BREAKING NEWS


Blog

പൂപ്പാറയില്‍ വീണ്ടും കുടിയിറക്ക് ഭീഷണി; 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം
Kerala News

പൂപ്പാറയില്‍ വീണ്ടും കുടിയിറക്ക് ഭീഷണി; 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: പൂപ്പാറയിൽ വീണ്ടും കുടിയിറക്ക് ഭീഷണി. പന്നിയാർ പുഴയുടെ തീരത്ത്‌ താമസിക്കുന്ന 29ഓളം കുടുംബങ്ങൾക്കാണ് ഒഴിഞ്ഞ് പോകാൻ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയത്.ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി. 24 മണിക്കൂറിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ മതിയായ സംവിധാനം ഒരുക്കിയ ശേഷം കുടിയിറക്കണമെന്നാണ് പൂപ്പാറ നിവാസകൾ ആവശ്യപ്പെടുന്നത്. 24 മണിക്കൂറിനകം ഒഴിഞ്ഞു പോയില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ പറയുന്നത്. പുഴ കയ്യേറി നിർമിച്ച 88 കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അതിൻ പ്രകാരം ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോയിരുന്നു. വ്യാപാര സ്ഥാപനങ്ങൾ പൂട്ടി സീൽ വയ്ക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന കുടുബങ്ങൾക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ മറ്റ് സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം അധികൃതർ കേൾക്കുന്നില്...
യൂറോപ്യൻ യൂണിയൻ വാഹനങ്ങൾക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
World

യൂറോപ്യൻ യൂണിയൻ വാഹനങ്ങൾക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാരോപിച്ചാണ് നടപടി. അധിക നികുതി അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു. ലോക വ്യാപാര പങ്കാളികൾക്കെതിരെ വ്യാപക തീരുവകൾ പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് ഭരണകൂടം, യുഎസ്-ഇയു വ്യാപാരകരാർ ഒപ്പുവച്ചതിന് മാസങ്ങൾക്കുശേഷമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അതേസമയം, യൂറോപ്യൻ യൂണിയന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചു. കരാറിലെ ബാധ്യതകൾ പാലിക്കുന്നുണ്ടെന്നും, അമേരിക്ക ഉയർത്തുന്ന പരാതികളിൽ കൂടുതൽ വ്യക്തത തേടുമെന്നും കമ്മീഷൻ അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ നേരത്തെ തന്നെ സമ്മർദത്തിലായിരിക്ക...
ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
World

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ഡൽഹി: അന്താരാഷ്ട്ര റൂട്ടുകളിലെ സാമ്പത്തിക സമ്മർദം ഉയർന്ന സാഹചര്യത്തിൽ ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വ്യോമയാന ടർബൈൻ ഇന്ധനവിലയിലെ കുത്തനെയുള്ള വർധനയും നിലവിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് കമ്പനി വിശദീകരണം. ജൂൺ-ജൂലൈ മാസങ്ങളിലെ സർവീസ് ഷെഡ്യൂളുകൾ കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദീർഘദൂര റൂട്ടുകൾ ഉപയോഗിക്കാൻ എയർ ഇന്ത്യ നിർബന്ധിതരായി. ഇതുമൂലം ഇന്ധന ഉപഭോഗവും പ്രവർത്തന ചെലവും കുത്തനെ വർധിച്ചുവെന്നാണ് വിലയിരുത്തൽ. ഏപ്രിൽ, മെയ് മാസങ്ങളിലേയും ചില അന്താരാഷ്ട്ര സർവീസുകൾ കമ്പനി നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. നിലവിലെ സാഹചര്യം വ്യോമയാന മേഖലയെ ആകെ ബാധിക്കുന്നുണ്ടെന്നു...
‘മലപ്പുറം ജില്ല വിഭജിക്കണം’; തിരൂരങ്ങാടി പ്രതിനിധി സമ്മേ
Kerala News

‘മലപ്പുറം ജില്ല വിഭജിക്കണം’; തിരൂരങ്ങാടി പ്രതിനിധി സമ്മേ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി പ്രമേയം അവതരിപ്പിച്ച് യൂത്ത് ലീഗ്. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂരങ്ങാടി ജില്ല വേണമെന്നാണ് പ്രമേയം. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. മുസ്ലീം ലീഗ് മുതിർന്ന നേതാക്കളായ പാണക്കാട് സാദിഖലി തങ്ങളും പി.എം.എ. സലാമും അടക്കമുള്ള മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഏറെ നാളായി വിവിധ കോണുകളിൽ നിന്ന് ഈ ആവശ്യം ഉയർന്നു വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി എ.പി, ഇ.കെ. സമസ്ത വിഭാഗങ്ങളും ജില്ലാ രൂപീകരണം, പുനഃക്രമീകരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഏഴ് താലൂക്കുകളാണ് മലപ്പുറം ജില്ലയിലുള്ളത്. അതിൽ നാല് താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം....
എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി എം.എ. ബേബി; “എൽഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കും”
Kerala News

എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി എം.എ. ബേബി; “എൽഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കും”

  തിരുവനന്തപുരം: എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് എം.എ. ബേബി. ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി ഈ മാസം 10, 11 തീയതികളിൽ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും, ആറിന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിളിച്ചിട്ടുണ്ടെന്നും എം.എ. ബേബി അറിയിച്ചു. എക്സിറ്റ് പോളുകൾക്ക് വലിയ പ്രാധാന്യമില്ലെന്നും, ഇത്തവണയും പ്രവചനങ്ങളെ മറികടക്കുന്ന ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം എക്സിറ്റ് പോളുകൾ ഭരണത്തുടർച്ച പ്രവചിച്ചിരുന്നുവെങ്കിലും അതിലുപരി സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പിണറായി വിജയൻ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഇത്തവണ തിരിച്ചടി നേരിടുമെന്നാണ് വിവിധ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്. 2016ലും 2021ലും വിജയിച്ച് തുടർ...
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
Kerala News

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

  കോട്ടയം: പൊതുപ്രവർത്തകനും ഉപഭോക്തൃ അവകാശ പ്രവർത്തകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 68 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരംയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആറുമാസത്തിലേറെയായി ചികിത്സയിലായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഡിജോ കാപ്പൻ, തൊണ്ണൂറുകളിൽ കേരള കോൺഗ്രസ് മുഖേന രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. പിന്നീട് 1998ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പൗരാവകാശങ്ങൾക്കും ഉപഭോക്തൃ അവകാശങ്ങൾക്കും വേണ്ടി നിരന്തരം നിയമപോരാട്ടങ്ങൾ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചതും ഡിജോ കാപ്പനാണ്. വൈദ്യുതി...
കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ട് മൂടി; പരാതിയുമായി നാട്ടുകാര്‍
Kerala News

കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ട് മൂടി; പരാതിയുമായി നാട്ടുകാര്‍

തിരുവനന്തപുരം: തിരുമല പെരികാവിൽ കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ടുമൂടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോറിയിൽ കൊണ്ടുവന്ന് ആശുപത്രി മാലിന്യമടക്കം തള്ളിയത്. ഇതിനുപിന്നാലെ ഇന്നലെയോടെ മാലിന്യം മണ്ണിട്ട് നികത്തുകയായിരുന്നു. മാലിന്യം നിക്ഷേപിച്ച ശേഷം മണ്ണിട്ട് ഭൂമി നികത്തി എടുക്കുന്നതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. മാലിന്യം തള്ളിയതിൻ്റെ അര കിലോമീറ്ററിന് സമീപം പമ്പ് ഹൗസ് ഉണ്ട്. ഇതോടെ കുടിവെള്ളം അടക്കം പ്രതിസന്ധിയിലായെന്നും നാട്ടുകാര്‍ പറഞ്ഞു....
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിക്കാനാകുമെന്ന് കെഎസ്ഇബി
Kerala News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിക്കാനാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുന്നതായി കെഎസ്ഇബി. ഇന്നലത്തെ വൈദ്യുതി ഉപഭോഗത്തിലും ആവശ്യകതയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. പ്രതിദിന വൈദ്യുതി ഉപഭോഗം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച സർവകാല റെക്കോർഡായ 118 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഉപഭോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച 5708 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5105 മെഗാവാട്ടായി താഴ്ന്നു. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായതെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയും നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായകമായതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. കെഎ...
തിരുവനന്തപുരത്ത് യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ
Kerala News

തിരുവനന്തപുരത്ത് യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: യുവാവിനെയും യുവതിയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മിത്രനികേതൻ സ്വദേശികളായ ഷിബിനും (35) അർച്ചന(32)യുമാണ് മരിച്ചത്.വെള്ളാണിക്കല്ലിലെ റബ്ബർ തോട്ടത്തിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് സംശയം. മൃതദ്ദേഹത്തിൽ നിന്ന് യുവാവിൻ്റെ തിരിച്ചറിയൽ രേഖ ലഭിച്ചിട്ടുണ്ട്...
പാചകവാതക വില വർധന; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്
Kerala News

പാചകവാതക വില വർധന; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ കുത്തനെ ഉയർന്ന വിലക്കെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. മെയ് 6ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്നും എറണാകുളംയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 3085 രൂപയായി. കൊൽക്കത്തയിൽ 3355 രൂപയും ചെന്നൈയിൽ 3259 രൂപയുമാണ് പുതിയ നിരക്ക്. അഞ്ച് കിലോ മിനി സിലിണ്ടറുകളുടെ വിലയും വർധിക്കുമെന്ന് റിപ്പോർട്ടുണ്ട്. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില മൂന്ന് തവണയാണ് ഉയർന്നത്. മാർച്ചിൽ 144 രൂപയും, തുടർന്ന് ഏപ്രിൽ ഒന്നിന് ഏകദേശം 200 രൂപയും വർധിപ്പിച്ചിരുന്നു. എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്...