തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്നെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയില്‍ റിയാസിനെ ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിച്ച പിണറായി വിജയന്‍യുടെ നിലപാട് തെരഞ്ഞെടുപ്പ് നാടകമാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനുമുമ്പ് നടന്ന കേന്ദ്രസര്‍ക്കാര്‍ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ടെന്നും, ആമാടപ്പെട്ടിയും ആറന്മുള കണ്ണാടിയും നല്‍കി നരേന്ദ്ര മോദിയെ സ്വീകരിച്ചയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കാണിക്കുന്നത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്ത് എതിർപ്പ് രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന National Highway 66യുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണം. എൻഎച്ച് 66 തലപ്പാടി–ചെങ്കളയും വെങ്ങളം–രാമനാട്ടുകരയും ഉള്‍പ്പെടുന്ന ആറുവരി പാതയുടെ ഉദ്ഘാടന പരിപാടിയിലാണ് മന്ത്രിയെ ക്ഷണിക്കാതിരുന്നത്.
പരിപാടിയിലേക്ക് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഹര്‍ദീപ് സിങ് പുരി, പ്രഹ്ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരടക്കമുള്ള നിരവധി കേന്ദ്രമന്ത്രിമാര്‍ക്കും ക്ഷണമുണ്ട്.
സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർക്കും ക്ഷണം നൽകിയിട്ടുണ്ട്. കൂടാതെ എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എംഎല്‍എയായ ഉമ തോമസ് എന്നിവർക്കും പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
മുന്‍ കേന്ദ്രസഹമന്ത്രി എന്ന നിലയില്‍ രാജീവ് ചന്ദ്രശേഖര്‍നെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിമര്‍ശനത്തിന് വഴിവച്ചത്. ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയെ ഒഴിവാക്കിയത് വിവാദമായി.
