BREAKING NEWS


Blog

മെസ്സി ഡൽഹിയിൽ: ഒരു കോടി രൂപയുടെ ഹസ്തദാനം!
Breaking News, Business, Football, National, News, Sports

മെസ്സി ഡൽഹിയിൽ: ഒരു കോടി രൂപയുടെ ഹസ്തദാനം!

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ആരാധകരുടെ സ്വപ്നമായ, അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഒരു നോക്ക് കാണാനും ഹസ്തദാനം ചെയ്യാനുമുള്ള അവസരം ഡൽഹിയിൽ കോടീശ്വരന്മാർക്ക് മാത്രം സ്വന്തം. ലക്ഷങ്ങൾ കയ്യിലുണ്ടെങ്കിലും കാര്യമില്ല; മെസ്സിയുമായി ഹസ്തദാനം ചെയ്യാനും ഏതാനും വാക്കുകൾ സംസാരിക്കാനും വേണ്ടി കോർപ്പറേറ്റ് ഭീമന്മാർ മുടക്കിയത് ഒരു കോടി രൂപയിലേറെയാണ്. ​ ഡൽഹിയിലെ ചാണക്യപുരിയിലുള്ള ലീല പാലസ് ഹോട്ടലിൽ അതീവ രഹസ്യമായി ഒരുക്കിയ 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. മെസ്സി താമസിക്കുന്ന ഹോട്ടൽ സമുച്ചയവും പരിസരവും ഇപ്പോൾ അതീവ സുരക്ഷാ വലയത്തിലാണ്. മെസ്സിക്കും അദ്ദേഹത്തിന്റെ സംഘത്തിനും വേണ്ടി ഹോട്ടലിലെ ഒരു നില പൂർണ്ണമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഒരു ദിവസത്തേക്ക് മൂന്നര ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ വാടകയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് താരത്തിന്റെ താമസം.ഡൽഹി സന്ദർശന വേളയിൽ മെസ്സിക്...
വിവാദം: മലപ്പുറത്ത് വിജയാഹ്ലാദ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ
Business, Election

വിവാദം: മലപ്പുറത്ത് വിജയാഹ്ലാദ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽനിന്ന് വിജയിച്ച എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയും സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയുമായ കെ.വി. സയ്യിദ് അലി മജീദിന്റെ വിജയാഹ്ലാദ പ്രസംഗം വിവാദത്തിൽ. വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ​വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിക്കായി വനിതാ ലീഗ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങിയതാണ് മജീദിനെ പ്രകോപിപ്പിച്ചത്. പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ താഴെ നൽകുന്നു: ​വനിതാ ലീഗിനെതിരായ വിമർശനം: "വനിതാ ലീഗിനെക്കുറിച്ച് പറയാൻ പാടില്ലത്രേ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ വനിതാ ലീഗിനെ മാത്രമല്ല, പാണക്കാട്ടെ തങ്ങൾമാരെ വരെ പറയും. വനിതാ ലീഗിനെ നിങ്ങൾ ഇറക്കി. വനിതാ ലീഗിലെല്ലാം എവിടെപ്പോയി? വനിതാ ലീഗിലെ ഒരു വ്യക്തി ഇന്നലെ ഒരു വീഡിയോ ഇറക്കിയിരിക്കുന്നു. വനിതാ ലീഗിനെ പറയാൻ പാടില്ലെന്ന് ജമീല താത്തയും കൂട്ടരും പറയുന്നു. ഇതൊ...
Crime, Education

പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിലെ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെ താൽക്കാലിക അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പുതിയങ്ങാടി സ്വദേശിയായ ലിജോ ജോൺ എന്ന അധ്യാപകനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്.വിനോദയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണമായതെന്നാണ് പോലീസ് നൽകുന്ന സൂചന.​പ്രശ്നം സംസാരിച്ച് ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞ് ലിജോ ജോൺ വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തി.​തുടർന്ന്, ലിജോ ജോണും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ​നാലുപേർ ചേർന്ന് ഇരുട്ടിലേക്ക് കൊണ്ടുപോയാണ് മർദനം നടത്തിയത്. ആക്രമണത്തിനായി വടി ഉപയോഗിച്ചതായും വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്.മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാരാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പരുക്കേറ്റ മൂന്ന് വി...
തിരുവനന്തപുരം കോർപ്പറേഷൻ: മേയർ തിരഞ്ഞെടുപ്പും രാഷ്ട്രീയ നീക്കങ്ങളും
Business, Election

തിരുവനന്തപുരം കോർപ്പറേഷൻ: മേയർ തിരഞ്ഞെടുപ്പും രാഷ്ട്രീയ നീക്കങ്ങളും

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിന്റെ സുഗമമായ നടത്തിപ്പിനായി കേവല ഭൂരിപക്ഷം (51) നേടാനുള്ള ശ്രമത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പ് നടന്ന 100 വാർഡുകളിൽ 50 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും, കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിൻ്റെ കുറവുണ്ട്. ഈ കുറവ് നികത്തി അംഗബലം 51 ആക്കാൻ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ​നിലവിൽ, രണ്ട് സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചിട്ടുള്ളത്. ഇവരിൽ ഒരാളെയെങ്കിലും തങ്ങളുടെ പക്ഷത്ത് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. പ്രാദേശിക നേതൃത്വം ഒരാളുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എസ്. സുധീഷ് കുമാർ (പൗണ്ട് കടവ് വാർഡ്) - ഇദ്ദേഹം പാർട്ടി വിമതനായാണ് മത്സരിച്ചത്. സുധീഷ് കുമാറിനെ ഒപ്പം കൂട്ടാൻ യുഡിഎഫും ശ്രമിക്കുന്നുണ്ട്.പാറ്റൂർ രാധാകൃഷ്ണൻ (കണ്ണമ്മൂല വാർഡ്).വിഴിഞ്ഞം വാർഡിൽ ഇനി വോട്ടെടുപ്പ് നടക്കാനുണ്ട്. എന്നാൽ ഈ വാർഡ് ബിജെപിക്ക് പ്രതീക്...
ഇടുക്കി തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി
Business

ഇടുക്കി തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി

പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽഡിഎഫിനെതിരെ തന്നെ വോട്ട് ചെയ്ത് നന്ദികേടാണ് കാണിച്ചത് എന്ന് എം എം മണി. റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ. വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെൻഷൻ വാങ്ങി,എതിരായി വോട്ടു ചെയ്തത് ഒരുമാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ" - എന്ന് സഖാവ് എം.എം.മണി.വാർത്ത സമ്മേളനത്തിൽ പറഞ്ഞു...
തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ പൊട്ടിത്തെറി.
Election, Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ പൊട്ടിത്തെറി.

മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഗായത്രി ബാബു.'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം' എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തുന്നത്. ആര്യയുടെ പേര് പറയാതെ പരോക്ഷമായിട്ടാണ് ഫേസ്ബുക്കിലൂടെ ഗായത്രി വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിവാദമായതോടെ കുറിപ്പ് അവർ പിൻവലിച്ചിട്ടുണ്ട്. 2020 ലെ തെരഞ്ഞെടുപ്പിൽ വഞ്ചിയൂർ വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്ന ഗായത്രി ബാബു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിൻ്റെ മകളാണ്. അന്ന് അവസാന നിമിഷം വരെ ഗായത്രി ബാബു ആയിരിക്കും മേയർ ആകുകയെന്ന രീതിയിലുള്ള പ്രചരണവും ഉണ്ടായിരുന്നു. അതേസമയം ഇത്തവണ വഞ്ചിയൂർ വാർഡിൽ മത്സരിച്ച ബാബു വിജയിച്ചിട്ടുണ്ട്...
തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
Business

തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഏറ്റവും വലിയ വിജയമാണ് യുഡിഎഫ് നേടിയതെന്ന് വി ഡി സതീശൻ പറഞ്ഞു. ഈ വിജയം സമ്മാനിച്ച കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും കടപ്പാടുണ്ടെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫിന് കനത്ത പരാജയം നേരിട്ടെന്നും ടീ യുഡിഎഫാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ചേർന്ന് ഒറ്റപാർട്ടിയായി നിന്നു. ഇന്നത്തെ യുഡിഎഫ് ഒരുപാട് സാമൂഹ്യ ഘടകങ്ങൾ ഉൾപ്പെടുന്ന ഒരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ തുടർച്ചയാണ് ഇത്. ഇവയുടെ പ്രധാന കാരണം ടീം യുഡിഎഫ് കേരളത്തിലെ പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു എന്നതാണ്' എൽഡിഎഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നതാണെന്നും വി ഡി സതീശൻ പറഞ്ഞു. രണ്ടാമത്തെ കാര്യം വർഗീയതയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വർഗീയത. അത് കഴിഞ്ഞപ്പോൾ ഭൂരിപക്ഷ വർഗീയത. പിണറായി വിജയൻ കൊണ്ട...
ഭരണം തിരിച്ചുപിടിച്ച് യുഡിഫ്;ഒപ്പം ബി ജെ പി യുടെ താമരയും വിരിഞ്ഞു:ഏൽ ഡി എഫ് ഇന് മങ്ങൽ
Business

ഭരണം തിരിച്ചുപിടിച്ച് യുഡിഫ്;ഒപ്പം ബി ജെ പി യുടെ താമരയും വിരിഞ്ഞു:ഏൽ ഡി എഫ് ഇന് മങ്ങൽ

തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 50 സീറ്റുകളാണ് എൻഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്. തിരുവനന്തപുരം കോർപറേഷനിൽ 48 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20. എൽഡിഎഫ് 27. കൊല്ലം കോർപറേഷനിൽ 14 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 18, എൻഡിഎ 9. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 20, യുഡിഎഫ് 46, എൻഡിഎ 6. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 33, എൽഡിഎഫ് 11, എൻഡിഎ 8. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 28, യുഡിഎഫ് 26, എൻഡിഎ 13.കണ്ണൂർകോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 36, എൻഡിഎ 4. തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പി...
ചെളിണ്ടിൽ മാത്രമല്ല ഇത്തവണ താമര വിരിഞ്ഞത് തിരുവനന്തപുരത്ത്;കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: അട്ടിമറി വിജയം; BJP ഏറ്റവും വലിയ ഒറ്റകക്ഷി, LDF-ന് കനത്ത തിരിച്ചടി!
Breaking News, Election

ചെളിണ്ടിൽ മാത്രമല്ല ഇത്തവണ താമര വിരിഞ്ഞത് തിരുവനന്തപുരത്ത്;കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: അട്ടിമറി വിജയം; BJP ഏറ്റവും വലിയ ഒറ്റകക്ഷി, LDF-ന് കനത്ത തിരിച്ചടി!

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവായി. പതിറ്റാണ്ടുകളായി LDF കുത്തകയാക്കി വെച്ചിരുന്ന കോർപ്പറേഷനിൽ ഇത്തവണ NDA ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 101 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവ് മാത്രമാണ് NDA-ക്കുള്ളത്. ഇത്തവണ 100 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നിര്യാണത്തെത്തുടർന്ന് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു.കഴിഞ്ഞ തവണ 34 സീറ്റുകളുണ്ടായിരുന്ന BJP, ഇത്തവണ 50 സീറ്റുകളിലേക്ക് കുതിച്ചുചാട്ടം നടത്തിയത് ശ്രദ്ധേയമാണ്. അരനൂറ്റാണ്ടോളം കോർപ്പറേഷൻ ഭരണം കയ്യാളിയ LDF-ന് ഈ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ​അധികാര വിരുദ്ധ വികാരം: കോർപ്പറേഷൻ ഭരണത്തിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും ഭരണത്തിലെ കെടുകാര്യസ്ഥതയും ജനങ്ങളെ സ്വാധീനിച്ചു. BJP ഇതിനെതി...
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എംപി
Election, Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എംപി

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. തലസ്ഥാന നഗരിയിലെ ബിജെപിയുടെ ഈ ചരിത്രപരമായ പ്രകടനം ഒരു നിർണായക രാഷ്ട്രീയ മാറ്റമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.​താൻ നിരന്തരമായി എൽഡിഎഫ് ഭരണത്തിന്റെ ദുർഭരണത്തിനെതിരെ പ്രചാരണം നടത്തിയിരുന്നുവെങ്കിലും, ജനങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയെയാണ് തിരഞ്ഞെടുപ്പിലൂടെ പിന്തുണച്ചതെന്ന് തരൂർ വ്യക്തമാക്കി. ​ ​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കാഴ്ചവെച്ച പ്രകടനത്തെയും ശശി തരൂർ എംപി അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരു വലിയ സൂചനയാണ് നൽകുന്നത്. കഠിനാധ്വാനം, കൃത്യമായ പ്രചാരണം, ഭരണവിരുദ്ധ വികാരം എന്നിവ ഫലത്തിൽ പ്രതിഫലിച്ചു. 2020-ലെ തിരഞ്ഞെടുപ്പിനെക്കാൾ മെച്ചപ്പെട്ട ഫലമാണ് ഇത്തവണ യുഡിഎഫിന് ലഭിച്ചത്.കേരളത്തിന്റെ വികസനത്തിനും പുരോഗതിക്ക...