BREAKING NEWS


Blog

ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കൾ; ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സ്വാഗതം ചെയ്ത് മോദി
World

ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കൾ; ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സ്വാഗതം ചെയ്ത് മോദി

  വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലപാട് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തടസമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എൻ്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. "ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുന്നുണ്ട്. നമ്മുടെ മഹത്തായ രണ്ട് രാജ്യങ്ങൾക്കും വിജയകരമായ ഒരു തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്," ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പ്രസ്താവന. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക പിഴയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ട്രംപുമായി ...
നേപ്പാളിൽ ജെൻസി കലാപത്തിന് മറവിൽ അക്രമവും കൊള്ളയും വ്യാപകം ; സൈന്യം കടുത്ത നടപടികളിലേക്ക്
National

നേപ്പാളിൽ ജെൻസി കലാപത്തിന് മറവിൽ അക്രമവും കൊള്ളയും വ്യാപകം ; സൈന്യം കടുത്ത നടപടികളിലേക്ക്

  കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും കൊള്ളയും വ്യപകമാകുന്നതായി പരാതി. പൊതുമുതൽ നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സൈന്യത്തിന് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ പൈതൃകവും പൊതുസ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ച് അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ദേശീയ ടെലിവിഷനിലൂടെ കരസേനാ മേധാവി ജനങ്ങളോട് പരസ്യമായി അഭ്യർഥന നടത്തി. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ സർക്കാർ അധികാരത്തിൽ വരുന്നതു വരെ രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും തെരുവുകളിൽ അക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ....
പാലിയേക്കര ടോള്‍ പിരിവിന് അനുമതിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കാമെമെന്ന് കോടതി
Ernakulam

പാലിയേക്കര ടോള്‍ പിരിവിന് അനുമതിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കാമെമെന്ന് കോടതി

എറണാകുളം: പാലിയേക്കരയില്‍ ടോള്‍ പിരിവിന് അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നും പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്‍റെയും സഹകരണം വേണമെന്നും എൻഎച്ച്എഐ പറഞ്ഞു. ടോൾ പിരിവിനു സംസ്ഥാന പ്രാദേശിക റോഡുകളുഡി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തീരുന്നതു വരെ കാത്തിരിക്കാനാവില്ലെന...
‘കുട്ടൻ സമ്മതിക്കണ്ടേ’? കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പോലീസിന്റെ  സോഷ്യല്‍ മീഡിയ പോസ്റ്റ്
Kerala News

‘കുട്ടൻ സമ്മതിക്കണ്ടേ’? കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പോലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

ഇടുക്കി: കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പൊലീസുകാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ആവനാഴി സിനിമയില്‍ മമ്മൂട്ടി മോഷ്ടാവിനെ മര്‍ദിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു മറയൂർ എസ്ഐ മാഹിൻ സലിംമിന്റെ പോസ്റ്റ്. 'കുട്ടൻ സമ്മതിക്കണ്ടേ' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. മുൻപ് വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ സസ്‌പെന്‍ഷന്‍ നേരിടുകയും, വിദ്യാർഥിയെ സ്റ്റേഷൻ ഉള്ളിലേക്ക് വലിച്ചുകയറ്റി മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി. സുജിത്തിന് മർദനമേറ്റ സംഭവവും, തുടർന്നുണ്ടായ ആരോപണങ്ങളും വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് എസ്ഐ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പൊലീസ് വേഷത്തിലുള്ള മമ്മൂട്ടി, മോഷ്ടാവിനെ മർദിക്കുന്നതായി കാണാം. പോസ്റ്റിന് വ്യാപക വിമർശനമുയർന്നതോടെ വീഡിയോ വെറുതെ പങ്കുവെച്ചതാണെന്നാണ് എസ്‌ഐ പ്രതികരിച്ചു രംഗത്തെത്തി. ...
ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’  ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കി നാനി
Cinema

ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കി നാനി

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദിൽ നിർമ്മിക്കുന്ന ചേരികളുടെ സെറ്റ് ആണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. 30 ഏക്കർ വലുപ്പത്തിൽ നിർമ്മിക്കുന്ന ഈ ചേരി സെറ്റ് ഇന്ത്യയിൽ തന്നെ ഒരു ചിത്രത്തിനായി ഒരുക്കിയ വലിയ സെറ്റുകളിൽ ഒന്നാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുറിയാണ്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽനാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ചേരിയിൽ നിന്നുയർന്ന് വരുന്ന ശക്തനായ നായകൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകളിൽ അടക്കം കാണാൻ സാധിക്...
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍
World

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍

  ന്യൂഡല്‍ഹി: ഇന്ത്യൻ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർഥിയായ സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ 98.3 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുതിർന്ന ബിജെപി നേതാവുമായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര് തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണന്‍ 2024ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ്. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചിരുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്...
വ്യാജ ഐഡി കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും നാല് സുഹൃത്തുക്കളും പ്രതിപ്പട്ടികയിൽ
Politics

വ്യാജ ഐഡി കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും നാല് സുഹൃത്തുക്കളും പ്രതിപ്പട്ടികയിൽ

  തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നാല് അടുത്ത സുഹൃത്തുക്കളെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. കെഎസ്‌യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു, ചാർലി എന്നിവരാണ് പുതുതായി പ്രതിപട്ടികയിൽ ഉള്ളത്. ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വിതരണം ചെയ്തതിൽ ഇവർക്ക് നിർണായക പങ്കുണ്ടെന്ന അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കാർഡുകൾ തയ്യാറാക്കി വിതരണം ചെയ്യാൻ ‘കാർഡ് കളക്ഷൻ ഗ്രൂപ്പ്’ എന്ന പേരിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിൽക്ക് വീണ്ടും നോട്ടീസ് നൽകി. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് അടൂ...
ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതായി അവകാശവാദം,
National

ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതായി അവകാശവാദം,

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹ ലക്ഷ്യമാക്കി ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. സ്‌ഫോടന പരമ്പര നടന്നതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ജനവാസ കേന്ദ്രങ്ങൾക്കടുത്തുള്ള ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഖത്തർ സർക്കാരിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്കായി ഹമാസ് ചീഫ് ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ദോഹയിൽ ഉണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു ആക്രമണം. ഖത്തറിലെ ഖത്വാരി പ്രവിശ്യയിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഐഡിഎഫ്-ഷിൻബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമായാണ് ആക്രമണമെന്നു ഇസ്രയേൽ പ്രസ്താവനയിൽ പറഞ്ഞു. ഹമാസ് പൊളിറ്റിക്കൽ വിഭാഗം നേതാക്കൾ താമസിക്കുന്ന കെട്ടിടത്തിലും ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് അവകാശപ്...
നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ
Health

നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ

  തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിൽ നിർണായക മുന്നേറ്റവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി). നിപയെ കുറിച്ച് കൂടുതൽ സുരക്ഷിതമായ പഠനത്തിനും വേഗത്തിലുള്ള രോഗനിർണയത്തിനും വഴിയൊരുക്കുന്ന ‘സ്യൂഡോവൈറോൺ’ എന്ന ഹൈബ്രിഡ് വൈറസിനെ സ്ഥാപനം വിജയകരമായി വികസിപ്പിച്ചു. നിപ വൈറസിന്റെ പുറംഭാഗത്തെ പ്രോട്ടീനുകൾ, താരതമ്യേന അപകടകാരിയല്ലാത്ത കന്നുകാലി വൈറസിന്റെ ഉള്ളിലേക്ക് മാറ്റിയാണ് സ്യൂഡോവൈറോൺ സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ, രോഗത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനും, വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനും ഗവേഷകർക്ക് കഴിയുമെന്ന് ഐഎവി അറിയിച്ചു. ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 2018-ലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ന് 17 പേരുടെ ജീവൻ നഷ്ടമായിരുന്നു. പിന്നീട് നടന്ന പ്രാദേശിക ബാധകളിൽ രോഗി...
നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ
Kerala News

നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിൽ നിർണായക മുന്നേറ്റവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി). നിപയെ കുറിച്ച് കൂടുതൽ സുരക്ഷിതമായ പഠനത്തിനും വേഗത്തിലുള്ള രോഗനിർണയത്തിനും വഴിയൊരുക്കുന്ന ‘സ്യൂഡോവൈറോൺ’ എന്ന ഹൈബ്രിഡ് വൈറസിനെ സ്ഥാപനം വിജയകരമായി വികസിപ്പിച്ചു.നിപ വൈറസിന്റെ പുറംഭാഗത്തെ പ്രോട്ടീനുകൾ, താരതമ്യേന അപകടകാരിയല്ലാത്ത കന്നുകാലി വൈറസിന്റെ ഉള്ളിലേക്ക് മാറ്റിയാണ് സ്യൂഡോവൈറോൺ സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ, രോഗത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനും, വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനും ഗവേഷകർക്ക് കഴിയുമെന്ന് ഐഎവി അറിയിച്ചു. ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 2018-ലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ന് 17 പേരുടെ ജീവൻ നഷ്ടമായിരുന്നു.  പിന്നീട് നടന്ന പ്രാദേശിക ബാധകളിൽ രോഗികളെ രക്ഷപ്...