BREAKING NEWS


Blog

എഡിഎം നവീൻ ബാബു മരണം: തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് കോടതി
Business

എഡിഎം നവീൻ ബാബു മരണം: തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് കോടതി

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മെയ് 30നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പി. പി. ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി നടപടി. 2024 സെപ്റ്റംബർ 15നാണ് എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻദിവസം കണ്ണൂർ കളക്ട്രേറ്റ് സമ്മേളനശാലയിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ അപ്രതീക്ഷിതമായി എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി. പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു....
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത്ചൂടിന് ആശ്വാസമായി മഴയെത്തുന്നു
Weather

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത്ചൂടിന് ആശ്വാസമായി മഴയെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഇന്നുമുതല്‍ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് വീണ്ടും മഴയെത്തുന്നത്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരം സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്ന ഒരു ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച് 16 മുതല്‍ 20 വരെയുള്ള തീയതികളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം
World

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവള പരിസരത്ത് വൻ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കിനാണ് തീപിടിച്ചതെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലേക്കുള്ള ആക്രമണങ്ങളും ശക്തമാകുകയാണ്. കഴിഞ്ഞ രാത്രി സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമം പ്രതിരോധ സേന തടഞ്ഞതായി റിപ്പോർട്ടുണ്ട്. യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ കിരീടാവകാശിയും യു.എ.ഇ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തിയതായും അറിയുന്നു. അതേസമയം ലക്ഷ്യം കൈവരിക്കുന്നതു വരെ ഇറാനെതിരെ ...
പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം
National

പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം

ഡൽഹി: പിഎൻജി കണക്ഷനുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ നേടാനോ നിലവിലുള്ള ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ അധിക കണക്ഷൻ നിലനിർത്താനോ അനുവാദമില്ലെന്ന് കേന്ദ്രം. എൽപിജി പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.ഒരേ സമയം പിഎൻജിയും എൽപിജിയും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും. നിലവിൽ പിഎൻജി കണക്ഷനുകളുള്ള കുടുംബങ്ങൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ബുക്കിങ് ഇടവേളയിലുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്....
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
National

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 17.40 കോടി വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ശുദ്ധീകരണം ലക്ഷ്യമാക്കി വ്യാപകമായ പട്ടിക പരിഷ്കരണം നടത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ കേരളം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4അസം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4തമിഴ്നാട് – വോട്ടെടുപ്പ്: ഏപ്രിൽ 23; വോട്ടെണ്ണൽ: മെയ് 4പുതുച്ചേരി – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4പശ്ചിമ ബംഗാൾ – വോട്ടെടുപ്പ്: ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണൽ: മെയ് 4 കേരളത്ത...
ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം
National

ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം

ഒഡീഷയിലെ എസ്‌സിബി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. 11 ജീവനക്കാർക്ക് പൊള്ളലേറ്റു. എസ്‌സിബി മെഡിക്കൽ കോളജിലെ ഐസിയുവിലാണ് തീപിടിച്ചത്. രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ഐസിയുവിൽ പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടിത്തമുണ്ടായത്. 23 രോഗികളെ തീപിടിത്തമുണ്ടായ സമയത്ത് മറ്റ് വകുപ്പുകളിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 7 രോഗികളെ മറ്റു വാർഡുകളിലേക്കും ഐസിയുവിലേക്കും മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി ആശുപത്രിയിലെത്തുകയും ചികിത്സയിലുള്ളവരെ സന്ദർശിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്...
നിയമസഭാ തെരെഞ്ഞെടുപ്പ് : സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി.
Election

നിയമസഭാ തെരെഞ്ഞെടുപ്പ് : സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആർ ശ്രീലേഖ, മേജർ രവി തുടങ്ങി പ്രമുഖരെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ബിജെപി സ്ഥാനാർഥി പട്ടിക; മഞ്ചേശ്വരം - കെ. സുരേന്ദ്രൻ ഉദുമ -മനുലാൽ മേലോത്ത് കാഞ്ഞങ്ങാട് – ബൽരാജ് എം. പയ്യന്നൂർ – എ.പി ഗംഗാധരൻ അഴീക്കോട് – കെ.കെ വിനോദ് കുമാർ കണ്ണൂർ – സി. രഘുനാഥ് മാനന്തവാടി - പി. ശ്യാം രാജ് സുൽത്താൻബത്തേരി- കവിത എ.എസ് വടകര – അഡ്വ. കെ. ദിലീപ് കുറ്റ്യാടി – രാമദാസ് മണലേരി നാദാപുരം – സി.പി. വിപിൻ ചന്ദ്രൻ കൊയിലാണ്ടി - സി.ആർ പ്രഫുൽ കൃഷ്ണൻ പേരാമ്പ്ര – എം. മോഹനൻ മാസ്റ്റർ ബാലുശ്ശേരി - സി.പി. സതീശൻ എലത്തൂർ – ടി. ദേവദാസ് കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ് കോഴിക്കോട് സൗത്ത...
കോൺഗ്രസ്‌ എം സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു; പാലായിൽ ജോസ് കെ. മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും
Election

കോൺഗ്രസ്‌ എം സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു; പാലായിൽ ജോസ് കെ. മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് എം. 12 സീറ്റുകളിലേയ്ക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കേരള കോൺഗ്രസ്‌ എം സ്ഥാനാർഥി പട്ടിക പാലാ- ജോസ് കെ മാണി ഇടുക്കി - റോഷി അഗസ്റ്റിൻ കാഞ്ഞിരപ്പള്ളി - ഡോ എൻ ജയരാജ്‌ ചങ്ങനാശ്ശേരി - ജോബ് മൈക്കിൾ പൂഞ്ഞാർ - സെബാസ്റ്റ്യൻ കുളത്തുങ്കൽ ചാലക്കുടി - ബിജു ചിറയത്ത് റാന്നി - പ്രമോദ് നാരായണൻ തൊടുപുഴ - സിറിയക് ചാഴിക്കാടൻ പിറവം - സാബു കെ ജേക്കബ് ഇരിക്കൂർ - മാത്യു കുന്നപ്പള്ളി കടുത്തുരുത്തി - നിർമ്മല ജിമ്മി പെരുമ്പാവൂർ - ബേസിൽ പോൾ ...
അലുവ അതുൽ വധക്കേസ്: നാല് പ്രതികൾ പിടിയിൽ
Crime

അലുവ അതുൽ വധക്കേസ്: നാല് പ്രതികൾ പിടിയിൽ

കൊല്ലം: ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിലായി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും സഹായികളായ രണ്ടുപേരുമാണ് പൊലീസിന്റെ പിടിയിലായത്. കേസിന്റെ അന്വേഷണം ജില്ലാ അതിർത്തികൾക്കപ്പുറം ശക്തമാക്കുമെന്നും ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും നഗര പൊലീസ് കമ്മീഷണർ ഹേമലത അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ജിം സന്തോഷ് വധക്കേസ് പ്രതിയായ അലുവ അതുലിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിൽ പുറത്തിറങ്ങി പൊലീസ് നിലയത്തിൽ എത്തിയ ശേഷം മടങ്ങിപ്പോകുന്നതിനിടെയായിരുന്നു ആക്രമണം. അതുൽ സഞ്ചരിച്ച കാറിനെ ദേശീയപാത നിർമാണത്തിനായി ഉണ്ടാക്കിയ താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പൊലീസ് നിലയത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. തലയിൽ ഉണ്ടായ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ...
വെള്ളാപ്പള്ളിയെ പുറത്താക്കിയ കോടതി നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം
Kerala News

വെള്ളാപ്പള്ളിയെ പുറത്താക്കിയ കോടതി നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്ത നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ഭക്തർക്കും അനുയായികൾക്കും ആശ്വാസകരമാണെന്ന് മഠാധിപതി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു നേടിയെടുത്ത പല ലക്ഷ്യങ്ങളിൽ നിന്നും എസ്.എൻ.ഡി.പി യോഗം പിന്നോട്ട് പോയെന്നാണ് സ്വാമി സച്ചിദാനന്ദയുടെ വിമർശനം. വെള്ളാപ്പള്ളിയുടെ കാലത്ത് സംഘടന ആൾക്കൂട്ടമായി മാറിയെന്നും ശ്രീനാരായണ ദർശനങ്ങൾ മറഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് രാഷ്ട്രീയ മുന്നണികളും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രതിനിധാനം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തോൽവി സാധ്യതയുള്ള മണ്ഡലങ്ങൾ മാത്രമാണ് പിന്നാക്ക സമുദായങ്ങൾക്ക് നൽകുന്നതെന്നും സച്ചിദാനന്ദ പറഞ്ഞു. എ. കെ. ആന്റണിയുടെയും കെ. കരുണാകരന്റെയും കാലത്ത് അത്തരമൊരു സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്...