BREAKING NEWS


Blog

മട്ടാഞ്ചേരി വെടിവെപ്പിന്റെ 72 വർഷങ്ങൾ
Ernakulam

മട്ടാഞ്ചേരി വെടിവെപ്പിന്റെ 72 വർഷങ്ങൾ

മട്ടാഞ്ചേരി വെടിവെയ്പ്പ് നടന്നിട്ട് ഇന്നേക്ക് 72 വർഷം. 1953 ജൂലൈ 1 . മട്ടാഞ്ചേരിയുടെ സമരഭൂമിയില്‍ ഇന്നും തളംകെട്ടി നില്‍ക്കുന്ന ചോരയില്‍ എഴുതിയ ചരിത്രമാണ് സെപ്റ്റംബര്‍ 15 വെടിവെയപ്പ്. ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. കൊച്ചി തുറമുഖത്തു നിലനിന്നിരുന്ന പ്രാകൃത തൊഴിൽ സമ്പ്രദായമായ ചാപ്പയ്ക്ക് എതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിലായിരുന്നു വെടിവെയ്പ്പ്. തൊഴിലാളിവര്‍ഗത്തെ അടിയാളരാക്കി നിര്‍ത്തുന്ന, ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധനവ് വേണമെന്നുമായിരുന്നു യൂണിയന്റെ ആവശ്യം.പോലീസിനെയും ഭരണകൂടത്തെയും കൂട്ടുപിടിച്ചു മുതലാളിമാർ സമരം അട്ടിമറിക്കാൻ ശ്രമിച്ചു. ഇതിനെതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിലായിരുന്നു വെടിവെയ്പ്പ് നടന്നത്. സമരനേതാവ് ടി എം അബുവിനെ അറസ്റ് ചെയ്തതിലുള്ള തൊഴിലാളികളുടെ പ്രതിഷേധമാണ് വെടിവെയ്പ്പിൽ കല...
രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ
Politics

രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ

  തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം എസ്എഫ്‌ഐ തടഞ്ഞു. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു. നിയമസഭ സമ്മേളനം ആരംഭിക്കുന്ന അതേസമയം, കോൺഗ്രസ് നേതൃത്വത്തിനെ വെല്ലുവിളിച്ചാണ് രാഹുൽ ഇന്ന് നിയമസഭ സമ്മേളനത്തിനെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സഭാ സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎമാർ രാഹുലിനെ അവഗണിച്ചു. എന്നാൽ ലീഗ് എംഎൽഎമാരായ നജീബ് കാന്തപുരവും, എ.കെ.എം അഷ്റഫും, യു.എ. ലത്തീഫും രാഹുലിനോട് സംസാരിച്ചു. അതെ സമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും സജീവമാകാനൊരുങ...
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കർ എ.എൻ. ഷംസീർ; സഭയിൽ പ്രത്യേക ബ്ലോക്കിൽ ഇരിപ്പിടം
Politics

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കർ എ.എൻ. ഷംസീർ; സഭയിൽ പ്രത്യേക ബ്ലോക്കിൽ ഇരിപ്പിടം

തിരുവനന്തപുരം: പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ലഭിച്ച കത്ത് സ്ഥിരീകരിച്ചതായി സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. എന്നാൽ, ഇതോടെ അദ്ദേഹത്തിന് നിയമസഭയിൽ പ്രവേശനത്തിന് തടസ്സമില്ല. രാഹുലിൻ്റെ അവധി അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അതിനാൽ സഭാ സമ്മേളനത്തിൽ അദ്ദേഹത്തെ പ്രത്യേക ബ്ലോക്കിൽ ഉൾപ്പെടുത്തി ഇരുത്തുമെന്നാണ് സ്പീക്കറുടെ വിശദീകരണം. പ്രതിപക്ഷ ബ്ലോക്കിൽ ഇനി രാഹുൽ ഉണ്ടാകില്ല; പ്രതിപക്ഷ നിര അവസാനിക്കുന്ന സ്ഥലത്ത് തന്നെയായിരിക്കും അദ്ദേഹത്തിന്റെ സീറ്റ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ആരംഭിക്കുന്ന സഭാ സമ്മേളനം 10 വരെ നീളും. ആദ്യദിനം അന്തിമോപചാരം അർപ്പിച്ച ശേഷമാണ് സമ്മേളനം പിരിയുക. ആകെ 12 ദിവസമാണ് ഈ സമ്മേളനത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്. നാല് ബില്ലുകൾ ഇതിനകം പരിഗണനയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ...
പതിനഞ്ചാം നിയമസഭ സമ്മേളനം ഇന്ന് ആരംഭിച്ചു .അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിട പറഞ്ഞ നേതാക്കൾക്കും അന്തിമോപചാരം അർപ്പിച്ചു
Politics

പതിനഞ്ചാം നിയമസഭ സമ്മേളനം ഇന്ന് ആരംഭിച്ചു .അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിട പറഞ്ഞ നേതാക്കൾക്കും അന്തിമോപചാരം അർപ്പിച്ചു

  തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കറും മന്ത്രിയുമായ പി.പി. തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് സഭ അനുശോചനം രേഖപ്പെടുത്തി. കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ നാളെ മുതൽ സഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകൾ പ്രതീക്ഷിക്കപ്പെടുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ പങ്കെടുക്കുമോ എന്നതാണ് വലിയ ചോദ്യചിഹ്നംമായി നിലനിക്കുന്നു. ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ, അമീബിക് മസ്തിഷ്കജ്വരം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ജിഎസ്ടി സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയവ പ്രതിപക്ഷം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് സാധ്യത. അടുത്ത മാസം 10-നാണ് സമ്മേളനം സമാപിക്കുക. 15 മുതൽ 19 വരെയും 29, 30നും ഒക്‌ടോബർ 6 മു...
ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പ്രചാരണം നിരോധിക്കാൻ സർക്കാരിന്റെ കർശന നിർദേശം
Politics

ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പ്രചാരണം നിരോധിക്കാൻ സർക്കാരിന്റെ കർശന നിർദേശം

  തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ, കൊടികൾ, തോരണങ്ങൾ എന്നിവ അനുവദിക്കില്ലെന്ന് സർക്കാർ . ദേവസ്വം വകുപ്പിന്റെ സർക്കുലർ പ്രകാരം, ഏകവർണ പതാകകളും, രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും, മത–സാമുദായിക സംഘർഷം വളർത്തുന്ന പ്രചാരണ സാമഗ്രികളും കടുത്ത വിലക്കിലാണ്. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. ഉത്സവകാലത്തും സർക്കുലർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. തൃശ്ശൂർ തേക്കിൻകാട് മൈതാനം പൊതുപരിപാടികൾക്കായി വാടകയ്ക്ക് നൽകുമ്പോൾ, ക്ഷേത്രത്തിന്റേതായ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും കൊടികളും തോരണങ്...
വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ
Kerala News

വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് പൈതൃകപ്പട്ടികയിൽ

  തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വർക്കല കുന്നുകൾ യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള ഏഴ് പുതിയ പൈതൃകമേഖലകളുടെ പട്ടികയിലാണ് വർക്കലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവിക-പ്രകൃതിദത്ത പൈതൃക വിഭാഗത്തിലാണ് വർക്കല കുന്നുകൾ ഉൾപ്പെട്ടത്. ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് യുഎനെസ്‌കോയ്ക്ക് നിർദേശം സമർപ്പിച്ചത്. വർക്കലയ്ക്കൊപ്പം, മഹാരാഷ്ട്രയിലെ പഞ്ചഗണിയിലും മഹാബലേശ്വറിലുമുള്ള ഡെക്കാൻ ട്രാപ്സ്, ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും എറാ മട്ടി ദിബ്ബാലുവും, കര്‍ണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ദ്വീപ് കൂട്ടം, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ നാഗാ ഹിൽ ഒഫിയോലൈറ്റ് എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. ഇതോടെ കരട് പട്ടികയിലെ ഇന്ത്യൻ പൈതൃകമേഖലകളുടെ എണ്ണം 69 ആയി. അന്തിമ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രാഥമിക നടപടിയാണ് ഇതെന്ന് ഇന്ത്യൻ പ്രതിനിധി സം...
റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
National

റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

  മോസ്‌കോ ∙ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റിപ്പോർട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇപ്പോൾ ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസങ്ങളിലും കാംചത്ക ഉപദ്വീപിൽ വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും, ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. ജൂലൈയിലെ ഭൂകമ്പത്തെ തുടർന്ന് റഷ്യയുടെയും ജപ്പാന്റെയും തീരങ...
എട്ടു പേർക്ക് പുതുജീവതമേകി ബിൽജിത് യാത്രയായി
Business

എട്ടു പേർക്ക് പുതുജീവതമേകി ബിൽജിത് യാത്രയായി

  എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം സ്വദേശിയായ ബിൽജിത്ത് ബിജുവിൻ്റെ എട്ട് അവയവങ്ങൾ മറ്റുള്ളവർക്കായി ദാനം ചെയ്തു. ബിൽജിത്തിൻ്റെ ഹൃദയം, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും, മറ്റൊന്ന് എറണാകുളം രാജഗിരി ആശുപത്രിയിലും മാറ്റിവെച്ചു. കരൾ, ചെറുകുടൽ, പാൻക്രിയാസ് എന്നിവ എറണാകുളം അമൃത ആശുപത്രിയിലും നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലും എത്തിച്ചു. സെപ്റ്റംബർ 2-ന് കരിയാട് ദേശീയപാതയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ച് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിൽജിത്തിനെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, സെപ്റ്റംബർ 12-ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അവ...
ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം
Kerala News

ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. പതിനെട്ട് ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് ടെസ്റ്റ് വിജയിക്കുകയുള്ളു. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് കുടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കൂടാതെ ലേണേഴ്‌സ് ടെസ്റ്റിന് മുന്‍പായി മാതൃകാ പരീക്ഷയും നടത്തും. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കന്‍ഡുമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മുപ്പത് സെക്കന്‍ഡാണ് ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടുള്ള സമയം. പരീക്ഷയ്ക്ക് മുന്‍പായി മോക് ടെസ്റ്റുകള്‍ നടത്തും. ഇത് പരീശീലകര്‍ക്കു...
അദാനി തുറമുഖങ്ങളില്‍ ഉപരോധിത ടാങ്കര്‍ കപ്പലുകള്‍ക്ക് വിലക്ക്
Business

അദാനി തുറമുഖങ്ങളില്‍ ഉപരോധിത ടാങ്കര്‍ കപ്പലുകള്‍ക്ക് വിലക്ക്

  മുംബൈ: അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഉപരോധത്തിന് വിധേയമായ ടാങ്കര്‍ കപ്പലുകള്‍ക്ക് ഇനി മുതല്‍ അദാനി തുറമുഖങ്ങളില്‍ പ്രവേശന വിലക്ക്. ഈ തീരുമാനം ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഗതാഗതത്തെ ബാധിക്കാമെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എത്തുന്ന എണ്ണയുടെ വലിയൊരു വിഹിതവും ഇത്തരത്തിലുള്ള ഉപരോധിത ടാങ്കറുകളിലൂടെയാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം രജിസ്‌ട്രേഷനില്ലാത്ത "ഷാഡോ ടാങ്കറുകള്‍" വഴിയും എണ്ണ ഇറക്കുമതി തുടരുകയാണ്. പ്രത്യേകിച്ച്, പഞ്ചാബിലെ ഭട്ടിന്‍ഡയിലെ എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് റിഫൈനറിയിലേക്കുള്ള എണ്ണയെത്തിക്കുന്ന പ്രധാന വഴിയാണ് അദാനിയുടെ മുന്ദ്ര തുറമുഖം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇതേ തുറമുഖം ഉപയോഗിക്കുന്നു. ഇന്ത്യ സാധാരണയായി ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങളേ മാത്രം അംഗീകരിക്കാറുള്ളു; ഏതെങ്കിലും ര...