BREAKING NEWS


National

സാങ്കേതിക പ്രശ്‌നം; കൊച്ചി – കുവൈറ്റ് എയർ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി
National

സാങ്കേതിക പ്രശ്‌നം; കൊച്ചി – കുവൈറ്റ് എയർ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചി: കൊച്ചിയിൽനിന്ന് കുവൈറ്റിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. AI 9253 എന്ന എയർ ഇന്ത്യ വിമാനമാണ് കൊച്ചിയിൽ തിരിച്ചിറക്കിയത്. യാത്രക്കിടെ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 4.30ന് കൊച്ചിയിൽനിന്നും യാത്രക്കാരുമായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മുടങ്ങിയ വിമാനത്തിന് പകരം സർവീസ് ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു....
മെട്രോ തൂൺ തകർന്നു വീണ് ദുരന്തം: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
National

മെട്രോ തൂൺ തകർന്നു വീണ് ദുരന്തം: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

മുംബൈയിൽ മെട്രോ നിർമ്മാണത്തിനിടയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഏകദേശം 12.30ഓടെയാണ് മുംബൈ മെട്രോയുടെ തൂണിലെ പാരപ്പറ്റ് ഭാഗം ഇടിഞ്ഞ് ഓട്ടോറിക്ഷയുടെയും കാറിന്റെയും മുകളിലേക്ക് വീണത്. തകർന്ന ഓട്ടോറിക്ഷയിൽ നിന്ന് ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും സമീപവാസികൾ ചേർന്ന് സഹായിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻയും ദുരന്തനിവാരണ വിഭാഗവും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ (മെട്രോ PIU) ബസവരാജ് എം ഭദ്രഗോണ്ട്യുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് നിലവിലെ നയപ്രകാരം നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവരുട...
ലഡാക്കിന് സംസ്ഥാന പദവി നൽകില്ല;  നിലപാട് വ്യക്തമാക്കി കേന്ദ്രം
National

ലഡാക്കിന് സംസ്ഥാന പദവി നൽകില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ലഡാക്ക് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് നിലപാട് അറിയിച്ചത്. സംസ്ഥാന പദവിക്ക് പകരം ടെറിട്ടോറിയൽ കൗൺസിൽ സംവിധാനം രൂപീകരിക്കാനാണ് തീരുമാനം.ഈ സംവിധാനപ്രകാരം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (എൽഎഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കുമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക ഭരണഘടനാപരമായ അധികാരങ്ങൾ ഒന്നും ലഭിക്കില്ല. കേന്ദ്രത്തിന്റെ നിർദ്ദേശം എൽഎബിയും കെഡിഎയും തള്ളിക്കളഞ്ഞു. ഇത് വെറും പ്രഹസനമാണെന്നാണ് അവരുടെ പ്രതികരണം. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.സ...
ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്; കേവല ഭൂരിപക്ഷം പിന്നിട്ടു
National

ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്; കേവല ഭൂരിപക്ഷം പിന്നിട്ടു

ധാക്ക: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബംഗ്ലാദേശില്‍ ചരിത്ര ഭൂരിപക്ഷം കുറിച്ച് ബിഎന്‍പി അധികാരത്തിലേക്ക്.  204 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 158 സീറ്റുകള്‍ നേടി പാര്‍ട്ടി കേവല ഭൂരിപക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളായ ധാക്കയും ബോഗ്രയിലും വിജയം നേടി. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബിഎന്‍പിയുടെ മുൻ സഖ്യകക്ഷിയായിരുന്ന ജമാഅത്ത് ഇസ്ലാമി ഇതുവരെ 56 സീറ്റുകള്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അവാമി ലീഗ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ലാത്ത സാഹചര്യത്തില്‍ ബിഎന്‍പിയും ജമാഅത്ത് ഇസ്ലാമ...
ഡല്‍ഹി സര്‍വകലാശാലയില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം
National

ഡല്‍ഹി സര്‍വകലാശാലയില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ സംഘടിപ്പിച്ച സമതാ ദിവസ് പരിപാടിക്കിടെ ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം .പ്രസംഗം നടത്തുന്നതിനിടെ അജ്ഞാതര്‍ മാലിന്യവെള്ളം നിറച്ച പാത്രം അദ്ദേഹത്തിന്മേല്‍ എറിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരുവശത്ത് നിന്നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവര്‍ ആരെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ എബിവിപിയാണെന്നാരോപിച്ച് വിദ്യാര്‍ഥി സംഘടനയായ ഐസ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ പ്രതികരിച്ച ഇര്‍ഫാന്‍ ഹബീബ്, രാജ്യത്ത് റോഡിലിറങ്ങാനും സ്വതന്ത്രമായി സംസാരിക്കാനും പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പറഞ്ഞു....
സൂരജ്‌കുണ്ട് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണു: പൊലീസുകാരന് ദാരുണാന്ത്യം; 13 പേർക്ക് പരിക്ക്
National

സൂരജ്‌കുണ്ട് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണു: പൊലീസുകാരന് ദാരുണാന്ത്യം; 13 പേർക്ക് പരിക്ക്

ഫരീദാബാദ്: ഹരിയാനയിലെ പ്രശസ്തമായ സൂരജ്‌കുണ്ട് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയിൽ വൻ അപകടം. മേളയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഭീമൻ യന്ത്ര ഊഞ്ഞാൽ (Giant Wheel) തകർന്നു വീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചു വരികയാണ്.മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ വരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.അപകടത്തെത്തുടർന്ന് മേളയിലെ മറ്റ...
ചെന്നൈയില്‍ കാക്കകളില്‍ എച്ച്5എന്‍1 സ്ഥിരീകരണം; പക്ഷിപ്പനി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
National

ചെന്നൈയില്‍ കാക്കകളില്‍ എച്ച്5എന്‍1 സ്ഥിരീകരണം; പക്ഷിപ്പനി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ വകുപ്പും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനിക്കു കാരണമാകുന്ന എച്ച്5എന്‍1 വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ അഡയാര്‍, ഗാന്ധിനഗര്‍, പള്ളിക്കരണൈ, വെലാച്ചേരി, തിരുവാണ്‍മിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെയും ഇസിആര്‍, ഒഎംആര്‍ പാതയോരങ്ങളിലെയും ഉള്‍പ്പെടെ ഏകദേശം 1500 കാക്കകളാണ് ചത്തുവീണത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ (എന്‍ഐഎച്ച്എസ്എഡി) നടത്തിയ പരിശോധനയിലാണ് ജഡങ്ങളില്‍ എച്ച്5എന്‍1 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാക്കകളില്‍ കണ്ടെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്കു പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം തുടങ...
വ്യാജരേഖ ചമയ്ക്കൽ കേസ്; 31 വർഷത്തിന് ശേഷം പൂർണിയ എംപി പപ്പു യാദവ് അറസ്റ്റിൽ
National

വ്യാജരേഖ ചമയ്ക്കൽ കേസ്; 31 വർഷത്തിന് ശേഷം പൂർണിയ എംപി പപ്പു യാദവ് അറസ്റ്റിൽ

ബിഹാറിലെ പൂർണിയ എംപി പപ്പു യാദവിനെ 1995ലെ വ്യാജരേഖ ചമക്കൽ കേസുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ നിന്ന് പാറ്റ്നയിലെ വസതിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. രാത്രി സമയത്ത് എംപിയെ അറസ്റ്റ് ചെയ്തതിനെതിരെ വൻ പ്രതിഷേധം ഉയർന്നു.പൊലീസ് മഫ്തിയിൽ എത്തിയത് തന്നെ കൊല്ലാനാണെന്നു പപ്പു യാദവ് ആരോപിച്ചു. അറസ്റ്റിനെ തടയാൻ ശ്രമിച്ച അനുയായികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് എംപിയെ കസ്റ്റഡിയിലെടുത്തത്. എംപി/എംഎൽഎ കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.അറസ്റ്റിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പപ്പു യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.വിനോദ് ബിഹാരി ലാൽ എന്ന വ്യക്തി നൽകിയ പരാതിയിലാണ് കേസ്. തന്റെ വീട് കബളിപ്പിച്ച് വാടകയ്ക്ക് എടുത്ത ശേ...
വെറും ആയിരം രൂപയുടെ വർദ്ധനവ് വേണ്ട; പശ്ചിമ ബംഗാളിൽ തെരുവിലിറങ്ങി ആശാവർക്കർമാരുടെ  പ്രതിഷേധം
National

വെറും ആയിരം രൂപയുടെ വർദ്ധനവ് വേണ്ട; പശ്ചിമ ബംഗാളിൽ തെരുവിലിറങ്ങി ആശാവർക്കർമാരുടെ  പ്രതിഷേധം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയം വർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി നൂറുകണക്കിന് ആശാവർക്കർമാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിലവിലുള്ള തുകയിൽ വെറും 1000 രൂപ മാത്രം വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ആരോഗ്യ വകുപ്പ് ആസ്ഥാനമായ 'സ്വാസ്ഥ്യ ഭവന്' മുന്നിൽ പ്രവർത്തകർ ഒത്തുചേർന്നത്.നിലവിൽ പ്രഖ്യാപിച്ച വർദ്ധനവ് തുച്ഛമാണെന്നും പ്രതിമാസ ഓണറേറിയം കുറഞ്ഞത് 15,000 രൂപയാക്കി ഉയർത്തണമെന്നുമാണ് ആശാവർക്കർമാരുടെ പ്രധാന ആവശ്യം. ഇന്നലെ മമത ബാനർജി സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആശാവർക്കർമാരുടെ ഓണറേറിയം പ്രതിമാസം 6,250 രൂപയായാണ് വർദ്ധിപ്പിച്ചത്. എന്നാൽ ഇത് തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യ സെക്രട്ടറിയെ നേരിൽ കാണുമെന്നും ന്യായമായ വേതനം ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും പ്രതിഷേ...
ഇസ്‌ലാമാബാദിൽ ഷിയാ പള്ളിയിൽ ചാവേർ ആക്രമണം: 31 മരണം, നൂറോളം പേർക്ക് പരിക്ക്
National

ഇസ്‌ലാമാബാദിൽ ഷിയാ പള്ളിയിൽ ചാവേർ ആക്രമണം: 31 മരണം, നൂറോളം പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ശക്തമായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ഷെഹ്‌സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞ് വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ആരാധനാലയത്തിൻ്റെ പ്രധാന കവാടത്തിൽ സ്ഫോടനമുണ്ടായത്. ചാവേർ ബോംബറെ പ്രവേശന കവാടത്തിൽ വെച്ച് തന്നെ സുരക്ഷാ ഗാർഡുകൾ തടഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. പ്രധാന ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നതോടെ അക്രമി കവാടത്തിൽ വെച്ച് തന്നെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പ്രധാന കവാടം പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്നവർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു.സ്ഫോടനത്തെത്തുടർന്ന് ഇസ്‌ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് നഗരത്തിൽ ഉടനീളം അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും...