BREAKING NEWS


World

ജപ്പാനിൽ ഇൻഫ്ലുവൻസ വൈറസ്; 4,030 കേസുകൾ റിപ്പോർട്ട് ചെയ്തു
World

ജപ്പാനിൽ ഇൻഫ്ലുവൻസ വൈറസ്; 4,030 കേസുകൾ റിപ്പോർട്ട് ചെയ്തു

  ടോക്കിയോ: ജപ്പാനിൽ പടർന്നുപിടിച്ച് ഇൻഫ്ലുവൻസ പകർച്ചവ്യാധി. രാജ്യത്തെ ആശുപത്രികളിലായി 4,030 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഒക്കിനാവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫ്ലുവൻസ വൈറസിൻ്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും, വൈറസ് കൂടുതൽ തീവ്രമാകാൻ ഇതാണ് കാരണമെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, ദേശീയ ശരാശരി പകർച്ചവ്യാധി പരിധി മറികടന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു മെഡിക്കൽ സ്ഥാപനത്തിൽ 1.04 രോഗികളിലാണ് ബാധിച്ചിരിക്കുന്നത്. സാധാരണയായി നവംബർ അവസാനമോ ഡിസംബർ മാസമോ ആണ് ജപ്പാനിൽ ഇൻഫ്ലുവൻസ വൈറസ് പടരുന്നത് എന്നതാണ് മറ്റൊരു കാര്യം. എന്നാൽ ഈ വർഷം, ഏകദേശം അഞ്ച് ആഴ്ച മുമ്പേ പകർച്ചവ്യാധി എത്തി. ഇത് രാജ്യത്തെ പൗരന്മാരിലും ഉദ്യോഗസ്ഥരിലും ആശങ്കയിലാഴ്ത്തുന്നു. ...
ഗാസ സമാധാന കരാർ: മൂവായിരം വർഷത്തിനുശേഷം ചരിത്രനിമിഷം, ട്രംപ് ഒപ്പുവെച്ചു
World

ഗാസ സമാധാന കരാർ: മൂവായിരം വർഷത്തിനുശേഷം ചരിത്രനിമിഷം, ട്രംപ് ഒപ്പുവെച്ചു

  കെയ്റോ: ഗാസ യുദ്ധം അവസാനിപ്പിക്കുന്ന ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "മൂവായിരം വർഷത്തിനുശേഷം മനുഷ്യരാശിയുടെ ചരിത്രനിമിഷം” എന്നാണ് കരാറിൽ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഈ കരാർ അമേരിക്കയും ഈജിപ്‌തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവർ മധ്യസ്ഥരായി കരാറിൽ പങ്കെടുത്തു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതും ചർച്ചയായി. ഉടമ്പടിയുടെ ഭാഗമായി ബന്ദികളായിരുന്നവരുടെ കൈമാറ്റവും പൂർത്തിയായി. 2023 ഒക്ടോബർ 7-ലെ ആക്രമണത്തിനിടെ ഹമാസ് പിടികൂടിയ ഇസ്രയേൽ പൗരന്മാരിൽ ജീവനോടുള്ള 20 പേരെ രണ്ട് ഘട്ടങ്ങളിലായി ഹമാസ് വിട്ടയച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളും ഇസ്രയേലിന് കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം...
ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ച; ,നടപടി രണ്ടു വർഷത്തിന് ശേഷം
World

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ച; ,നടപടി രണ്ടു വർഷത്തിന് ശേഷം

    ടെൽഅവീവ്: ഇസ്രയേല്‍-ഹമാസ് സമാധാന കരാറിന്റെ ഭാഗമായി ആദ്യസംഘ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഏഴ് പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചത്. ബാക്കിയുള്ള 13 ഇസ്രയേൽ ബന്ദികളുടെ മോചനവും നടക്കും. രണ്ട് വര്‍ഷത്തിനു ശേഷം സ്വതന്ത്രരായ ഇവർ വൈദ്യപരിശോധനയ്ക്കു ശേഷം ബന്ദുക്കള്‍ക്കൊപ്പം ചേരും. സമാധാന കരാറിന്‍റെ ഭാഗമായി 1966 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും. ഗാലി ബെര്‍മാന്‍, സിവ് ബെര്‍മന്‍, മതാന്‍ ആംഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈറ്റന്‍ മോര്‍, ഗൈ ഗില്‍ബോവ-ദലാല്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇസ്രയേല്‍ ബന്ദികളാക്കിയ ഉറ്റവര്‍ക്കായുള്ള പലസ്തീന്‍ ജനതയുടെ കാത്തിരിപ്പ് തുടരുകയാണ്. 2000 പലസ്തീനികളാണ് ഇസ്രയേല്‍ തടവില്‍ കഴിയുന്നത്. അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്ര...
ഗാസ സമാധാന ഉച്ചകോടി ഈജിപ്തിൽ;  യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്
World

ഗാസ സമാധാന ഉച്ചകോടി ഈജിപ്തിൽ; യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

  കെയ്റോ: ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ സമാധാന ഉച്ചകോടി നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസിയുടെയും നേതൃത്വത്തിലാണ് ഉച്ചകോടി. ഇന്ത്യയെ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് പ്രതിനിധീകരിക്കും. ട്രംപിന്റെ 20 ഇനങ്ങളടങ്ങിയ സമാധാന വ്യവസ്ഥകളിലൊന്നായ ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം ഉച്ചകോടിക്ക് മുന്നോടിയായി പൂർത്തിയാകും. ഹമാസ് ഇന്ന് 20 ബന്ദികളെ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഉച്ചകോടിക്ക് മുൻപ് ഗാസ യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ട്രംപ്, വെടിനിർത്തൽ തുടരുമെന്നും ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. അതേസമയം, ഗാസയിലെ ആഭ്യന്തര സംഘർഷം രൂക്ഷമായിട്ടുണ്ട്. ഹമാസും ഡർമഷ് വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടതായി റി...
യുഎസില്‍ ഖത്തറിന്റെ സൈനിക താവള കരാറിന് അംഗീകാരം നല്‍കി
World

യുഎസില്‍ ഖത്തറിന്റെ സൈനിക താവള കരാറിന് അംഗീകാരം നല്‍കി

  യുഎസില്‍ സൈനിക വ്യോമസേനാ സംവിധാനം നിര്‍മിക്കാന്‍ ഖത്തറിനെ അനുവദിക്കുന്ന കരാറിന് അംഗീകാരം. ഐഡഹോയിലെ മൗണ്ടന്‍ ഹോം എയര്‍ ബെയ്‌സിലാണ് ഖത്തറിന് വ്യോമസേനാ സംവിധാനം യു.എസ് അനുവദിക്കുന്നത്. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെന്റഗണില്‍ ഖത്തര്‍ പ്രതിരോധമന്ത്രി സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങളുടെ പങ്കാളിത്തത്തിന്റെ മറ്റൊരുദാഹരണം എന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍-ബന്ദിമോചന കരാര്‍ സാധ്യമാക്കാന്‍ ഖത്തര്‍ വഹിച്ച നിര്‍ണായക പങ്കിനെ ഹെഗ്‌സെത്ത് പുകഴ്ത്തുകയും ചെയ്തു. വ്യോമസേനാ സംവിധാനം ലഭിക്കുന്നതോടെ ഖത്താരി വൈമാനികര്‍ക്ക് എഫ്-ഫിഫ്റ്റീന്‍ യുദ്ധവിമാനങ്ങള്‍ പറത്താനുള്ള പരിശീലനം യുഎസ് നല്‍കും. ഖത്താരി ഫൈറ്റര്‍ ജെറ്റുകള്‍ക്കും വൈമാ...
ചൈനയ്ക്ക് 100% അധിക തീരുവ ചുമത്തി ട്രംപ്; ഷി-ജിൻ പിങുമായി കൂടികാഴ്ചയും റദ്ധാക്കി
World

ചൈനയ്ക്ക് 100% അധിക തീരുവ ചുമത്തി ട്രംപ്; ഷി-ജിൻ പിങുമായി കൂടികാഴ്ചയും റദ്ധാക്കി

  വാഷിംങ്ടൺ: ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ കാര്യം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. ഏഷ്യാ പസഫിക് എക്കണോമിക്സ് കേ ഓപ്പറേഷൻ ഉച്ചകോടിയിൽ ഷി-ജിൻ പിങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുമെന്നും ട്രംപ് ഭീഷണി ഉയർത്തി. ബീജിംഗുമായി ബന്ധപ്പെട്ട് ചൈന നടത്തിയ അസാധാരണമായ ആക്രമണസ്വഭാവമുള്ള നീക്കങ്ങൾക്ക് മറുപടിയാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. "ചൈന ഇത്തരമൊരു നടപടി സ്വീകരിക്കുമായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല, പക്ഷേ അവർ അങ്ങനെ ചെയ്തിട്ടുണ്ട്, ബാക്കിയുള്ളത് ചരിത്രമാണ്," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്ക...
സമാധാനത്തിനുള്ള നോബേൽ മരിയ കൊറീന മച്ചാഡോയ്ക്ക്;  പുരസ്‌കാരം ട്രംപിനും വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കും സമര്‍പ്പിക്കുന്നു; മരിയ കൊറീന മച്ചാഡോ
World

സമാധാനത്തിനുള്ള നോബേൽ മരിയ കൊറീന മച്ചാഡോയ്ക്ക്; പുരസ്‌കാരം ട്രംപിനും വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കും സമര്‍പ്പിക്കുന്നു; മരിയ കൊറീന മച്ചാഡോ

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. വെനസ്വേലയുടെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്ന മറീന കൊറീന എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമര്‍പിക്കുന്നതായി മരിയ കൊറീന മച്ചാഡോ പറഞ്ഞു. എല്ലാ വെനസ്വേലക്കാര്‍ക്കും സ്വാതന്ത്ര്യം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ഈ പുരസ്‌കാരം ഒരു വെളിച്ചമാകുമെന്നും മരിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിരാശ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. സമാധാന നൊബേലിന് തന്...
ഇന്ത്യ–യുകെ ബന്ധം ശക്തമാക്കുന്നു: മോദിയും കെയർ സ്റ്റാമറും നടത്തിയ ചർച്ചയിൽ നിർണായക തീരുമാനങ്ങൾ
World

ഇന്ത്യ–യുകെ ബന്ധം ശക്തമാക്കുന്നു: മോദിയും കെയർ സ്റ്റാമറും നടത്തിയ ചർച്ചയിൽ നിർണായക തീരുമാനങ്ങൾ

  ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഊർജം, പ്രതിരോധം, വ്യവസായം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളുടെയും ബന്ധം പുതിയ ഉയരങ്ങളിൽ എത്തിക്കുന്നതായാണ് ഇരുനേതാക്കളുടെയും സംയുക്ത പ്രഖ്യാപനം. സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയെ കെയർ സ്റ്റാമർ പ്രശംസിച്ചു. കൂടാതെ യുകെയുടെ 9 സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസ് തുടങ്ങും. ഗാസയിലെ സമാധാന ധാരണയും യുക്രെയ്ന്‍ സംഘര്‍ഷവും ചര്‍ച്ചയിൽ പ്രധാന വിഷയങ്ങളായി. ഗാസയിൽ സമാധാനം ലക്ഷ്യമാക്കിയ മധ്യസ്ഥ ശ്രമങ്ങൾ സ്വാഗതാർഹമാണെന്നും അതിൽ പങ്കെടുത്തവരെ അഭിനന്ദിക്കുന്നുവെന്നും സ്റ്റാമർ വ്യക്തമാക്കി. വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നും ഇന്ത്യ–യുകെ സൗഹൃദം കൂടുതൽ ശക്തമായെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ക...
ട്രംപിന്റെ സമാധാന കരാർ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി
World

ട്രംപിന്റെ സമാധാന കരാർ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി

  ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന കരാറിന്റെ ആദ്യഘട്ടം സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. ഒപ്പം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കരുത്തുറ്റ നേതൃത്വത്തിന്റെ ഫലമാണിതെന്നും പറഞ്ഞു. ബന്ദിമോചനവും ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതും ശാശ്വതമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് സമാധാന ചർച്ച നടക്കുന്നത്. ചര്‍ച്ചയുടെ മൂന്നാം ദിവസമായ ഇന്നലെയായിരുന്നു വെടിനിര്‍ത്തലും ബന്ദി മോചനവും ഉള്‍പ്പെടുന്ന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രയേലും ഹമാസും ഒപ്പുവെച്ചത്. ആദ്യ ഘട്ടം ഇരുവരും അംഗീകരിച്ചതായി ട്രംപ് അറിയിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഈജിപ്ത്, ഖത്തർ, തുര്‍ക്കി, ട്രംപ് എന്നിവര്‍ക്ക്...
ഗാസ യുദ്ധം അവസാനിക്കുന്നു: ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചെന്ന് ട്രംപ്
World

ഗാസ യുദ്ധം അവസാനിക്കുന്നു: ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചെന്ന് ട്രംപ്

  വാഷിങ്ടൺ: രണ്ട് വർഷം നീണ്ടുനിന്ന ഗാസ യുദ്ധം അവസാനിക്കാനൊരുങ്ങുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ടുകൾ. സമാധാന ചർച്ചയിലെ ആദ്യഘട്ടം വിജയകരമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രസ്താവനയിലൂടെ കരാറിൽ ഇരു വിഭാഗങ്ങളും ഒപ്പുവച്ചതായി സ്ഥിരീകരിച്ചു. ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥത വഹിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഉടൻ തന്നെ ഇസ്രയേൽ സേനയുടെ പിന്മാറ്റവും ബന്ദിമോചനവും നടക്കുമെന്ന് ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിനെ “ഇസ്രയേലിന് മഹത്തായ ദിനം” എന്ന് വിശേഷിപ്പിച്ചു. ബന്ദിമോചനത്തോടെ നയതന്ത്രപരവും ദേശീയവുമായ വിജയം നേടിയതായും നെതന്യാഹു വ്യക്തമാക്കി. ട്രംപിനോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. ഹമാസ് സമാധാനത്തിനായി ആറ് പ്രധാന ഉപാധികൾ മുന്...