BREAKING NEWS


Blog

എഫ്‌സിആർഎ ഭേദഗതി ബിൽ: ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന നീക്കമെന്ന് ചെന്നിത്തല
Kerala News

എഫ്‌സിആർഎ ഭേദഗതി ബിൽ: ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന നീക്കമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് Ramesh Chennithala ആരോപിച്ചു. ഈ ഭേദഗതി നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തിന്റെ അഭിമാനമായ സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഈ ബിൽ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാൻ ഈ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കുമെന്നും, ഇതുവഴി സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങൾ തടസപ്പെടുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മത ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, എഐസിസി ജനറൽ സ...
സിപിഐഎം–ആർഎസ്എസ് ഡീൽ വിവാദം: പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
Kerala News

സിപിഐഎം–ആർഎസ്എസ് ഡീൽ വിവാദം: പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം–ആർഎസ്എസ് ഡീൽ വിവാദത്തിൽ ഉയർന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി ചർച്ചകൾ വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷ ശ്രമമെന്നും പ്രതിപക്ഷ നേതാക്കൾ കുതന്ത്രങ്ങളാണ് പയറ്റുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ആർഎസ്എസിന്റെ സഹായം തേടിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, എസ്‌ഡിപിഐ–സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള പ്രചാരണം നുണയാണെന്നും വ്യക്തമാക്കി. കനഗോലുവിന്റെ നിർദേശപ്രകാരമാണ് കേരളത്തിലെ വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസനമാണ് തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്നും യുഡിഎഫിന്റെ ഇത്തരം അജണ്ടകളിൽ എൽഡിഎഫ് പോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, ഡീൽ വിവാദത്തിൽ ആരോപണം കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്...
സ്ഥാനാർഥി പട്ടികയുമായി ഡിഎംകെ; സ്റ്റാലിൻ കൊളത്തൂരിൽ വീണ്ടും
National

സ്ഥാനാർഥി പട്ടികയുമായി ഡിഎംകെ; സ്റ്റാലിൻ കൊളത്തൂരിൽ വീണ്ടും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഡിഎംകെ. പ്രതിപക്ഷം ദുർബലമായിരിക്കെ ഭരണത്തുടർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വം.മുഖ്യമന്ത്രി എം.കെ . സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കും. കൊളത്തൂരിൽ നിന്ന് സ്റ്റാലിൻ ജനവിധി തേടുന്നത് തുടർച്ചയായ നാലാം തവണയാണ്. സ്റ്റാലിൻ്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ സിറ്റിംഗ് സീറ്റായ ചെപ്പോക്കിൽ മത്സരിക്കും.അടുത്തിടെ എഐഎഡിഎംകെയിൽ നിന്ന് പടലപ്പിണക്കങ്ങളെ തുടർന്ന് ഡിഎംകെയിലേക്ക് ചേക്കേറിയ മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കനൂരിൽ മത്സരിക്കും. അടുത്തിടെയാണ് പനീർശെൽവം ഡിഎംകെയിൽ ചേർന്നത്. മുൻമന്ത്രിയും സ്റ്റാലിൻ്റെ വിശ്വസ്തനുമായ സെന്തിൽ ബാലാജി കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും.കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം), ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ), സോഷ്യൽ ഡെമോക്രാറ്റിക് ...
പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വേദിയിൽ കമൽഹാസൻ; ഏപ്രിൽ മൂന്നിന് കണ്ണൂരിൽ എത്തും
Election

പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വേദിയിൽ കമൽഹാസൻ; ഏപ്രിൽ മൂന്നിന് കണ്ണൂരിൽ എത്തും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പങ്കെടുക്കും. കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിനാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. നേരത്തെ പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ അറിയിച്ചുകൊണ്ട് കമൽഹാസൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. “സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ശരിയായ തീരുമാനം എടുക്കണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് പിണറായി വിജയനെക്കുറിച്ചുള്ള ‘പിണറായി: ദ ലെജൻഡി’ എന്ന പ്രമാണചിത്രത്തിന്റെ പ്രദർശനത്തിനും കമൽഹാസൻ അതിഥിയായി എത്തിയിരുന്നു. ...
ഇന്ത്യ ഹോങ്കോങ് ഫുട്ബോൾ മാച്ച്; കലൂർ സ്റ്റേഡിയത്തിനായി പണം അടച്ച് കെഎഫ്എ
Kerala News

ഇന്ത്യ ഹോങ്കോങ് ഫുട്ബോൾ മാച്ച്; കലൂർ സ്റ്റേഡിയത്തിനായി പണം അടച്ച് കെഎഫ്എ

കൊച്ചി: ഇന്ത്യ–ഹോങ്കോങ് ഫുട്ബോൾ മത്സരത്തിനായി കലൂർ സ്റ്റേഡിയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പരിഹാരം. ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ സ്റ്റേഡിയം വാടകയായി കേരള ഫുട്ബോൾ അസോസിയേഷൻ അടച്ചു. കൂടാതെ 25 ലക്ഷം രൂപ സുരക്ഷാ നിക്ഷേപം തിങ്കളാഴ്ച നൽകാമെന്ന് സത്യവാങ്മൂലം സമർപ്പിച്ചതോടെ മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങി. സ്റ്റേഡിയം വിട്ടുനൽകുന്നതിൽ ജിസിഡിഎ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചത്. കുടിശിക തുക അടച്ചില്ലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്നും കരാറിൽ ഒപ്പിടണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു. ഇതിന് മുൻപ് പ്രശ്നം രൂക്ഷമായപ്പോൾ സ്റ്റേഡിയത്തിലെ ഓഫീസ് പൂട്ടുകയും പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. പരിശീലകനും താരങ്ങളും എത്തിയിട്ടും പത്രസമ്മേളനം നടത്താൻ കഴിയാതെ പരിപാടി മാറ്റേണ്ട സാഹചര്യം ഉണ്ടായതോടെ വിഷയം കൂടുതൽ വഷളായിരുന്നു. ഇപ്പോൾ തുക അടച്ചതോടെ എല്ലാ ത...
വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി
National

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സദാചാരവും നിയമവും വ്യത്യസ്തമാണെന്നും പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. നേത്രപാൽ വിവാഹിതനാണെന്നും മകളെ വശീകരിച്ച് കൊണ്ടുപോയതാണെന്നുമുള്ള പരാതിയെ തുടർന്നാണ് കേസ് ഉയർന്നത്. വാദം കേട്ട കോടതി, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും സാമൂഹിക ധാർമികതയെ അടിസ്ഥാനമാക്കി അത് നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്....
ബുഷെർ ആണവനിലയത്തിന് വീണ്ടുംഇസ്രയേൽ ആക്രമണം
World

ബുഷെർ ആണവനിലയത്തിന് വീണ്ടുംഇസ്രയേൽ ആക്രമണം

ഇറാൻ: ബുഷെർ ആണവനിലയത്തിന് നേരെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി ഇറാൻ . യുദ്ധകാലത്ത് ഈ നിലയം ലക്ഷ്യമാക്കുന്നത് മൂന്നാം തവണയാണെന്നും നിലവിൽ റിയാക്ടറിന് കേടുപാടുകളൊന്നുമില്ലെന്നും ഇറാനിയൻ ആണവോർജ സംഘടന വ്യക്തമാക്കി. എന്നാൽ നിലയത്തിന് കേടുപാടുകൾ സംഭവിച്ചാൽ മുഴുവൻ മേഖലയ്ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പും നൽകി. അതേസമയം, ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. റെവല്യൂഷണറി ഗാർഡ്സ് നാവികസേനയിലെ ഇൻറലിജൻസ് ഉദ്യോഗസ്ഥനായ ബെഹ്നാം റെസായി കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു. മുമ്പ് ഇക്കാര്യം ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെക്കൊടുത്ത സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം....
സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് റീൽസ് ചിത്രീകരിച്ചു; ആലപ്പുഴയിൽ നാല് യുവാക്കൾക്കെതിരെ കേസ്
Kerala News

സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് റീൽസ് ചിത്രീകരിച്ചു; ആലപ്പുഴയിൽ നാല് യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീൽസ് ചിത്രീകരണം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കാണ് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ സെമിത്തേരിയിൽ നാലു യുവാക്കൾ മതിൽ ചാടി കടന്നത്. സിസി ടിവി ദൃശ്യങ്ങളും യുവാക്കളുടെ ചിത്രങ്ങളും പുറത്തുവന്നു. ശവക്കല്ലറകളുടെ മുകളിലിരുന്ന് യുവാക്കൾ പാട്ടുപാടി റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയുമാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. പള്ളി കൈക്കാരൻ്റെ പരാതിയിൽ നാല് യുവാക്കൾക്ക് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു....
മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കണം; ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം
Kerala News

മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കണം; ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം

ന്യൂഡൽഹി: തന്റെ അറിവോ സമ്മതമോ ഇല്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി അനുകൂല  ഉത്തരവ് പുറപ്പെടുവിച്ചു. വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കോടതി നിർദേശം നൽകി. ലിങ്കുകൾ നീക്കിയ വിവരം നിശ്ചിത സമയത്തിനകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നടന്റെ ശബ്ദം പകർത്തി വിവിധ ഓൺലൈൻ പദ്ധതികളിലും പഠന സേവനങ്ങളിലുമെല്ലാം ദുരുപയോഗം നടക്കുന്നതായി അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിലൂടെ സാധാരണക്കാർ കബളിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടി ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ഇതുപോലുള്ള പരാതികളുമായി മറ്റ് പ്രമുഖരും മുൻപ് കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എഐ ഉപയോഗിച്ചും അല്ലാതെയും ശബ്ദവും രൂപവും വാണിജ്യ ആവശ്യങ്ങൾക്ക് മുതൽ തട്ടിപ്പുകൾക്ക് വരെ ഉപയോഗിക്...
കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് ഇഖ്ബാൽ രാജിവച്ച് കോൺഗ്രസിൽ ചേർന്നു
Kerala News

കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് ഇഖ്ബാൽ രാജിവച്ച് കോൺഗ്രസിൽ ചേർന്നു

കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. സിൽക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. പാർട്ടിയിലും മുന്നണിയിലും ഉണ്ടായ അവഗണനയാണ് രാജിക്ക് കാരണമെന്നു അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്രയോ കുറ്റ്യാടിയോ മണ്ഡലം നേടുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടുവെന്നാരോപിച്ചാണ് രാജി. 2021ൽ കുറ്റ്യാടിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് സീറ്റ് വിട്ടുനൽകേണ്ടി വന്നതായും, ഇത്തവണ പരിഗണിക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഇഖ്ബാൽ പറഞ്ഞു. സിപിഐഎം നേതൃത്വം വഞ്ചിച്ചതിനാൽ യുഡിഎഫിനായി പേരാമ്പ്രയിൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സമീപകാലത്ത് കടുത്ത അവഗണനയും മാനസിക പ്രയാസങ്ങളും നേരിട്ടതായി പറഞ്ഞ ഇഖ്ബാൽ, പാർട്ടിയും മുന്നണിയും ചതിച്ചുവെന്നാരോപിച്ചു. മുൻപ് 2016ലും 2011ലും പേരാമ്പ്രയി...