്പടെ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ ഭാഗത്തേയ്ക്കു പോയ ഇയാളുടെ വാഹനം ചാലക്കുടിയില്‍ വെച്ച് പോലീസ് തടഞ്ഞു. എന്നാല്‍ ഇയാള്‍ വാഹനത്തിലുണ്ടായിരുന്നില്ല. അങ്കമാലിയില്‍ ഇയാള്‍ ഇറങ്ങിയതായാണ് വിവരം. സുഹൃത്തുക്കളുമൊപ്പമാണ് ഫ്‌ലാറ്റില്‍ നിന്നു രക്ഷപെട്ടത്. രണ്ടു ദിവസമായി ഇയാള്‍ക്കായി പൊലീസ് ബംഗളുരു ഉള്‍പ്പടെയുള്ള സ്ഥലങ...
Breaking News, Kerala News, Latest news, Malappuram

മലപ്പുറത്തിന്റെ സന്ധ്യകള്‍ക്ക് കരിഞ്ഞ മാംസത്തിന്റെ മണമെങ്ങനെ വന്നു? എറ്റവും കൂടുതല്‍ രോഗികള്‍ എങ്ങനെ മലപ്പുറത്തുണ്ടാവുന്നു, കുറിപ്പ് വൈറലാകുന്നു…

ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ തുടര്‍ കഥ ആവുന്ന പശ്ചാത്തലത്തിലാണ് ഏറെ ചിന്തിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. നെല്ലിക്കുത്ത് ഹനീഫ. എന്ന വ്യക്തിയുടെ പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്… മലപ്പുറം ജില്ലയുടെ പൊതു നിരത്തിന്റെ പരിസരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ സന്ധ്യകള്‍ക്കെപ്പോഴും കരിഞ്ഞ മാംസത്തന്റെ മണമാണ്. കേരളത്തില്‍ ''അറേബ്യന്‍ ഫുഡ് ക്വാര്‍ട്ട് അഥവാ മന്തിക്കടകള്‍'' ഏറെയുള്ളത് മലപ്പുറത്താണ്.! ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഇതര ജില്ലകളെ അപേക്ഷിച്ച് 'ഹൃദ്‌രോഗം, പ്രഷര്‍-ഷുഗര്‍, കിഡ്‌നി ഡിസീസ്, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗികള്‍' ഏറ്റവും കൂടുതലുള്ളതും മലപ്പുറത്ത് തന്നെ.! അതോടൊപ്പം, ഈ രണ്ട് പ്രത്യേകതകളുടേയും ഉപോത്പ്പന്നം എന്ന് പറയാവുന്ന തരത്തില്‍, മറ്റൊരു പ്രത്യേകത കൂടി മലപ്പുറത്തിനുണ്ട്. വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളില്‍, കരോക്കാ സം...
Around Us, Breaking News, Kasaragod, Kerala News, Latest news

കാസർകോട് ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു, സംസ്ഥാനത്ത് മാസങ്ങൾക്കിടെ മരിക്കുന്ന രണ്ടാമത്തെ വ്യക്തി.

കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രശ്മി മരിച്ചതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനിടയിലാണ് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു മരണം കൂടി സംസ്ഥാനത്ത് സംഭവിക്കുന്നത്. കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പുതുവര്‍ഷ ദിവസം മുതല്‍ പെണ്‍കുട്ടി ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റ...
Breaking News, Kerala News, Latest news, Politics

സജി ചെറിയാന്‍ മന്ത്രിയാകുന്നതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മഞ്ഞുരുകി, തൊട്ട് പിന്നാലെ ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതെല്ലാം രണ്ട് പേരും തമ്മിലുള്ള ഒത്ത് കളിയെന്ന് പ്രതിപപക്ഷ ആരോപണവും ശക്തം…

മാസങ്ങളായി നീളുന്ന സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിന് അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയിലെ മഞ്ഞുരുകുന്നു എന്ന സൂചനകളാണ് ഇത് നല്‍കുന്നത് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5ന് ആരംഭിച്ച് 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പുതുവര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായാ...
Entertainment, Entertainment News

ത്രസിപ്പിക്കുന്ന റിവഞ്ച് ത്രില്ലെർ, തേര് ജനുവരി 6 നു തിയേറ്ററിൽ

ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയുമായി സംവിധായകൻ എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ‘തേര്’ ജനുവരി 6 നു തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് റിലീസ് ചെയ്തു. കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയിൽ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. https://youtu.be/ZfCbIu3tG1U ബ്ലൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബു രാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. തേരിന്റെ അണിയറപ്രവർത്തകർ ഇവരാണ്. തിര...
Breaking News, Kerala News, Latest news, Politics

182 ദിവസത്തെ ഇടവേള കഴിഞ്ഞ് സജി ചെറിയാന്റെ മടങ്ങി വരവ്, തടയിടാന്‍ എല്ലാ വഴികളും നോക്കിയ ഗവര്‍ണര്‍ പരാജയപ്പെട്ടു; അനുമതി നല്‍കിയില്ലെങ്കില്‍ ഗവര്‍ണറും ഭരണഘടന ലംഘിച്ചെന്ന് വരുമെന്നായപ്പോള്‍ അനുമതി നല്‍കി. ഗവര്‍ണറുടെ നീക്കങ്ങള്‍ പൊളിഞ്ഞ നിയമോപദേശം ഇങ്ങനെ…

പ്രതിഷേധങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും. രാജ്ഭവന്‍ മാര്‍ച്ച് നടത്തി പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി ഭരണഘടനാ ദിനമായും ആചരിക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. 182 ദിവസത്തിന് ശേഷമാണ് പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ തിരിച്ചു വരവ്; കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം. സംസ്ഥാനത്തെ മന്...
Breaking News, Kerala News, Latest news, Politics

വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിലേക്കൊ? സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതോ? മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ വൈകിപ്പിക്കാനാവില്ലെങ്കിലും ഇപ്പോഴും തീരുമാനം ആകാത്തതിന് പിന്നിലെന്ത്? സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ട ശേഷം മന്ത്രിയാക്കിയാല്‍ മതിയെന്നും നിയമോപദേശം; സജി ചെറിയാന് നാളെ മന്ത്രിയാകാന്‍ കഴിയില്ലേ? എല്ലാ കണ്ണും ഗവര്‍ണ്ണറിലേക്ക്; വിശദീകരണം തേടാന്‍ രാജ്ഭവന്‍

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന സജി ചെറിയാന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത ആയിട്ടില്ല. ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് പച്ചക്കൊടി കാട്ടാത്തതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്. നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡൈ്വസര്‍ നല്‍കിയത്. ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ഇതോടെ ആശങ്ക ആയി. നാളെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിങ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാ...
Entertainment, Entertainment News

‘ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടക്കുന്നത് അച്ഛനും അമ്മയും കാണും’; 130 കിലോ കുറച്ചതിനു പിന്നിലെ രഹസ്യം പറഞ്ഞ് അദ്‌നാന്‍ സമി

വമ്പന്‍ മേക്കോവര്‍ കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് ഗായകനാണ് അദ്നാന്‍ സമി. 130 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. എന്നാല്‍ അതിനു പിന്നാലെ സര്‍ജറിയിലൂടെയാണ് അദ്ദേഹം ഇത്ര വലിയ മേക്കോവര്‍ നടത്തിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. ഇപ്പോള്‍ ശരീരഭാരം കുറഞ്ഞതിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍. ശരീരഭാരം കുറയ്ക്കാന്‍ താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്. ന്യൂട്രിഷനിസ്റ്റിന്റെ സഹായത്തോടെയായിരുന്നു ഇത്. ഡയറ്റ് ഫോളോ ചെയ്യാനായിരുന്നില്ല അദ്ദേഹം പറഞ്ഞതെന്നും തന്റെ ജീവിതശൈലിതന്നെ മാറ്റുകയായിരുന്നു എന്നും അദ്നാന്‍ സമി പറഞ്ഞു. ഞാന്‍ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ആളുകള്‍ വിചാരിക്കുന്നത് സര്‍ജറി നടത്തിയാണ് ഭാരം കുറച്ചതെന്നാണ്. എന്നാല്‍ ഞാന്‍ ഒരു തരത്തിലുള്ള സര്‍ജറിയും നടത്തിയിട്ടില്ല. ലണ്...
Breaking News, Kerala News, Latest news

പി.എഫ്.ഐ നിരോധിച്ചെങ്കിലും പല പേരുകളിലായി വാട്‌സ് ആപ്പ് ഗ്രൂപ്പ്; പരിശോധന പാളിയത് വാട്‌സ് ആപ്പ് സന്ദേശമോ പൊലീസ് ഒറ്റിയതോ? പ്രധാനനേതാക്കളെ ഒന്നും കണ്ടെത്താനായില്ല; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ പോപ്പുലര്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീ്ട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയില്‍. നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്. എടവനക്കാട് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്.ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്ത മുബാറക്കിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിച്ചു. പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്. മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു. പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി തമര്‍ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ്. പരിശോധന പാളിയത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയതിന്റെ അടിസ്ഥാനത്തിലാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പി.എഫ്.ഐ നിരോധിച്ചെങ്കിലും മ...