പ്രവാചകനെ നിന്ദിച്ചെന്ന് ആരോപണം; ബംഗ്ലാദേശിൽ പതിനഞ്ച് വയസുള്ള ഹിന്ദു ബാലനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുബാലനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. പ്രവാചകനിന്ദ ആരോപിച്ചാണ് പതിനഞ്ച് വയസുകാരനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ബംഗ്ലാദേശിലെ ഖുൽനയ്ക്ക് അടുത്ത് സോനാഡംഗയിലാണ് ഉത്സവ് മണ്ഡോൾ എന്ന ബാലൻ കൊല്ലപ്പെട്ടത്. പ്രവാചകനിന്ദ ആരോപിച്ച് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ ആൾക്കൂട്ടം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ബാലനെ മർദ്ദിക്കുകയായിരുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ബംഗ്ലാദേശ് മൈനോരിറ്റീസ് ഹ്യൂമൻ റൈറ്റ്സ് കോൺഗ്രസ് എക്സിലൂടെയാണ് സംഭവം അറിയിച്ചത്. ആർമി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ചായിരുന്നു ആൾക്കൂട്ടം ഈ ക്രൂരമായ കൊലപാതകം നടത്തിയത് . ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.