BREAKING NEWS


Blog

ഭൂ പതിവ് ചട്ട ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം
Kerala News

ഭൂ പതിവ് ചട്ട ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

തിരുവനതപുരം ; ഭൂ പതിവ് നിയമഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഇത് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. 2021 ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് നടപ്പാക്കിയത് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്തു. നിയമജ്ഞര്‍ അടക്കം എല്ലാ വിഭാഗവുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ഇതുവരെയുണ്ടായ വ്യതിചലനങ്ങള്‍ ക്രമീകരിക്കുന്നതോടൊപ്പം, ഭൂമിയുടെ ജീവനോപാധി ലക്ഷ്യമാക്കിയുള്ള ഉപയോഗത്തിന് അനുവാദം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാകണം.പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളില്‍ ഭൂമി വ്യാപകമായി ദുര്‍വിനിയോഗം ചെയ്യുന്നതും പരിഗണിക്കണം. വിവിധ സന്ദര്‍ഭങ്ങളില...
സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് ശബ്ദ സന്ദേശം അയച്ച   സംഭവത്തില്‍   അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍
Thrissur

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് ശബ്ദ സന്ദേശം അയച്ച   സംഭവത്തില്‍   അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ : സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തില്‍ അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളില്‍ ഓണാഘോഷം നാളെ നടത്തുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐയുടെ പരാതിയിലായിരുന്നു നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലീങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലീങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ഥികളെ ...
ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം; ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കും
National

ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം; ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കും

വാഷിങ്ടണ്‍: ചൈനയില്‍നിന്നുള്ള ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി.'നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, അത് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും'ട്രംപ് പറഞ്ഞു. യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സര്‍വകലാശാലകളിലായി നിലവില്‍ 2,70,000 ചൈനീസ് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കമ്യൂണിസ്റ്റ് ബന്ധമുള്ളവരോ പ്രധാന ഗവേഷണമേഖലയിലുള്ളവരോ ആയ ചൈനീസ് പൗരരുടെ വിസ റദ്ദുചെയ്യുമെന്ന് മെയി...
അനധികൃത സ്വത്തു സമ്പാദന കേസ് ;എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു
Kerala News

അനധികൃത സ്വത്തു സമ്പാദന കേസ് ;എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓണാവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. കേസ് പരിഗണിക്കവെ വിജിലന്‍സ് കോടതി ഉത്തരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സംശയങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി, വിശദമായ വാദം കേള്‍ക്കുന്നതു വരെ വിജിലന്‍സ് കോടതി വിധിയില്‍ സ്‌റ്റേ അനുവദിക്കുകയായിരുന്നു. രണ്ടു ഭാഗത്തിന്റേയും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി സൂചിപ്പിച്ചു. സര്‍ക്കാരിന്റെ അനുമതിയില്ലെങ്കിലും വിജിലന്‍സ് കേസ് നിലനില്‍ക്കുമെന്നായിരുന്നു വിജിലന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് തള്ളിക്കളഞ്ഞതിനെതിരെയാണ് എം ആര്‍ അജിത് കുമാര്‍ ഹൈക്...
ഇന്ത്യ ചൈന അതിർത്തി തർക്കം; ജാഗ്രത തുടരും<br>
World

ഇന്ത്യ ചൈന അതിർത്തി തർക്കം; ജാഗ്രത തുടരും

ന്യൂഡൽഹി: ഇന്ത്യാ ചൈന അതിർത്തി തർക്കത്തിൽ ശുഭസൂചകമായ പുരോഗതിയുണ്ടെങ്കിലും ജാഗ്രത തുടരാൻ സൈന്യം. കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖ ( എൽഎസി)യിലുടനീളം ചൈന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുള്ളതിനാൽ മൂന്നുമണിക്കൂറിനുള്ളിൽ വൻതോതിൽ സേനാവിന്യാസം നടത്താൻ ചൈനയ്ക്ക് സാധിക്കുമെന്നതിനാലാണ് സൈന്യം ജാഗ്രത തുടരാൻ തീരുമാനിച്ചത്. എൽഎസിയിലുടനീളം ചൈന റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയ്ക്ക് പുറമെ സൈനികർക്ക് വൻതോതിൽ തങ്ങാനുള്ള താമസകേന്ദ്രങ്ങൾ വരെ ചൈന സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ നിലവിലെ തീരുമാനപ്രകാരം 150 കിലോമീറ്റർ അകലേക്ക് സൈനികരെ പിൻവലിച്ചാലും ചൈനയ്ക്ക് മൂന്ന് മണിക്കൂറിനുള്ളിൽ അതേസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനാകും. ഈ ഭീഷണി നിലനിൽക്കുന്നതിനാലാണ് സൈന്യം ജാഗ്രത തുടരാൻ തീരുമാനിച്ചത്.നിയന്ത്രണരേഖയ്ക്കിപ്പുറം ഇന്ത്യയ്ക്ക് സൈന്യത്തെ എത്തിക്കാൻ ഇപ്പോഴും പ്രതിസന്ധിക...
വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ തട്ടിക്കൂട്ട് പണി നടത്തി;  റിപ്പോർട്ട്‌ സമർപ്പിച്ച് കളക്ടർ
Ernakulam

വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ തട്ടിക്കൂട്ട് പണി നടത്തി;  റിപ്പോർട്ട്‌ സമർപ്പിച്ച് കളക്ടർ

കൊച്ചി : വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ ദേശീയ പാത അതോറിറ്റിയും ടോൾ കമ്പനിയും തട്ടിക്കൂട്ട് പണി നടത്തിയെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ഹൈക്കോടതിയിൽ. ജില്ലാ പോലീസ് മേധാവി, ആർടിഒ എന്നിവരോടൊപ്പം പരിശോധന നടത്തിയാണ് ജില്ലാ കളക്ടർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. സർവീസ് റോഡുകൾ ടാർ ചെയ്തതിന്റെ പോരായ്മകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട് റിപ്പോർട്ടിൽ. വലിയ വാഹനങ്ങൾ കയറിപ്പോയാൽ ഉടൻ പഴയ സ്ഥിതിയിലാകും. അടിപ്പാത നിർമാണത്തിൽ വേഗം പോര തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പങ്കുവെച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി പാലിയേക്കരയിലെ ടോൾ പിരിക്കുന്നത് നിർത്തിവെച്ച നടപടി നീട്ടിവെച്ചത്.ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദംകേൾക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുതിയ പരിശോധ...
പ്രോജക്റ്റ് 17 ആല്‍ഫ; രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു.
World

പ്രോജക്റ്റ് 17 ആല്‍ഫ; രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഹിമഗിരി, ഐഎന്‍എസ് ഉദയഗിരി എന്നിവ നാവികസേനയുടെ ഭാഗമായത്. പ്രോജക്റ്റ് 17 ആല്‍ഫ (P-17A) യുടെ ഭാഗമായാണ് രണ്ടു യുദ്ധക്കപ്പലുകളും ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ചത്. നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഐഎന്‍എസ് നീലഗിരി ഈ വര്‍ഷം ആദ്യമാണ് കമ്മീഷന്‍ ചെയ്തത്. ഹിമഗിരിയുടെയും ഉദയഗിരിയുടെയും ഘടക ഉല്‍പ്പന്നങ്ങളില്‍ 75 ശതമാനത്തിലധികവും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്. രണ്ട് കപ്പല്‍ശാലകളില്‍ നിര്‍മ്മിച്ച രണ്ട് പ്രധാന യുദ്ധക്കപ്പലുകള്‍ ഒരേ സമയം കമ്മീഷന്‍ ചെയ്യുന്നത് ഇതാദ്യമായാണ്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് ...
കെസിഎൽ;  ഹാട്രിക് നേട്ടവുമായി അജിനാസ്
Sports

കെസിഎൽ;  ഹാട്രിക് നേട്ടവുമായി അജിനാസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സീസണിലെ ആദ്യ ഹാട്രിക്കുമായി തൃശ്ശൂര്‍ താരം അജിനാസ് കെ. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് തൃശ്ശൂര്‍ താരം അജിനാസിന്റെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ ഹാട്രിക്കുള്‍പ്പെടെ താരം അഞ്ച് വിക്കറ്റെടുത്തു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് അജിനാസ് ഏവരെയും ഞെട്ടിച്ചത്. ഇന്നിങ്‌സിന്റെ 18-ാം ഓവറിലാണ് സംഭവം. ആദ്യ പന്തില്‍ കൊച്ചി നായ...നായകന്‍ സാലി സാംസണ്‍ അജിനാസിനെ സിക്‌സറടിച്ചു. അതിന് ശേഷമാണ് അജിനാസ് വിക്കറ്റുകള്‍ ഓരോന്നായി വീഴ്ത്തിയത്. രണ്ടാം പന്തില്‍ സാലി സാംസണ്‍ പുറത്തായി. മൂന്നാം പന്തില്‍ ജെറിന്‍ പി.സിനെയും പുറത്താക്കി. അടുത്ത പന്തില്‍ മുഹമ്മദ് ആഷിഖും അജിനാസിന് മുന്നില്‍ കുരുങ്ങി. അതോടെ സീസണിലെ ആദ്യ ഹാട്രിക്ക് നേട്ടം അജിനാസ് സ്വന്തമാക്കി. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കി. കൊച്ചി ...
സോഷ്യൽ മീഡിയാ ദുരുപയോഗം നടത്തിയവരെ പ്രോസിക്യൂഷന് റഫർ ചെയ്ത് യു എ ഇ
Gulf

സോഷ്യൽ മീഡിയാ ദുരുപയോഗം നടത്തിയവരെ പ്രോസിക്യൂഷന് റഫർ ചെയ്ത് യു എ ഇ

അബുദാബി: ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയ ഉപയോഗിച്ചവർക്കെതിരെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാൻ യു എ ഇ നാഷണൽ മീഡിയ ഓഫീസ് തീരുമാനിച്ചു.സോഷ്യൽ മീഡിയ ഉപയോഗിച്ചവരിൽ ചിലർ അതിൽ പ്രസിദ്ധീകരിച്ചതും ആവർത്തിച്ചതുമായ ഉള്ളടക്കം നിരീക്ഷിച്ച്, അവലോകനം ചെയ്ത്, വിലയിരുത്തിയ ശേഷം, അവരെ റഫർ ചെയ്തതായി നാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഉത്തരവാദിത്തമുള്ള ഒരു മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സൃഷ്ടിപരമല്ലാത്ത ഉള്ളടക്കത്തിൽ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് നാഷണൽ മീഡിയാ ഓഫീസ് വ്യക്തമാക്കി.മാധ്യമ ധാർമ്മികതയെയും മൂല്യങ്ങളെയും ബഹുമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണമെന്നും നാഷണൽ മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു. ...
അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു, സുഹൃത്തിനായി തിരച്ചില്‍
Death

അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു, സുഹൃത്തിനായി തിരച്ചില്‍

പത്തനംതിട്ട: പത്തനംതിട്ട അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അജ്‌സല്‍ അജിയുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഒഴുക്കില്‍ മറ്റൊരു വിദ്യാര്‍ഥി നബീല്‍ നിസാമിനായി തിരച്ചില്‍ തുടരുകയാണ്.ഉച്ചയ്ക്ക് 12:50 ഓടെ പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. അജീബ് - സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്‌സല്‍ അജി. ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. തടയിണയുടെ ഭാഗത്...