മാട്രിമോണിയിൽ പരസ്യം നൽകുന്നവരെ തിരഞ്ഞു പിടിച്ച് വിവാഹം പിന്നീട് തട്ടിപ്പ്, തിരുവനതപുരത്ത് യുവതി അറസ്റ്റിൽ

തിരുവനന്തപുരം തിരുവനന്തപുരം ആര്യനാടിൽ വിവാഹ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. എറണാകുളം സ്വദേശി ഗ്രീഷ്മയാണ് പോലീസ് പിടിയിലായത്. പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാൻ തയ്യാറെടുക്കവേയാണ് ഗ്രീഷ്മ പോലീസ് പിടിയിലാകുന്നത്. വിവാഹത്തിനായി ഓഡിറ്റോറിയത്തിലേക്ക് പോകവേ പ്രതിശ്രുത വരന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാട്രിമോണിയിൽ പരസ്യം നൽകുന്നവരെ പിന്തുടർന്ന് വിവാഹം കഴിച്ച് കുറച്ചു നാൾ കഴിഞ്ഞ് മുങ്ങിയാണ് രേഷ്മ തട്ടിപ്പ് നടത്തുന്നത്. സാമ്പത്തിക നേട്ടമാണ് തട്ടിപ്പിന് പിന്നിലെ ലക്ഷ്യം. മുൻപ് ആറ് കല്യാണങ്ങൾ കഴിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. പ്രതിശ്രുത വരനായ പഞ്ചായത്തംഗം രേഷ്മയുടെ ബാഗിൽ നിന്ന് മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ കണ്ടെത്തിയതോടെയാണ് രേഷ്മയുടെ കള്ളത്തരങ്ങൾ പൊളിയുന്നത്. പഞ്ചായത്തംഗത്തിന്‍റേത് ഉൾപ്പെടെ മൂന്ന് കല്യാണങ്ങൾ നിശ്ചയിച്ചതായും പോലീസ് കണ്ടെത്തി.