BREAKING NEWS


Blog

‘പൂര്‍ണസമയവും ഞാന്‍ കൂടെയുണ്ടാകും’; ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി
Election

‘പൂര്‍ണസമയവും ഞാന്‍ കൂടെയുണ്ടാകും’; ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പി കെ ശശി

പാലക്കാട്: സി.പി.ഐ.എം വിട്ടെത്തിയ പി.കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ശ്രീകൃഷ്ണപുരത്ത് നടന്ന കോൺഗ്രസ് പ്രവർത്തക യോഗത്തിൽ, വരും വർഷങ്ങളിൽ പൂർണ്ണസമയവും താൻ മണ്ഡലത്തിലെ പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്ന് ശശി ഉറപ്പുനൽകി. തന്നെ അഞ്ചു കൊല്ലത്തേക്ക് ജനങ്ങൾ നിയോഗിക്കുകയാണെങ്കിൽ ആ കാലയളവ് മുഴുവൻ ഒപ്പമുണ്ടാകുമെന്നതിനേക്കാൾ വലിയ വാഗ്ദാനം മറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് ഓഫീസിലും പരിസരത്തും പി.കെ. ശശിക്കായുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'യുഡിഎഫ് സ്വതന്ത്രൻ' എന്നതിന് പകരം 'യുഡിഎഫ് സ്ഥാനാർത്ഥി' എന്നാണ് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പുകൾ നില...
കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി
Election

കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കോഴിക്കോട്: കൊടുവള്ളിയില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2021 ല്‍ എം കെ മുനീറായിരുന്നു കൊടുവള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ മുനീറിന്റെ പേര് ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ നിന്ന് മുനീര്‍ സ്വയം മാറിനിന്നതാണെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞത്....
പ്ലസ് ടു വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതിയത് 20കാരൻ; കാസർഗോഡ് രണ്ടുപേർക്കെതിരെ കേസ്
Kerala News

പ്ലസ് ടു വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതിയത് 20കാരൻ; കാസർഗോഡ് രണ്ടുപേർക്കെതിരെ കേസ്

കാസർഗോഡ്: കാസർഗോഡ് പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതായി കണ്ടെത്തൽ. സംഭവത്തിൽ കുമ്പള പൊലീസ് രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെയാണ് കെസെടുത്തത്. ബംബ്രാണ, അഡ്യത്തടുക്ക സ്വദേശിയായ മുഹമ്മദ് മുക്താറിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് നടപടി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച സംഭവവും ഇതേ സ്കൂളിലായിരുന്നു....
ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു
National

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

ഡൽഹിയിലെ പാലം കോളനിയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പത് പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഏഴ് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. ഇന്ന് രാവിലെയോടെ പാലം മെട്രോ സ്റ്റേഷന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്ലോറും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്തെ താൽക്കാലിക ടിൻ ഷെഡിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തമുണ്ടായ ഉടനെ കെട്ടിടത്തിൽ കുടുങ്ങിയ 10 പേരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേർക്കും ഗ...
“സർക്കാർ പരസ്യങ്ങൾ നീക്കണം”; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി.ഡി. സതീശൻ
Election

“സർക്കാർ പരസ്യങ്ങൾ നീക്കണം”; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി.ഡി. സതീശൻ

തിരുവനന്തപുരം: പൊതുയിടങ്ങളിലെ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിൻ്റെ പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരാതി നൽകിയത്. സർക്കാർ പരസ്യങ്ങൾ പൊതു ഇടങ്ങളിൽ നിന്ന് നീക്കണമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. നേട്ടങ്ങളും പദ്ധതികളും ഉൾക്കൊള്ളിച്ചുള്ള പരസ്യങ്ങൾ നീക്കണം. ഈ പരസ്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കും. ഇത് തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. കെഎസ്ആർടിസി ബസുകളിലേത് ഉൾപ്പെടെ പരസ്യങ്ങൾ നീക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ബസുകളിലെ പരസ്യം നീക്കം ചെയ്യാത്തതിനെ കഴിഞ്ഞദിവസം ചേർന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ ശക്തമായ പ്രതിഷേധം ഉന്ന‍യിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഭരണപക്ഷ നേതാക്കൾ ശക്തമായി എതിർത്തു....
പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് അപ്രതീക്ഷിത തിരിച്ചടി, ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല
Election

പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് അപ്രതീക്ഷിത തിരിച്ചടി, ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല

എറണാകുളം: പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് തിരിച്ചടിയായി നടി ലക്ഷ്മി പ്രിയയുടെ സ്ഥാനാർഥിത്വം. വേട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തിയതോടെ ഇന്ന് നടത്താനിരുന്ന ലക്ഷ്മി പ്രിയയുടെ റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രി എത്തിയിട്ടും റോഡ് ഷോയ്ക്ക് സ്ഥാനാർഥി എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നം മൂലമാണ് എത്താതിരുന്നതെന്നാണ് സംഭവത്തിൽ ലക്ഷ്മി പ്രിയയുടെ വിശദീകരണം. ട്വന്റി 20യുടെ സ്ഥാനാർഥിയായാണ് പെരുമ്പാവൂരിൽ നടിയും മുൻ ബി​ഗ് ബോസ് താരവുമായ ലക്ഷ്മി പ്രിയയെ പ്രഖ്യാപിച്ചത്. ഒരു പാർട്ടിയിലും അംഗത്വം ഇല്ലെന്നും പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണെന്നുമായിരുന്നു സ്ഥാനാർഥി നിർണയത്തിന് പിന്നാലെയുള്ള ലക്ഷ്മി പ്രിയയുടെ പ്രതികരണം....
ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി
World

ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി

ടെഹ്‌റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഇറാനിൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. എന്നാൽ ഈ വാർത്തയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1980-ലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത ഖത്തീബ്, ഇറാന്റെ ജുഡീഷ്യറിയിലും ഇന്റലിജൻസ് വിഭാഗത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രമുഖ ഷിയാ പണ്ഡിതനാണ്. ഇറാനിലെ ഉന്നത നേതാക്കളെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും ഇസ്രായേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ തകർക്കുന്നതിൽ തങ്ങളുടെ സൈന്യം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാണ് ഇസ്മയിൽ ഖ...
ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനീ കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ
World

ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനീ കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ

ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയും ഐആർജിസിയുടെ അർധസൈനിക വിഭാഗമായ ബസീജ് ഫോഴ്സ് മേധാവി ഗൊലാംറിസ സൊലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഇന്നലെ രാത്രി നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ഈ റിപ്പോർട്ടുകളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന റാലിയിലാണ് ലാറിജാനി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഈ മരണം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അലി ലാറിജാനി. അലി ലാറിജാനി ഉൾപ്പെടെയുള്ള പ്രമുഖ ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ഇറാൻ ഭരണകൂടത്തിലെ ഏറ്റവും സ്വ...
വ്യോമപാത തുറന്ന് യുഎഇ
Business

വ്യോമപാത തുറന്ന് യുഎഇ

ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട വ്യോമപാതകൾ യുഎഇ പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ 'അസാധാരണ മുൻകരുതൽ നടപടി' എന്ന നിലയിൽ ഒരു മണിക്കൂർ നേരത്തേക്കാണ് സിവിൽ ഏവിയേഷൻ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയത്. ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചുവെന്ന് അധികൃതർ അറിയിച്ചെങ്കിലും അബുദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറയിലെ വ്യവസായ മേഖലയിലും ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടായി. എണ്ണപ്പാടത്തുണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ തീരുമാനിച്ചു. സ്പ്രിങ് വെക്കേഷന് ശേഷം മാർച്ച് 22 മുതൽ രണ്ടാഴ്ച കൂടി നഴ്സറികൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഓൺലൈൻ രീതിയിൽ പ്രവർത്തിക്കും. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് ഈ നടപടി. അതേസമയം, ആക...
കേരളം നിങ്ങളുടേതു കൂടിയാണ്; കമൽഹാസന്റെ ആശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
Kerala News

കേരളം നിങ്ങളുടേതു കൂടിയാണ്; കമൽഹാസന്റെ ആശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തുടർച്ച ആശംസിച്ച നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് മറുപടി നൽകി മുഖ്യമന്ത്രി. കമൽഹാസൻ കേരളത്തിന് അന്യനല്ലെന്നും ഈ മണ്ണ് കേരളീയരുടേത് പോലെ തന്നെ അദ്ദേഹത്തിന്റേതു കൂടിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മണ്ണിൽ ആരും അന്യരല്ലെന്നും ജനക്ഷേമത്തിലും വികസനത്തിലും ഉറച്ചുനിന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമൽഹാസന്റെ പിന്തുണയ്ക്കും ഊഷ്മളമായ ആശംസകൾക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി, പുരോഗമന മനോഭാവത്തോടെ ഒന്നിച്ച് നിൽക്കാമെന്നും കേരളം തീർച്ചയായും വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു കമൽഹാസൻ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പിണറായി വിജയന്റെ വിജയം കേരളത്തിന്റെ കൂടി വിജയമാണെന്നും കഴിഞ്ഞ പത്ത് വ...