BREAKING NEWS


Blog

കുട്ടികൾക്ക് ‘ഡിജിറ്റൽ നിയന്ത്രണം’; കർണാടകയിൽ പുതിയ കരട് നയം
National

കുട്ടികൾക്ക് ‘ഡിജിറ്റൽ നിയന്ത്രണം’; കർണാടകയിൽ പുതിയ കരട് നയം

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ-ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി ദിവസേന സ്ക്രീൻ ഉപയോഗം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് നീക്കം. വൈകിട്ട് 7 മണിക്ക് ശേഷം കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പദ്ധതി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ‘ഡിജിറ്റൽ ക്ഷേമ സമിതികൾ’ രൂപീകരിക്കും. കുട്ടികളിൽ സാങ്കേതിക ആശ്രിതത്വത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുകയും ആവശ്യമായ കൗൺസലിംഗ് ഉൾപ്പെടെ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ...
സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്
Kerala News

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. മാനേജ്മെന്റുകൾ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. നാളെ മുതൽ സൂചന പണിമുടക്ക് ആരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടതോടെ സമരം വീണ്ടും ശക്തമാക്കാനാണ് തീരുമാനം. മുമ്പ് നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതോടെ ഹൈക്കോടതി ഇടപെട്ട് മാനേജ്മെന്റും നഴ്സുമാരും തമ്മിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ മാനേജ്മെന്റുകൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്. നഴ്സുമാർക്ക് കുറഞ്ഞ അടിസ്ഥാന ശമ്പളം പോലും നൽകുന്നില്ലെന്നതാണ് പ്രധാനമായും സംഘടന ഉയർത്തുന്ന പരാതി. ...
ആസ്തികള്‍ മറച്ചുവച്ചെന്ന ആരോപണം;രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രികക്കെതിരെ എൽഡിഎഫ് കോടതിയിൽ
Election

ആസ്തികള്‍ മറച്ചുവച്ചെന്ന ആരോപണം;രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രികക്കെതിരെ എൽഡിഎഫ് കോടതിയിൽ

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ നിയമ പോരാട്ടത്തിന് എൽഡിഎഫ് രംഗത്ത്. സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചതായി ആരോപിച്ച് കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ജനപ്രതിനിധി നിയമപ്രകാരം ഇത് ശിക്ഷാർഹമാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്യുമെന്നും എൽഡിഎഫ് വ്യക്തമാക്കി. സത്യവാങ്മൂലത്തിൽ ഏകദേശം 200 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇതിനോടകം തന്നെ കോൺഗ്രസ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ ആരോപണം. ...
വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: വിശദമായ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം;മോഹൻലാലിന്റെ പുതിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
Kerala News

വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: വിശദമായ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം;മോഹൻലാലിന്റെ പുതിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: AI അടക്കം ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന നടൻ മോഹൻലാലിന്റെ ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി, ലിങ്കുകൾ നിർമ്മിച്ച് എല്ലാവരെയും കക്ഷിയാക്കി അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. തന്‍റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകി. വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനിൽ നടക്കുന്നതായി ഹർജിയിൽ വ്യക്തമാക്കുന്നു. ശരീരത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവ കോടതിയ...
കൊളംബിയയിൽ സൈനിക വിമാനം തകർന്നു; 90 പേർ മരിച്ചു
World

കൊളംബിയയിൽ സൈനിക വിമാനം തകർന്നു; 90 പേർ മരിച്ചു

കൊളംബിയ: സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ 90 പേർ മരിച്ചു. സൈന്യത്തിന്റെ ഹെർകുലീസ് സി-130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിക്ക് സമീപമായിരുന്നു സംഭവം. ഏകദേശം 110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. സൈനിക ഗതാഗത ദൗത്യത്തിനായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതായാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മാസം അവസാനം സമാനമായ അപകടം ബൊളീവിയയിലും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്ന് സൈനിക വിമാനം തകർന്നുവീണ് ഏകദേശം 20 പേർ മരിച്ചിരുന്നു....
മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം;  ചെലവിട്ടത് 11,21,000 രൂപ
Kerala News

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം; ചെലവിട്ടത് 11,21,000 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിനായി ചെലവായ തുകയുടെ കണക്ക് പുറത്ത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്ക് പുറത്തുവന്നത്. അഭിമുഖത്തിനായി 11,21,000 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും സർക്കാർ സംവിധാനം ഇതിനായി ഉപയോ​ഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ ഈ ഇൻ്റർവ്യൂവിലൂടെ പങ്കുവയ്ക്കുന്നു എന്ന് ടീസറിൽ വ്യക്തമാക്കിയിരുന്നു. ഫ്രെബുവരി 26നായിരുന്നു അഭിമുഖം പ്രേഷകരിലേക്ക് എത്തിയത്....
11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനാകുന്നു
Kerala News

11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനാകുന്നു

തൃശൂര്‍: മാവോയിസറ്റ് രൂപേഷിന് ജയില്‍ മോചനം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചനം ലഭിക്കുന്നത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. 43 യുഎപിഎ കേസുകളാണ് മാവോയിസ്റ്റ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. ഇവിടെ നിന്നും ചായകുടിക്കുന്നതിനിടെയാണ് 11 വര്‍ഷം മുമ്പ് പിടിയിലായത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നു. അഞ്ച് പേരായിരുന്നു ഇവരുടെ സംഘത്തില്‍ അന്നുണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലില്‍ തുടരുകയായിരുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് രൂപേഷ് എന്ന പ്രവീണ്‍....
വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
Election

വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചിരുന്നു. വിജയ സാധ്യതയുള്ള പ്രമുഖ നേതാവ് തന്നെ മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വരുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ വിശദീകരണ എഴുതി നൽകിയതോടെ പത്രിക സ്വീകരിച്ചു. എൽഡിഎഫും എൻഡിഎയും ആണ് പരാതി നൽകിയത്. വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് പരാതികളാണ് ഉയർന്നുവന്നത്. വി.ഡി. സതീശൻ്റെ വിശദീകരണം കൂടി കേട്ട ശേഷം സൂക്ഷ്മ പരിശോധന നടത്തുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്....
യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു
Kerala News

യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു

കൊച്ചി: ആവശ്യപ്പെട്ട സീറ്റ് ലഭിക്കാതിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. പറവൂരിൽ നടന്ന സംസ്ഥാന ശിൽപശാലയ്ക്കു പിന്നാലെ നടന്ന സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തു. ജനാധിപത്യ രാഷ്ട്രീയ പാർട്ടി യുഡിഎഫിന്റെ ഭാഗമാണെന്നും അവരെ മുന്നണി ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് സതീശൻ പറഞ്ഞു. അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷ സി.കെ. ജാനുവിന് യോജിച്ച സ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിത്-ആദിവാസി പ്രശ്നങ്ങൾക്ക് ഏകോപിതമായ ഇടപെടലിലൂടെ പരിഹാരം കാണുമെന്നും സതീശൻ പറഞ്ഞു....
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ല; സുപ്രീം കോടതിയുടെ തീരുമാനം
Kerala News

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ല; സുപ്രീം കോടതിയുടെ തീരുമാനം

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിറാജ് വലിയതുറയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങിയ ശേഷം ഒരു രൂപ പോലും നൽകിയില്ലെന്നതാണ് കേസ്. ലാഭം ലഭിച്ചിട്ടും പരാതിക്കാരന്റെ കടം തീർക്കാതെ നിർമാതാക്കളിൽ ഒരാൾ സ്ഥിര നിക്ഷേപം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും, അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് നടന്നോ എന്ന് വ്യക്തമാകുകയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നടൻ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....