ഇന്ത്യയില്‍ ആദ്യം,25 വർഷത്തെ വികസന ദിശ നിർണ്ണയിക്കാൻ കേരള നഗരനയത്തിന് മന്ത്രി സഭ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണ്ണയിക്കുന്നതിനായി കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രണ്ട് വർഷത്തെ പഠനങ്ങളും ചര്‍ച്ചകളും ശേഷമാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു സമഗ്ര നഗര നയം രൂപപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023–24 സംസ്ഥാന ബജറ്റിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമായതിനാൽ വികസന പദ്ധതികളുടെ ഏകോപനമാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. കേരള നഗര നയ കമ്മിഷന്‍ കണക്കുകൾ പ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമാകും. മലനാടും തീരദേശവും ഇടയിലുള്ള ജനസാന്ദ്ര മേഖലകളിൽ വികേന്ദ്രീകൃത നഗര വികസനം വേഗത്തിലാകുന്ന സാഹചര്യത്തിൽ പരിസ്ഥിതിയോട് ചേർന്ന ശാസ്ത്രീയ ആസൂത്രണത്തിന് നയം അടിസ്ഥാനരേഖയാകും.
നിയമ-സംവിധാന പരിഷ്‌കാരം, ഭരണക്ഷമത വർധനം, ജനകേന്ദ...










