BREAKING NEWS


World

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
World

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ഡൽഹി: അന്താരാഷ്ട്ര റൂട്ടുകളിലെ സാമ്പത്തിക സമ്മർദം ഉയർന്ന സാഹചര്യത്തിൽ ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വ്യോമയാന ടർബൈൻ ഇന്ധനവിലയിലെ കുത്തനെയുള്ള വർധനയും നിലവിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് കമ്പനി വിശദീകരണം. ജൂൺ-ജൂലൈ മാസങ്ങളിലെ സർവീസ് ഷെഡ്യൂളുകൾ കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദീർഘദൂര റൂട്ടുകൾ ഉപയോഗിക്കാൻ എയർ ഇന്ത്യ നിർബന്ധിതരായി. ഇതുമൂലം ഇന്ധന ഉപഭോഗവും പ്രവർത്തന ചെലവും കുത്തനെ വർധിച്ചുവെന്നാണ് വിലയിരുത്തൽ. ഏപ്രിൽ, മെയ് മാസങ്ങളിലേയും ചില അന്താരാഷ്ട്ര സർവീസുകൾ കമ്പനി നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. നിലവിലെ സാഹചര്യം വ്യോമയാന മേഖലയെ ആകെ ബാധിക്കുന്നുണ്ടെന്നു...
പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ
World

പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ

അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ലെന്നാണ് യുഎഇ സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള പൗരന്മാർ ഉടൻ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതലിൻ്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു....
ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ ഡോളർ
World

ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ ഡോളർ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനായി യുഎസ് ഇതുവരെ ചെലവഴിച്ചത് 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ)യാണെന്ന് റിപ്പോർട്ട്. ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് മുതിർന്ന പെൻ്റഗൺ ഉദ്യോഗസ്ഥൻ യുദ്ധത്തിൻ്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. നാസയുടെ ഈ വർഷത്തെ മുഴുവൻ ബജറ്റിന് തുല്യമാണ് ഈ തുക. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകൾ. യുദ്ധത്തിൻ്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന ആക്ഷേപം ഡെമോക്രാറ്റുകൾ ശക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മൂന്ന് വിമ...
ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറായി
World

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറായി

വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാൻക്കെതിരായ ഉപരോധവും അമേരിക്ക-ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഇല്ലാത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ബ്രെൻ്റ് ക്രൂഡ് വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 126 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലും എണ്ണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. WTI Crude വിലയും ഉയർന്നു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥയാണ് വിതരണത്തെ ബാധിക്കുന്നത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഈ പാതയിലൂടെയുള്ള എണ്ണ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദേശം ഡൊണാൾഡ് ട്രംപ് നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ എണ്ണവിപണി കൂടുതൽ പ്രതിസന്ധിയിലാകാമെന്നാണ് വിലയിരുത്തൽ. ഉപരോധവും വിതരണ ...
ഒപെകിൽ നിന്നും പിന്മാറി യുഎഇ
World

ഒപെകിൽ നിന്നും പിന്മാറി യുഎഇ

  വാഷിങ്ടൺ/അബുദാബി: എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OPECയും OPEC+യും വിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറാൻ തീരുമാനിച്ചു. അടുത്ത മാസം ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഉൽപാദന നയത്തിലും വിപണിയിലെ ദീർഘകാല മാറ്റങ്ങളും പരിഗണിച്ചാണ് ഈ നീക്കമെന്ന് യുഎഇ ഊർജമന്ത്രി സുഹൈൽ അൽ മസ്റൂയി അറിയിച്ചു. ഇറാൻ–ബന്ധപ്പെട്ട സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലെ ആശങ്കകളും പശ്ചാത്തലമായാണ് തീരുമാനം വന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നേരിടുന്ന തടസ്സങ്ങളും ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നിർണായക ഘടകങ്ങളായെന്നാണ് റിപ്പോർട്ടുകൾ. ഈ നീക്കത്തോടെ ഒപെക്കിന്റെ ഉൽപാദന നിയന്ത്രണങ്ങൾ യുഎഇയ്ക്ക് ബാധകമാകില്ല. അതിനാൽ രാജ്യത്തിന് സ്വന്തമായി എണ്ണ ഉൽപാദനവും വിലയും നിശ്ചയിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. ഇതു സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപാദകർക്കും വിപണിക്കും സ...
മാലിയിൽ കാർ ബോംബ് ആക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു
World

മാലിയിൽ കാർ ബോംബ് ആക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

  ബമാകോ: മാലിയിൽ സൈനിക ഭരണകൂടത്തിന് കനത്ത പ്രഹരമായി ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. പ്രതിരോധമന്ത്രി ജനറൽ സാദിയോ കാമറ കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. മന്ത്രിയുടെ വസതിയിലേക്ക് കാർ ഇടിച്ചു കയറ്റിയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ ബമാകോ വിമാനത്താവളത്തിലും മറ്റ് സൈനിക താവളങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. 2020ലെ സൈനിക അധികാര കൈമാറ്റത്തിന് ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ജെഎൻഐഎംയും എഫ്എൽഎയും ചേർന്നാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് വിവരം. വടക്കൻ മേഖലയിൽ റഷ്യൻ ആഫ്രിക്ക കോർപ്സ് സേനയും മാലിയൻ സൈന്യവും കരാർ പ്രകാരം പിന്മാറിയതായും എഫ്എൽഎ അറിയിച്ചു. വടക്കൻ മാലിയിൽ സ്വതന്ത്ര രാജ്യം സ്ഥാപിക്കണമെന്ന ആവശ്യമുയർത്തി വിഘടനവാദികൾ ദീർഘകാലമാ...
ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി
World

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി

ടോക്യോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. ജപ്പാനിലെ വടക്കന്‍ ഐലന്‍ഡായ ഹൊക്കായിദോയിലാണ് തിങ്കളാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 5.23നാണ് ഹൊക്കോയിദോയിലെ തെക്കന്‍ പ്രദേശത്തായി 83 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല. ഭൂചലനത്തില്‍ വസ്തുവകകള്‍ക്കും ജീവനും ഭീഷണി കുറവായിരിക്കുമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. അതേസമയം വലിയ പ്രകമ്പനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ കല്ലുകള്‍ വീഴാനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുള്ളതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും ആഴ്ചകളിലും സമാനമായ ഭൂകമ്പങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞയാഴ്ച ജപ്പാനിലുണ്ടായ വലിയ ഭൂകമ്പത്തില്‍ 7.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. പലയിടങ്ങളിലും സുനാമി മുന്നറിയിപ്പും നല്‍കിയിര...
വിസ നടപടികൾ വേഗത്തിൽ; യുഎസിൻ്റെ ആദ്യ ഗോൾഡ് കാർഡ് വിതരണം ചെയ്തു
World

വിസ നടപടികൾ വേഗത്തിൽ; യുഎസിൻ്റെ ആദ്യ ഗോൾഡ് കാർഡ് വിതരണം ചെയ്തു

വാഷിങ്ടൺ: യുഎസ് പൗരത്വം ലഭിക്കുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗോൾഡ് കാർഡ് വിസ പദ്ധതി പ്രകാരമുള്ള ആദ്യ കാർഡ് വിതരണം ചെയ്തു. പദ്ധതി അനുസരിച്ച് ഒരാൾക്ക് മാത്രമാണ് നൽകിയിട്ടുള്ളത്. കൊമേഴ്സ് സെക്രട്ടറി ഹൗവാർഡ് ലുട്ട്നിക്കാണ് ട്രംപ് ആദ്യത്തെ വിസ കാർഡ് കൈമാറിയത്. ആയിരക്കണക്കിന് ആളുകളാണ് ഈ കാർഡിനായി കാത്തിരിക്കുന്നതെന്നാണ് വിവരം. ഡിസംബറിലാണ് ട്രംപ് ഗോർഡ് കാർഡ് വിസ പദ്ധതി അവതരിപ്പിച്ചത്. 1500 ഡോളർ ഫീസ് നൽകി വിസാനടപടികൾ വേഗത്തിലാക്കാൻ കഴിയും. ഇതിനൊപ്പം ഒരു മില്യൺ ഡോളർ യുഎസിൽ നിക്ഷേപിക്കുക കൂടി ചെയ്താൽ അവർക്ക് ഗോൾഡ് കാർഡ് ലഭിക്കും. ഗ്രീൻ കാർഡിന് സമാനമാണ് ശരിക്കും ഗോൾഡ് കാർഡ്. ഈ കാർഡ് ലഭ്യമായാൽ യുഎസിൽ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഡിസംബറിൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ നിരവധി പേരാണ് കാർഡിനായി ബുക്ക് ചെയ്തിരിക്കുന്നത്. അതേസമയം എച്ച് 1 ബി 1 ...
ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
World

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി

  വാഷിങ്ടൺ: ഇസ്രയേൽ-ലെബനൻ സംഘർഷത്തിൽ വെടിനിർത്തൽ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടിയതായി ഡൊണാൾഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസ് ൽ നടന്ന രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് പ്രഖ്യാപനം. വരും ആഴ്ചകളിൽ ബെഞ്ചമിൻ നെതന്യാഹുയും ജോസഫ് ഔൺയും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇത് ചരിത്രപരമായ നിമിഷമാണെന്നും പ്രസിഡന്റിന്റെ ഇടപെടലാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്നും ജെ.ഡി. വാൻസ് പ്രതികരിച്ചു. ആദ്യമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നിശ്ചയിച്ചിരുന്ന ചർച്ച അവസാന നിമിഷം വൈറ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. അമേരിക്കൻ മധ്യസ്ഥതയിൽ നടന്ന ഈ ചർച്ചയിൽ ഇസ്രയേൽ അംബാസഡർ യെച്ചീൽ ലീറ്ററും ലെബനൻ അംബാസഡർ നഡ മൊവാദും ട്രംപിനൊപ്പം പങ്കെടുത്തു....
“ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
World

“ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കിയ ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചുവെന്ന് ഇറാൻ അറിയിച്ചു. ടോൾ വഴി ലഭിച്ച ആദ്യ ഗഡു രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി പാർലമെന്റ് ഉപാധ്യക്ഷൻ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി. ഇറാനിലെ മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ആഗോള ശ്രദ്ധ നേടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന പ്രധാന ജലപാതയാണ് ഇത്. എന്നാൽ ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന് ഇറാൻ കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. ഇറാനുമായി സൗഹൃദ ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി നൽകിയിരുന്നത്. ഇതോടെ കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞു. തുടർന്ന് ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന...