BREAKING NEWS


World

മസൂദ് അസറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു
World

മസൂദ് അസറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ മുതിർന്ന സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പാകിസ്ഥാനിലെ ബഹവൽപൂരിലുള്ള ജാമിയ മസ്ജിദ് വാലി പള്ളിയിൽ അൻവറിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിച്ചു. മസൂദ് അസറിന്റെ അഞ്ച് സഹോദരങ്ങളിൽ ഒരാളാണ് അൻവർ. ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നയാളായിരുന്നു അൻവർ. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിൽ തന്റെ കുടുംബത്തിലെ 10 പേരും നാലോളം അനുയായികളും കൊല്ലപ്പെട്ടതായി അൻവർ നേരത്തെ പറഞ്ഞിരുന്നു....
ഇന്ത്യയിലേക്ക് അടിയന്തര സഹായം തേടിയെത്താറുള്ള ഇറാനിയൻ വിമാനത്തിന് നേരെ യുഎസ് വ്യോമാക്രമണം
World

ഇന്ത്യയിലേക്ക് അടിയന്തര സഹായം തേടിയെത്താറുള്ള ഇറാനിയൻ വിമാനത്തിന് നേരെ യുഎസ് വ്യോമാക്രമണം

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിനിടെ ഇന്ത്യയിൽ നിന്ന് അടിയന്തര വൈദ്യസഹായം തേടാൻ ഉപയോഗിക്കുന്ന ഇറാനിയൻ വിമാനത്തിന് യുഎസ് വ്യോമാക്രമണത്തിൽ കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഇറാനിലെ മഷാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന് ഇറാൻ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ ഒന്നിന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ വിമാനം മാനുഷിക സഹായം ശേഖരിക്കുന്ന ദൗത്യത്തിനായിരുന്നു നിയോഗിച്ചിരുന്നത്. യുഎസ് ആക്രമണം ഈ ദൗത്യത്തെ ബാധിച്ചുവെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി. ഇറാനിയൻ ജനതയ്ക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി ഈ ആഴ്ച ഡൽഹിയിലേക്ക് വിമാനം പറക്കേണ്ടതായിരുന്നു. ഇതിനിടെ, ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വഴി മാർച്ച് 18ന് ഇന്ത്യ ഇറാനിലേക്ക് ആദ്യത്തെ മെഡിക്കൽ സഹായങ്ങൾ അയച്ചിരുന്നു. അന്...
നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ
World

നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ:  യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അലിറേസ തങ്‌സിരിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തന്ത്രം നിലനിർത്തിക്കൊണ്ട് ആക്രമണകാരികളായ ശത്രുക്കൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് തങ്‌സിരി മുൻപ് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് തീരദേശ പ്രതിരോധം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ശത്രുക്കൾ പൂർണമായും നശിപ്പിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നു അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നുവെന്നും ഇറാൻ റവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു. 1980–1988 കാലഘട്ടത്തിലെ ഇറാൻ–ഇറാഖ് യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ച സൈനികനായിരുന്ന തങ്‌സിരി, സേനയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. 2018ൽ പര...
സൗദിയിലെ എയർബേസിന് നേരെ ആക്രമണം: യുഎസ് വിമാനങ്ങൾ തകർത്തുവെന്ന്  ഇറാന്റെ അവകാശവാദം
World

സൗദിയിലെ എയർബേസിന് നേരെ ആക്രമണം: യുഎസ് വിമാനങ്ങൾ തകർത്തുവെന്ന് ഇറാന്റെ അവകാശവാദം

സൗദി അറേബ്യയിലെ എയർബേസ് ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ യുഎസിന്റെ വിലകൂടിയ സൈനിക വിമാനങ്ങൾ തങ്ങൾ തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനങ്ങളെയും മിസൈലുകളെയും നിരീക്ഷിക്കുന്നതിനും യുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ബോയിങ് E-3 സെൻട്രി വിമാനമാണ് ആക്രമണത്തിൽ നശിച്ചതെന്നാണ് റിപ്പോർട്ട്. യുഎസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ 15ഓളം യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിയാദിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ അകലെയുള്ള റോയൽ സൗദി എയർഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള യുഎസ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി ഇതിന് മുമ്പും പലതവണ ആക്രമണശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്...
ബുഷെർ ആണവനിലയത്തിന് വീണ്ടുംഇസ്രയേൽ ആക്രമണം
World

ബുഷെർ ആണവനിലയത്തിന് വീണ്ടുംഇസ്രയേൽ ആക്രമണം

ഇറാൻ: ബുഷെർ ആണവനിലയത്തിന് നേരെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി ഇറാൻ . യുദ്ധകാലത്ത് ഈ നിലയം ലക്ഷ്യമാക്കുന്നത് മൂന്നാം തവണയാണെന്നും നിലവിൽ റിയാക്ടറിന് കേടുപാടുകളൊന്നുമില്ലെന്നും ഇറാനിയൻ ആണവോർജ സംഘടന വ്യക്തമാക്കി. എന്നാൽ നിലയത്തിന് കേടുപാടുകൾ സംഭവിച്ചാൽ മുഴുവൻ മേഖലയ്ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പും നൽകി. അതേസമയം, ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. റെവല്യൂഷണറി ഗാർഡ്സ് നാവികസേനയിലെ ഇൻറലിജൻസ് ഉദ്യോഗസ്ഥനായ ബെഹ്നാം റെസായി കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു. മുമ്പ് ഇക്കാര്യം ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെക്കൊടുത്ത സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം....
അബുദാബിയിൽ മിസൈൽ ആക്രമണ അവശിഷ്ടം വീണ് മരണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
World

അബുദാബിയിൽ മിസൈൽ ആക്രമണ അവശിഷ്ടം വീണ് മരണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

അബുദാബി: മിസൈൽ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇറാൻ വിട്ട ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തുവെങ്കിലും അവശിഷ്ടങ്ങൾ അബുദാബിയിലെ സ്വീഹാൻ പ്രദേശത്ത് വീണതാണ് അപകടത്തിന് കാരണമായത്. മരിച്ചവരിൽ മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയാണ്. പരിക്കേറ്റവരിൽ ഒരാൾ ജോർദാൻ സ്വദേശിയും മറ്റൊരാൾ യുഎഇ പൗരനുമാണ്. ഇതോടെ ഇറാന്റെ ആക്രമണങ്ങളിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. മരിച്ചവരിൽ മൂന്ന് പേർ സൈനികരാണ്. അതേസമയം ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഉൾപ്പെടെ അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദാനും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു....
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടി ട്രംപ്
World

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടി ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനിന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണിവരെയാണ് പുതിയ സമയം അനുവദിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇറാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരം ഊർജ നിലയങ്ങളിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടപ്പോൾ താൻ പത്ത് ദിവസം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം തുടരുകയാണ്. ലെബനനിലും പശ്ചിമ ഇറാനിലും ആക്രമണം നടത്തിയതായി ഇസ്രയേൽ വ്യോമസേന അറിയിച്ചു. ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 1100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ടെഹ്റാനിലും സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ഉത്തര ഇസ്രയേലിൽ ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഒ...
നേപ്പാളിൽ പുതിയ പ്രധാനമന്ത്രി; ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു
World

നേപ്പാളിൽ പുതിയ പ്രധാനമന്ത്രി; ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു

കാഠ്മണ്ഡു: നേപ്പാളിന്റെ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിനത്തിൽ രാവിലെ 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു ചടങ്ങ്. 15 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മാർച്ച് 5ന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി മൂന്നിൽ രണ്ട് സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയായിരുന്നു. നേപ്പാൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ റാപ്പറായും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച പാർട്ടി രാജ്യത്തെ പ്രധാന പാർട്ടികളെ മറികടന്ന് ശ്രദ്ധേയ വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ഈ നേട്ടം....
പശ്ചിമേഷ്യൻ സംഘർഷം;ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി
World

പശ്ചിമേഷ്യൻ സംഘർഷം;ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയായതായി അദ്ദേഹം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഫോൺ ലഭിച്ചതായും സംഘർഷവുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ ആശയങ്ങൾ പങ്കുവെച്ചതായും മോദി വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷം ലഘൂകരിക്കാനും ഇന്ത്യ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് എല്ലാവർക്കും സുരക്ഷിതമായി തുറന്നുകിടക്കേണ്ടത് ലോകത്തിന് അത്യാവശ്യമാണെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ സജീവമായി ഇടപെടുമെന്നും മോദി കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ നിർണായക ചർച്ചകൾ നടക്കുന്നതായി ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഈ ഫോൺസംഭാഷണ വിവരം പുറത്തുവന്നത്. ഇന്ത...
ഇറാൻ ദേശീയ സുരക്ഷാ സമിതിക്ക് പുതിയ സെക്രട്ടറി
World

ഇറാൻ ദേശീയ സുരക്ഷാ സമിതിക്ക് പുതിയ സെക്രട്ടറി

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൽഖാദറെ നിയമിച്ചു. ഇസ്രയേൽ ആക്രമണത്തിൽ അലി ലാറിജാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമനം. ഇറാനിയൻ സർക്കാർ ടെലിവിഷനാണ് ഇക്കാര്യം അറിയിച്ചത്. ഐആർജിസിയുടെ മുൻ കമാൻഡറായിരുന്ന മുഹമ്മദ് ബാഗർ സോൽഖാദർ നിലവിൽ കാര്യനിർവാഹക കൗൺസിൽ സെക്രട്ടറിയായാണ് പ്രവർത്തിച്ചിരുന്നത്. രാജ്യത്തിന്റെ പ്രതിരോധം, ആണവ-വിദേശ നയരൂപീകരണം തുടങ്ങിയ പ്രധാന ചുമതലകൾ അദ്ദേഹത്തിനായിരിക്കും ആദ്യഘട്ടത്തിൽ. കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് അലി ലാറിജാനി കൊല്ലപ്പെട്ടത്. സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാനിലെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്....