BREAKING NEWS


Author: Nagaram Network

കഫീൻ ടാബ്‌ലെറ്റ് അധികം കഴിച്ച് മരിച്ച ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം; കഫീന്റെ സുരക്ഷിത അളവ് എത്ര?
Kerala News, Health, Latest news, Life Style, Top News, Topnews

കഫീൻ ടാബ്‌ലെറ്റ് അധികം കഴിച്ച് മരിച്ച ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം; കഫീന്റെ സുരക്ഷിത അളവ് എത്ര?

മെൽബണിൽ കഫീൻ ടാബ്‌ലെറ്റിന്റെ അധികഡോസ് കഴിച്ചുള്ള ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം വലിയ ശ്രദ്ധയേടിച്ചിരുന്നു. ഈ സംഭവത്തോടെ കഫീനിന്റെ സുരക്ഷിതമായ ഉപയോഗപരിധി എന്ന വിഷയം വീണ്ടും ചർച്ചയിലായി. കാപ്പി, എനർജി ഡ്രിങ്കുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ചോക്ലേറ്റ്, സപ്ലിമെന്റുകൾ എന്നിവയൊക്കെയും കഫീൻ അടങ്ങിയവയാണ്. ആരോഗ്യവാനായ ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ ഉപയോഗിക്കാവുന്നതാണ് എന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) വ്യക്തമാക്കുന്നു. ഇത് നാലു മുതൽ അഞ്ച് കപ്പ് കാപ്പി, 10 കാൻ സോഫ്റ്റ് ഡ്രിങ്ക്, രണ്ടോളം എനർജി ഡ്രിങ്കുകൾ എന്നിവയുമായി തുല്യമാണ്. എങ്കിലും ഈ മാർഗ്ഗനിർദ്ദേശം എല്ലാവർക്കും ഒരുപോലെ ബാധകമല്ല. ശരീരഭാരം, നിലവിലുള്ള ആരോഗ്യനില, മരുന്നുകൾ എന്നിവയെയും ആശ്രയിച്ചാണ് കഫീനോടുള്ള പ്രതികരണം രൂപപ്പെടുന്നത്. അതുകൊണ്ട് 400 മില്ലിഗ്രാം സുരക്ഷിതമായ പരിധിയാണെങ്കിലും, അതിലധികം ഉപയോഗം...
വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി
Kerala News, Latest news, Top News, Topnews

വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ വിടവാങ്ങൽ വലിയ നഷ്ടമാണെന്നും എം.വി. ഗോവിന്ദൻ അനുശോചന സമ്മേളനത്തിൽ വ്യക്തമാക്കി. സഖാവിന്റെ വിയോ​ഗത്തിൽ പാര്‍ട്ടിയും ഇന്ത്യയിലെ ജനതയും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള മൃതദേഹം ആദ്യം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രിയിൽ അവിടെ പൊതുദര്‍ശനം സംഘടിപ്പിക്കും. നാളെ (22ന്) രാവിലെ 9 മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം നടക്കും. പിന്നീട് നാഷണല്‍ ഹൈവേ വഴിയായി ആലപ്പുഴയിലേക്കുള്ള വിലാപയാത്ര നടക്കും. രാത്രി മൃതദേഹം വീട്ടിലെത്തിക്കും. ജൂലൈ 23ന് വ...
വിപ്ലവ വീര്യത്തിന് വിട; വി. എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതു ദർശനത്തിന് വയ്ക്കും, സംസ്കാരം ബുധനാഴ്ച
Business

വിപ്ലവ വീര്യത്തിന് വിട; വി. എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതു ദർശനത്തിന് വയ്ക്കും, സംസ്കാരം ബുധനാഴ്ച

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അദരാഞ്ജലി. വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ ആദ്യം എത്തിക്കും. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകുമെന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നാളെ രാവിലെ 9 മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പിന്നീട് പൊതുദർശനത്തിനും അനുവദിക്കും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ സംസ്കരാര ചടങ്ങുകൾ നടക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകും. എ കെ ജി ഭവനിൽ പതാക താഴ്ത്തി കെട്ടും. ഇന്ന് ഉച്ച കഴിഞ്ഞ് 3.20നാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ തീവ്...
വിപ്ലവ നേതാവിന് വിട; വി എസ് അച്യുതാനന്ദൻ അന്തരിച്ചു
Kerala News, Latest news, Politics, Top News

വിപ്ലവ നേതാവിന് വിട; വി എസ് അച്യുതാനന്ദൻ അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു. ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പത...
വി.എസ്. അച്യുതാനന്ദനെ നില ​ഗുരുതരം; മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി
Kerala News, Latest news

വി.എസ്. അച്യുതാനന്ദനെ നില ​ഗുരുതരം; മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലേക്കെത്തി. മുഖ്യമന്ത്രിയോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും എത്തിയിരുന്നു. ജൂണ്‍ 23ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷവും അദ്ദേഹത്തിന്റെ നില ഗുരുതരമായാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. Tag: VS Achuthanandan's condition is critical; Chief Minister and other leaders reached the hospital  ...
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍
Top News, Cricket, India, Latest news, Sports

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം ഔട്ട് ഫീല്‍ഡ് പലയിടത്തും മോശമായ അവസ്ഥയിലുമാണ്. കഴി‍ഞ്ഞ രണ്ട് വര്‍ഷമായി പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാത്ത പിച്ചായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മത്സരത്തിനിടെ മഴ പെയ്താല്‍ ഓള്‍ഡ് ട...
ബംഗ്ലാദേശിൽ വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്
Top News, Topnews, World

ബംഗ്ലാദേശിൽ വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശ് വ്യോമസേനയുടെ ഒരു പരിശീലന യുദ്ധവിമാനം തലസ്ഥാനമായ ധാക്കയിൽ തകർന്നുവീണു. ചൈനീസ് നിർമ്മിത എഫ്-7 യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിലെ മൈൽ സ്റ്റോൺ കോളേജിന് സമീപം വിമാനമാണ് തകർന്നുവീണത്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടതായും നാല് പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ധാക്കയിലെ ഒരു സ്കൂൾ കാമ്പസിലാണ് അപകടം നടന്നത്. ബംഗളാദേശ് വ്യോമസേനയുടേതായ എഫ്-7 ബിജിഐ വിമാനം തകര്ച്ചയ്ക്കു കീഴായി അപകടസ്ഥലത്ത് പതിച്ചു എന്നത് ബംഗളാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് സ്ഥിരീകരിച്ചു. ഫയർ സർവീസ് ഓഫീസർ ലിമ ഖാന്റെ പ്രാഥമിക വിശദീകരണപ്രകാരമാണ് മരണവും പരിക്കുകളും സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ബംഗളാദേശ് അധികൃതർ ഉടൻ പങ്കുവെക്കും എന്നാണ് പ്രതീ...
‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും, 25 മുതൽ 31 വരെ സ്കൂളുകളിൽ പരിശോധന നടത്തും’
Top News, Breaking News, Education, Kerala News, Latest news, Politics

‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും, 25 മുതൽ 31 വരെ സ്കൂളുകളിൽ പരിശോധന നടത്തും’

സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. എച്ച്എംനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻ്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. മരണവീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോ​ദിച്ചു. ജൂലായ് 25 മുതൽ 31 മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ എത്തി പരിശോധന നടത്തും. ഇവ...
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണം : പ്രധാനമന്ത്രി
Business

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണം : പ്രധാനമന്ത്രി

പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേദ്രമോദി പറഞ്ഞു. പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും, എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു. ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം. വികസനത്തിൽ ഒന്നിച്ച് നിൽക്കാം. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കട്ടെ. പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്സഭയിലും, രാജ്യസഭയിലും രാജ്യത്തിൻ്റെ യശസ് ഉയർത്താൻ ഒരേ രീതിയിൽ ശബ്ദം ഉയരണം. ഭാരതത്തിന്‍റെ സൈനിക ശക്തി വെളിപ്പെട്ട സമയമാണിത്. ഓപ്പറേഷൻ സിന്ദൂര്‍ 100% നേട്ടമായിരുന്നു. തീവ്ര...
തണുപ്പിനെയും മറികടന്ന് ലബുബു പാവയ്‌ക്കായി ക്യൂ: മെൽബണിൽ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ തിരക്കേറി
World, Life Style, Top News, Topnews

തണുപ്പിനെയും മറികടന്ന് ലബുബു പാവയ്‌ക്കായി ക്യൂ: മെൽബണിൽ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ തിരക്കേറി

തണുപ്പും മഴയും എല്ലാം അവഗണിച്ച് നൂറുകണക്കിന് ആളുകൾ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ രാത്രി മുഴുവൻ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈറലായിരിക്കുന്നതും ആരാധകരെ ആവേശത്തിലാഴ്ത്തിയതുമായ ലബുബു പാവകൾക്കായാണ് ഈ കാത്തിരിപ്പ്. മെൽബൺ നഗരത്തിലെ ബോർക്ക് സ്ട്രീറ്റിലാണ് ലിമിറ്റഡ് എഡിഷൻ ലബുബു പാവകൾ വാങ്ങാനായി ജനക്കൂട്ടം തിരക്കേറിയത്. 'അഗ്ലി ക്യൂട്ട്' (ugly-cute) എന്ന് അറിയപ്പെടുന്ന ഈ പാവകൾക്ക് ലോകമെമ്പാടും ആരാധകരാണ്. പാവകളെ വാങ്ങാനായി ആളുകൾ തണുപ്പിൽ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. വലിയ കണ്ണുകളും, ഒമ്പത് പല്ലുകളും, കൂർത്ത ചെവികളുമുള്ള ലബുബുവിന്റെ രൂപം ആളുകളെ ആകർഷിച്ചിട്ടുണ്ട്. ലബുബുവിന്റെ വൻ ജനപ്രീതി പോപ്പ് മാർട്ട് കമ്പനിയുടെയും അതിന്റെ സ്ഥാപകനായ വാങ് നിങ്ങ് എന്ന ബിസിനസുകാ...