BREAKING NEWS


National

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി
National

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സദാചാരവും നിയമവും വ്യത്യസ്തമാണെന്നും പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. നേത്രപാൽ വിവാഹിതനാണെന്നും മകളെ വശീകരിച്ച് കൊണ്ടുപോയതാണെന്നുമുള്ള പരാതിയെ തുടർന്നാണ് കേസ് ഉയർന്നത്. വാദം കേട്ട കോടതി, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും സാമൂഹിക ധാർമികതയെ അടിസ്ഥാനമാക്കി അത് നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്....
ഇന്ധനവില നിയന്ത്രണം; പെട്രോൾ-ഡീസലിന് എക്സൈസ് തീരുവ കുറച്ച് കേന്ദ്രം
National

ഇന്ധനവില നിയന്ത്രണം; പെട്രോൾ-ഡീസലിന് എക്സൈസ് തീരുവ കുറച്ച് കേന്ദ്രം

ഡൽഹി: രാജ്യത്തെ ഇന്ധനവില വർധന നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന് നിലവിൽ എക്സൈസ് തീരുവ ഇല്ലാതായി. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള എണ്ണയുടെ 12 മുതൽ 15 ശതമാനം വരെ ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു എത്തിയത്. ഈ പാതയിൽ ഉണ്ടായ തടസ്സം രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായി. ഇതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ഇന്ധന കമ്പനികൾ വില വർധിപ്പിച്ചതും വിപണിയിൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ...
ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചു, നിരവധിപേർ കാണാതായി
National

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചു, നിരവധിപേർ കാണാതായി

ധാക്ക: ബംഗ്ലാദേശിലെ രാജ്ബരിയിൽ ഉണ്ടായ ബസ് അപകടത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധിപേരെ കാണാതായതായും അധികൃതർ അറിയിച്ചു. ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ധാക്കയിൽ നിന്ന് ഏകദേശം 40 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം രാത്രിയായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. ഇതിനകം 23 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ചിലർ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനവും ഉണ്ട്. അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബസിൽ 40ൽ കൂടുതലായി, ഏകദേശം 50ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ വിവരം. അപകടം നടന്നതിന് ശേഷം ഏകദേശം ആറു മണിക്കൂറിന് ശേഷമാണ് ബസ് നദിയിൽ നിന്ന് പുറത്തെടുത്തത്...
ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം
National

ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിച്ചതാണ് ദുരന്തം വഷളാക്കിയത്. പരിക്കേറ്റ 20ഓളം യാത്രക്കാരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചും സ്ഥിതിഗതികൾ വിലയിരുത്തിയും അദ്ദേഹം ഇടപെട്ടു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു....
വെളിച്ചമേകി മടക്കം ;ദയാവധത്തിന് പിന്നാലെ  ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു
National

വെളിച്ചമേകി മടക്കം ;ദയാവധത്തിന് പിന്നാലെ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡൽഹി: ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. കോർണിയയും ഹൃദയ വാൽവുകളുമാണ് ദാനം ചെയ്തത്. നിഷ്ക്രിയ ദയാവധത്തിലൂടെയാണ് ഇന്നലെ ഹരീഷ് റാണ അന്തരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണ് 13 വർഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിനായി മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ചികിത്സകൾക്ക് പ്രതികരണം ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദയാവധത്തിന് അനുമതി ലഭിച്ചത്. ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർത്തിയായി. മരണാനന്തര അവയവദാനത്തിലൂടെ അദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവർക്കായി പ്രത്യാശയായി മാറി....
കുട്ടികൾക്ക് ‘ഡിജിറ്റൽ നിയന്ത്രണം’; കർണാടകയിൽ പുതിയ കരട് നയം
National

കുട്ടികൾക്ക് ‘ഡിജിറ്റൽ നിയന്ത്രണം’; കർണാടകയിൽ പുതിയ കരട് നയം

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ-ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി ദിവസേന സ്ക്രീൻ ഉപയോഗം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് നീക്കം. വൈകിട്ട് 7 മണിക്ക് ശേഷം കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പദ്ധതി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ‘ഡിജിറ്റൽ ക്ഷേമ സമിതികൾ’ രൂപീകരിക്കും. കുട്ടികളിൽ സാങ്കേതിക ആശ്രിതത്വത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുകയും ആവശ്യമായ കൗൺസലിംഗ് ഉൾപ്പെടെ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ...
റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു
National

റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു

ഡൽഹി: റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് പരിഷ്കരിച്ചു. ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവരുടെ അലവൻസാണ് വർധിപ്പിക്കുന്നത്. കിലോമീറ്റർ അലവൻസ് 25 ശതമാനമായാണ് റെയിൽവേ വർധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 30 ശതമാനം, 20 ദിവസത്തെ ട്രാവലിങ് അലവൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കിലോമീറ്റർ അലവൻസ് കണക്കാക്കുന്നത്. 2024 മുതൽ ഡിഎ, അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമെത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് അലവൻസ് പരിഷ്കരണം. ഏകദേശം രണ്ട് ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ നേട്ടം ലഭിക്കും....
എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് കിലോയുടെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം
National

എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് കിലോയുടെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം

ഡൽഹി: ഊർജ പ്രതിസന്ധിയെ തുടർന്ന് ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കേന്ദ്രം കുറച്ചേയ്ക്കുമെന്ന് റിപ്പോർട്ട്. നിലവിലെ 14.2 കിലോയിൽ നിന്ന് 10 കിലോ ആയി കുറയ്ക്കാനാണ് തീരുമാനം. 14.2 കിലോയുടെ സിലിണ്ടറുകൾ 35 മുതൽ 40 ദിവസം വരെയാണ് ഉപയോഗിക്കാൻ കഴിയുന്നത്.10 കിലോയുടെ സിലിണ്ടർ ഒരു മാസത്തിനടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നാണ് നിഗമനം. അളവിൽ മാറ്റം ഉണ്ടായാൽ അതിനനുസരിച്ച് സിലിണ്ടറിൻ്റെ വിലയിലും കുറവ് വരും.കൂടുതൽ പേർക്ക് ഗാർഹിക സിലിണ്ടർ ലഭ്യമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് എൽപിജിയുടെ അളവ് കുറയ്ക്കാനുള്ള ആലോചന....
വിമാനം മാറി സർവീസ്; ഒമ്പത് മണിക്കൂറിന് ശേഷം എയർ ഇന്ത്യ വിമാനം തിരികെ ഇറക്കി
National

വിമാനം മാറി സർവീസ്; ഒമ്പത് മണിക്കൂറിന് ശേഷം എയർ ഇന്ത്യ വിമാനം തിരികെ ഇറക്കി

ന്യൂഡൽഹി: വിമാനം മാറി സർവീസ് നടത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ ഇറക്കി. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനമാണ് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം മടങ്ങിയെത്തിയത്. കാനഡയിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ ആവശ്യമായ നിയമാനുസൃത അനുമതി ലഭ്യമല്ലാത്ത വിമാനമാണ് സർവീസിനായി ഉപയോഗിച്ചതാണ് തിരികെ ഇറക്കാനുള്ള കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11.34ഓടെ ഡൽഹിയിൽ നിന്ന് പറന്ന വിമാനം ചൈനീസ് വ്യോമാതിർത്തി വരെ സഞ്ചരിച്ച ശേഷമാണ് മടങ്ങിയത്. കാനഡയിലേക്ക് സർവീസ് നടത്താൻ പ്രത്യേക തരത്തിലുള്ള വിമാനത്തിന് മാത്രമാണ് അനുമതി. എന്നാൽ മറ്റൊരു വിമാനമാണ് ഉപയോഗിച്ചതെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് ചൈനീസ് വ്യോമാതിർത്തി കടക്കുന്നതിനിടെയാണ്. തുടർന്ന് വിമാനം തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. യാത്രക്കാരെ വെള്ളിയാഴ്ച മറ്റൊരു വിമാനത്തിൽ കാനഡയിലെത്തിച്ചതായു...
ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ
National

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ

കർണാടക: ബെംഗളൂരു നഗരത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര നയം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ വ്യാപകമായി കൈയേറിയതോടെ കാൽനടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് നയം പ്രഖ്യാപിച്ചത്. പുതിയ നയപ്രകാരം തെരുവ് കച്ചവടക്കാരെ നിശ്ചിത തെരുവുകളിലേക്ക് മാത്രം പരിമിതപ്പെടുത്തും. പ്രധാന പാതകളിലും ഉപപ്രധാന പാതകളിലും തെരുവോര കച്ചവടം പൂർണമായും ഒഴിവാക്കും. അതേസമയം, തെരുവ് കച്ചവടക്കാരെ നടപ്പാതകളിൽ നിന്ന് മാറ്റുന്നതിനൊപ്പം കച്ചവടം ക്രമീകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഘടനാപരമായ സംവിധാനം കൊണ്ടുവരുമെന്നും ശിവകുമാർ വ്യക്തമാക്കി. ഇതിനായി ഏകദേശം 60,000 കച്ചവടക്കാരെ ഇതിനകം രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. തെരുവ് കച്ചവടക്കാർക്...