BREAKING NEWS


Latest news

ദൈവത്തെ മോശമായി അനുകരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു; രൺവീർ സിങ്ങിന്റെ പ്രകടനത്തിൽ പ്രതികരിച്ച് ഋഷഭ് ഷെട്ടി
Cinema, Entertainment News, Latest news

ദൈവത്തെ മോശമായി അനുകരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു; രൺവീർ സിങ്ങിന്റെ പ്രകടനത്തിൽ പ്രതികരിച്ച് ഋഷഭ് ഷെട്ടി

ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ (IFFI) നടൻ രൺവീർ സിങ് നടത്തിയ പ്രകടനവും അതിനെത്തുടർന്നുള്ള വിവാദങ്ങളും സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. 'കാന്താര'യിലെ ദൈവക്കോലത്തെ രൺവീർ വേദിയിൽ അനുകരിക്കുകയും ആ രൂപത്തെ 'പെൺപ്രേതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സംഭവത്തിൽ ആദ്യമായി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. ​ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ, രൺവീർ സിങ്ങിന്റെ പേരെടുത്തു പറയാതെയായിരുന്നു ഋഷഭിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രധാന ഭാഗങ്ങൾ താഴെ പറയുന്നവയാണ്: ​വിശ്വാസത്തിന്റെ വൈകാരികത: ദൈവം എന്നത് വളരെ സെൻസിറ്റീവായ വിഷയമാണ്. ആരാധനാപരമായ ഇത്തരം കാര്യങ്ങൾ വേദിയിൽ അനുകരിക്കുന്നതും പരിഹസിക്കുന്നതും കാണുമ്പോൾ തനിക്ക് വലിയ അസ്വസ്ഥത തോന്നാറുണ്ടെന്ന് ഋഷഭ് പറഞ്ഞു. ​ബഹുമാനത്തോടെയുള്ള ആവിഷ്കാരം: 'കാന്താര' പോലുള്ള സിനിമ...
ഭർതൃവീട്ടിലെ യുവതിയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; വേങ്ങരയിൽ പോലീസ് അന്വേഷണം ഊർജിതം
Latest news, Malappuram

ഭർതൃവീട്ടിലെ യുവതിയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; വേങ്ങരയിൽ പോലീസ് അന്വേഷണം ഊർജിതം

മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പിൻവശത്തുള്ള ഷെഡിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ ജലീസയെ കണ്ടെത്തിയത്. ​മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ജലീസയുടെ ഭർത്താവ് നിസാർ വിദേശത്താണ്. കഴിഞ്ഞ ദിവസം ഭർതൃമാതാവുമായി വഴക്കുണ്ടായിരുന്നുവെന്നും അതിൽ ജലീസ ഏറെ മാനസികവിഷമത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കാരാത്തോട് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ സംസ്കരിച്ചു....
തീവ്രമായ വർഗീയ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്.
Latest news, Malappuram

തീവ്രമായ വർഗീയ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്.

മലപ്പുറം തെന്നല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ ആണ് പ്രസ്താവന നടത്തിയത്. ​സിപിഐഎം ഓഫീസുകളിൽ മുസ്ലിം പെൺകുട്ടികളെ ഹിന്ദുക്കൾക്ക് വിവാഹം ചെയ്തുകൊടുക്കുന്നു എന്നും, എന്നാൽ തിരിച്ച് ഒരു വിവാഹം നടന്നാൽ അത് 'ലൗ ജിഹാദ്' എന്ന് ആക്ഷേപിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.ഈ പരാമർശങ്ങൾ മതസ്പർദ്ധ വളർത്തുന്നതാണ്. എം.പി. കുഞ്ഞിമൊയ്തീൻ ഒരു സിപിഐഎം ഓഫീസ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്വേഷം പരത്താൻ ശ്രമിച്ചത്. മുസ്ലിം പെൺകുട്ടികളെ ഹിന്ദു ആൺകുട്ടികൾക്ക് വിവാഹം ചെയ്തുകൊടുക്കുന്നതാണ് സിപിഐഎമ്മിന്റെ നയം, അവർ ഓഫീസുകളിൽ വെച്ച് വിവാഹം നടത്തും. എന്നാൽ, ഇതിന് വിപരീതമായി സംഭവിച്ചാൽ അതിനെ ലൗ ജിഹാദായി ചിത്രീകരിക്കുമെന്നും കുഞ്ഞിമൊയ്തീൻ ആരോപിച്ചു.തെന്നലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സയ്യിദലി മജീദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയുള്ള പ്രതിഷേധ യോഗത്തിലാണ് ഈ പ്രസംഗം ഉണ്ടായത്. സയ്യിദലി മജീദിന്റെ പ്രസ്ത...
കോർപ്പറേഷനിൽ കസേരയ്ക്ക് പിടിമുറുക്കി യുഡിഎഫ്; മേയർ സ്ഥാനത്തിനായി ചരടുവലി സജീവം
Ernakulam, Latest news

കോർപ്പറേഷനിൽ കസേരയ്ക്ക് പിടിമുറുക്കി യുഡിഎഫ്; മേയർ സ്ഥാനത്തിനായി ചരടുവലി സജീവം

എറണാകുളം:കൊച്ചി കോർപ്പറേഷനിൽ അപ്രതീക്ഷിത വിജയം നേടിയതിന് പിന്നാലെ യുഡിഎഫിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾക്കായി ചരടുവലി മുറുകുന്നു. നിർണായകമായ ഈ കസേരകൾ ഉറപ്പിക്കാൻ സാമുദായിക നേതാക്കളെ ഉപയോഗിച്ചുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഡെപ്യൂട്ടി മേയറെ തീരുമാനിക്കുന്നതിലും സാമുദായിക സമവാക്യം ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നുണ്ട്.മേയർ സ്ഥാനം വനിതാ സംവരണമാണ്. യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നത്, മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മൂന്ന് പ്രമുഖരും വിജയിച്ചു എന്നുള്ളതാണ്. ​ആദ്യ പരിഗണനയിലുള്ള പേരുകൾ ഇവയാണ്: ​ദീപ്തി മേരി വർഗീസ്: സ്റ്റേഡിയം ഡിവിഷനിൽ നിന്നും ജയിച്ച സിറ്റിംഗ് കൗൺസിലർ. ​വി കെ മിനിമോൾ: പാലാരിവട്ടം ഡിവിഷനിൽ നിന്നുള്ള വിജയി. ​കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ദീപ്തി മേരി വർഗീസിനാണ് സംസ്ഥാന നേതൃത്വം കൂടുതൽ പിന്തുണ നൽകുന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ മിനിമ...
മുനമ്പം ഭൂമി: വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
Latest news

മുനമ്പം ഭൂമി: വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: കൊച്ചി മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.​എന്നാൽ, മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കുന്നതിനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ സംസ്ഥാന സർക്കാർ നിയമിച്ച നടപടി ശരിവച്ച ഹൈക്കോടതിയുടെ തീരുമാനത്തിന് സ്റ്റേ ബാധകമല്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. വിഷയം പരിഗണിക്കുന്നതിനിടെ ഹൈക്കോടതി അധികാരപരിധി മറികടന്നാണ് ഈ കേസിൽ ഇടപെട്ടതെന്ന നിരീക്ഷണവും സുപ്രീം കോടതി ബെഞ്ചിൽ നിന്നുണ്ടായി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരാണ് അപ്പീൽ നൽകേണ്ടിയിരുന്നതെന്നും ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. മുനമ്...
രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യുടെ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Latest news, Thiruvananthapuram

രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യുടെ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്‌ക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.​തുടർച്ചയായി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ, കഴിഞ്ഞ 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. റിമാൻഡിലിരിക്കെ ജയിലിൽ നിരാഹാരസമരം നടത്തിയെങ്കിലും പിന്നീട് അദ്ദേഹം അത് പിൻവലിച്ചിരുന്നു. ​പോലീസ് നിലപാട്: ​കേസിന്റെ അന്വേഷണവുമായി രാഹുൽ ഈശ്വർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയെ തിരിച്ച...
തമിഴ്‌നാട് രാഷ്ട്രീയം: നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യനീക്കങ്ങൾ സജീവമാകുന്നു; വിജയിയെ കണ്ട് കോൺഗ്രസ് നേതാക്കൾ
Latest news, Politics

തമിഴ്‌നാട് രാഷ്ട്രീയം: നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യനീക്കങ്ങൾ സജീവമാകുന്നു; വിജയിയെ കണ്ട് കോൺഗ്രസ് നേതാക്കൾ

ചെന്നൈ : ​തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുമായുള്ള കോൺഗ്രസിന്റെ സഖ്യചർച്ചകൾ ഊർജ്ജിതമാവുകയാണ്. ചെന്നൈയിലെ പട്ടിണമ്പാക്കത്തുള്ള വിജയിയുടെ വസതിയിൽ വെച്ച് ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രവീൺ ചക്രവർത്തി കൂടിക്കാഴ്ച നടത്തിയത് ഈ നീക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ​രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പ്രവീൺ ചക്രവർത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ​ഇതിനു പിന്നാലെ, ടിവികെ നേതാവ് വിജയിയുടെ പിതാവ് എസ്.എ.ചന്ദ്രശേഖറും കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായാണ് എസ്.എ.ചന്ദ്രശേഖർ ക...
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; ഇന്ന്  വിധി പറയും
Breaking News, Kerala News, Latest news

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; ഇന്ന് വിധി പറയും

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിൽമോചിതരാകില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. എട്ട് ദിവസമായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ. കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകിയിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കിയിരുന്നു. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ ഛത്തീസ്​ഗഢ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കോടതിയിൽ സർക്കാർ എതിർ‌ത്തു. എൻഐഎ കോടതിയെ സമീപിക്കാമെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷയുമായി എൻഐ...
നടൻ കലാഭവൻ നവാസ് അന്തരിച്ചു
Breaking News, Death, Kerala News, Latest news, Top News, Topnews

നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറാണ് ചൈതന്യം എന്ന ചിത്രം ആണ് ആദ്യ ചിത്രം. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസി...
87,000 രൂപ വരെ മാസം സമ്പാദ്യം; അധികമുള്ള മുലപ്പാൽ വിറ്റ് വരുമാനമാക്കി അമേരിക്കയിലെ അമ്മമാർ
Latest news, Money, Top News, World

87,000 രൂപ വരെ മാസം സമ്പാദ്യം; അധികമുള്ള മുലപ്പാൽ വിറ്റ് വരുമാനമാക്കി അമേരിക്കയിലെ അമ്മമാർ

അമേരിക്കയിലുടനീളം മുലയൂട്ടൽ നിരക്ക് വർദ്ധിച്ചതോടെ അധിക മുലപ്പാൽ വരുമാനസ്രോതസാക്കി മാറ്റുകയാണ് കൂടുതൽ അമ്മമാർ. ദി ടൈംസ് യുകെയുടെ റിപ്പോർട്ട് അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് പ്രധാനമായും മുലപ്പാൽ വിൽപ്പന ഉറപ്പിക്കുന്നത്. ഇതിലൂടെ പ്രതിമാസം ആയിരം ഡോളർ വരെ വരുമാനം കണ്ടെത്തുന്ന അമ്മമാർ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ അനൗദ്യോ​ഗിക മുലപ്പാൽ വ്യാപാരം പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും ആണ് നടക്കുന്നത്. കൂടാതെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പോലുള്ള വ്യക്തികളുടെ പിന്തുണയും അധികമുള്ള മുലപ്പാൽ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് അമ്മമാരെ പ്രേരിപ്പിച്ചിട്ടുണ്ട്. ദ ടൈംസ് യുകെയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് മിനസോട്ടയിൽ നിന്നുള്ള 33 വയസ്സുള്ള അധ്യാപികയും അഞ്ച് കുട്ടികളുടെ അമ്മയുമായ എമിലി എംഗർ ഈ സംരംഭത്തിലെ മുൻനിര പങ്കാളികളിൽ ഒരാളാണ്. തൻറെ കുട്ടി...