BREAKING NEWS


Author: Nagaram Network

‘നയൻ താരയും വിഘ്നേഷും വേർപിരിയുന്നു’; മറുപടിയുമായി താരം
Entertainment, Entertainment News, Gossip, Top News

‘നയൻ താരയും വിഘ്നേഷും വേർപിരിയുന്നു’; മറുപടിയുമായി താരം

മലയാളികളുടെ പ്രിയ നടിയാണ് തെന്നിന്ത്യൻ നടി നയൻ താര. വിവാഹ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ താരം, ജീവിതത്തിലെ പ്രധാന കാര്യങ്ങളൊക്കെയും പ്രേഷകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നയൻസ്. വിഘ്നേഷും നയൻതാരയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള മറുപടിയാണ് താരം സോഷ്യൽ മീഡിയയിലൂടെ നൽകിയിരിക്കുന്നത്. വിഘ്നേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് നയൻതാര മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമാശ രൂപത്തിൽ നോക്കുന്ന പോസിലാണ് ഫോട്ടോ. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്നതിന് ഞങ്ങളുടെ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കുവച്ചത്. നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വിധേയരാകുന്ന താരം, പീഡന കേസിൽ പ്രതി...
തിരുവനന്തപുരം വിമാനത്താവളത്തിൽ താത്കാലികമായി നിർത്തിയിട്ട ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ഉടൻ മടങ്ങും
Top News, Kerala News, Latest news

തിരുവനന്തപുരം വിമാനത്താവളത്തിൽ താത്കാലികമായി നിർത്തിയിട്ട ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ഉടൻ മടങ്ങും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകരാറുമൂലം കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35, അടുത്ത ആഴ്ചയോടെ മടങ്ങുമെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്, എയർ ഇന്ത്യയുടെ ഹാങ്ങറിലാണ് ഈ പ്രവൃത്തികൾ നടക്കുന്നത്. വിമാനം ശരിയായി പ്രവർത്തിക്കാനുള്ള ആവശ്യമായ പരിചരണത്തിന് നേതൃത്വം നൽകുന്നത് ബ്രിട്ടനിൽ നിന്ന് എത്തിയ 14 അംഗ വിദഗ്ധസംഘമാണ്. വിമാന നിർമ്മാതാക്കളായ അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ സാങ്കേതിക വിദഗ്ധരും സംഘത്തിലുണ്ട്. ഇതോകെ കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടീഷ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ എർബസ് എ400എം വിമാനത്തിലായാണ് സംഘം ഇന്ത്യയിൽ എത്തിയത്. ടീമിൽ പ്രത്യേക പരിശീലനം നേടിയ എഞ്ചിനീയർമാരും ഉൾപ്പെട്ടിട്ടുണ്ട്. വിമാനത്തിലെ തകരാർ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്നാണുള്ള പ്രതീക്ഷ. അറ്റകുറ്റപ്പണി顺യുള്...
“വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള”: പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിൽ സമർപ്പിക്കും
Kerala News

“വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള”: പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിൽ സമർപ്പിക്കും

അനുപമ പരമേശ്വരനും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന "ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള" എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും. തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചിത്രത്തിന്റെ നവീകരിച്ച പതിപ്പ് സമർപ്പിക്കുന്നത്. സെൻസർ ബോർഡിന്റെ നിർദേശപ്രകാരം, ചിത്രത്തിന്റെ മുഴുവൻ പതിപ്പ് സമർപ്പിക്കേണ്ടതില്ല. കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തതും, സബ് ടൈറ്റിലുകൾ ആവിശ്യാനുസരണം എഡിറ്റ് ചെയ്തതുമാണ് സമർപ്പിക്കുന്നത്. ചിത്രത്തിന് “വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന പേരായിരിക്കുമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ജാനകി എന്ന പേരിന്റെ ഉപയോഗം പ്രത്യേകിച്ച് വിചാരണ രംഗങ്ങളിൽ വിവാദമാവുന്നതിനാൽ, അതിന്റെ ഉപയോഗം ഒഴിവാക്കുകയോ മ്യൂട്ട് ചെയ്യുകയോ ചെയ്യണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ചില ര...
ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു
India, Latest news, Sports, Tennis, Top News

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു. ഗുരുഗ്രാമിലെ സുശാന്ത് ലോകിൽ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലയ്ക്ക് കാരണമെന്നു ഇയാള്‍ പൊലീസിന് നൽകിയ മൊഴി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. Tag:Young Indian women's tennis player Radhika Yadav shot dead by her father...
നിമിഷപ്രിയ വധശിക്ഷ: ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി
Top News, Latest news, World

നിമിഷപ്രിയ വധശിക്ഷ: ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി പ്രതികരിച്ചു. ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ മുഖേനയാണ് ഈ വിവരം അറിയിക്കേണ്ടതെന്നും, വിശദമായ വാദം ജൂലൈ 14ന് നടക്കുമെന്നും ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ജസ്റ്റിസ് ജോയ്മല്ല്യ ബാഗ്ച്ചിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ സുപ്രീംകോടതിയെ സമീപിച്ചാണ് നടപടി ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും ദയാധന ചര്‍ച്ചകള്‍ക്കായി നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു. കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ...
പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 153.20 കോടി രൂപ
Kerala News, Latest news, Top News

പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 153.20 കോടി രൂപ

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങൾക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്. അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. ' അസം, മണിപ്പൂർ, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നീ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫിന് കീഴിലുള്ള കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി 1066.80 കോടി രൂപ അനുവദിച്ചു. ഈ വർഷം 19 സംസ്ഥാനങ്ങൾക്ക് എസ്ഡിആർ...
കീം പരീക്ഷാഫലം റദ്ദാക്കിയ വിധിക്കെതിരായ അപ്പീൽ തള്ളി: റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
Kerala News, Latest news, Top News

കീം പരീക്ഷാഫലം റദ്ദാക്കിയ വിധിക്കെതിരായ അപ്പീൽ തള്ളി: റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം (KEAM) പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളിച്ചിരിക്കുകയാണ് ഡിവിഷൻ ബെഞ്ച്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ തീരുമാനത്തിൽ ഇടപെടാനില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണനും ഉൾപ്പെട്ട ബെഞ്ചാണ് സർക്കാർ അപ്പീൽ തള്ളിയത്. കഴിഞ്ഞ ബുധനാഴ്‌ച സിംഗിൾ ബെഞ്ച് കീം പരീക്ഷാ ഫലം റദ്ദാക്കിയിരുന്നു. എൻജിനീയറിങ്ങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായിരുന്നു ഈ റാങ്ക് ലിസ്റ്റ്. റാങ്ക് നിർണ്ണയ രീതി സിബിഎസ്ഇ സിലബസ് പിന്തുടരുന്ന വിദ്യാർത്ഥികളെ അനീതി അനുഭവിക്കുമെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് സുപ്രധാന വിധിയുണ്ടായത്. സർക്കാർ അപ്പീലിൽ court-ൽ ശക്തമായ വാദങ്ങളാണ് നടന്നത്. പ്രോസ്‌പെക്ടസിൽ മാറ്റം വരുത്തേണ്ടതിന്റെ കാരണം വിശദീകരിച്ച്, സബ്‌ജെ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News, Latest news, Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽയെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പ്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുല്ളതിനാൽ മത്സ്യ ബന്ധനതെഴിലാളികളും വിമോദയാത്രയ്ക്ക് പോകുനന്വരും ശ്രദ്ധിക്കുക. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലായതിനാൽ. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. Tag: Change in rain warning in t...
പലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവിട്ടല ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ഉപരോധം
World, Latest news, Top News, Topnews

പലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവിട്ടല ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ഉപരോധം

ഇസ്രായേലിന്റെ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക നടപടികളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന നിലപാടുമായി പ്രവർത്തിച്ച ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപരോധം. ഇറ്റാലിയൻ അഭിഭാഷകയും, യുഎൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണാധികാരിയുമായ അൽബനീസ്, ഗാസയിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും യുദ്ധക്കുറ്റങ്ങൾ വിളിച്ചു പറയുന്ന ഇടപെടലുകളാണ് ഫ്രാൻസെസ്‌ക അൽബനീസിന് വിലക്കേർപ്പെടുത്തുവാൻ കാരണമായത്. അൽബനീസിനെ അവരുടെ സ്ഥാനത്ത് നിന്ന് നീക്കാൻ യുഎസും ഇസ്രായേലും ഐക്യരാഷ്ട്ര സഭയിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും, ആ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ട്രംപ് ഭരണകൂടം നേരിട്ട് ഉപരോധത്തിലേക്ക് നീങ്ങുകയായിരുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശപ്രകാരം ഫ്രാൻസെസ്‌കയെ ലക്ഷ്യമാക്കിയ നടപടിയെയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വ്യാഖ്യാതാക്കളും...
മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ
National, Latest news, News, Top News

മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ആർ.എസ്. ദമാനി സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെയുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ പരിശോധിച്ചതിന്റെ പേരിലാണ് നടപടി. പ്രിൻസിപ്പാൾ, നാല് അധ്യാപകർ, രണ്ട് ട്രസ്റ്റി അംഗങ്ങൾ, ഒരു അറ്റന്റർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, വിദ്യാർത്ഥികളെ കൺവെൻഷൻ ഹാളിലേക്ക് വിളിപ്പിച്ച അധ്യാപകർ, ആർത്തവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. ശുചിമുറിയിലെ രക്തക്കറയുടെ ചിത്രം പ്രൊജക്ടറിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് കുട്ടികളെ ചോദ്യം ചെയ്യലിന് വിധേയരാക്കുകയയും ചെയ്തു. ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താനാണ് ഈ നടപടി എടുത്തതെന്നാണ...