BREAKING NEWS


Blog

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി. സതീശന്റെ പുതിയ പുസ്തകം നാളെ പുറത്തിറങ്ങും
Kerala News

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി. സതീശന്റെ പുതിയ പുസ്തകം നാളെ പുറത്തിറങ്ങും

എറണാകുളം: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ    എഴുതിയ പുതിയ പുസ്തകം നാളെ പുറത്തിറങ്ങും. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പേരിലുള്ള ബൈബിള്‍ പ്രഭാഷണ പുസ്തകമാണ് പുറത്തിറങ്ങുന്നത്. DC Books ആണ് പ്രസാധകര്‍. പുസ്തകം നാളെ മുതല്‍ വിപണിയിലെത്തും. ദൈവത്തെക്കുറിച്ചുള്ള ആത്മീയാന്വേഷണ സ്വഭാവമുള്ള കൃതിയായാണ് പുസ്തകം അവതരിപ്പിക്കപ്പെടുന്നത്. ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ട പുസ്തകമാണിതെന്ന് അവതാരികയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരമെന്ന രീതിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. ബൈബിളുമായി തനിക്ക് ആഴത്തിലുള്ള ആത്മബന്ധമുണ്ടെന്ന് വി.ഡി. സതീശന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും ബൈബിളിലെ ഒരു പേജെങ്കിലും വായ...
വി.ഡി. സതീശൻ അനുകൂല പ്രകടനം; തൊടുപുഴയിൽ നാല് നേതാക്കൾക്കെതിരെ ഡിസിസി നടപടി
Kerala News

വി.ഡി. സതീശൻ അനുകൂല പ്രകടനം; തൊടുപുഴയിൽ നാല് നേതാക്കൾക്കെതിരെ ഡിസിസി നടപടി

ഇടുക്കി: തൊടുപുഴയിൽ വി.ഡി. സതീശൻ അനുകൂല പ്രകടനത്തിയ നാല് നേതാക്കൾക്ക് എതിരെ നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെയാണ് നടപടി. നാല് പേരെയും പദവികളിൽ നിന്ന് നീക്കി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, റോബിൻ മൈലാടി എന്നിവരെയാണ് പദവികളിൽ നിന്ന് നീക്കം ചെയ്തത്. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് ഡിസിസി നടപടിയെടുത്തത്. അതേസമയം, മുഖ്യമന്ത്രി പോരിൽ കോൺഗ്രസിലെ ഫ്ലെക്സ് യുദ്ധവും പ്രകടനവും കനക്കുകയാണ്. കെപിസിസി ആസ്ഥാനത്തിന് മുൻപിൽ വച്ച കെ.സി. അനുകൂല ഫ്ലെക്സ് കരിയോയിൽ ഒഴിച്ച് നശിപ്പിച്ചു. എറണാകുളത്തും കോഴിക്കോടും വീണ്ടും സതീശൻ അനുകൂല ഫ്ലെക്സുകൾ ഉയർന്നു. രാഹുൽ ഗാന്ധിയുടെ സമൂഹ മാധ്യമ പോസ്...
സ്ത്രീകൾക്ക് സൗജന്യ യാത്ര; ജെൻഡർ ടിക്കറ്റിങ് ആരംഭിച്ച് കെഎസ്ആർടിസി
Kerala News

സ്ത്രീകൾക്ക് സൗജന്യ യാത്ര; ജെൻഡർ ടിക്കറ്റിങ് ആരംഭിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നടപടികളുമായി Kerala State Road Transport Corporation. ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. യാത്രക്കാരുടെ ജെൻഡർ രേഖപ്പെടുത്താനാണ് കെഎസ്ആർടിസി നിർദേശം നൽകിയിരിക്കുന്നത്. ടിക്കറ്റ് മെഷീനിൽ ഇതിനായി പുതിയ ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാരൻ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും. കെഎസ്ആർടിസിയിൽ പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യമായ എണ്ണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ള കണക്കെടുപ്പ് വഴി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത, പ്രത്യേക പാക്കേജുകൾ, സർക്കാർ ചെലവഴിക്കേണ്ട തുക എന്നിവ കൃത്യമായി വിലയിരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ‘ഇന്ദിരാ ഗ്യാരണ്ടി’ എ...
സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ. സച്ചിദാനന്ദൻ
Kerala News

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ. സച്ചിദാനന്ദൻ

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. മെയ് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്. വൈസ് പ്രസിഡൻ്റായ അശോകൻ ചരുവിലും രാജിക്കത്ത് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജി. 2022ലാണ് നിലവിലെ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായ സമിതിക്ക് സർക്കാർ പിന്നീട് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നു. സച്ചിദാനന്ദൻ രാജിവെക്കാനിടയുണ്ടെന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെ “ഈ മുൾക്കിടക്ക നാളെ വിടുന്നു” എന്ന കമന്റിലൂടെയായിരുന്നു അദ്ദേഹം സൂചന നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് ഇടതുപക്ഷത്തെ വിമർശിച്ചും സച്ചിദാനന്ദൻ പ്രതികരിച്ചിരുന്നു. “ഇത് യഥാർത്ഥ ഇടതുപക്ഷമല്ലാതായെന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷ മനസ്സുള്ളവരാണ് എൽഡിഎഫിനെതിരെ വോട്ട് ചെയ്തത്” എന്നായിരുന്നു അദ്ദേഹത്തി...
സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു; ആധാര്‍ സെർവർ പ്രവർത്തനം നിലച്ചത് പ്രതിസന്ധി
Kerala News

സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു; ആധാര്‍ സെർവർ പ്രവർത്തനം നിലച്ചത് പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു. ആധാര്‍ സെർവർ പ്രവർത്തനം നിലച്ചതോടെയാണ് പ്രതിസന്ധി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ആധാര്‍ സേവനങ്ങൾ പൂര്‍ണമായി നിലച്ചു. ബദല്‍ സംവിധാനമൊരുക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആധാർ അധിഷ്ഠിത സേവനങ്ങളിൽ തകരാർ സംഭവിച്ചത്. ഇത്തരത്തിലൊരു തകരാർ സംഭവിച്ചതോടെ രാജ്യത്ത് ഒട്ടാകെയുള്ള ആധാർ അധിഷ്ഠിത സേവനങ്ങളാണ് തകരാറിലായിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തും റേഷൻ വിതരണമടക്കം സ്തംഭിച്ച നിലയിലായത്. രാവിലെ മുതൽ റേഷൻ കടകളിലേക്ക് കാർഡ് ഉടമകൾ എത്തിയെങ്കിലും റേഷൻ നൽകാൻ സാധിക്കാത്ത സ്ഥിതിയാണ്. സ്തംഭനാവസ്ഥയിൽ ആയതോടെ റേഷൻ കടകൾ അടച്ചിടുന്ന സ്ഥിതിയുണ്ട്. എന്നാൽ, ഇത് റേഷൻ കടകളിലെ മാത്രം അവസ്ഥയല്ല. ആധാർ അധിഷ്ഠിത സേവനങ്ങൾ നടപ്പിലാക്കേണ്ട എല്ലായിടത്തും ഇതേ സ്ഥിതിയാണ്. സെക്രട്...
ടിവികെയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണ; തമിഴ്നാട്ടിൽ അധികാരമേൽക്കാൻ വിജയ്
National

ടിവികെയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണ; തമിഴ്നാട്ടിൽ അധികാരമേൽക്കാൻ വിജയ്

തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെ വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. ചടങ്ങിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെയും, രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസിനൊപ്പം ഇടതുപാർട്ടികളും വിസികെയും ടിവികെയ്ക്ക് പിന്തുണ നൽകിയതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലെത്തിയത്. കോൺഗ്രസിൽ നിന്ന് അഞ്ച് എംഎൽഎമാരും, വിസികെ, സിപിഎം, സിപിഐ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് വിജയ് ഗവർണർക്ക് സമർപ്പിച്ചു. ആദ്യഘട്ടത്തിൽ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ വിജയ്‌യുടെ സർക്കാർ രൂപീകരണാവകാശവാദം ഗവർണർ തള്ളിയിരുന്നു. 118 സീറ്റുകൾ വേണ്ടിടത്ത് ടിവികെ സഖ്യത്തിനുണ്ടായിരുന്നത് 112 സീറ്റുകളായിരുന്നു. പിന്നീട് നടന്ന രാഷ്ട...
ഇറാൻ ടാങ്കറുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം
World

ഇറാൻ ടാങ്കറുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചെന്ന ആരോപണവുമായി യുഎസും ഇറാനും രംഗത്ത്. ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. അതേസമയം, മൂന്ന് യുഎസ് നാവിക കപ്പലുകളെ ലക്ഷ്യമിട്ട് നീങ്ങിയ ഇറാനിയൻ ആക്രമണകാരികളെ അമേരിക്കൻ സൈന്യം തകർത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ ഉടൻ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജാസ്കിന് സമീപം ഇറാൻ തീരത്ത് നിന്ന് ഹോർമുസിലേക്ക് പോകുകയായിരുന്ന എണ്ണ ടാങ്കറിനെയും ഫുജൈറയ്ക്ക് സമീപം കടലിടുക്കിലേക്ക് പ്രവേശിച്ച മറ്റൊരു കപ്പലിനെയും യുഎസ് ലക്ഷ്യമിട്ടതായും ഇറാൻ ആരോപിച്ചു. രണ്ട് യുഎസ് ഡ്രോണുകൾ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. “കോപാകുലനായ സിംഹത്തെ കണ്ട് ചിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്” എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്ത...
ഹാൻ്റാ വൈറസ് ആശങ്ക; ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
World

ഹാൻ്റാ വൈറസ് ആശങ്ക; ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ഹാൻ്റാ വൈറസ് കേസുകൾ വർധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). കേപ് വെർഡെ തീരത്തുണ്ടായിരുന്ന ഒരു ക്രൂയിസ് കപ്പലിലെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ തുടർന്ന് മരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. വൈറസിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യ വിദഗ്ധർ ശക്തമാക്കിയിട്ടുണ്ട്. എലികളിലൂടെ പകരുന്ന ഹാൻ്റാ വൈറസ് കോവിഡ് പോലെ അതിവേഗ മഹാമാരിയാകാനുള്ള സാധ്യത കുറവാണെങ്കിലും മുൻകരുതൽ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ആകെ അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേർ മരിച്ചു. ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്ന ഡച്ച് ദമ്പതികളിലായിരുന്നു. ഏപ്രിൽ ഒന്നിന് അർജൻ്റീനയിലെ ഉഷുവയ്യയിൽ നിന്ന് ക്രൂയിസ് കപ്പലിൽ കയറിയ ഇവർക്ക് പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമായി. ഭർത്താവ് ഏപ്രിൽ 11ന് മരിച്ചു. തുടർന്ന് ഭാര്യക്കും രോഗം സ്ഥിരീകരിച്ച് 15 ദിവസ...
പൂപ്പാറ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു; പ്രദേശത്ത് നിരോധനാജ്ഞ
Kerala News

പൂപ്പാറ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു; പ്രദേശത്ത് നിരോധനാജ്ഞ

ഇടുക്കി: പൂപ്പാറയിൽ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു. ആദ്യഘട്ടത്തിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടക്കമുള്ളവയാണ് പൊളിച്ച് മാറ്റിയത്. 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പൊളിച്ചവയിൽ ക്ഷേത്രവും പള്ളിയും ഉൾപ്പെടുന്നുണ്ട്. കടകൾ പൊളിക്കാൻ ആരംഭിച്ചതോടെ പ്രദേശത്ത് നേരിയതോതിൽ സംഘർഷം ഉണ്ടായി. നാട്ടുകാർ കൂട്ടംകൂടി എത്തിയതോടെ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 300 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ശാന്തൻപാറ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പൊളിക്കുന്ന വീടുകളിലെ കുടുംബാംഗങ്ങളോട് ഇന്നലെ തന്നെ പൊലീസ് എത്തി സാധനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു....
എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി
Kerala News

എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. പാര്‍ട്ടി ഘടകങ്ങളില്‍ തുറന്ന ചര്‍ച്ചയുണ്ടാകും ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്നും എം.എ. ബേബി പറഞ്ഞു. അംഗങ്ങള്‍ തുറന്നു പറയുന്നത് നേതൃത്വം ക്ഷമയോടെ കേള്‍ക്കണം. തുറന്നടിച്ച് അംഗങ്ങള്‍ക്ക് അഭിപ്രായം പറയാം. ലോക്‌സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പിലും ഏറ്റ തിരിച്ചടിക്ക് ശേഷം എടുത്ത തിരുത്തല്‍ നടപടികള്‍ ഫലം കണ്ടില്ലെന്നും എം.എ. ബേബി പറഞ്ഞു. കോടിയേരി ബാലകൃഷ്ണനോ ഇകെ നായനാര്‍ ഉണ്ടായിരുന്നുവെങ്കിലും ചര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത് ഉണ്ടാകുമായിരുന്നു എന്നതില്‍ സംശയമില്ലെന്നും എം.എ. ബേബി പറഞ്ഞു.   ...