പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇവിടെ പ്രതിഷേധം നടക്കുന്നു എന്ന് ഫോൺ ചെയ്ത് അറിയിച്ചിരുന്നെങ്കിൽ സ്ഥലത്തെത്തുമായിരുന്നുവെന്ന് മന്ത്രി പരിഹസിച്ചു. പ്രതിഷേധം നടക്കുന്നതായി അറിഞ്ഞില്ലെന്നും പൊലീസ് സന്നാഹങ്ങളുടെ ആവശ്യമില്ലെന്നും പാർട്ടി പ്രവർത്തകർ അവിടെയുണ്ടാകുമെന്നും അവർ പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളംയിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത് സാധാരണക്കാരാണെന്നും അവർക്കു മികച്ച ചികിത്സ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ ലഭ്യമാക്കാതെ ആരെങ്കിലും വീഴ്ച വരുത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും അവർ പറഞ്ഞു. പ്രതിഷേധ വിവരം ലഭിക്കാത്തതിനാലാണ് എത്താനായില്ലെന്നും ഇപ്പോൾ താൻ ഇവിടെ തന്നെയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾ അജണ്ടാപരമാണെന്നും സ്വകാര്യ ആരോഗ്യ മേഖല കുത്തകകൾക്ക് വേണ്ടിയുള്ള സമരങ്ങളാണിതെന്നും മന്ത്രി ആരോപിച്ചു. ആരോഗ്യരംഗത്ത് സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരിൽ ഭൂരിഭാഗവും കരുതലോടെയും അനുകമ്പയോടെയും പ്രവർത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.
Related posts:
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യത
- വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
- കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഹെെക്കോടതി
- സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല പണിമുടക്ക്
