BREAKING NEWS


Pathanamthitta

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
Breaking News, Latest news, Pathanamthitta, Politics

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെ വിട്ടുകിട്ടണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡി അപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിലവിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലുള്ള രാഹുലിനെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ​കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം തന്നെ ജാമ്യാപേക്ഷയും പരിഗണിക്കണമെന്ന് പ്രതിഭാഗം ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ ജാമ്യത്തിനായുള്ള രാഹുലിന്റെ കാത്തിരിപ്പ് നീളുകയാണ്. ​പ്രതിയുമായി വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രത...
ശബരിമല സ്വർണ്ണ മോഷണം: മുൻ ദേവസ്വം ബോർഡ് സെക്രട്ടറി ഹാജരായി; ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന്
Pathanamthitta, Breaking News, Latest news, Topnews

ശബരിമല സ്വർണ്ണ മോഷണം: മുൻ ദേവസ്വം ബോർഡ് സെക്രട്ടറി ഹാജരായി; ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന്

​പത്തനംതിട്ട: ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. 2019-ൽ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരായി. ദേവസ്വം ബോർഡിന്റെ പ്രധാന തീരുമാനങ്ങളിൽ ജയശ്രീ തിരുത്തലുകൾ വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു. എന്നാൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്ന കോടതി നിർദ്ദേശത്തെത്തുടർന്നാണ് അവർ ഇപ്പോൾ ഹാജരായത്.ബി. മുരാരി ബാബുവിന്റെ അപേക്ഷ: കേസിൽ പ്രതിയായ ബി. മുരാരി ബാബു ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകളിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ ഹർജി കോടതി ഉടൻ പരിഗണിക്കും. ​കേസിലെ മറ്റൊരു പ്രതിയായ ഗോവർധനിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. * ഈ സ്വർണ്ണം ശബരിമലയിൽ നിന്ന് മോഷണം പോയതാണോ എന്...
“ജനവാസ മേഖലയിൽ വീണ്ടും കടുവാപ്പേടി; ചിറ്റാറിൽ ഉപയോഗശൂന്യമായ കിണറ്റിൽ കടുവ കുടുങ്ങി.”
Pathanamthitta, Breaking News, Kerala News, Latest news

“ജനവാസ മേഖലയിൽ വീണ്ടും കടുവാപ്പേടി; ചിറ്റാറിൽ ഉപയോഗശൂന്യമായ കിണറ്റിൽ കടുവ കുടുങ്ങി.”

പത്തനംതിട്ട: ചിറ്റാർ ജനവാസ മേഖലയായ വില്ലുന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണു. കൊല്ലംപറമ്പിൽ സദാശിവൻ എന്നയാളുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കടുവ അകപ്പെട്ടത്. ഇന്ന് രാവിലെയാണ് കടുവയെ കിണറ്റിൽ കണ്ടെത്തിയത്. ഉപയോഗശൂന്യമായ കിണറ്റിൽ കടുവ വീണു. ഇന്നലെ രാത്രിയോടെയാകാം അപകടം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. ​നാട്ടുകാരുടെ പ്രതികരണം: പ്രദേശത്ത് മുൻപും കടുവയുടെ സാന്നിധ്യം സംശയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ കടുവയെത്തിയതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികൾ. വിവരമറിഞ്ഞതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ എങ്ങനെ പുറത്തെടുക്കണമെന്ന കാര്യത്തിൽ വനംവകുപ്പ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മയക്കുവെടി വെച്ച് കടുവയെ പുറത്തെടുക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. കടുവ എവിടെനിന്നാണ് എത്തിയതെന്നും എങ്ങനെ ജനവാസ മേഖലയിൽ എത്തിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ...
സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക
Alappuzha, Ernakulam, Idukki, Kannur, Kasaragod, Kerala News, Kollam, Kottayam, Kozhikode, Latest news, Malappuram, Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad

സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക

സംസ്ഥാനത്ത് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഭാഗികമായി മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. പല ഇടങ്ങളിലും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് യാത്രാ സംവിധാനങ്ങൾ തളർത്തപ്പെട്ടു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായെങ്കിലും സമര അനുകൂലികൾ വട്ടമിട്ട് ബസുകൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന യാത്രക്കാർ തിരിച്ചു പോകാനാവാതെ കാത്തുനിൽക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായി മുടങ്ങി. നിരത്തുകളിൽ ചുരുക്കം ഓട്ടോറിക്ഷകൾ മാത്രമാണ് ഓടുന്നത്. അടിയന്തരമായ ആരോഗ്യപരിശോധനയ്ക്കായി ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന രോഗികൾക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട...
പത്തനംതിട്ട ജനറല്‍ ആശുപത്രി ദുരിതത്തില്‍; 19 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയില്‍
Pathanamthitta

പത്തനംതിട്ട ജനറല്‍ ആശുപത്രി ദുരിതത്തില്‍; 19 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയില്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പ്രധാന കെട്ടിടം, സേവനങ്ങള്‍ തുടർന്നുകൊണ്ടിരിക്കുന്നതിനിടെ അപകടാവസ്ഥയില്‍ തുടരുന്നു. കെട്ടിടത്തിന് വെറും 19 വര്‍ഷമായതേ ഉള്ളു, എന്നിരുന്നാലും ഐസിയു, ഗൈനക്കോളജി, കുട്ടികളുടെ വാർഡ്, ഓപ്പറേഷൻ തിയേറ്റർ എന്നിവ പ്രവര്‍ത്തിക്കുന്ന ഈ നാല് നില കെട്ടിടം ഭീഷണിയായി മാറിയിരിക്കുകയാണ്. നാലുവര്‍ഷം മുന്‍പ് കെട്ടിടത്തിലെ ബലക്ഷയം കണ്ടെത്തിയിരുന്നെങ്കിലും, അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത് അതിപുതിയപ്പോഴാണ്. കഴിഞ്ഞമാസം ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രി സന്ദര്‍ശിച്ച്, കെട്ടിടത്തില്‍ നിന്ന് പ്രവര്‍ത്തനം മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അതിന് നടപടിയുണ്ടായിട്ടില്ല. 2023-ലെ ജൂലൈ മാസത്തില്‍, കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ബി ആന്റ് സി ബ്ലോക്കില്‍ മേല്‍ക്കൂര തകര്‍ന്നുവീഴുകയും, ആ സമയത്ത് ഉണ്ടായിരുന്ന ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും അത്ഭുതകരമായി രക്ഷപ്പെടുത്തുകയും ചെ...
ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ആരംഭിക്കും
Pathanamthitta, Kerala News, Latest news, Top News, Topnews

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ആരംഭിക്കും

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ നടക്കും. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടു നടത്തുന്നത്. ആകെ 500 വള്ളസദ്യകൾ നടത്താനാണ് ലക്ഷ്യം. ഇതുവരെ 390 സദ്യകളുടെ ബുക്കിങ് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ഒരു ദിവസം 120 പേർക്കു സദ്യ ഒരുക്കിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു. 15 സദ്യാലയങ്ങളാണ് ക്രമീകരിച്ചിട്ടുണ്ട്. ആകെ 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നു. പാസ് മുഖേനയാണ് പ്രവേശനം. സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ‌ പാടി ചോദിക്കുന്ന രീതിയും ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി പ്രകാരം സദ്യയുടെ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി നിർവഹണ സമിതി നിലവിൽ വന്നു. സ്പെഷൽ പാസ് സദ്യ ഈ മ...
പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു
Pathanamthitta, Kerala News, Latest news

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു

പത്തനംതിട്ട: തണ്ണിത്തോട് രണ്ട് കടകൾക്ക് തീപിടിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി തീയണച്ചു. കടകൾക്ക് മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശം തീപിടുത്തത്തിൽ ഉരുകി. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല....
പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്
Pathanamthitta, Kerala News

പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്

പത്തനംതിട്ട: മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 21 കാരി ആരുടെയും അറിവില്ലാതെ വീട്ടിൽ തന്നെ പ്രസവിച്ചിരുന്നു. തലകറങ്ങി ശുചിമുറിയിൽ വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തിലിടിച്ചതാകാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ രാവിലെയായിരുന്നു യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് വെളിപ്പെടുത്തിയത്. വിവരം പൊലീസിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്തിന്റെ ദുരൂഹതയും കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തപ്പെട്ടതും തുടക്കത്തിൽ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാൽ പ്രസവത്തിനിടയിൽ യുവതി തലകറങ്ങി വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നതാണ് പ്രാഥമിക നിഗമനം....
പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
Pathanamthitta

പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംത്തിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് ആളൊഴിഞ്ഞ അയൽവീടിന്റെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൻ്റെ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന് വെറും രണ്ട് ദിവസത്തെ മാത്രം പ്രായമാണുണ്ടായിരുന്നെന്ന് വ്യക്തമാകുന്നു. കുഞ്ഞിന്റെ അമ്മയെ ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു....
Kerala News, Pathanamthitta

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശന സമയം മൂന്നു മണിക്കൂർ കൂടി നീട്ടി. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി. വൈകിട്ട് നാലുമണിക്ക് വീണ്ടും നട തുറക്കും. ഹരിവരാസനത്തിന് ശേഷം രാത്രി 11 മണിയോടെ വീണ്ടും നട അടയ്ക്കും. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ സന്നിധാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച് അഞ്ചുമണിയോടെ നട തുറന്നിരുന്നു. അതേസമയം, തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ലെന്നും ഭക്തർക്ക് ദർശനം സുഗമമാക്കണമെന്നും പ്രതിപക്ഷനേതാവ് വിടി സതീശൻ കൂട്ടിച്ചേർത്തു. പൊലീസിന്റെ എണ്ണത്തിലെ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ പ്രധാന കാരണം. ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവർ ബാരിക്കേഡ് ചാടിക്...