BREAKING NEWS


Blog

അൻസിബ വീണ്ടും കോടതിയിൽ; ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തതിൽ ഹർജി
Kerala News

അൻസിബ വീണ്ടും കോടതിയിൽ; ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തതിൽ ഹർജി

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കും നടി ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തതിനെതിരെ അൻസിബ കോടതിയെ സമീപിച്ചു. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി ആവശ്യപ്പെട്ട് അൻസിബ ഹർജി നൽകിയത്. പരാതി ലഭിച്ചിട്ടും പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് അൻസിബയുടെ ആരോപണം. ഇതോടെയാണ് നിയമനടപടിക്കായി കോടതി സമീപിച്ചത്. ഇതിനിടെ, നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുക്കാൻ കഴിയില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളിയതിനെ തുടർന്നാണ് നടപടി. ടിനി ടോമിനെതിരായ പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. നടി നീന കുറുപ്പിന്റെ മൊഴിയിലും പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിഎൻഎസ് 173(5) വകുപ്പ് പ്ര...
ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ-ക്രൊയേഷ്യ പോരാട്ടം; റൊണാൾഡോയും മോഡ്രിച്ചും നേർക്കുനേർ
Sports, Football

ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ-ക്രൊയേഷ്യ പോരാട്ടം; റൊണാൾഡോയും മോഡ്രിച്ചും നേർക്കുനേർ

ടൊറന്റോ: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന പോരാട്ടമാണ് പോർച്ചുഗലും ക്രൊയേഷ്യയും തമ്മിൽ നടക്കുന്നത്. ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും നേർക്കുനേർ എത്തുമ്പോൾ ലോക ഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളുടെ ഭാവിയും ചർച്ചയാകുകയാണ്. റയൽ മാഡ്രിഡിൽ വർഷങ്ങളോളം ഒരുമിച്ച് കളിച്ച് നിരവധി കിരീടങ്ങൾ നേടിയ ഇരുവരും ഇപ്പോൾ തങ്ങളുടെ ദേശീയ ടീമുകൾക്കായി ലോകകപ്പ് സ്വപ്നം നിലനിർത്താനുള്ള പോരാട്ടത്തിലാണ്. എന്നാൽ ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത, പരാജയപ്പെടുന്ന ടീമിനൊപ്പം ഈ രണ്ട് ഇതിഹാസങ്ങളിൽ ഒരാളുടെ ലോകകപ്പ് യാത്രയും അവസാനിക്കുമെന്നതാണ്. 41 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആറാം ലോകകപ്പാണിത്. ലൂക്ക മോഡ്രിച്ചിന് അഞ്ചാമത്തേതും. ഇരുവരും ചേർന്ന് ലോകകപ്പ് വേദിയിൽ കളിച്ച മത്സരങ്ങളുടെ എണ്ണം അമ്പതിനോട് അടുക്കുകയാണ്. ക്ലബ് ഫുട്ബോളിൽ നേട...
ഭൂട്ടാൻ കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യും; കൂടുതൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
Kerala News

ഭൂട്ടാൻ കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യും; കൂടുതൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. നടന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയ കൂടുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘം നീക്കം ശക്തമാക്കിയിരിക്കുന്നത്. ദുൽഖറിന്റെ പേരിൽ മറ്റ് വാഹനങ്ങളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വാഹനങ്ങൾ നിലവിൽ എവിടെയാണെന്നും അവയുടെ രജിസ്ട്രേഷൻ, നികുതി രേഖകൾ എന്നിവയും വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. നേരത്തെ ദുൽഖറിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അത് പ്രാഥമിക ഘട്ടത്തിലെ അന്വേഷണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേസിന്റെ വിവിധ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ നടക്കുക. വാഹനങ്ങൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും അവ ഭൂട്ടാൻ രജിസ്ട്രേഷനുമായി ബന്ധപ്...
തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
National, Politics

തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിപ്ലിക്കേൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെന്നൈ പോലീസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. ടിവികെ എംഎൽഎമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കാനും സർക്കാരിന്റെ ഭൂരിപക്ഷം തകർക്കാനുമായി 35 കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിൽ പറയുന്നത്. ആകെ 15 ടിവികെ എംഎൽഎമാരെ ലക്ഷ്യമിട്ടായിരുന്നു നീക്കമെന്നാണ് അന്വേഷണ സംഘത്തിന...
നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു; ലിറ്ററിന് 5 രൂപ വരെ ഇളവ്
Kerala News

നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു; ലിറ്ററിന് 5 രൂപ വരെ ഇളവ്

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു. കമ്പനിയുടെ കീഴിലുള്ള പെട്രോൾ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടെ രാജ്യത്ത് ഒരു എണ്ണക്കമ്പനി റീട്ടെയിൽ ഇന്ധനവില കുറയ്ക്കുന്നത് ഇതാദ്യമായാണ്. രാജ്യത്താകെയുള്ള നയാര എനർജിയുടെ ഏഴായിരത്തിലധികം പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. എന്നാൽ സംസ്ഥാനങ്ങൾക്കനുസരിച്ച് പ്രാദേശിക നികുതിയിലും മൂല്യവർധിത നികുതിയിലും വ്യത്യാസമുള്ളതിനാൽ വിവിധ പമ്പുകളിലെ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും. അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ ഒരു ലക്ഷത്തിലധികം പെട...
വടക്കൻ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala News, Weather

വടക്കൻ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ തീവ്രത വർധിക്കുമെന്ന പ്രവചനത്തെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതേസമയം ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്...
മാസപ്പടി കേസ്: മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച് ഇഡി; സിഎംആർഎൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും
Kerala News, Politics

മാസപ്പടി കേസ്: മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച് ഇഡി; സിഎംആർഎൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി ഇഡി. സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടി.യുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കുന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട അന്തിമ നിയമനടപടികൾ ഇനിയും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ, കൂടുതൽ ജാഗ്രതയോടെയാണ് ഇഡിയുടെ മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികൾക്ക് ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നാൽ കേസിന്റെ ഭാവിയെ തന്നെ അത് ബാധിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. അതിനാൽ നിയമപരമായ പിഴവുകൾക്ക് ഇടനൽകാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനിടെയാണ് സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്തത്. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടി.യെ രണ്ട് തവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരൺ എസ്. കർത്തയെ വീണ്ടും ഹാജരാ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala News, Weather

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ ജില്ലകളിൽ മഴയുടെ തീവ്രത വർധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരത്തോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയും വടക്കൻ തെലങ്കാനയ്ക്ക് സമീപമുള്ള മറ്റൊരു ചക്രവാതച്ചുഴിയും കേരളത്തിലെ മഴ ശക്തമാകാൻ കാരണമാകുന്നതായി കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. ജൂൺ 29 മുതൽ ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് മ...
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി സൂര്യ; കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി
National, Politics

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി സൂര്യ; കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി

ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. താൻ കക്ഷി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും, നിലവിൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സൂര്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൂര്യ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. "കാലവും സാഹചര്യവും അനുകൂലമായാൽ സൂര്യയെ തടയാനാവില്ല", "അദ്ദേഹം ജനനായകനായി ഉയരും" തുടങ്ങിയ പ്രസ്താവനകൾ യോഗത്തിൽ ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നടൻ വിജയിക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചർച്ച തമിഴ്നാട്ടിൽ ശക്തമായി. എന്നാൽ ഈ പരാമർശങ്ങൾ തന്റെ ഔദ്യോഗിക നിലപാടല്ലെന്ന് സൂര്യ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയ ...
തെരുവുനായ ശല്യം രൂക്ഷം; തൃശൂർ ചൂണ്ടൽ ഗവ. യു.പി സ്കൂളിന് അവധി
Kerala News

തെരുവുനായ ശല്യം രൂക്ഷം; തൃശൂർ ചൂണ്ടൽ ഗവ. യു.പി സ്കൂളിന് അവധി

തൃശൂർ: തെരുവുനായ ശല്യം നിയന്ത്രണാതീതമായ സാഹചര്യത്തിൽ തൃശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി സ്കൂളിന് താൽക്കാലികമായി അവധി പ്രഖ്യാപിച്ചു. നായകളുടെ ആക്രമണ ഭീഷണി മൂലം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് എ.ഇ.ഒയുടെ നിർദേശപ്രകാരം സ്കൂൾ അടച്ചത്. സമീപ ദിവസങ്ങളിൽ സ്കൂൾ പരിസരത്ത് തെരുവുനായകളുടെ സാന്നിധ്യം വ്യാപകമായിരുന്നു. ഇതിനിടെ ഒരു വിദ്യാർത്ഥിയെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് സ്ഥിതി കൂടുതൽ ഗുരുതരമായത്. ഏകദേശം ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വിദ്യാർത്ഥികൾക്ക് ശുചിമുറിയിൽ പോകാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണെന്ന് അധ്യാപകർ പറയുന്നു. ക്ലാസ് മുറികളിലും വരാന്തകളിലും തെരുവുനായകൾ സ്വതന്ത്രമായി സഞ്ചരിക്കുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു നായ നാല് കുഞ്ഞുങ്ങളുമായി കഴിയുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി അധ്യാപകർ വടികളുമായി...