BREAKING NEWS


Blog

കടുത്ത ചൂട്: ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Kerala News

കടുത്ത ചൂട്: ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സാമൂഹിക മാധ്യമ കുറിപ്പിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെ “സ്വയം നിയന്ത്രണ സമയം” ആയി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കടുത്ത വേനലിനെ ഒരുമിച്ച് നേരിടാമെന്നും അദ്ദേഹം വ്യക്തമാക്കി. വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവിലെ മൃഗങ്ങള്‍ക്കും മതിയായ കുടിവെള്ളവും തണലും ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. പകല്‍ സമയത്ത് അവയെ മേയാന്‍ വിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൃഗങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി മുന്നറ...
ചുട്ടു പൊള്ളി കേരളം; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
Weather

ചുട്ടു പൊള്ളി കേരളം; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നത്. തൃശൂരില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. മറ്റു ജില്ലകളിലും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം വ്യതിയാനം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഔദ്യോഗിക താപനില മാപിനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. തീരദേശ സംസ്ഥാനമായതിനാല്‍ ഈര്‍പ്പം കൂടുതലുള്ളത് ചൂട് കൂടുതല്‍ അനുഭവപ്പെടാന്‍ കാരണമാകും. രണ്ട് ദിവസത്തേക്ക് തുടര്‍ച്ചയായി ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തിലാണ് ഔ...
തമിഴ്‌നാട്ടിൽ  വോട്ടിന് പണവും മദ്യവും വിതരണം ചെയ്തതായി പരാതി
National

തമിഴ്‌നാട്ടിൽ വോട്ടിന് പണവും മദ്യവും വിതരണം ചെയ്തതായി പരാതി

  ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ വോട്ടർമാർക്ക് പണവും മദ്യവും വിതരണം ചെയ്തതായി പരാതി. ചെങ്കോട്ടക്ക് സമീപമുള്ള ഒരു പോളിംഗ് കേന്ദ്രത്തിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകരാണ് വോട്ട് ചെയ്ത ശേഷം മടങ്ങിയെത്തുന്ന വോട്ടർമാർക്ക് പണം നൽകുന്നതെന്നാണ് ആരോപണം. പണത്തിന് പുറമെ മദ്യവും വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നതായും വിവരം. സംഭവസ്ഥലത്തിന് സമീപം പൊലീസ് സാന്നിധ്യവും തെരഞ്ഞെടുപ്പ് നിരീക്ഷകരും ഉണ്ടായിരിക്കെയാണ് വിതരണം നടന്നതെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം എഐഡിഎംകെ സ്ഥാനാർഥി പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു....
തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
Kerala News

തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം: പാമ്പ് കടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസ് ആശുപത്രി സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. പാമ്പ് കടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നാണ് പിതാവ് ദിലീപ് ആരോപിച്ചത്. അതേസമയം ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. പ്രാഥമിക പരിശോധനയിൽ പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാനായില്ലെന്നും, രക്തപരിശോധനാഫലങ്ങൾ സാധാരണ നിലയിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ ആന്റിവിഷം നൽകിയില്ലെന്നാണ് വിശദീകരണം. തുടർന്ന് കുട്ടിക്ക് അസ്വസ്ഥത തുടരുന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും ആശുപത്രി അറിയിച്ചു. ചിറയിൻകീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷൽ...
തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു
Kerala News

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിനി ഗൗരി ആണ് മരിച്ചത് അസുഖബാധിതയായി ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. ഗിരീഷിനെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് പറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു ...
തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
Kerala News

തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം

  തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷമായി മാത്രം നടത്താൻ തീരുമാനം. തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാരും പാറമേക്കാവ് ദേവസ്വം, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കുടമാറ്റം ചെറിയ രീതിയില്‍ നടത്തും. പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതം പങ്കെടുക്കും. കുടകളുടെ എണ്ണവും കുറയ്ക്കും. കുടമാറ്റം 15 മിനിറ്റായി ചുരുക്കാനാണ് തീരുമാനം. വെടിക്കെട്ടിന് പകരമായി ആചാരത്തിന്റെ ഭാഗമായി ഒരു കതിന മാത്രം പൊട്ടിക്കും. മേളത്തില്‍ മാറ്റമുണ്ടാകില്ല. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ലൈസന്‍സ് ഉടമ സതീഷ് വെന്റിലേറ്ററില്‍ തുടരുന്നു. മരണപ്പെട്ടവരില്‍ എട്ട് പേരുടെ പോസ്റ്റ്മോര്‍ട്ട...
“ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
Kerala News

“ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജഡ്ജി ഹണി എം. വർഗീസ്നെതിരെ അതിജീവിത രംഗത്ത്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്ക്കും നിവേദനം നൽകി. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയിൽ ജഡ്ജി പങ്കാളിയാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയതെന്നും അതിജീവിത വ്യക്തമാക്കുന്നു. ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് നടപടി. കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് അതിജീവിതയുടെ പ്രധാന ആരോപണം. നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതായും പീഡന ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതായും അവൾ ചൂണ്ടിക്കാട്ടുന്നു. കേസിൽ പ്രതികളായ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട കോടതി ഉത്തരവും അതിജീവിത വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും അതിജീവിത ഇതിനകം പ...
“ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
World

“ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കിയ ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചുവെന്ന് ഇറാൻ അറിയിച്ചു. ടോൾ വഴി ലഭിച്ച ആദ്യ ഗഡു രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി പാർലമെന്റ് ഉപാധ്യക്ഷൻ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി. ഇറാനിലെ മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ആഗോള ശ്രദ്ധ നേടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന പ്രധാന ജലപാതയാണ് ഇത്. എന്നാൽ ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന് ഇറാൻ കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. ഇറാനുമായി സൗഹൃദ ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി നൽകിയിരുന്നത്. ഇതോടെ കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞു. തുടർന്ന് ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന...
ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം
World

ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

  ദീർഘകാല യുദ്ധത്തിന് പിന്നാലെ ഗാസയുടെ പുനർനിർമാണത്തിന് ഭീമമായ തുക ആവശ്യമെന്ന് റിപ്പോർട്ട്. അടുത്ത 10 വർഷങ്ങളിൽ 71 ബില്യൺ ഡോളറിലധികം ചെലവ് വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയൻയും യുണൈറ്റഡ് സ്റ്റേറ്റ്സ്യും ചേർന്ന് പുറത്തിറക്കിയ “ഗാസ വേഗത്തിലുള്ള നാശനഷ്ട-ആവശ്യ വിലയിരുത്തൽ റിപ്പോർട്ട്”യിലാണ് ഈ കണക്ക്. റിപ്പോർട്ട് പ്രകാരം യുദ്ധം ഗാസയിലെ മനുഷ്യ വികസനത്തെ ഭീകരമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യരംഗം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവ എല്ലാം തന്നെ തകർന്ന നിലയിലാണ്. ആദ്യ 18 മാസങ്ങൾക്കുള്ളിൽ മാത്രം 26.3 ബില്യൺ ഡോളർ അടിയന്തരമായി ആവശ്യമാണ്. ഈ തുക ഉപയോഗിച്ച് റോഡുകൾ, വൈദ്യുതി, കുടിവെള്ള സംവിധാനം എന്നിവ പുനഃസ്ഥാപിക്കുകയും ആശുപത്രികളും സ്കൂളുകളും വീണ്ടും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഗാസയിലെ ഭൗതിക അടിസ്ഥാന സൗകര്യ നാശനഷ്ടം ഏകദേശം 35.2 ബില്യൺ ഡോളറാണ്. സാമൂഹിക-...
നേപ്പാൾ ആഭ്യന്തരമന്ത്രി സുഡാൻ ഗുരുങ് രാജിവച്ചു
World

നേപ്പാൾ ആഭ്യന്തരമന്ത്രി സുഡാൻ ഗുരുങ് രാജിവച്ചു

കാഠ്മണ്ഡു: നേപ്പാൾ ആഭ്യന്തരമന്ത്രി സുഡാൻ ഗുരുങ് രാജിവച്ചു. വിവാദ വ്യവസായി ദീപക് ഭട്ടയുമായുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാജി.സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം നിഷ്പക്ഷമായി നടക്കാനാണ് രാജിയെന്ന് സുഡാൻ ഗുരുങ് വ്യക്തമാക്കി. പുതിയ മന്ത്രിസഭ അധികരമേറ്റ് ഒരു മാസം തികയുന്നതിനു മുൻപുള്ള സുഡാൻ ഗുരുങ്ങിൻ്റെ രാജി ബാലേന്ദ്ര ഷാ സർക്കാരിന് വലിയ തിരിച്ചടിയാണ്. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ മന്ത്രി ഗുരുങ്ങിൻ്റെ രാജി സ്വീകരിച്ചു.   ആഭ്യന്തര മന്ത്രാലയത്തിൻ്റെ ചുമതല പ്രധാനമന്ത്രി തന്നെയാണ് വഹിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ജെൻസി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു സുഡാൻ ഗുരുങ്....