BREAKING NEWS


Kerala News

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു
Kerala News

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ പുതിയ ഡിവൈസ് സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ടാണ് തടസം നേരിടുന്നത്. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ട്രഷറികളുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നം ആരംഭിച്ചത്. ശനിയാഴ്ചയോടെ പ്രശ്നം പരിഹരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ചയായിട്ടും ട്രഷറി ഇടപാടുകൾ നടത്തുവാനാകുന്നില്ല. ഇടപാടുകൾ നടത്തുവാനാവാത്തതു കൊണ്ടു തന്നെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം, 50 ശതമാനം ഇടപാടുകളിൽ മാത്രമേ പ്രശ്നം ബാധിക്കുന്നുള്ളുവെന്നും മറ്റ് പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ...
കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനം; കേസെടുത്ത് പൊലീസ്
Kerala News

കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനം; കേസെടുത്ത് പൊലീസ്

കോഴിക്കോട്: മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റു. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മർദ്ദിച്ചത്. ഹോട്ടലിലേക്ക് ആളുകളെ വിളിച്ച് കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ബഹളത്തിൽ കലാശിച്ചത്. സ്റ്റാൻഡ് വ്യൂ ഹോട്ടലിലെ ജീവനക്കാരനും കോടഞ്ചേരി മുറംപാത്തി സ്വദേശിയുമായ ഫിലിപ്പിനാണ് മർദ്ദനമേറ്റത്. മരുപ്പച്ച കൂൾബാറിലെ ജീവനക്കാരനായ മുനവ്വർ താജ് ആണ് മർദ്ദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. മർദ്ദനത്തിൽ ഫിലിപ്പിൻ്റെ കാലിൻ്റെ എല്ലിന് ചതവ് സംഭവിക്കുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ...
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: കെ. സുധാകരനും കെ. മുരളീധരനും ഡൽഹിയിലേക്ക്
Kerala News

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: കെ. സുധാകരനും കെ. മുരളീധരനും ഡൽഹിയിലേക്ക്

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് വീണ്ടും നിർണായക ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുൻ കെപിസിസി അധ്യക്ഷൻമാരെ എഐസിസി അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവർ നാളെ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഉടൻ ഡൽഹിയിൽ എത്തണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സുധാകരനെ ബോധ്യപ്പെടുത്തുന്നതിനായാണ് ഈ കൂടിക്കാഴ്ചയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചർച്ചകൾ അനുകൂലമായി മുന്നേറിയാൽ ഉടൻ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യത. തീരുമാനത്തിലെ കാലതാമസം പാർട്ടി നേതാക്കളിലും പ്രവർത്തകരിലും അതൃപ്തി വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ ശക്തമാക്കിയത്. മുഴുവൻ മുൻ കെപിസിസി അധ്യക്ഷൻമാരെയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ടെന്നാണ് വിവരം. ...
സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വീണ്ടും കത്ത്
Kerala News

സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വീണ്ടും കത്ത്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സർവീസ് സംഘടന വീണ്ടും രംഗത്ത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡോ. ആർ രാജേഷ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഭരണ സൗകര്യാർഥം വകുപ്പിനുള്ളിൽ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ നാല് ഉദ്യോഗസ്ഥരെ മാറ്റുകയും ഒരാൾക്ക് അധിക ചുമതല നൽകുകയും വേണമെന്നാണ് നിർദേശം. സെക്ഷൻ സൂപ്രണ്ടുമാരായ ഇങ്കു എൻ.എസ്, ഷീജാ കുമാരി, മഞ്ജു ലേഖ എന്നിവരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട കത്തിൽ, കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ സെക്ഷൻ സൂപ്രണ്ട് പി.സി. കൊച്ചുമോനെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പിലും സമാന രീതിയിൽ സ്ഥലംമാറ്റ ആവശ്യങ്ങൾ ഉയർന്നിരുന്നു. സർവീസ് സംഘടന...
ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്
Kerala News

ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്

കൊച്ചി: ആലുവ എടത്തലയിൽ ബസും ടോറസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആലുവയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന സെൻ്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്.ബസിൽ വിദ്യാർഥികളടക്കമുള്ളവരും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രസാദിൻ്റെ തലയ്ക്കും, കൈക്കും പരിക്കേറ്റിറ്റുണ്ട്. അപകടത്തിൽ പരിക്കേറ്റ 31 പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിൽ
Kerala News

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിൽ

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ തുക അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. സന്ദീപ് എന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. ലൈഫ് പദ്ധതിപ്രകാരം സർക്കാർ അനുവദിച്ച തുക ഗുണഭോക്താവിന് കൈമാറുന്നതിനായി 2500 രൂപയാണ് സന്ദീപ് ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. 2024ൽ പരാതിക്കാരന് അനുവദിച്ച പദ്ധതിയുടെ ആദ്യ ഗഡുവായ 40,000 രൂപ ലഭിച്ചപ്പോൾ 500 രൂപ കൈപ്പറ്റിയതായും പിന്നീട് രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ അനുവദിച്ചപ്പോൾ 1000 രൂപ കൂടി ആവശ്യപ്പെട്ടതായും പരാതിക്കാരൻ വെളിപ്പെടുത്തി. തുടർന്ന് മൂന്നാം ഗഡുവായി രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടും പണം കൈമാറാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥൻ, 2500 രൂപ നൽകിയാൽ മാത്രമേ തുക അനുവദിക്കൂവെന്ന നിലപാട് സ്വീകരിച്ചതായും പരാതിയിൽ പറയുന്നു. ഇതോടെ കാരോട് സ്വദേശിയായ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നിർദേ...
പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഇല്ല? കെ.എൻ. ബാലഗോപാൽ എന്ന് സൂചന
Kerala News

പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഇല്ല? കെ.എൻ. ബാലഗോപാൽ എന്ന് സൂചന

തിരുവനന്തപുരം: പിണറായി വിജയൻ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാകില്ലെന്ന് സൂചന. പുതുമുഖത്തെ ചുമതലയേൽപ്പിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. കെ.എൻ. ബാലഗോപാൽ പ്രതിപക്ഷ നേതാവായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അൽപ്പ സമയത്തിന് മുമ്പാണ് പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്നും പുതിയ സ്ഥലത്തേക്ക് താമസ മാറിയത്. ക്ലിഫ് ഹൗസിൽ നിന്ന് സാധനങ്ങൾ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് മാറ്റി. വാടക വീട്ടിലെത്തിയ പിണറായി വിജയനൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉണ്ടായിരുന്നു. ഭാര്യ കമല, മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി തുടങ്ങിയവർ പിണറായിയെ സ്വീകരിച്ചു...
 ഫ്ലക്സ് യുദ്ധം അവസാനിപ്പിക്കാൻ കർശന നിർദേശം
Kerala News

 ഫ്ലക്സ് യുദ്ധം അവസാനിപ്പിക്കാൻ കർശന നിർദേശം

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് അറുതിയാകുന്നില്ല. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മൂലം ഫ്ലക്സ് പ്രചാരണങ്ങളും പരസ്യ പ്രകടനങ്ങളും വർധിച്ചതോടെ നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചു. സംസ്ഥാനത്താകെ സ്ഥാപിച്ചിരിക്കുന്ന എല്ലാ ഫ്ലക്സുകളും ഇന്ന് രാത്രി മുൻപ് നീക്കം ചെയ്യണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. “വിജയത്തിന്റെ ശോഭ കെടുത്തരുത്” എന്ന സന്ദേശവുമായി ചേരി തിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകരോട് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, നീണ്ട ചർച്ചകൾക്കൊടുവിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. തീരുമാനം ഹൈക്ക...
വയോധികയ്ക്ക് നേരെ അധിക്ഷേപവും വധഭീഷണിയും; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി: പ്രതിഷേധം ശക്തം
Kerala News

വയോധികയ്ക്ക് നേരെ അധിക്ഷേപവും വധഭീഷണിയും; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി: പ്രതിഷേധം ശക്തം

കൊച്ചി : മുളന്തുരുത്തി പുളിക്കമാലിയിൽ ഹൃദ്രോഗിയായ 72 വയസ്സുകാരിയെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും മകനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകനും യൂണിയൻ തൊഴിലാളിയുമായ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് വയോധികയുടെ കുടുംബം രംഗത്തെത്തി. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ രാത്രികാലങ്ങളിൽ മാരകായുധങ്ങളുമായി വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു. ആരോപണവിധേയന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പ്രാദേശിക പോലീസ് നടപടിയെടുക്കുന്നില്ലെന്ന ആശങ്കയും കുടുംബം ഉന്നയിക്കുന്നു. ഇതോടെ കുടുംബം പോലീസ് ഉന്നത അധികാരികൾക്കും വനിതാ കമ്മീഷനും വയോജന കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. മുൻപ് നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്നും അതാണ് വീണ്ടും ഭീഷണിയും അതിക്രമവും ആവർത്തിക്കാൻ കാരണമായതെന്നും മകൻ ആരോപിക്ക...
വി.ഡി. സതീശന്‍ അനുകൂല പ്രകടനം: കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; 15 നേതാക്കള്‍ക്ക് നോട്ടീസ്
Kerala News

വി.ഡി. സതീശന്‍ അനുകൂല പ്രകടനം: കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; 15 നേതാക്കള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: വി.ഡി. സതീശന്‍ അനുകൂലമായി നടന്ന പരസ്യ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ആരംഭിച്ചു. കെപിസിസി 15ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചെമ്പഴന്തി അനില്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരാണ് നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നത്. കെപിസിസി അംഗമായ ചെമ്പഴന്തി അനിലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൈമനം പ്രഭാകരന്‍, ടി. സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, അംബിരാജ തുടങ്ങിയ നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ നടന്ന ശക്തിപ്രകടനത്തിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി വിലക്ക് ലംഘിച്ച് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. തിരുവനന്തപുരം മാത്രമല്ല, കോഴിക്കോട്, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില...