BREAKING NEWS


Blog

മെസിയുടെ കൊൽക്കത്ത സന്ദർശനം: അനിഷ്ട സംഭവങ്ങളിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി
Breaking News, Football, National, News, Sports

മെസിയുടെ കൊൽക്കത്ത സന്ദർശനം: അനിഷ്ട സംഭവങ്ങളിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവിച്ചത് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും, ദുഃഖമുണ്ടെന്നും അവർ പ്രതികരിച്ചു.​"സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കണ്ട മാനേജ്‌മെന്റ് വീഴ്ചയിൽ അങ്ങേയറ്റം വേദനയും ദുഃഖവുമുണ്ട്. ലയണൽ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ​ ​സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മുൻ ജഡ്ജി അസിം കുമാർ റേയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചതായും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആൻഡ് ഹിൽ അഫയേഴ്‌സ് വിഭാഗത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. ​അതേസമയം, പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ശതാദ്രു ദത്തയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്ത...
മായാ-വിയെ കുപ്പിയിലടച്ചു ; കൂത്താട്ടുകുളത്ത് ‘മായാവി’ക്ക് തോൽവി, യുഡിഎഫ് സ്ഥാനാർത്ഥി പി.സി. ഭാസ്കരൻ വിജയിച്ചു
Election

മായാ-വിയെ കുപ്പിയിലടച്ചു ; കൂത്താട്ടുകുളത്ത് ‘മായാവി’ക്ക് തോൽവി, യുഡിഎഫ് സ്ഥാനാർത്ഥി പി.സി. ഭാസ്കരൻ വിജയിച്ചു

കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയും ടെലിവിഷൻ താരവുമായ മായാ വി. തോറ്റു. യു.ഡി.എഫ്. സ്ഥാനാർത്ഥി പി.സി. ഭാസ്കരൻ ആണ് ഇവിടെ വിജയം നേടിയത്.മഴവിൽ മനോരമയിലെ 'ഒരു ചിരി ഇരുചിരി ബംബർ ചിരി' ഉൾപ്പെടെയുള്ള ടിവി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മായാ വി. യഥാർത്ഥത്തിൽ മായ വാസന്തി എന്ന പേരുള്ള ഇവർ, അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലീഷ് അക്ഷരംകൂടി ഒപ്പം ചേർത്തതോടെയാണ് 'മായാ വി.' ആയത്.​ബാല്യകാലത്ത് പ്രസിദ്ധമായ ബാലരമയിലെ 'മായാവി' എന്ന കഥാപാത്രത്തിന്റെ പേരിലായിരുന്നു സുഹൃത്തുക്കൾ ഇവരെ വിളിച്ചിരുന്നത്. ഈ വിളിപ്പേര് പിന്നീട് സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തുകയായിരുന്നു. ​മായാ വി.യുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ 'മായാവി' എന്ന ചലച്ചിത്രത്തിലെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോൾ പ്രവാഹം. ​ട്രോളുകളോട് ചി...
വൈറൽ പോസ്റ്റർ: നൈറ്റിയും തോളിൽ തോർത്തും, ശ്രീജ ഷിജോയുടെ വിജയം
Business

വൈറൽ പോസ്റ്റർ: നൈറ്റിയും തോളിൽ തോർത്തും, ശ്രീജ ഷിജോയുടെ വിജയം

കുറുപ്പംപടി: കുറുപ്പംപടി-കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ശ്രീജ ഷിജോ വിജയിച്ചു. സാധാരണ വേഷത്തിൽ വനാതിർത്തിയിലെ ടാർ റോഡിലൂടെ നടന്നു വരുന്ന ശ്രീജയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരുന്നു. ​ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല സെക്രട്ടറിയായ അഭിലാഷ് അനിരുദ്ധനാണ് ഈ ചിത്രം യാദൃച്ഛികമായി തന്റെ ക്യാമറയിൽ പകർത്തിയത്. സി.പി.എം. വേങ്ങൂർ ലോക്കൽ കമ്മിറ്റിയംഗമായ ശ്രീജ, ഒരു യോഗം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആടിന് തീറ്റ ശേഖരിക്കാനായി പോയി തിരിച്ചു വരുന്നതിനിടെയാണ് ഈ ചിത്രം എടുക്കുന്നത്. നൈറ്റിയും തോളിൽ വെള്ളത്തോർത്തുമായിരുന്നു ശ്രീജയുടെ അന്നത്തെ വേഷം. അനിരുദ്ധൻ പകർത്തിയ ഈ ചിത്രം പിന്നീട് ശ്രീജയുടെ പേരും ചിഹ്നവും ചേർത്ത് തിരഞ്ഞെടുപ്പ് പോസ്റ്ററാക്കി മാറ്റുകയായിരുന്നു. ​അർബുദ രോഗത്തെ അതിജീവിച്ച പോരാളി കൂടിയാണ് ശ്രീജ. നിലവിൽ, വേങ്ങൂർ...
ഫുട്ബോൾ ഇതിഹാസ തരാം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഉജ്ജ്വല സ്വീകരണം ഇതിനു പിന്നാലെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം!
Breaking News, Football, Sports

ഫുട്ബോൾ ഇതിഹാസ തരാം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഉജ്ജ്വല സ്വീകരണം ഇതിനു പിന്നാലെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം!

​അർജന്റീനയുടെ പ്രശസ്ത ഫുട്‌ബോൾ താരം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഊഷ്മളമായ വരവേൽപ്പ് ലഭിച്ചു. ശനിയാഴ്ച പുലർച്ചെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ മെസ്സിയെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.കൊൽക്കത്ത സന്ദർശനത്തിന്റെ ഭാഗമായി ശ്രീഭൂമി സ്‌പോർട്ടിങ് ക്ലബ്ബ് നിർമ്മിച്ച 70 അടി ഉയരമുള്ള മെസ്സിയുടെ പ്രതിമ അദ്ദേഹം ഇന്ന് രാവിലെ അനാവരണം ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം മെസ്സിക്ക് നേരിട്ട് വേദിയിലെത്താൻ സാധിച്ചില്ല. അതിനാൽ, ഹോട്ടൽ മുറിയിൽ വെച്ച് 'വെർച്വൽ' മാർഗ്ഗത്തിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. നടൻ ഷാറുഖ് ഖാനും ബംഗാൾ മന്ത്രി സുർജിത് ബോസും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ടെന്ന് മെസ്സി പ്രതികരിച്ചു. ​മെസ്സിക്ക് സ്വീകരണം നൽകാനായി കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം സംഘർഷാവസ്ഥ ഉണ്ടായി. ടിക്കറ്റിനായി 5,000 രൂപ മുതൽ 25,000 രൂ...
മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്ക് തിളക്കമാർന്ന വിജയം: ശാസ്‌തമംഗലം വാർഡ് ബിജെപിക്ക്
Breaking News, Election

മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്ക് തിളക്കമാർന്ന വിജയം: ശാസ്‌തമംഗലം വാർഡ് ബിജെപിക്ക്

തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിലെ ശാസ്‌തമംഗലം വാർഡിൽ വിജയിച്ചു. മേയർ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്ന ശ്രീലേഖയുടെ കന്നി അങ്കമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ശക്തമായ രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ഈ ശ്രദ്ധേയമായ ജയം. പ്രചാരണ സമയത്ത് ആർ.ശ്രീലേഖയുടെ പഴയൊരു കുറിപ്പ് കോൺഗ്രസ് പ്രധാന ആയുധമാക്കിയിരുന്നു. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം 'വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണ്', കുട്ടികൾക്ക് ശാരീരികവും മാനസികവുമായ കടുത്ത പീഡനം ഏൽക്കേണ്ടിവരുന്നു' എന്നായിരുന്നു ശ്രീലേഖയുടെ കുറിപ്പിലെ ഉള്ളടക്കം. ഈ കുറിപ്പിനെത്തുടർന്ന് ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. ​പ്രചാരണങ്ങൾക്കെതിരെ ശ്രീലേഖയുടെ പ്രതികരണം ശക്തമായിരുന്നു: "ഞാൻ സ്ഥാനാർഥിയായതിലുള്ള പേടി കൊണ്ടാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ. അതൊന്നും ഞാൻ കാര്യമാക്കുന്...
പാലാ നഗരസഭ: പുളിക്കക്കണ്ടം കുടുംബത്തിന്റെ ഉജ്ജ്വല വിജയം; ബിനുവും സഹോദരനും മകളും സ്വതന്ത്രരായി ജയിച്ചു
Breaking News, Election, Kottayam

പാലാ നഗരസഭ: പുളിക്കക്കണ്ടം കുടുംബത്തിന്റെ ഉജ്ജ്വല വിജയം; ബിനുവും സഹോദരനും മകളും സ്വതന്ത്രരായി ജയിച്ചു

പാലാ: പാലാ നഗരസഭാ അധ്യക്ഷസ്ഥാനം സി.പി.എം. നിഷേധിച്ചതിനെത്തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം സ്വതന്ത്രനായി മത്സരിച്ച് ഉജ്ജ്വല വിജയം നേടി. അദ്ദേഹത്തോടൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടവും മകൾ ദിയയും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ​പാലാ നഗരസഭയിലെ 13, 14, 15 എന്നീ വാർഡുകളിലാണ് ഇവർ ജനവിധി തേടിയത്. ​ഇരുപത് വർഷമായി കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിന് ബി.ജെ.പി. സ്ഥാനാർത്ഥിയായി ഒരു തവണയും സി.പി.എം. സ്ഥാനാർത്ഥിയായി ഒരു തവണയും രണ്ട് തവണ സ്വതന്ത്രനായും വിജയിച്ച ചരിത്രമുണ്ട്. നിലവിലെ നഗരസഭയിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക അംഗമായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) മായുള്ള തർക്കങ്ങളെത്തുടർന്നാണ് സി.പി.എം. ബിനുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ​കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് സഹ...
കേരള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: വോട്ടെണ്ണൽ പുരോഗമിക്കുന്നു; 2026 നിയമസഭാ പോരാട്ടത്തിന് മുന്നോടിയായി ശ്രദ്ധേയമാവുന്നു
Election

കേരള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: വോട്ടെണ്ണൽ പുരോഗമിക്കുന്നു; 2026 നിയമസഭാ പോരാട്ടത്തിന് മുന്നോടിയായി ശ്രദ്ധേയമാവുന്നു

കൊച്ചി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കർട്ടൻ റെയ്‌സറായി കണക്കാക്കുന്ന നിർണായകമായ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി സജ്ജീകരിച്ച 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടുകൾ എണ്ണുന്നത്.​രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കൊണ്ടാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ​തെരഞ്ഞെടുപ്പ് വിവരങ്ങൾ: രണ്ട് ഘട്ടങ്ങളായി നടന്ന ഈ തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3,205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിങ്ങനെ ആകെ 23,576 തദ്ദേശ വാർഡുകളിലേക്കാണ് മത്സരം നടന്നത്. ​പോളിംഗ് ശതമാനം: ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2020-ലെ തദ്ദേശ തെരഞ്ഞെട...
വൈഷ്ണ സുരേഷിന്റെ മധുരപ്രതികാരം: എൽഡിഎഫ് കോട്ടയായ മുട്ടട പിടിച്ചെടുത്ത് അട്ടിമറി വിജയം!
Election, Thiruvananthapuram

വൈഷ്ണ സുരേഷിന്റെ മധുരപ്രതികാരം: എൽഡിഎഫ് കോട്ടയായ മുട്ടട പിടിച്ചെടുത്ത് അട്ടിമറി വിജയം!

തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് സ്വന്തം പേര് വെട്ടിമാറ്റാനുള്ള നീക്കങ്ങളെ നിയമപരമായി അതിജീവിച്ച്, വൈഷ്ണ സുരേഷ് നേടിയ വിജയം രാഷ്ട്രീയ ശ്രദ്ധ നേടുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ എൽഡിഎഫിനെ അക്ഷരാർത്ഥത്തിൽ അട്ടിമറിച്ചാണ് വൈഷ്ണ ഈ "മധുരപ്രതികാരം" വീട്ടിയത്. ​ ​വിജയത്തിന് ശേഷം വൈഷ്ണ സുരേഷ് പ്രതികരിച്ചത് ഇങ്ങനെയാണ്: ​"എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത് ജനാധിപത്യത്തിന്റെ വിജയം ആണ്. സത്യം ജയിക്കും എന്ന് ഞാൻ അന്നും പറഞ്ഞിരുന്നു. എന്റെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ജനങ്ങൾ തിരിച്ചറിഞ്ഞു. അവർ എനിക്ക് പിന്തുണ നൽകി. ഏറെ അഭിമാനമുണ്ട്." ​തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരു 'താരമായി' വൈഷ്ണ മാറിയത് സ്വന്തം പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെയാണ്. ഒരു സിപിഎം പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ​ഒരു ഘട്ടത്തിൽ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം പോലും അനിശ്ചിതത്വത്തിലായി. ...
വിമത സ്ഥാനാർത്ഥിക്ക് വിജയം; പയ്യന്നൂരിൽ സിപിഐഎമ്മിന് നിർണായക തിരിച്ചടി
Business

വിമത സ്ഥാനാർത്ഥിക്ക് വിജയം; പയ്യന്നൂരിൽ സിപിഐഎമ്മിന് നിർണായക തിരിച്ചടി

കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖിന്റെ വിജയം സിപിഐഎമ്മിന് കനത്ത തിരിച്ചടിയായി. വിമത സ്ഥാനാർത്ഥിയായി സ്വതന്ത്രനായി മത്സരിച്ചാണ് വൈശാഖ് വിജയം നേടിയത്.കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖിനെ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ് അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞത്. ഈ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസിലെ പി. ജയൻ ആയിരുന്നു. ​സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ ലോക്കൽ സെക്രട്ടറിയും മറ്റ് ചിലരുമാണെന്ന ആരോപണങ്ങൾ വൈശാഖ് ഉന്നയിച്ചിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കാരയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്നും, ഇതിൽ ഒരാൾക്കെതിരെ മാത്രമാണ് ഒൻപത് മാസം കഴിഞ്ഞ് പാർട്ടി നടപടിയെടുത്തതെന്നും വൈശാഖ് ആരോപിച്ചു. ​വൈശാഖിന് പിന്തുണയുമായി കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാർട്ട...
തമിഴകത്തിന്റെ ‘തലൈവർ’ 75-ന്റെ നിറവിൽ!
Cinema

തമിഴകത്തിന്റെ ‘തലൈവർ’ 75-ന്റെ നിറവിൽ!

ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിൽക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് ഇന്ന് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഒരു സാധാരണ ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി, ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ 'തലൈവർ' എന്ന സ്ഥാനമുറപ്പിച്ച ഇതിഹാസമാണ് ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന ഈ അതുല്യ നടൻ.അമ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം സമ്മാനിച്ച മികച്ച കഥാപാത്രങ്ങൾ എല്ലാ പ്രായക്കാർക്കും ഇന്നും ഒരുപോലെ പ്രിയങ്കരമാണ്. അദ്ദേഹത്തിന്റെ സിനിമകൾ ടിവിയിൽ വരുമ്പോൾ ഇന്നും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം തുടങ്ങി ആറ് ഭാഷകളിലായി 170-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകളിലെ അദ്ദേഹത്തിന്റെ തനതായ ശൈലിയും മാസ്മരികമായ ഡയലോഗുകളും (വൺ ലൈനറുകൾ) ആണ് അദ്ദേഹത്തിന് ഇത്രയും വലിയൊരു ആരാധകവൃന്ദത്തെ നേടിക്കൊടുത്തത്. ​1975-ൽ പുറ...