BREAKING NEWS


Blog

കടമറ്റത്ത് പള്ളിയിൽ പെരുന്നാളിന് വെടിക്കെട്ടില്ല; തീരുമാനം മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ
Kerala News

കടമറ്റത്ത് പള്ളിയിൽ പെരുന്നാളിന് വെടിക്കെട്ടില്ല; തീരുമാനം മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ

കൊച്ചി: പെരുന്നാളിന് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച്  കടമറ്റത്ത് പള്ളി. എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടമറ്റത്ത് വിശുദ്ധ ഗീവർഗീസിൻ്റെ പള്ളിയിലാണ് വെടിക്കെട്ട് വേണ്ടെന്ന് വച്ചത്. മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ഏറ്റെടുത്താണ് വെടിക്കെട്ട് വേണ്ടെന്ന് വച്ചത്. മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് വേണ്ടെന്ന നിലപാട് എടുത്തത്. വെടിക്കെട്ടിന് പകരം സ്നേഹഭവനം നിർമ്മിച്ച് നൽകും. പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നിവയ്ക്ക് പുറമേ മാതൃകാപരമായ തീരുമാനവുമായി കടമറ്റം പള്ളിയും തീരുമാനമെടുത്തത്. ...
നെടുങ്കണ്ടം ഇരട്ടക്കൊല: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സജി സമ്മതിച്ചു
Crime

നെടുങ്കണ്ടം ഇരട്ടക്കൊല: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സജി സമ്മതിച്ചു

  ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതക കേസിൽ പ്രതിയായ സജി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്ന് വീട്ടിനടുത്ത് കുഴിച്ചുമൂടിയെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ അവശ നിലയിലായിരുന്ന പ്രതിയെ തുടർന്ന് ചോദ്യം ചെയ്യൽ തുടരുകയാണ്. തനിക്ക് തെറ്റ് പറ്റിയെന്ന് സജി പറഞ്ഞതായി നാട്ടുകാരും വ്യക്തമാക്കി. അതേസമയം, പിതാവിൻ്റെ തിരോധാനവും അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരി സിനി രംഗത്തെത്തി. പിതാവ് അപ്രതീക്ഷിതമായി കാണാതായിരുന്നുവെന്നും, ആ സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയം ഉണ്ടെന്നും അവർ പറഞ്ഞു. പിതാവിനും സജിക്കും ഇടയിൽ സ്ഥിരമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. വീട്ടിലെ സാധനങ്ങൾ വിറ്റഴിക്കാൻ സജി ആരംഭിച്ചതോടെ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. പ്രാഥമി...
വേനൽചൂടിന് ആശ്വാസം; ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് മഴ, വിവിധ ജില്ലകളിൽ അലർട്ട്  തിരുവന
Weather

വേനൽചൂടിന് ആശ്വാസം; ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് മഴ, വിവിധ ജില്ലകളിൽ അലർട്ട് തിരുവന

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 30 മുതൽ മെയ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മെയ് 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട്. മുൻ പ്രവചനത്തേക്കാൾ ഒരു ദിവസം വൈകിയാണ് മഴ എത്തുന്നത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെങ്കിലും, മറ്റന്നാൾ മുതൽ സംസ്ഥാനത്തിന്റെ വിവി...
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
Kerala News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

  ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ശക്തമായ ഇടിയോടുകൂടിയ മഴയിൽ ഇടിമിന്നൽ പതിച്ചത്. അതേസമയം തൃശൂർ വെങ്ങിണിശേരിയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേശികളായ ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം
Kerala News

രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം

എറണാകുളം: ജില്ലയിലെ പബുകളിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. പബുകളുടെ പ്രവർത്തനം രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് പൊലീസ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഫൈവ്സ്റ്റാർ ബാറുകളും പബുകളും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുതിയ സർക്കുലർ പുറത്തിറക്കിയത്. ബാറുകൾക്ക് 12 മണി വരെയും പ്രവർത്തനാനുമതി നൽകി....
ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; നിർണായക പോരാട്ടം
Election

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; നിർണായക പോരാട്ടം

  കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാല് ജില്ലകളിലായി 91 സീറ്റുകളിലാണ് ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ്ക്കും കോൺഗ്രസ്ക്കും നിർണായകമായ ഘട്ടമാണിത്. മുൻ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ വിജയം നേടിയ മേഖലകളിൽ ഈ തവണ പിടിമുറുക്കാൻ ബിജെപി ശക്തമായി രംഗത്തുണ്ട്. ഇതിനായി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ വ്യാപക പ്രചാരണം നടത്തി. മമത ബാനർജിയും മുൻ സഹപ്രവർത്തകനായും ഇപ്പോഴത്തെ ബിജെപി നേതാവുമായ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലം പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. മമതയ്ക്ക് ഈ മണ്ഡലം പ്രത്യേക പ്രാധാന്യമുള്ളതാണ്. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവസാനഘട്ടം പൂർത്തിയാകുന്നതോടെ ബംഗാൾ ഭരണം ആരുടെ കൈകളിലാകും എന്നതിൽ വ്യക്തത ലഭിക്കും....
പേരറിവാളന്‍ വീണ്ടും അഭിഭാഷകനായി എൻ‍റോൾ ചെയ്തു
National

പേരറിവാളന്‍ വീണ്ടും അഭിഭാഷകനായി എൻ‍റോൾ ചെയ്തു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ച് മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞ എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. തിങ്കളാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിലാണ് എൻറോൾമെന്റ് നടന്നത്. 2022 മെയ് 18ന് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് പേരറിവാളൻ ജയിൽ മോചിതനായിരുന്നു. തുടർന്ന് കര്‍ണാടകയിലെ ഒരു സ്വകാര്യ ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കി. തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിൽയുടെ നേതൃത്വത്തിൽ മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു എൻറോൾമെന്റ് ചടങ്ങ്. 54 കാരനായ പേരറിവാളൻ ഇനി മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കും. ക്രിമിനൽ അഭിഭാഷകനാകുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് പേരറിവാളൻ പറഞ്ഞു. നിയമസഹായം ലഭിക്കാതെ ജയിലുകളിൽ കഴിയുന്ന ദരിദ്ര തടവുകാർക്ക് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ തെറ്റായി പ്രതിചേർത്തതാണെന്ന് കുടുംബം...
മേയ് 1 മുതൽ എൽപിജി ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ
National

മേയ് 1 മുതൽ എൽപിജി ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ

ഡൽഹി: രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ അടിമുടി മാറുകയാണ്. പുതിയ നിയമപ്രകാരം ബുക്കിങ്ങിന് കൂടുതൽ ഇടവേള ഉണ്ടാകും, നിർബന്ധിത ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവറി, കർശനമായ ഇകെവൈസി, എൽപിജി വില വർധനവ് എന്നിവ ഉൾപ്പെടുത്തിയുള്ള മാറ്റങ്ങളാണ് ഉള്ളത്. വിതരണം മെച്ചപ്പെടുത്തുന്നതിനും ദുരുപയോഗം കുറയ്ക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ മൂലം ഗ്യാസ് ബുക്ക് ചെയ്തശേഷം നിശ്ചിത ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. നഗരപ്രദേശങ്ങളിൽ ഏകദേശം 25 ദിവസത്തെ ഇടവേളയും, ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെ ഇടവേളയ്ക്ക് വരുമെന്നാണ് റിപ്പോർട്ട്. അതിനാൽ ഇനി മുതൽ ശ്രദ്ധാപൂർവം ഗ്യാസ് ഉപയോഗം കൈകാര്യം ചെയ്യേണ്ടിവരും. OTP അടിസ്ഥാനമാക്കിയുള്ള വിതരണം മെയ് 1 മുതൽ പുതിയ എൽപിജി സിലിണ്ട...
ഒപെകിൽ നിന്നും പിന്മാറി യുഎഇ
World

ഒപെകിൽ നിന്നും പിന്മാറി യുഎഇ

  വാഷിങ്ടൺ/അബുദാബി: എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OPECയും OPEC+യും വിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറാൻ തീരുമാനിച്ചു. അടുത്ത മാസം ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഉൽപാദന നയത്തിലും വിപണിയിലെ ദീർഘകാല മാറ്റങ്ങളും പരിഗണിച്ചാണ് ഈ നീക്കമെന്ന് യുഎഇ ഊർജമന്ത്രി സുഹൈൽ അൽ മസ്റൂയി അറിയിച്ചു. ഇറാൻ–ബന്ധപ്പെട്ട സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലെ ആശങ്കകളും പശ്ചാത്തലമായാണ് തീരുമാനം വന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നേരിടുന്ന തടസ്സങ്ങളും ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നിർണായക ഘടകങ്ങളായെന്നാണ് റിപ്പോർട്ടുകൾ. ഈ നീക്കത്തോടെ ഒപെക്കിന്റെ ഉൽപാദന നിയന്ത്രണങ്ങൾ യുഎഇയ്ക്ക് ബാധകമാകില്ല. അതിനാൽ രാജ്യത്തിന് സ്വന്തമായി എണ്ണ ഉൽപാദനവും വിലയും നിശ്ചയിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. ഇതു സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപാദകർക്കും വിപണിക്കും സ...
യുഎസ്–ഇറാൻ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിച്ചു
National

യുഎസ്–ഇറാൻ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിച്ചു

  വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നു. ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിന് 2.22 ഡോളർ വർധിച്ച് 107.55 ഡോളറായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം തടസപ്പെട്ടതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഈ പാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഞായറാഴ്ച ഗൾഫ് മേഖലയിലേക്ക് ഒരു എണ്ണ ടാങ്കർ മാത്രമാണ് പ്രവേശിച്ചത്. സംഘർഷം അവസാനിപ്പിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ധാരണയായാൽ എണ്ണവിലയിൽ ഇളവ് പ്രതീക്ഷിക്കാം. അതേസമയം ഓഹരി വിപണികൾ നേട്ടത്തിലാണ്. സെൻസെക്സ് 380.20 പോയിന്റ് ഉയർന്ന് 77,044.41ൽ എത്തി. നിഫ്റ്റി 116.65 പോയിന്റ് (0.49%) ഉയർന്ന് 24,140 സമീപത്താണ് വ്യാപാരം നടക്കുന്നത്....