BREAKING NEWS


Death

രാംനാരായണൻ ഭയ്യാറിന്റെ മൃതദേഹം നാട്ടിലേക്ക്; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Breaking News, Death, Kerala News, Latest news

രാംനാരായണൻ ഭയ്യാറിന്റെ മൃതദേഹം നാട്ടിലേക്ക്; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട അക്രമത്തിനിരയായി കൊല്ലപ്പെട്ട ചത്തീസ്ഗണ്ഡ് സ്വദേശി രാംനാരായണൻ ഭയ്യാറിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളം വഴി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. ​ചർച്ചയും തീരുമാനങ്ങളും റവന്യൂ മന്ത്രി കെ. രാജൻ, മരിച്ച രാംനാരായണന്റെ കുടുംബാംഗങ്ങളും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്: ​ധനസഹായം: 10 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. അടുത്ത ക്യാബിനറ്റ് യോഗത്തിന് ശേഷം ഈ തുക കൈമാറും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ശക്തമാക്കും. ​ബംഗ്ലാദേശി ആണെന്ന് ആരോപിച്ചായിരുന്നു രാംനാരായണനെതിരെ ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെട്ട ആൾക്കൂട്ടം ക്രൂരമർദ്ദനം അഴിച്ചുവിട്ടത്.​സംഭവത്തിൽ 4 ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ...
നടൻ ശ്രീനിവാസന്റെ സംസ്കാരം നാളെ ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ; ഉത്തരവിറക്കി സർക്കാർ
Breaking News, Cinema, Death

നടൻ ശ്രീനിവാസന്റെ സംസ്കാരം നാളെ ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ; ഉത്തരവിറക്കി സർക്കാർ

കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ശനിയാഴ്ച പുലർച്ചെ 8.30-ഓടെയായിരുന്നു സിനിമാ ലോകത്തെ നടുക്കിയ വിയോഗം. ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം എത്തിയിരുന്നു. എറണാകുളം ടൗൺഹാളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു മണി വരെ നടക്കുന്ന പൊതുദർശനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ പങ്കുചേരും....
ചിരിയുടെ ‘സന്ദേശം’ ബാക്കിവെച്ച് നടൻ ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയുടെ തിരക്കഥാ ഭൂപടത്തിൽ സ്വന്തമായി ഒരു ഭാഷ്യം ചമച്ച ആ മഹാപ്രതിഭയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.
Cinema, Breaking News, Death

ചിരിയുടെ ‘സന്ദേശം’ ബാക്കിവെച്ച് നടൻ ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയുടെ തിരക്കഥാ ഭൂപടത്തിൽ സ്വന്തമായി ഒരു ഭാഷ്യം ചമച്ച ആ മഹാപ്രതിഭയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.

കൊച്ചി: മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയൊരു രാഷ്ട്രീയമാനം നൽകുകയും സാധാരണക്കാരന്റെ ജീവിതത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കുകയും ചെയ്ത പ്രിയ കലാകാരൻ ശ്രീനിവാസൻ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ, ആരോഗ്യനില വഷളായതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സിനിമായാത്ര: അഭിനയം മുതൽ സംവിധാനം വരെ ​1956 ഏപ്രിൽ 4-ന് കണ്ണൂരിലെ കൂത്തുപറമ്പ് പാട്യത്ത് ജനിച്ച ശ്രീനിവാസൻ, മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമാണ് ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. സൂപ്പർ താരം രജനീകാന്ത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. 1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ​തുടക്കകാലത്ത് മികച്ചൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ...
അട്ടപ്പാടിയിൽ അന്ന് മധുവെങ്കിൽ ഇന്ന് വാളയാറിൽ രാം നാരായണൻ:കേരളത്തെ വീണ്ടും നാണക്കേടിലാഴ്ത്തി ഒരു ആൾക്കൂട്ട കൊലപാതകം കൂടി.
Breaking News, Death, Latest news, Palakkad

അട്ടപ്പാടിയിൽ അന്ന് മധുവെങ്കിൽ ഇന്ന് വാളയാറിൽ രാം നാരായണൻ:കേരളത്തെ വീണ്ടും നാണക്കേടിലാഴ്ത്തി ഒരു ആൾക്കൂട്ട കൊലപാതകം കൂടി.

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ ക്രൂരമായി മർദിച്ച അതിഥിത്തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായൺ ഭയ്യാർ ആണ് ആൾക്കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അട്ടപ്പള്ളത്ത് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാമനാരായൺ മോഷ്ടാവാണെന്ന് സംശയിച്ചാണ് ഒരു സംഘം ആളുകൾ ഇയാളെ തടഞ്ഞുവെച്ചത്. ചോദ്യം ചെയ്യൽ എന്ന പേരിൽ തുടങ്ങിയ സംഘം പിന്നീട് ഇയാളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളുടെ പക്കൽ നിന്നും മോഷണവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ​മർദനത്തെത്തുടർന്ന് ചോര തുപ്പി നിലത്തുവീണ രാമനാരായണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ ശരീരത്തിൽ മർദനമേറ്റ നിരവധിയായ പാടുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ​സംഭവത്തിൽ പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ അഞ്ച...
​ബുർഖ ധരിച്ചില്ല; ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി
Death, Crime, Top News

​ബുർഖ ധരിച്ചില്ല; ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

ഷാംലി: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ക്രൂരമായ കുടുംബക്കൊലപാതകം. ബുർഖ ധരിക്കാതെ പുറത്തുപോയെന്നാരോപിച്ച് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും യുവാവ് വെടിവെച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. കാൻധല പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 10-ന് നടന്ന ഈ അരുംകൊല ഒരാഴ്ചയ്ക്ക് ശേഷമാണ് പുറംലോകമറിയുന്നത്. ഫാറൂഖിന്റെ ഭാര്യ താഹിറ, മക്കളായ ആഫ്രീൻ, സെഹ്റിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ​കാരണം: കുടുംബതർക്കത്തെത്തുടർന്ന് താഹിറ ബുർഖയോ പർദ്ദയോ ധരിക്കാതെ സ്വന്തം വീട്ടിലേക്ക് പോയതാണ് ഫാറൂഖിനെ പ്രകോപിപ്പിച്ചത്. താഹിറ തിരികെ വീട്ടിലെത്തിയപ്പോൾ ഇതേച്ചൊല്ലി ഫാറൂഖ് വഴക്കുണ്ടാക്കുകയും തുടർന്ന് ഭാര്യയെയും മൂത്ത മകളെയും വെടിവെച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഇളയ മകളെ ശ്വാസംമുട്ടിച്ചാണ് കൊന്നത്. ​തെളിവ് നശിപ്പിക്കൽ: വീട്ടി...
ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും ഭാര്യയും കൊല്ലപ്പെട്ടു; മകൻ പ്രതിയെന്ന് പ്രാദേശിക ആരോപണം
Breaking News, Cinema, Crime, Death, Info, Top News

ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും ഭാര്യയും കൊല്ലപ്പെട്ടു; മകൻ പ്രതിയെന്ന് പ്രാദേശിക ആരോപണം

ലോസ് ഏഞ്ചലസ്: പ്രശസ്ത ഹോളിവുഡ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ റോബ് റെയ്നറെയും (78) ഭാര്യ മിഷേലിനെയും (68) ലോസ് ഏഞ്ചലസിലെ വസതിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷനും സ്ത്രീയും വീടിനുള്ളിൽ മരിച്ചുകിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് റെയ്നറും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. ​ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, റെയ്നറുടെ രണ്ടാമത്തെ മകൻ നിക്ക് റെയ്നറാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. എന്നാൽ അന്വേഷണസംഘം ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. ജേക്ക്, നിക്ക്, റോമി എന്നിങ്ങനെ മൂന്ന് മക്കളാണ് റെയ്നർക്കും മിഷേലിനുമുള്ളത്.​ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ റോബറി ഹോമിസൈഡ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക വ...
യമുന എക്‌സ്‌പ്രസ് വേയിൽ വൻ അപകടം: നാല് മരണം, 25 പേർക്ക് പരിക്ക്
Accident, Breaking News, Death

യമുന എക്‌സ്‌പ്രസ് വേയിൽ വൻ അപകടം: നാല് മരണം, 25 പേർക്ക് പരിക്ക്

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്ര യമുന എക്‌സ്‌പ്രസ് വേയിൽ മഥുരക്ക് സമീപം ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയടിച്ചത്. ബസുകൾക്ക് തീപിടിച്ചതോടെ അപകടത്തിന്റെ തീവ്രത വർധിച്ചു. കാഴ്ചക്കുറവാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണം.​അപകടത്തെ തുടർന്ന് എക്‌സ്‌പ്രസ് വേയിൽ ഒരു വശത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് യുപി പോലീസ് അറിയിച്ചു. ​കഴിഞ്ഞ ദിവസവും ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ സമാനമായ അപകടം നടന്നിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെ കനത്ത മൂടൽമഞ്ഞിൽ ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരിക്കേ...
മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു
Death, Politics, Top News

മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു

മുംബൈ : കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽനിന്ന് 7 തവണ ലോക്സ‌ഭയിലെത്തി. 2004 മുതൽ 2008 വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. 1972 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പ‌ീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ ന...
മുൻ മിസ് സ്വിറ്റ്‌സർലൻഡ് ഫൈനലിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലപാതകക്കുറ്റം
Crime, Death, Info, Top News

മുൻ മിസ് സ്വിറ്റ്‌സർലൻഡ് ഫൈനലിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലപാതകക്കുറ്റം

സ്വിറ്റ്‌സർലൻഡ്: ബേൺ മിസ് സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ഭർത്താവായ 43 വയസ്സുകാരൻ തോമസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. ​പോലീസ് റിപ്പോർട്ടുകൾ അനുസരിച്ച്, 2024 ഫെബ്രുവരിയിൽ വീട്ടിൽ വെച്ച് ക്രിസ്റ്റീനയെ തോമസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം, ക്രിസ്റ്റീനയുടെ മൃതദേഹം വികൃതമാക്കാനും അവശിഷ്ടങ്ങൾ നശിപ്പിക്കാനും തോമസ് ശ്രമിച്ചതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം രേഖകൾ പ്രകാരം, തോമസ് കത്തിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രിസ്റ്റീനയുടെ ശരീരം മുറിച്ചുമാറ്റാൻ ശ്രമിച്ചു. ഗർഭപാത്രം നീക്കം ചെയ്ത ശേഷം, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ ഛേദിച്ചത്. ചില ശരീരഭാഗങ്ങൾ രാസലായനിയിൽ ലയിപ്പിച്ച് ശുദ്ധീകരിക്കാനും ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ​കൊല...
അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു
Breaking News, Death, Kollam

അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു

കൊല്ലം ജില്ലയിലെ അഞ്ചൽ-പുനലൂർ പാതയിൽ മാവിളയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്.ശ്രുതിലക്ഷ്മി (16) കരവാളൂർ AMMHS-ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്,ജ്യോതിലക്ഷ്മി (21) ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്,​അക്ഷയ് (23) ഓട്ടോ ഡ്രൈവർ എന്നിവരാണ് മരണപ്പെട്ടത് ​പുലർച്ചെ മാവിളയിൽ വെച്ചായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ​ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്ന് ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടം നടന്നയുടൻ തന്നെ ഓട്ടോ ഡ്രൈവറായ അക്ഷയ് മരണപ്പെട്ടു. തുടർനട...