BREAKING NEWS


Blog

ലൈംഗികാരോപണക്കേസ് തിരിച്ചടിയായി; എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്
Kerala News

ലൈംഗികാരോപണക്കേസ് തിരിച്ചടിയായി; എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡ് തടഞ്ഞു. ഈ മാസം 26-ന് കേസ് കോടതി പരിഗണിക്കാനിരിക്കെ, തിരഞ്ഞെടുപ്പ് വേളയിൽ ഇത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. എൽദോസിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്നുവന്നപ്പോൾ തന്നെ കേസിനെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരുന്നു. എൽദോസ് കുന്നപ്പിള്ളി വീണ്ടും മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിൽ പ്രതികൂല തരംഗമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഐ ഗ്രൂപ്പ് എൽദോസിനെ ശക്തമായി പിന്തുണച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. എൽദോസിന് പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് ഇപ്പോൾ മണ്ഡലത്തിൽ സജീവമായി പരിഗണിക്കുന്നത്. ഒരു അധ്യാപിക നൽകിയ പര...
താരങ്ങളെ അണിനിരത്തി ട്വന്റി 20യുടെ നിർണായക നീക്കം; ലക്ഷ്മി പ്രിയയും വീണാ നായരും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥികൾ
Election

താരങ്ങളെ അണിനിരത്തി ട്വന്റി 20യുടെ നിർണായക നീക്കം; ലക്ഷ്മി പ്രിയയും വീണാ നായരും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥികൾ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തി ട്വന്റി 20 തങ്ങളുടെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നു. ഏറ്റുമാനൂരിൽ നടി വീണാ നായരും തൃപ്പൂണിത്തുറയിൽ അഞ്ജലി നായരും ജനവിധി തേടുമ്പോൾ, പെരുമ്പാവൂരിൽ നടി ലക്ഷ്മി പ്രിയയാണ് സ്ഥാനാർത്ഥിയാകുന്നത്. ഇവരെ കൂടാതെ അങ്കമാലി നിയോജക മണ്ഡലത്തിൽ സോഷ്യൽ മീഡിയ താരം പ്രോമി കുര്യാക്കോസും ട്വന്റി 20 ടിക്കറ്റിൽ മത്സരരംഗത്തുണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആദ്യമായാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഞ്ജലി നായർ പ്രതികരിച്ചപ്പോൾ, താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഔദ്യോഗികമായി അംഗമല്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമായിരുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. കോളേജ് കാലത്ത് എസ്എഫ്ഐ പാനലിൽ യൂണിയൻ ചെയർപേഴ്സണായിരുന്ന താൻ ഇപ്പോൾ കാലഘട്ടത്തിന്റ...
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം
World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നർകോട്ടിക്സ് (ലഹരിവിമുക്ത) ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. ലഹരിവിമുക്ത ആശുപത്രിയെ ലക്ഷ്യം വച്ചു നടന്ന ഈ ആക്രമണം ചികിത്സയിലായിരുന്ന നിരവധി പേരുടെ ദാരുണാന്ത്യത്തിന് കാരണമായെന്ന് താലിബാൻ കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ അഫ്ഗാനിസ്ഥാനിലെ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. നൻഗഹാർ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങൾക്കാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്നും ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ അതി...
ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധി; പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി
National

ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധി; പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന അമ്മമാർക്കും പ്രസവാവധിക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വന്തം കുഞ്ഞെന്നോ ദത്തെടുത്ത കുഞ്ഞെന്നോ ഉള്ള വ്യത്യാസം മാതൃപരിചരണത്തിന്റെ കാര്യത്തിൽ ഇല്ലെന്ന് നിരീക്ഷിച്ചു. പ്രസവ സംരക്ഷണം എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്നും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ജൈവികമായ വഴികളും ദത്തെടുക്കൽ പോലുള്ള നിയമപരമായ വഴികളും ഒരുപോലെയാണെന്നും ജസ്റ്റിസ് പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് മാത്രം 12 ആഴ്ചത്തെ അവധി അനുവദിക്കുന്ന സാമൂഹിക സുരക്ഷാ കോഡിലെ സെക്ഷൻ 60(4) ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കുട്ടികളുടെ പ്രായം കണക്കിലെടുക്കാതെ തന്നെ ദത്...
ഡോക്ടർ വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ
Kerala News

ഡോക്ടർ വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി, പ്രതിക്കുള്ള ശിക്ഷാ വിധി മറ്റന്നാൾ പ്രസ്താവിക്കും. കേസിന്റെ വിചാരണ വേളയിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 2 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. 2023 മെയ് 10-നാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പോലീസ് എത്തിച്ച സന്ദീപ്, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോക്ടർ വന്ദനാദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു....
ബെവ്‌കോയുടെ വിവാദ ഉത്തരവ് പിൻവലിച്ചു; പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി പണമായും നൽകാം
Kerala News

ബെവ്‌കോയുടെ വിവാദ ഉത്തരവ് പിൻവലിച്ചു; പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി പണമായും നൽകാം

കൊച്ചി: ബെവ്‌കോ പ്രീമിയം ഔട്ട് ലെറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്‌കോ. ഔട്ട് ലെറ്റുകളിൽ ഇനി മുതൽ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്. പണത്തിന് പകരം ഡിജിറ്റൽ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ ഹിന്ദി ഉൾപ്പെടെ ഉള്ള ഭാഷകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു. ക്യാഷ് ലെസ് ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നത് വഴിയുള്ള സമയലാഭം എന്നിവ മുന്നിൽ കണ്ടാണ് ബെവ്കോ ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന ഉത്തരവിറക്കിയത്....
ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
Kerala News

ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ പത്തൊൻപത് സിറ്റിംഗ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. രമേഷ് പിഷാരടിയാണ് പാലക്കാട് സ്ഥാനാർഥി. വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ ടി.എൻ. പ്രതാപനും പോർമുഖത്തുണ്ട്. കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷും തവനൂരിൽ വി.എസ്. ജോയിയും മത്സരരംഗത്തുണ്ട്. വൈക്കത്ത് സണ്ണി എം. കപിക്കാടിന് സീറ്റില്ല. ലൈംഗിക പീഡന കേസിൽ പ്രതിയായിട്ടും കോവളത്ത് എം. വിൻസെൻ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മണ്ഡലങ്ങളും സ്ഥാനാർഥികളും ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ് ധർമടം - അബ്ദുൾ റഷീദ് തലശേരി - കെ.പി. സാജു പേരാവൂർ - അഡ്വ. സണ്ണി ജോസഫ് മാനന്തവാടി - ഉഷാ വിജയൻ സുൽത്താൻ ബത്തേരി - എൽ.സി. ബാലകൃഷ്ണൻ കൽപ്പറ്റ - അഡ്വ. ടി. സിദ്ദിഖ് നാദാപ...
മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ
Kerala News

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ നടക്കും. മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് പിണറായി വരെ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ടി. കെ. ഗോവിന്ദന്റെ മരുമകൾ ടി. കെ. സുലേഖ പ്രകടനത്തിന്റെ മുൻനിരയിൽ ഉണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ സി.പി.ഐ.(എം) പ്രഖ്യാപിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. ഇക്കുറിയും ധർമ്മടം മണ്ഡലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നത്. കണ്ണൂർ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ധർമ്മടം. ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ പഞ്ചായത്തുകൾ ചേർന്നാണ് ധർമ്മടം മണ്ഡലം രൂപീകരിച്ചിരിക്കുന്നത്. 2008ലാണ് ഈ ...
കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് ഇല്ല; പ്രഖ്യാപനം നാളെയെന്ന് സണ്ണി ജോസഫ്
Election

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് ഇല്ല; പ്രഖ്യാപനം നാളെയെന്ന് സണ്ണി ജോസഫ്

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിൽ ഒരു തിരക്കുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് Sunny Joseph വ്യക്തമാക്കി. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യ പട്ടിക പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിലുള്ള അഭിപ്രായഭിന്നത ശക്തമാണെന്നാണ് പുറത്തുവരുന്ന വിവരം. പല മണ്ഡലങ്ങളിലും തർക്കം തുടരുന്നതിനാൽ ഇതിനകം തീരുമാനമായ ചില മണ്ഡലങ്ങൾ പോലും വീണ്ടും ചർച്ചയ്ക്ക് വിധേയമാക്കുന്നുവെന്നാണ് സൂചന. ഇതാണ് ആദ്യഘട്ട പട്ടിക പ്രഖ്യാപനം വൈകാൻ കാരണമായതെന്നും അറിയുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നേതൃയോഗം Indian National Congress കേന്ദ്ര ആസ്ഥാനത്ത് തുടരുകയാണ്. ചില മണ്ഡലങ്ങളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന പാർലമെന്റ് അംഗങ്ങളുടെ കാര്യത്തിലും അന്ത...
സംസ്ഥാനത്ത് സ്കോളർഷിപ്പ് വിതരണം വൈകുന്നു  വെന്ന് സിഎജി റിപ്പോർട്ട്
Kerala News

സംസ്ഥാനത്ത് സ്കോളർഷിപ്പ് വിതരണം വൈകുന്നു വെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിൽ അഞ്ച് വർഷം വരെ താമസം സംഭവിക്കുന്നതായി  സിഎജി കണ്ടെത്തൽ. നടപടിക്രമങ്ങളിലെ കാലതാമസം കാരണം പലർക്കും സ്കോളർഷിപ്പ് നഷ്ടപ്പെടുന്നതായും ഒരാൾക്ക് ഒന്നിലധികം സ്കോളർഷിപ്പുകൾ ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ സംബന്ധിച്ച് സർവേയോ പദ്ധതികളുടെ അവലോകനമോ നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സ്കോളർഷിപ്പ് പദ്ധതികളിലെ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സ്കോളർഷിപ്പ് ലഭിക്കേണ്ട അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ സർവേയോ പഠനമോ നടത്തിയിട്ടില്ല, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവയിലെ പിഴവുക...